Friday, October 26, 2012

Japan -Haiku and Fests


ജപ്പാനില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് ദൈവങ്ങളോടൊപ്പമാണ്. അഥവാ ദൈവങ്ങളും മരിച്ചുപോയവരുടെ ആത്മാക്കളുമാണ് ആഘോഷവേളകളില്‍ മുഖ്യാതിഥികള്‍.. ടോറോ നെഗഷി പോലുള്ള ആഘോഷവേളയില്‍ ദൈവങ്ങള്‍ക്കും ആത്മാക്കള്‍ക്കും വേണ്ടി കടലാസില്‍ നിര്‍മിച്ച വിളക്കുകള്‍ ന
ദിയിലൊഴുക്കുന്ന പതിവുണ്ട്. (Floating Paper Lanterns ) ഹിരോഷിമ അനുസ്മരണദിനത്തിലും കടലാസ് റാന്തലു കള്‍ നദിയിലൊഴുകുന്നതു കാണാം. പരേതരോടുള്ള ആദരസൂചകമായാണ് ഇത് നിര്‍വഹിക്കപ്പെടുന്നത്. കവാബത്തയുടെ ഹിമഭൂമിയിലും ഉറങ്ങുന്ന സുന്ദരികളുടെ വീടിലും ഈ ദൃശ്യങ്ങള്‍ നാം കാണുന്നു. കുറോസോവയുടെ ചിത്രങ്ങളിലും ഈ ദീപക്കാഴ്ച ഓര്‍മ വരുന്നു.

മരിച്ചവരുടെ ആത്മാക്കള്‍ ശാന്തിതേടി പ്രകൃതിയിലേക്ക് വിരുന്നുവരുന്നു എന്നാണു സങ്കല്പം.

On a journey ill;
My dream goes wandering,
Over withered fields. --ബഷോ

My companion in the skies
of death
a cuckoo ( fufu )
  ഇവിടത്തെപ്പോലെ അവിടെയും വേനല്‍ ഉത്സവങ്ങളുടെ കാലമാണ്. അവ ഒഡോറി  ഏറ്റവും പ്രശസ്തമായ ജാപ്പനീസ് ആഘോഷമാണ്. ഒരു ലക്ഷത്തോളം വരുന്ന നൃത്തസംഘങ്ങളാണ് തെരുവില്‍ ചുവടുവെക്കുക.  പ്രാചീന ഇഡോ കാലഘട്ടം മുതല്‍ ആഘോഷിച്ചുവരുന്ന ഒബോണ്‍ ഫെസ്ടിവല്‍ പിതൃക്കള്‍ക്കുള്ള സമര്‍പ്പണമായി ബുദ്ധമതവിശ്വാസികള്‍ കരുതുന്നു. അവ ഒഡോറി ,ചടുലമായ നൃത്തച്ചുവടുകള്‍ നിറഞ്ഞ മനോഹാരിത വിരിയിക്കുന്ന കലാപ്രദര്‍ശനമാണ്. അസാധാരണമായ ഊര്‍ജപ്രവാഹമാണ് നര്‍ത്തകരില്‍ കാണപ്പെടുക. ടാക്കഷിമോ കൊട്ടാരത്തിലെ മദ്യവിരുന്നോടെ തുടക്കമിടുന്ന ആഘോഷവേളയില്‍ മൂന്നു ദിനരാത്രങ്ങള്‍ തെരുവില്‍ ചുവടുവെക്കാന്‍ അനുവാദമുണ്ട്. സമുറായ് യോദ്ധാക്കള്‍ക്ക് തെരുവിലെ ആഘോഷങ്ങളില്‍ പ്രവേശനമില്ല. അവര്‍ക്ക്  പടിപ്പുര താഴിട്ടുപൂട്ടിയ സ്വന്തം ഭവനങ്ങളില്‍ ആയോധന മുറകള്‍ വിരുന്നുകാര്‍ക്കു മുന്‍പില്‍മാത്രം പ്രദര്‍ശിപ്പിക്കാം. തികച്ചും സമാധാനപരമാണ് ഒബോണ്‍ ഉത്സവവേള. ആനന്ദനൃത്തത്തിന്‍റെ വായ്ത്താരികള്‍ മാത്രമായിരിക്കും ആ ദിനങ്ങള്‍ക്ക്‌ പൊലിമ പകരുന്നത്. വാളൂരിയോ, മുഖംമൂടി ധരിച്ചോ തെരുവില്‍ പ്രത്യക്ഷപ്പെടരുത്.
ഇന്നും ജപ്പാനില്‍ ഈ ആഘോഷം പുതിയ രൂപത്തിലും ഭാവത്തിലും തീനും കുടിയുമായി  തെരുവോരങ്ങളില്‍ അരങ്ങേറുന്നു.


a warm embrace waits
purple peonies
bringing much hope of summer
a breath of fresh air
sun rays are gleaming
flowers start to bud and bloom
life is happier


നമ്മെപ്പോലെ, മാറി വരുന്ന കാലാവസ്ഥ ജപ്പാന്‍ജനതയുടെയും അടങ്ങാത്ത വികാരമാണ്. മഴയും വെയിലും മഞ്ഞും അവരുടെ കലയിലും സാഹിത്യത്തിലും ജീവിതത്തിലും കുട നീര്‍ത്തിനിന്നു. ജീവിതത്തിലെ സുപ്രധാനമായ ഓരോ കാല്‍വയ്പ്പുകളായി കാലാവസ്ഥാ വ്യതിയാനത്തെ അവര്‍ നിരീക്
ഷിച്ചുപോന്നു. ടോക്യോ നഗരത്തില്‍ മഞ്ഞു പൊഴിയുന്നത് ജപ്പാനിലെ വാര്‍ത്താമാധ്യമങ്ങള്‍ ആഘോഷിക്കുന്നു. മഞ്ഞായാലും മഴയായാലും ഒരു ജനത മുഴുവന്‍ കുടചൂടി നടന്നുനീങ്ങുന്ന കാഴ്ച ചേതോഹരം. കുടയില്ലാതെ നടക്കുന്നത് വിവസ്ത്രനായി നടക്കുന്നതിനു സമമാണത്രേ. ഒരു തുള്ളി മഴ മാനത്തുനിന്നു വീഴുമ്പോഴെക്കും ആയിരക്കണക്കിന് വര്‍ണക്കുടകള്‍ നഗരചത്വരങ്ങളില്‍ വിടരും. മഴ എന്ന പദത്തിന് ചുരുങ്ങിയത് അമ്പതു വാക്കുകളെങ്കിലും ജപ്പാന്‍ ജനത ഉപയോഗിക്കുന്നുവത്രേ.മഴയെക്കുറിച്ച് വാ തോരാതെ വര്‍ത്തമാനം പറയുന്നത് ഒരു ലഹരിയാണുപോലും. ആമേ, ഹക്കു, ക്യൂ, നിവാകമേ .കൌ .. എങ്ങനെ പോകുന്നു മഴയുടെ തുള്ളിവാക്കുകള്‍. കാറ്റും മഴയും ചേരുമ്പോള്‍ 'ഫൂ ' എന്നും ഹിമാപാതത്തെ തുടര്‍ന്ന് വരുന്ന മഴയ്ക്ക് 'യുക്കിമാജിരി' എന്നും പറയും ( ഉച്ചാരണം കൃത്യമല്ല) കവിതകളില്‍ ഈ പദങ്ങള്‍ വരുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ പരിഭാഷയില്‍ മഴയുടെ സൌന്ദര്യം ചോര്‍ന്നൊലിക്കുമെന്നു വ്യക്തം.

ജപ്പാന്‍ കവിതകളില്‍ , പ്രത്യേകിച്ച് ഹൈക്കുവില്‍ മഴയും മഞ്ഞും ഗൃഹാതുരതയോടെ പ്രത്യക്ഷപ്പെടുന്നു.


over the wintry forest
winds howl in rage
with no leaves to blow.

~ Natsume സോസേകി


 അവരുടെ ദേശീയവികാരം സകുറ (sakura ) അഥവാ Cherry Blossom , ഏറ്റവുമധികം ഹൈക്കുവില്‍ ആവിഷ്കൃതമായ ഉത്സവം. ജാപ്പന്‍റെ ദേശീയ ചിഹ്നം എന്നുതന്നെ പറയാം. ചൈനയിലും പുരാതന ജപ്പാനിലും വസന്താഗമം അറിയിക്കുന്നത് പ്ലം മരങ്ങള്‍ പൂത്തുലയുന്നതോടെയാണ്. രാജവംശങ്ങള
്‍ തങ്ങളുടെ പാരസ്പര്യം ബന്ധിച്ചുനിറുത്തിയത് 'പ്ലം'മരങ്ങളുടെ വസന്തഭംഗിയിലാണത്രെ. മഞ്ഞുപൊഴിയുന്ന കാലം, മാളത്തിലൊളിക്കാനല്ല നിരത്തിലിറങ്ങി കൂട്ടുകാരൊത്ത് സൗഹൃദം പങ്കിടാനും സ്നേഹം വിളമ്പാനുമാണ് അവര്‍ ഇഷ്ടപ്പെട്ടത്. സകുറമരങ്ങള്‍ സുലഭമായിവളരുന്ന മണ്ണില്‍ ചെറിപ്പൂങ്കുലകള്‍ അന്യോന്യമുള്ള വിശ്വാസത്തിന്‍റെയും ദൃഡപ്രേമത്തിന്‍റെയും അടയാളമായതിനു പിന്നിലുള്ള കാവ്യനീതി ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു.
സകുറയുടെ ഇതളുകള്‍ കൊഴിയുന്ന ദൃശ്യം ജപ്പാനിലെ കവിതയിലും സംഗീതത്തിലും സാഹിത്യത്തിലും കൈകോര്‍ത്തുനിന്നു. എന്തിന് കൂട്ടമായി പൊഴിഞ്ഞു വീഴുന്ന സകുറപൂക്കള്‍ സമുറായ് യോദ്ധാക്കളെ അശുഭസൂചന നല്‍കി വേദനിപ്പിച്ചു. യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ സക്കുറ പുഷ്പങ്ങളായി പുനര്‍ജനിക്കുമെന്നുപോലും ജപ്പാന്‍കാര്‍ വിശ്വസിച്ചു.

iam  a  wanderer

so let that be my name —
the first winter rain

~ Matsuo ബഷോ










Wednesday, October 24, 2012

Japan sketches





The Japanese concept of beauty (aesthetic) is influenced by the Buddhist idea that nothing lasts, nothing is finished and nothing is perfect. Based on these principles, Japanese art and culture often values imperfection. This is called the Japanese aesthetic of wabi-sabi.


അവരുടെ ദേശീയവികാരം സകുറ (sakura ) അഥവാ Cherry Blossom , ഏറ്റവുമധികം ഹൈക്കുവില്‍ ആവിഷ്കൃതമായ ഉത്സവം. ജാപ്പന്‍റെ ദേശീയ ചിഹ്നം എന്നുതന്നെ പറയാം. ചൈനയിലും പുരാതന ജപ്പാനിലും വസന്താഗമം അറിയിക്കുന്നത് പ്ലം മരങ്ങള്‍ പൂത്തുലയുന്നതോടെയാണ്. രാജവംശങ്ങള്‍ തങ്ങളുടെ പാരസ്പര്യം ബന്ധിച്ചുനിറുത്തിയത് 'പ്ലം'മരങ്ങളുടെ വസന്തഭംഗിയിലാണത്രെ. മഞ്ഞുപൊഴിയുന്ന കാലം, മാളത്തിലൊളിക്കാനല്ല നിരത്തിലിറങ്ങി കൂട്ടുകാരൊത്ത് സൗഹൃദം പങ്കിടാനും സ്നേഹം വിളമ്പാനുമാണ് അവര്‍ ഇഷ്ടപ്പെട്ടത്. സകുറമരങ്ങള്‍ സുലഭമായിവളരുന്ന മണ്ണില്‍ ചെറിപ്പൂങ്കുലകള്‍ അന്യോന്യമുള്ള വിശ്വാസത്തിന്‍റെയും ദൃഡപ്രേമത്തിന്‍റെയും അടയാലമായത്തിനു പിന്നിലുള്ള കാവ്യനീതി ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു.
സകുറയുടെ ഇതളുകള്‍ കൊഴിയുന്ന ദൃശ്യം ജപ്പാനിലെ കവിതയിലും സംഗീതത്തിലും സാഹിത്യത്തിലും കൈകോര്‍ത്തുനിന്നു. എന്തിന് കൂട്ടമായി പൊഴിഞ്ഞു വീഴുന്ന സകുറപൂക്കള്‍ സമുറായ് യോദ്ധാക്കളെ അശുഭസൂചന നല്‍കി വേദനിപ്പിച്ചു. യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ സക്കുറ പുഷ്പങ്ങളായി പുനര്‍ജനിക്കുമെന്നുപോലും ജപ്പാന്‍കാര്‍ വിശ്വസിച്ചു.
ചെറിമരങ്ങല്‍ പൂക്കുന്ന കാലത്തു കുടുമ്പസമേതം ഉദ്യാനങ്ങളിലും ചെറിപൂക്കുന്ന നാട്ടിന്‍ പുറങ്ങളിലും പോകുക ഒരു ഉത്സവമായി ജപാനീസ് ആഘോഷിക്കുന്നു.
പൂക്കളുടെ ഭാഷയ്ക്ക്‌ ജപ്പാനില്‍ ഹനാകൊട്ടോബ എന്ന് പേര്‍. ഓരോ പൂവിനും ഒരു വിനിമയഭാഷയുണ്ട്. ചുവന്നുതുടുത്ത പനിനീര്‍പുഷ്പം (അകൈബാര ) പ്രണയത്തിന്‍റെ സന്ദേശമാണ് . ശ്വേതനിറത്തിലുള്ള പനിനീര്‍പ്പൂ ( shiroibara ) നിഷ്കളങ്കതയുടെയും വിശുദ്ധിയുടെയും നിശബ്ദതയുടെയും സൂചകമാണ്. പീതവര്‍ണത്തിലുള്ള പനിനീര്‍പുഷ്പം (yellow rose - Kiiroibara ) അസൂയ കലര്‍ന്ന സൗഹൃദം. അരുണവര്‍ണത്തിലുള്ള തുലിപ് പൂക്കള്‍ പ്രശസ്തിയുടെയും അനശ്വര പ്രേമത്തിന്‍റെയും പ്രതീകം. മഞ്ഞ തുലിപ്പ്‌ പൂക്കള്‍ പ്രേമത്തിന്‍റെ വണ്‍ വേ ട്രാഫിക് ആണത്രേ. Suitopi (sweet pea ) വിട പറയുന്നതിന്‍റെ സൂചന. Bluebell കൃതജ്ഞതയുടെയും Cactus ഫ്ലവര്‍ കാമത്തിന്‍റെയും റെഡ് കമെലിയ (Subaki ) ബുദ്ധിവൈഭവത്തിന്‍റെയും മഞ്ഞ കമെലിയ നിഗൂഡമായ ആഗ്രഹങ്ങളുടെയും വെളുത്ത കമേലിയപ്പൂക്കള്‍ കാത്തിരിപ്പിന്‍റെയും സുരഭില സൂചനകളാണ്. വെള്ള ക്രിസാന്തിമപുഷ്പങ്ങള്‍ (Chrysanthemum -Shirakiku ) മൃതിയുടെയും ദു :ഖത്തിന്‍റെയും Daffodil , ബഹുമാനത്തിന്‍റെയും പിങ്ക് റോസ് പരസ്പര വിശ്വാസത്തിന്‍റെയും നിദര്‍ശനങ്ങളാണ്.

ഇക്കേബാന എന്ന പുഷ്പാലങ്കാരത്തിനു പരമ്പരാഗത ജപ്പാന്‍ജീവിതത്തില്‍ ആഴമേറിയ അര്‍ഥതലങ്ങള്‍ ഉണ്ടായിരുന്നുവത്രേ. ഹൈക്കു ആസ്വദിക്കാന്‍ ഇത്തരം സാംസ്കാരികസൂചകങ്ങള്‍ നമ്മെ സഹായിക്കും.

ജപ്പാനിലെ ബുദ്ധവിഹാരങ്ങളിലും പാതയോരങ്ങളില്‍പ്പോലും കാണപ്പെടുന്ന കുട്ടിദൈവങ്ങളാണ് ബോധിസത്വന്മാര്‍ (Jiso ) പീതവര്‍ണത്തിലുള്ള ശിരോവസ്ത്രം ധരിച്ച് ശാന്തിയുടെ സന്ദേശവുമായി നില്‍ക്കുന്ന ഈ ബോധിസത്വന്‍മാര്‍ കുഞ്ഞുങ്ങളെ രോഗങ്ങളില്‍നിന്ന് അകറ്റിനിറുത്തുന്നു എന്നാണു വിശ്വാസം. ബാഷോവിന്‍റെ ചില ഹൈക്കുകവിതകളില്‍ Jiso പ്രത്യക്ഷപ്പെടുന്നുണ്ട്.

ജപ്പാന്‍ എന്ന പേരുപോലും സത്യത്തില്‍ ജപ്പാനീസ് അല്ല. ഉദയസൂര്യന്‍റെ നാട് എന്നര്‍ഥം വരുന്ന 'നിപ്പോണ്‍' ( (日本) )ആണ് ശരിയായ നാമം. 1603 ല്‍ പോര്‍ച്ചുഗീസുകാര്‍ വന്നിറങ്ങിയതോടെയാണ് ലാറ്റിന്‍ ഭാഷ നിപ്പോണിന്‍റെ മണ്ണില്‍ വേരോടിയത്.പതിനഞ്ചാം ശതകത്തില്‍ സഞ്ചാരിയായ മാര്‍ക്കോപോളോ നിപ്പോണിലെത്തുകയും സ്ഥലനാമം 'സിപ്പാന്‍ഗ്' (Cipangu )എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇംഗ്ലിഷ് അക്ഷരമാലയില്‍ അത് 'ജിപ്പോണ്‍' എന്ന് ഉച്ചരിക്കപ്പെടുകയും പില്‍ക്കാലം ജപ്പാന്‍ ആയി പാശ്ചാത്യലോകം വിളിക്കുകയും ചെയ്തു.

അനാവശ്യമായ എന്തും അവര്‍ ജീവിതത്തില്‍ ഒഴിവാക്കി. വാക്കിലും നോക്കിലും പെരുമാറ്റത്തിലും കുലീനമായ മിതത്വം കാത്തുസൂക്ഷിച്ചു. സൌമ്യമായ സംഭാഷണരീതിയിലും ബഹുമാനസൂചകമായ കുനിഞ്ഞു നില്പിലും സംയമനപൂര്‍ണമായ ഇടപെടല്‍ ശൈലിയിലുമൊക്കെ ആചാരപരമായ മിതത്വം പുലര്‍ത്തി. (ഇതിനു മറ്റൊരു മറുവശമുള്ളത് വഴിയെ വ്യക്തമാക്കാം.) ചുറുചുറുക്കോടെയുള്ള ജീവിതശൈലി അനാര്‍ഭാടമായിരുന്നു. ധൂര്‍ത്ത്‌, പാടെ ഒഴിവാക്കി. തീന്‍മേശയിലെ ലാളിത്യം, മതാത്മകമായ ആഹാരനീഹാരങ്ങള്‍ എല്ലാം ശ്രദ്ധേയംതന്നെ. ചെയ്യുന്നതെന്തും പെര്‍ഫെക്റ്റ്‌ ആകണമെന്ന നിര്‍ബന്ധം ജപ്പാന്‍ജനതയുടെ
ജനിതകത്തിലുള്ളതാണെന്നു തോന്നും. കവിതയാകട്ടെ, ചിത്രകലയാവട്ടെ, ആയോധനമുറയാകട്ടെ ചെയ്യുന്നതെന്തും അനുപമമായിരിക്കും.
എല്ലാം അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ, ജീവിതം വ്യര്‍ഥമാകുമെന്ന് അവര്‍ കരുതി, തന്മൂലം ജീവിതത്തിലും കലയിലും രഹസ്യാത്മകമായ 'ഒരിടം' അവര്‍ ബാക്കിവെച്ചു. Yugen അഥവാ misterious ആയ ഒരംശം എപ്പോഴും കരുതി.( കുറസോവയുടെ സിനിമകള്‍ ഓര്‍ക്കുക)
Ensou എന്നാല്‍ ശൂന്യത. ഒഴിഞ്ഞ വൃത്തങ്ങളില്‍ നിറവിന്‍റെ ശബ്ദവും പ്രകാശവും ഭാവന ചെയ്തു. void എന്നത് ഒരു സെന്‍ ദര്‍ശനം തന്നെയാണ്. നീരവ സൌന്ദര്യത്തിനു മുന്നില്‍ മണിക്കൂറുകള്‍ ചിലവഴിക്കുക എന്നത് ചിട്ടയായൊരു ജീവിതക്രമമായി അവര്‍ വളര്‍ത്തിയെടുത്തു. എന്നല്ല, അടിസ്ഥാനപരമായും ചിട്ട (Discipline ) സൌന്ദര്യമാണ്‌ എന്ന വിശ്വാസം അവരില്‍ വേരൂന്നിയിരുന്നു.

Tuesday, October 9, 2012

japan sketches


ജപ്പാന്‍റെ ആദ്യകാല ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. പുറംലോകവുമായി വലിയ ബന്ധമൊന്നും സ്ഥാപിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. പതിനാറാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെയാണ് പാശ്ചാത്യര്‍ ജപ്പാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത്.എന്നാല്‍ പതിനേഴാം ശതകത്തില്‍ അധികാരം പിടിച്ചെടുത്ത ഷോഗുണുകള്‍ യൂറോപ്പില്‍ നിന്നെത്തിയ ക്രിസ്തീയപാതിരിമാരെ ആശങ്കയോടെയാണ് വീക്ഷിച്ചത്‌. എല്ലാ പാശ്ചാത്യരേയും പടിയടച്ചു പുറത്താക്കുകയും ലോകത്തിന്‍റെ മുമ്പില്‍ ജപ്പാന്‍ തങ്ങളുടെ വാതില്‍ കൊട്ടിയടക്കുകയും ചെയ്തു.
പിന്നീടു പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധത്തില്‍ (1854 ) അമേരിക്കയുടെ പീരങ്കിക്കപ്പലുകള്‍ ജപ്പാന്‍തീരമണഞ്ഞപ്പോഴാണ് ചരിത്രം മാറുന്നത്. തങ്ങള്‍ അടഞ്ഞ വാതിലിനുള്ളില്‍ അലസരായിരുന്നപ്പോള്‍ ലോകം അമ്പരപ്പിക്കുന്ന വേഗത്തില്‍ കുതിക്കുകയായിരുന്നു എന്ന സത്യം ജപ്പാന്‍ തിരിച്ചറിഞ്ഞു. ആ പ്രകമ്പനത്തില്‍ ഷോഗുണ്‍ ഭരണം തറപറ്റി. ജപ്പാന്‍റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവമാണിത്. പിന്നീടുണ്ടായ ഭൌതികപുരോഗതിയില്‍ പാശ്ചാത്യ നാടുകളുടെ ഒപ്പമെത്താനുള്ള കുതിപ്പായിരുന്നു. രാഷ്ട്രതന്ത്രം, വിദ്യാഭ്യാസം , ശാസ്ത്രം ,വ്യവസായം, വാണിജ്യം, മിലിട്ടറി എല്ലാം അടിമുടി നവീകരിക്കപ്പെട്ടു. ജപ്പാന്‍ ഒരാധുനികരാഷ്ട്രമായി മാറാന്‍ കുറഞ്ഞസമയമേ വേണ്ടിവന്നുള്ളൂ. ഷേക്ക്‌സ്പിയറും മില്‍ട്ടനും പുഷ്കിനുമൊക്കെ നീപ്പണ്‍ -ഗോ(ജാപ്പനീസ്) ഭാഷയില്‍ പ്രത്യക്ഷപ്പെട്ടു. ജപ്പാന്‍ജീവിതത്തിലെ അശാന്തിയുടെ നാളുകളില്‍ ആത്മീയമായ ശൂന്യതകളെ പൂരിപ്പിച്ച അനേകം സാഹിത്യപ്രസ്ഥാനങ്ങള്‍ അവിടെയും ഉയര്‍ന്നുവന്നിരുന്നു. ഒരേ മഷിക്കല്ലില്‍ രൂപപ്പെട്ട ഇതിവൃത്തങ്ങളോടുകൂടിയ നോവലുകളും കവിതകളും അനേകം രചിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും താനിസാക്കി, അകുതാഗാവ, കവാബത്ത യസുനാരി തുടങ്ങിയ ലോകോത്തര സാഹിത്യകാരന്മാര്‍ ജപ്പാന്‍റെ മണ്ണില്‍ വിസ്മയം തീര്‍ത്തു. സെല്ലുലോയ്ഡില്‍ കുറസോവയെപ്പോലുള്ളവര്‍ മനോഹരകവിത എഴുതി. ലോകമഹായുദ്ധമോ, റഷ്യന്‍ വിപ്ലവമോ ജാപ്പനീസ് എഴുത്തുകാരില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല എന്നതാണ് സത്യം. എന്നാല്‍ കാന്തോ ഭൂമികുലുക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ജപ്പാന്‍റെ മന:സാക്ഷിയെ അഗാധമായി ഇളക്കിമറിച്ചു. 1923 സപ്തംബര്‍ ഒന്ന്- ജപ്പാന്‍റെ സുദീര്‍ഘചരിത്രത്തിലെ ഇരുള്‍വീണ ദിവസം. അന്ന് മധ്യാഹ്നത്തില്‍ ഉണ്ടായ ഭൂചലനത്തില്‍ ടോക്യോവും യോക്കഹാമയുമടക്കം ജപ്പാന്‍റെ മര്‍മപ്രധാനമായ നഗരങ്ങളും ഗ്രാമങ്ങളും തകര്‍ന്നുതരിപ്പണമായി. അഞ്ചുലക്ഷം വീടുകള്‍ നിലംപൊത്തി. ഒന്നരലക്ഷതോലോം മനുഷ്യര്‍ മണ്ണിന്നടിയിലായി. ഭൌതികമായും സാംസ്കാരികമായും ജപ്പാന്‍ തകര്‍ന്നുപോയ സംഭവം. പൌരസ്ത്യമായ അതിന്‍റെ ആത്മാവ് കൈമോശം വന്നു. അനുഭവങ്ങളുടെ തീവ്രത സാഹിത്യത്തിലും വെളിപാടുകളായിവന്നു. ഇത്രയും പറഞ്ഞത് രചനയുടെ വഴികളില്‍ തങ്ങളനുഭവിച്ച ദുരിതവും വേദനയും എത്രമേല്‍ സ്വാധീനം ചെലുത്തി എന്ന് ഓര്‍മിപ്പിക്കാനായിരുന്നു. അന്നും ജപ്പാന്‍സാഹിത്യത്തെ ഉര്‍വരമാക്കിയത് ഹൈക്കുകവിതകളുടെ നിലനില്പായിരുന്നു. ജപ്പാന്‍ സാഹിത്യം ഹൈക്കുവിനോട് ആഴത്തിലാഴത്തില്‍ കടപ്പെട്ടിരിക്കുന്നു. 

Monday, October 8, 2012

japanese literaure

ജപ്പാനിലെ അതിപുരാതനമായ  കാവ്യസമാഹാരമാണ് 'കോകിന്‍ഷു'. ഋതുകാല കവിതകളാണ് ഏറെയും. പ്രേമകവിതകളും ശോകഗീതങ്ങളും സൂത്രാക്ഷര ശ്ലോകങ്ങളും എല്ലാം അതിലുള്‍പ്പെടും. ഋതുക്കളില്‍ വസന്ത ശരത് കാലങ്ങളെ അധികരിച്ച് രണ്ടും ഗ്രീഷ്മ- ശിശിര ങ്ങളെസംബന്ധിച്ച് ഓരോ പുസ്തകവും യാത്ര, വിരഹം പ്രണയം എന്നീവയെക്കുറിച്ച് അനേകം കാവ്യഗ്രന്ഥങ്ങളും  'കോകിന്‍ഷു' വിലുണ്ട്. ജപ്പാന്‍റെ സര്‍ഗാത്മകമായ കാവ്യസംസ്കാരത്തിന്‍റെ നിദര്‍ശനമാണ് കൃതി. ഹൈക്കുകവിതകളുടെ പിറവിക്കു മാതൃകയായി ഈ പശ്ചാത്തലം മനസ്സിലാക്കുന്നത് നല്ലതാണ്.
ജപ്പാനിലെ ഗദ്യസാഹിത്യത്തിന്‍റെ ഉറവിടം പഴംകഥകളും കവിതകളുമാണ്. മുക്തകങ്ങള്‍ പോലെ മൂന്നോ നാലോവരി മാത്രമുള്ള  കൊച്ചു കവിതകള്‍. കവിത കാച്ചിക്കുറുക്കി സൂത്രപ്രായമാക്കുന്ന സ്വഭാവം ജപ്പാനിലെ പരമ്പരാഗത കവികള്‍ക്കുണ്ടായിരുന്നു. ഈ മാതുക പിന്തുടര്‍ന്നാണ് ചമ്പൂപ്രായത്തിലുള്ള 'ഇസെമോണോ ഗത്തിരി'- ഒന്‍പതാം നൂറ്റാണ്ടിലെ അരിവരാനോനരിഹിര എന്ന കവി എഴുതിയ കൃതി. അതുവരെ ജപ്പാനില്‍ നിലനിന്നിരുന്ന യക്ഷിക്കഥാമാലികകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കൃതി. ജപ്പാനിലെ ആദ്യത്തെ ആഖ്യായിക ഇതത്രേ. കടവാതിലിന്‍റെ മട്ടിലുള്ള ഈ പദ്യ ഗദ്യ കൃതികളാല്‍ സമ്പന്നമായിരുന്ന കാലഘട്ടത്തില്‍ ആവിര്‍ഭവിച്ച ഒരദ്ഭുത പുസ്തകമാണ് ' ഗെന്ജിയുടെ കഥ'( ഗെന്ജി മോണോഗത്തരി ) ഡെക്കാമൊറോണ്‍, ഡോണ്‍ ക്വിക്സോട്ട് എന്നീ മഹത്തായ കൃതികളുടെ നിരയിലേക്കാണ് പാശ്ചാത്യ സാഹിത്യലോകം ജപ്പാനില്‍ നിന്നെത്തിയ 'ഗെന്ജിയുടെ കഥയെ' വിലയിരുത്തിയത്. മുറസാകി ഷിക്കിബു( 975 -1025 ) എന്നാണു ഗ്രന്ഥകാരിയുടെ പേര്‍. അക്കാലത്ത് ചൈനീസ് ഭാഷയില്‍ സാഹിത്യം രചിക്കുന്നത്‌ മാത്രമേ അന്തസ്സായി കണക്കാക്കിയിരുന്നുള്ളൂ. അപ്പോഴാണ്‌ മാതൃഭാഷയുടെ സ്വാതന്ത്ര്യം ആഘോഷിച്ചുകൊണ്ട് ഒരു വനിത ജപ്പാന്‍റെ മണ്ണില്‍ ഇതിഹാസം എഴുതിയത്. പതിനൊന്നാം നൂറ്റണ്ടിന്‍റെ ആദ്യദശകത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടത്‌. ചക്രവര്‍ത്തിയുടെ അനേകം ഭാര്യമാരിലൊരുവളില്‍ ജനിച്ച ഗെന്ജിരാജകുമാരന്‍റെ പ്രേമകഥയാണ് ഇതിവൃത്തം. സ്വാഭാവികമായും അക്കാലത്തെ കോവിലകത്തെയും പ്രഭുഗൃഹങ്ങളിലെയുംആര്‍ഭാടപൂര്‍ണ്ണവും വര്‍ണശബളവുമായ ജീവിതത്തിന്‍റെ സാംസ്കാരിക ഭൂമികയാണ് നോവലില്‍ വിഷയമാവുന്നത്. 

Thursday, October 4, 2012

Haikku Poem- 2


    • The Essential Haiku എന്ന തന്‍റെ കൃതിയില്‍ ശ്രീ റോബര്‍ട്ട്‌ ഹാസ്, ഹൈക്കു കവിത കേവലം ഒരനുഭവത്തിന്‍റെയോ പ്രകൃതിചിത്രത്തിന്‍റെയോ പരാവര്‍ത്തനം മാത്രമല്ല മറിച്ച്, അനുഭവത്തെ അതിന്‍റെ സാകല്യത്തില്‍ പുനര്‍ദര്‍ശനം ചെയ്യുന്നതാണ്, ജീവിച്ച നിമിഷത്തെ പുന:സൃഷ്ടിക്കലാണ് ഹൈക്കു എന്ന് വ്യക്തമാക്കുന്നു. വായനക്കാരന് , താന്‍ അനുഭവിക്കുന്ന കാവ്യലോകം സ്വയം ആവാഹിക്കാന്‍ കഴിയണം.പരിശീലനം നേടിയ പ്രതിഭകള്‍ക്ക് അനായാസം ഹൈക്കു വിന്‍റെ വര്‍ണനാപ്രപഞ്ചം വിടര്‍ത്താന്‍ കഴിയുന്നു.
      ബുദ്ധ തത്വചിന്തയുമായി ആഴത്തിലുള്ള ബന്ധമാണ് ഹൈക്കുവിനുള്ളത് , പ്രത്യേകിച്ചും സെന്‍ബുദ്ധ ദര്‍ശനവുമായി.

      transient, ephemeral

      contingent

      all things suffer

      നിസ്സാരവും ക്ഷണികവും അനിശ്ചിതവുമായ ലോകാനുഭവങ്ങളുടെ അന്തസ്സാരശൂന്യത ഹൈക്കുദര്‍ശനത്തില്‍ കടന്നുവന്നത് സെന്‍ബുദ്ധമതത്തില്‍നിന്നു തന്നെയായിരിക്കാം.

      പരമ്പരാഗത ജപ്പാന്‍ ഹൈക്കുകവിത ഒറ്റ വരിയിലാണ് എഴുതുന്നത്‌. വായനാനുഭവം ചിത്രലിപി പൂര്‍ണമായും നോക്കിക്കാണുംവിധം അച്ചടിക്കുകയാണ് പതിവ്. വരിയുടെ രണ്ടറ്റവും കണ്ണോടുംവിധം, അനുഭവത്തെ സരളവും അഗാധവുമായി അനുഭവിപ്പിക്കുംവിധം നിവേദിക്കുക. ആദ്യവായനയില്‍ത്തന്നെ
      മനസ്സില്‍ ഉരുവം കൊള്ളുന്ന ചിത്രം, കണ്ണുപറിച്ചു അടുത്തവരിയിലേക്ക് പോകുമ്പോള്‍ കൈമോശപ്പെടരുത് എന്നൊരു നിഷ്കര്‍ഷയുള്ളതുപോലെ നമുക്ക് തോന്നും.
      'ഹൈ' എന്ന ജപ്പാന്‍ പദം അനേകം അര്‍ഥത്തില്‍ ഉപയോഗിച്ചു കാണുന്നു. ചാരം, കോപ്പ, ഭ്രൂണം, സഹയാത്രികന്‍ തുടങ്ങി നിരവധി അര്‍ഥങ്ങളില്‍. 'ക്കു' എന്നാല്‍ പദ്യം അഥവാ ശ്ലോകം തന്നെ.( verse ) Haikku എന്നേ അവര്‍ പറയൂ. Haikkus എന്ന് ബഹുവചനം ഉപയോഗിക്കാറില്ല. അനുഭവത്തിന്‍റെ ഏകകം
      ശുദ്ധവും വേറിട്ടതും ആയിരിക്കണമെന്ന നിര്‍ബന്ധം വാക്കിന്‍റെ പരിചര്യയില്‍പ്പോലും ഹൈക്കു കവിത അനുസരിച്ചുപോന്നു.
    • കലയിലും കവിതയിലുംഎന്നപോലെ ഹൈക്കുവിലും നമ്മുടെ അഞ്ചിന്ദ്രിയങ്ങള്‍ തന്നെയാണ് രചനയുടെ സ്രോതസ്സ്. വേണമെങ്കില്‍ ഒരാറാ മിന്ദ്രിയത്തിന്‍റെ വെളിപാടെന്നും പറയാം. നമ്മുടെ ചിന്തയില്‍നിന്നല്ല, അനുഭവത്തിന്‍റെ അതീതത്തില്‍നിന്നാണ് ഹൈക്കു പിറവിയെടുക്കുക. വായനയുടെ ഉള്‍ക്കണ്ണില്‍ കവിയുടെ വാക്കും മനസ്സും തെളിഞ്ഞുവരണം. ഹൈക്കു നിവേദിക്കുന്ന അനുഭവം, വായനക്കാരന്‍റെ അന്ത:ശ്രോത്രങ്ങള്‍ പിടിച്ചെടുക്കണം. സ്നേഹവും ഇച്ഛയും ഭയവും ക്ഷോഭവും ആഗ്രഹവും അറിവും ബുദ്ധിയും സൌന്ദര്യവും എല്ലാം അമൂര്‍ത്തമായ ബിംബങ്ങളിലൂടെയാണ് ഹൈക്കുവില്‍ വിടരുന്നത്. പലപ്പോഴും ഹൈക്കു കവി വര്‍ത്തമാനത്തില്‍ സംസാരിക്കുന്നു. പോയ കാലവും വരുംകാലവും 'ഇന്നിന്‍റെ' കണ്ണിലൂടെയാണ് ആവിഷ്കരിക്കപ്പെടുക. ക്രിയാപദങ്ങള്‍ കഴിവതും ഒഴിവാക്കി നാമരൂപങ്ങളില്‍ ആശയം പകരുക എന്ന രീതിയാണ് ഹൈക്കു പിന്തുടര്‍ന്നത്‌. ഒരു വസ്തുവിന്‍റെ (thing ) കേവലനാമമല്ല, 'വസ്തുതത്വം'( thing -ness ) അഭിവ്യന്ജിപ്പിക്കുന്ന രസതന്ത്രമാണ് ഹൈക്കു. ഒരു വസ്തുവിനെക്കുറിച്ചുള്ള ആശയമോ സങ്കല്പമോ പങ്കിടുകയല്ല, ആ വസ്തുവിനെ അതായിത്തന്നെ നിറവേറ്റുക എന്ന കവികര്‍മമാണ് ജാപ്പനീസ് ഹൈക്കു ചെയ്തത്. ഒരു മണ്‍തരിയില്‍ പ്രപഞ്ചത്തെ നോക്കിക്കാണുന്ന ദാര്‍ശനിക രീതിയല്ല, മണ്ണിനെ മണ്ണായിത്തന്നെ കാണുന്ന മണ്ണിന്‍റെ രസവും ഗന്ധവും സ്പര്‍ശവും ദൃശ്യവും സംയോജിപ്പിക്കുന്ന കലയുടെ ആത്മാവിനെയാണ് ഹൈക്കു കവി വന്ദിച്ചത്. കാടുകേറിയ ഭാവനയും ഫാന്‍റസിയും ഹൈക്കുവിനു അന്യമായിരുന്നു. അനാവശ്യമെന്ന് തോന്നിയ നാമ-ക്രിയാവിശേഷണങ്ങള്‍ ഒഴിവാക്കിയാണ് അവര്‍ രചന നിര്‍വഹിച്ചത്. താന്‍ സഞ്ചരിച്ച വഴികളിലൂടെ അനുവാചകനെ നടത്തുക മാത്രമേ കവി ചെയ്യുന്നുള്ളൂ.കടലിനെ 'തീരത്തിന്‍റെ അമ്മ'യായും കാറ്റിനെ 'ദൈവത്തിന്‍റെ നിശ്വാസമായും' ഭാവന ചെയ്യുന്ന കവി, അയാളുടെ പരിമിതസീമയിലേക്ക് ആസ്വാദകനെ അരികുചേര്‍ക്കുകയാണ് ചെയ്യുന്നത്. ഹൈക്കുവില്‍ കടല്‍ കടലും, കാറ്റ് കാറ്റുമാണ്. ഭാവഗീതങ്ങളുടെ രീതിയല്ല, ലളിതവും ധ്വനിസാന്ദ്രവുമാണ് ഹൈക്കുവിന്‍റെ മാര്‍ഗം. എന്നാല്‍ കാലത്തെ പ്രതിഫലിപ്പിക്കുമ്പോള്‍, ദൂരത്തെ ആവാഹിക്കുമ്പോള്‍, ദേശത്തെ മുകരുമ്പോള്‍ അമൂര്‍ത്തമായ ബിംബങ്ങള്‍ സമര്‍ഥമായി ഹൈക്കു കവി പ്രയോഗിക്കുന്നു. ദൂരെ, അരികെ, സ്ഥൂലം, സൂക്ഷ്മം, വിഭാതം, ത്രിസന്ധ്യ, ഓര്‍മ, ദു:ഖം എന്നിങ്ങനെ അമൂര്‍ത്തതയില്‍ അഭിരമിക്കുമ്പോള്‍ ആറാമിന്ദ്രിയത്തിന്‍റെ കല്പനകള്‍ കവിതയില്‍ സന്നിവേശിപ്പിക്കാന്‍ ഹൈക്കു ശ്രമിച്ചു.
      എന്നാല്‍ കവിതയുടെ മൂന്നിലൊന്നില്‍ 'ഈ അമൂര്‍ത്ത ബിംബം' അടയിരിക്കും. മറ്റു രണ്ടുവരി നമ്മോടൊപ്പം കാഴ്ചയിലും കേള്‍വിയിലും ഗന്ധത്തിലും സ്പര്‍ശത്തിലും അനുഭവവേദ്യമായി കൂടെനില്‍ക്കും. ഇങ്ങനെ ആറ്റിക്കുറുക്കിയ അദ്ഭുതം പോലെ ഹൈക്കു നമുക്ക് മുന്നില്‍, നമ്മോടൊപ്പം. ബാഷോ, ഷികി, ബുസണ്‍ ,കികാകു, ഇസ്സ എന്നീ വിശ്രുതകവികള്‍ ഈ കാവ്യപാരമ്പര്യത്തെ അമൂല്യമായി കാത്തുസൂക്ഷിച്ചു

      sethumadhavanmachad

HAIKU POEM


    • ഹൈക്കു 




      • ഹൈക്കു ഒരേ സമയം ഒരു കാവ്യ സമ്പ്രദായവും ലോകത്തെ വായിക്കുന്ന, അനുഭവിക്കുന്ന ഒരു നിമിഷം കൂടിയാണ്. മൂന്നു വരിയില്‍ ഒരനുഭവത്തിന്‍റെ അന്തര്‍ദര്‍ശനം സാധ്യമാക്കുകയാണ് ഹൈക്കുവിന്‍റെ രീതി. ജപ്പാന്‍റെ സൌന്ദര്യാനുശീലനവുമായും ബുദ്ധമത ദര്‍ശനവുമായും ഇഴചേര്‍ന്നു കിടക്കുകയാണ് ഹൈക്കു. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കാവ്യാനുസന്ധാനത്തിലൂടെയാണ് ഹൈക്കു രചന നിര്‍വഹിക്കപ്പെട്ടത്‌. ഇന്ദ്രിയബദ്ധമായ ലോകജീവിതത്തിന്‍റെ , സൂക്ഷ്മ പ്രകൃതിയിലേക്ക് കണ്‍തുറക്കുന്ന ആന്തരികതയിലേക്ക് കടന്നുചെല്ലുന്ന ആത്മാവിന്‍റെ ശബ്ദമാണത്.
        ജപ്പാനിലെ രാജസദസ്സുകളില്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ പ്രചാരത്തിലുണ്ടായിരുന്ന 'താന്‍ക' (Tanka )എന്ന കാവ്യരൂപത്തില്‍ നിന്നാണ് 'ഹൈക്കു'വിന്‍റെ പിറവി. മതപരമായ ക്രിയകളുമായി ബന്ധപ്പെട്ടും, രാജസദസ്സുകളിലെ കീര്‍ത്തന സമ്പ്രദായമെന്ന നിലയിലുമൊക്കെയാണ് താന്‍ക ഉപയോഗിക്കപ്പെട്ടത്. അഞ്ച്- ഏഴ്- അഞ്ച്- ഏഴ് എന്ന അക്ഷരക്രമം ദീക്ഷിച്ചുകൊണ്ടുള്ള ഒരു കവിതാരീതിയാണ്'താന്‍ക '.ഒന്നിലധികം പേര്‍ ചേര്‍ന്ന് രൂപം നല്‍കുന്ന ഒരു പദ്യമാലയായിരുന്നു അത്. നമ്മുടെ അക്ഷരശ്ലോകം പോലെ ഒന്ന്. തുടക്കത്തിലുപയോഗിക്കുന്ന പദ്യം അഥവാ 'ഹോക്കു' ആണ് തുടര്‍വരികളുടെയും പദ്യങ്ങളുടെയും ആശയവും അന്തരീക്ഷവും നിയന്ത്രിക്കുന്നത്‌. ഈ കാവ്യകേളിയുടെ മുന്‍നിരയിലെ പ്രയോക്താക്കളാണ് ഹോക്കുവിന്‍റെ യഥാര്‍ഥ പ്രചാരകര്‍. മസോക്ക ഷികിയുടെ ഹോക്കുകളിലൂടെയാണ് പില്‍കാല 'ഹൈക്കു' രൂപമെടുത്തതെന്നു പറയപ്പെടുന്നു.
        പില്‍ക്കാലം ലോകമെങ്ങും അറിയപ്പെട്ട ഹൈക്കു കവിതകളുടെ ആദ്യ പ്രയോക്താക്കള്‍ ബാഷോ, ബുസണ്‍ , ഇസ്സ എന്നീവരായിരുന്നു. ജപ്പാനിലെ വിദൂര ഗ്രാമങ്ങളില്‍ ജനിച്ചു വളര്‍ന്ന ഈ കവികള്‍ അനേകകാതം അലഞ്ഞുനടന്നുള്ള ഗ്രാമീണ ജീവിതത്തിലൂടെ മനുഷ്യനെയും പ്രകൃതിയെയും ആഴത്തില്‍ നിരീക്ഷിക്കുകയായിരുന്നു, അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരമാണ് അവരുടെ ഹൈക്കുകവിതകളുടെ ജനനം കുറിച്ചത്. നേരിട്ടുള്ള മനുഷ്യസമ്പര്‍ക്കത്തിലൂടെ സ്ഥായീഭാവങ്ങളായ മനുഷ്യസങ്കടങ്ങളും ഏകാന്തമായ നിമിഷങ്ങളുടെ സത്തയും സ്വാംശീകരിക്കാന്‍ ഹൈക്കുകവികള്‍ക്കായി.മനുഷ്യന്‍റെ ആന്തരികജീവിതത്തിന്‍റെ അകവും പുറവും എതിര്‍പാര്‍ക്കാന്‍ ബാഷോവിനും ഷികിക്കും സാധിച്ചു എന്നതിന് അവരുടെ ഹൈക്കുകവിതകള്‍ തെളിവ്. ഹൈക്കുവിന്‍റെ പിതാവ് എന്ന് ലോകം ആഘോഷിച്ച ബാഷോ, താവോ മതത്തിന്‍റെയും ക്ലാസ്സിക്കല്‍ ചൈനീസ് കവിതകളുടെയും പഠിതാവായിരുന്നു. രാജസദസ്സുകളിലെ കീര്‍ത്തനങ്ങളില്‍ തറഞ്ഞുനിന്ന ആദ്യകാല ജപ്പാന്‍കാവ്യങ്ങളുടെ ഗതാനുഗതികത്വത്തില്‍നിന്ന് വഴുതിമാറാന്‍ ബാഷോ 'ഹൈക്കുവിലൂടെ' ശ്രമിച്ചു. നവീകരിച്ച ഒരു കവിതാരീതിയുടെ പ്രയോഗത്തിലൂടെ യഥാസ്ഥിതമായ ഭാവനകളോട് കലഹിക്കുകയായിരുന്നു അദ്ദേഹം. നിത്യസഞ്ചാരിയായ ബഷോ ഹൈക്കുവില്‍ നിറഞ്ഞു കവിഞ്ഞ ജീവിതമാണ് അവസാനംവരെ നയിച്ചത്. ഇളംകാറ്റില്‍ ഒഴുകിനീങ്ങിയ ഇല പോലെ ലാഘവമാര്‍ന്ന വ്യക്തിജീവിതമായിരുന്നു അത്. ("like looking at a shallow river with a sandy bed." )
    • Monday

      • ഇരുപതാം നൂറ്റാണ്ടാവുമ്പോഴേക്കും ഏറ്റവും പ്രശസ്തിയാര്‍ജിച്ച കാവ്യസമ്പ്രദായമായി ഹൈക്കു വളര്‍ന്നുകഴിഞ്ഞിരുന്നു. മനുഷ്യന്‍റെ ആത്മീയമായ തകര്‍ച്ചകളെ അടയാളപ്പെടുത്തുന്നതില്‍ ഹൈക്കു കവിതകള്‍ ഏറെ മുന്നില്‍ വന്നുനിന്നു. അരാജകമായഒരു ലോകക്രമത്തിന്‍റെ നേര്‍ക്കാഴ്ച സമകാലികലോകത്തോട്‌ ആര്‍ജവത്തോടെ വിളിച്ചുപറയുവാന്‍ ഹൈക്കുവിനു കഴിഞ്ഞു. ലോകമെമ്പാടും ഇന്ന് അനേകം ഹൈക്കു സൊസൈറ്റികള്‍ നിലവിലുണ്ട്. ഹൈക്കുവിനു മാത്രമായി ആനുകാലികങ്ങളും ഗ്രന്ഥങ്ങളും വെബ്‌സൈറ്റുകളും എത്രയോ വന്നുകഴിഞ്ഞു. അന്തര്‍ദ്ദേശീയതലത്തില്‍തന്നെ ഹൈക്കു കമ്മ്യൂണിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇന്നും പരമ്പരാഗതമായ ജപ്പാനീസ് രീതിയില്‍ ഗണവും വരിയും ദീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇന്ഗ്ലിഷ് ഹൈക്കു കവികള്‍ സ്വതന്ത്രമായ രീതികള്‍ ഹൈക്കുവില്‍ പരീക്ഷിക്കുന്നവരാണ്.ആദ്യവരിയില്‍ 5 ഗണവും (syllables ) രണ്ടാം വരിയില്‍ ഏഴും അവസാനവരിയില്‍ വീണ്ടും 5 ഗണം എന്നതാണ് പരമ്പരാഗത ജപ്പാന്‍രീതി. അങ്ങനെ ആകെ 17 syllables .
        കാലത്തില്‍ സാന്ദ്രീകൃതമാവുന്ന ഒരൊറ്റ നിമിഷത്തിന്‍റെ പ്രതിഫലനമാണ് ഹൈക്കുവിന്‍റെ സൌന്ദര്യം. ഹൈക്കുവിന്‍റെ രചന അയത്നലളിതമാണെന്നു ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ വര്‍ഷങ്ങളുടെ അനുശീലനത്തിലൂടെയാണ് ഹൈക്കു രചന സാധ്യമാവുന്നത്. നിരന്തരമായ വായനയും രചനയുമാണ് ഹൈക്കു കവിതയുടെ സൌന്ദര്യശാസ്ത്രം. അതീവ ശോഭയാര്‍ന്നു ജ്വലിക്കുന്നൊരു രത്നക്കല്ലിന്‍റെ ആഴത്തിലേക്ക് നോക്കുമ്പോള്‍ ദൃശ്യമാവുന്ന അദ്ഭുതകരമായ പ്രകാശവിന്യാസം പോലെ , സൂക്ഷ്മനിരീക്ഷണത്തില്‍ ഹൈക്കു കവിത തിളങ്ങണം എന്ന് ഹൈക്കു ഗുരുക്കന്മാര്‍ എക്കാലവും നിഷ്കര്‍ഷിക്കുന്നു. ലളിതമായിരിക്കണം അതിന്‍റെ ഘടന. ഹൈക്കുവില്‍ അമൂര്‍ത്തമായ പദങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. രൂപകങ്ങള്‍ കൊണ്ട് അലങ്കരിക്കുന്ന പതിവ് ഹൈക്കുവിലില്ല എന്നു തന്നെ പറയാം. സെന്‍ബുദ്ധിസ്റ്റുകള്‍ പറയുന്ന സാക്ഷാത്കാരത്തിന്‍റെ (സടോരി) മുഹൂര്‍ത്തം പോലെ ഒരു 'ആഹാ നിമിഷം' - അതാണ്‌ ഹൈക്കുവിലും സംഭവിക്കുക. ആദ്യവരിയിലോ മൂന്നാം വരിയിലോ ദൃശ്യമാവുന്ന പ്രകൃതിബിംബം ( കിഗോ) പലപ്പോഴും കാലത്തെ അടയാളപ്പെടുത്തും. അത് ശരത് -ഗ്രീഷ്മ- ഹേമന്ത- വര്‍ഷങ്ങള്‍ ഏതുമാവാം. എന്നാല്‍ ഇതിനെക്കാളുമൊക്കെ പ്രധാനം കവിതയില്‍ വിരിയുന്ന ധ്വനിസാന്ദ്രമായ മുഴക്കമാണ്‌. അവിടെയാണ് കവിയുടെ പ്രതിഭ. 




        • The Essential Haiku എന്ന തന്‍റെ കൃതിയില്‍ ശ്രീ റോബര്‍ട്ട്‌ ഹാസ്, ഹൈക്കു കവിത കേവലം ഒരനുഭവത്തിന്‍റെയോ പ്രകൃതിചിത്രത്തിന്‍റെയോ പരാവര്‍ത്തനം മാത്രമല്ല മറിച്ച്, അനുഭവത്തെ അതിന്‍റെ സാകല്യത്തില്‍ പുനര്‍ദര്‍ശനം ചെയ്യുന്നതാണ്, ജീവിച്ച നിമിഷത്തെ പുന:സൃഷ്ടിക്കലാണ് ഹൈക്കു എന്ന് വ്യക്തമാക്കുന്നു. വായനക്കാരന് , താന്‍ അനുഭവിക്കുന്ന കാവ്യലോകം സ്വയം ആവാഹിക്കാന്‍ കഴിയണം.പരിശീലനം നേടിയ പ്രതിഭകള്‍ക്ക് അനായാസം ഹൈക്കു വിന്‍റെ വര്‍ണനാപ്രപഞ്ചം വിടര്‍ത്താന്‍ കഴിയുന്നു.
          ബുദ്ധ തത്വചിന്തയുമായി ആഴത്തിലുള്ള ബന്ധമാണ് ഹൈക്കുവിനുള്ളത് , പ്രത്യേകിച്ചും സെന്‍ബുദ്ധ ദര്‍ശനവുമായി.

          transient, ephemeral

          contingent

          all things suffer

          നിസ്സാരവും ക്ഷണികവും അനിശ്ചിതവുമായ ലോകാനുഭവങ്ങളുടെ അന്തസ്സാരശൂന്യത ഹൈക്കുദര്‍ശനത്തില്‍ കടന്നുവന്നത് സെന്‍ബുദ്ധമതത്തില്‍നിന്നു തന്നെയായിരിക്കാം.

          പരമ്പരാഗത ജപ്പാന്‍ ഹൈക്കുകവിത ഒറ്റ വരിയിലാണ് എഴുതുന്നത്‌. വായനാനുഭവം ചിത്രലിപി പൂര്‍ണമായും നോക്കിക്കാണുംവിധം അച്ചടിക്കുകയാണ് പതിവ്. വരിയുടെ രണ്ടറ്റവും കണ്ണോടുംവിധം, അനുഭവത്തെ സരളവും അഗാധവുമായി അനുഭവിപ്പിക്കുംവിധം നിവേദിക്കുക. ആദ്യവായനയില്‍ത്തന്നെ
          മനസ്സില്‍ ഉരുവം കൊള്ളുന്ന ചിത്രം, കണ്ണുപറിച്ചു അടുത്തവരിയിലേക്ക് പോകുമ്പോള്‍ കൈമോശപ്പെടരുത് എന്നൊരു നിഷ്കര്‍ഷയുള്ളതുപോലെ നമുക്ക് തോന്നും.
          'ഹൈ' എന്ന ജപ്പാന്‍ പദം അനേകം അര്‍ഥത്തില്‍ ഉപയോഗിച്ചു കാണുന്നു. ചാരം, കോപ്പ, ഭ്രൂണം, സഹയാത്രികന്‍ തുടങ്ങി നിരവധി അര്‍ഥങ്ങളില്‍. 'ക്കു' എന്നാല്‍ പദ്യം അഥവാ ശ്ലോകം തന്നെ.( verse ) Haikku എന്നേ അവര്‍ പറയൂ. Haikkus എന്ന് ബഹുവചനം ഉപയോഗിക്കാറില്ല. അനുഭവത്തിന്‍റെ ഏകകം
          ശുദ്ധവും വേറിട്ടതും ആയിരിക്കണമെന്ന നിര്‍ബന്ധം വാക്കിന്‍റെ പരിചര്യയില്‍പ്പോലും ഹൈക്കു കവിത അനുസരിച്ചുപോന്നു.
        • കലയിലും കവിതയിലുംഎന്നപോലെ ഹൈക്കുവിലും നമ്മുടെ അഞ്ചിന്ദ്രിയങ്ങള്‍ തന്നെയാണ് രചനയുടെ സ്രോതസ്സ്. വേണമെങ്കില്‍ ഒരാറാ മിന്ദ്രിയത്തിന്‍റെ വെളിപാടെന്നും പറയാം. നമ്മുടെ ചിന്തയില്‍നിന്നല്ല, അനുഭവത്തിന്‍റെ അതീതത്തില്‍നിന്നാണ് ഹൈക്കു പിറവിയെടുക്കുക. വായനയുടെ ഉള്‍ക്കണ്ണില്‍ കവിയുടെ വാക്കും മനസ്സും തെളിഞ്ഞുവരണം. ഹൈക്കു നിവേദിക്കുന്ന അനുഭവം, വായനക്കാരന്‍റെ അന്ത:ശ്രോത്രങ്ങള്‍ പിടിച്ചെടുക്കണം. സ്നേഹവും ഇച്ഛയും ഭയവും ക്ഷോഭവും ആഗ്രഹവും അറിവും ബുദ്ധിയും സൌന്ദര്യവും എല്ലാം അമൂര്‍ത്തമായ ബിംബങ്ങളിലൂടെയാണ് ഹൈക്കുവില്‍ വിടരുന്നത്. പലപ്പോഴും ഹൈക്കു കവി വര്‍ത്തമാനത്തില്‍ സംസാരിക്കുന്നു. പോയ കാലവും വരുംകാലവും 'ഇന്നിന്‍റെ' കണ്ണിലൂടെയാണ് ആവിഷ്കരിക്കപ്പെടുക. ക്രിയാപദങ്ങള്‍ കഴിവതും ഒഴിവാക്കി നാമരൂപങ്ങളില്‍ ആശയം പകരുക എന്ന രീതിയാണ് ഹൈക്കു പിന്തുടര്‍ന്നത്‌. ഒരു വസ്തുവിന്‍റെ (thing ) കേവലനാമമല്ല, 'വസ്തുതത്വം'( thing -ness ) അഭിവ്യന്ജിപ്പിക്കുന്ന രസതന്ത്രമാണ് ഹൈക്കു. ഒരു വസ്തുവിനെക്കുറിച്ചുള്ള ആശയമോ സങ്കല്പമോ പങ്കിടുകയല്ല, ആ വസ്തുവിനെ അതായിത്തന്നെ നിറവേറ്റുക എന്ന കവികര്‍മമാണ് ജാപ്പനീസ് ഹൈക്കു ചെയ്തത്. ഒരു മണ്‍തരിയില്‍ പ്രപഞ്ചത്തെ നോക്കിക്കാണുന്ന ദാര്‍ശനിക രീതിയല്ല, മണ്ണിനെ മണ്ണായിത്തന്നെ കാണുന്ന മണ്ണിന്‍റെ രസവും ഗന്ധവും സ്പര്‍ശവും ദൃശ്യവും സംയോജിപ്പിക്കുന്ന കലയുടെ ആത്മാവിനെയാണ് ഹൈക്കു കവി വന്ദിച്ചത്. കാടുകേറിയ ഭാവനയും ഫാന്‍റസിയും ഹൈക്കുവിനു അന്യമായിരുന്നു. അനാവശ്യമെന്ന് തോന്നിയ നാമ-ക്രിയാവിശേഷണങ്ങള്‍ ഒഴിവാക്കിയാണ് അവര്‍ രചന നിര്‍വഹിച്ചത്. താന്‍ സഞ്ചരിച്ച വഴികളിലൂടെ അനുവാചകനെ നടത്തുക മാത്രമേ കവി ചെയ്യുന്നുള്ളൂ.കടലിനെ 'തീരത്തിന്‍റെ അമ്മ'യായും കാറ്റിനെ 'ദൈവത്തിന്‍റെ നിശ്വാസമായും' ഭാവന ചെയ്യുന്ന കവി, അയാളുടെ പരിമിതസീമയിലേക്ക് ആസ്വാദകനെ അരികുചേര്‍ക്കുകയാണ് ചെയ്യുന്നത്. ഹൈക്കുവില്‍ കടല്‍ കടലും, കാറ്റ് കാറ്റുമാണ്. ഭാവഗീതങ്ങളുടെ രീതിയല്ല, ലളിതവും ധ്വനിസാന്ദ്രവുമാണ് ഹൈക്കുവിന്‍റെ മാര്‍ഗം. എന്നാല്‍ കാലത്തെ പ്രതിഫലിപ്പിക്കുമ്പോള്‍, ദൂരത്തെ ആവാഹിക്കുമ്പോള്‍, ദേശത്തെ മുകരുമ്പോള്‍ അമൂര്‍ത്തമായ ബിംബങ്ങള്‍ സമര്‍ഥമായി ഹൈക്കു കവി പ്രയോഗിക്കുന്നു. ദൂരെ, അരികെ, സ്ഥൂലം, സൂക്ഷ്മം, വിഭാതം, ത്രിസന്ധ്യ, ഓര്‍മ, ദു:ഖം എന്നിങ്ങനെ അമൂര്‍ത്തതയില്‍ അഭിരമിക്കുമ്പോള്‍ ആറാമിന്ദ്രിയത്തിന്‍റെ കല്പനകള്‍ കവിതയില്‍ സന്നിവേശിപ്പിക്കാന്‍ ഹൈക്കു ശ്രമിച്ചു.
          എന്നാല്‍ കവിതയുടെ മൂന്നിലൊന്നില്‍ 'ഈ അമൂര്‍ത്ത ബിംബം' അടയിരിക്കും. മറ്റു രണ്ടുവരി നമ്മോടൊപ്പം കാഴ്ചയിലും കേള്‍വിയിലും ഗന്ധത്തിലും സ്പര്‍ശത്തിലും അനുഭവവേദ്യമായി കൂടെനില്‍ക്കും. ഇങ്ങനെ ആറ്റിക്കുറുക്കിയ അദ്ഭുതം പോലെ ഹൈക്കു നമുക്ക് മുന്നില്‍, നമ്മോടൊപ്പം. ബാഷോ, ഷികി, ബുസണ്‍ ,കികാകു, ഇസ്സ എന്നീ വിശ്രുതകവികള്‍ ഈ കാവ്യപാരമ്പര്യത്തെ അമൂല്യമായി കാത്തുസൂക്ഷിച്ചു.




      • - sethumadhavan machad