Tuesday, September 27, 2016

എയ്ത്തിന് മുമ്പുള്ള ധ്യാനം
-------------------------------------------

'അറിയാപ്പൂമണങ്ങളേ...' എന്നാണ്  ശ്രീ രാമകൃഷ്ണന്‍ കുമരനെല്ലൂര്‍ തന്‍റെ ഹൈകു പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. നാട്ടുമണങ്ങള്‍ വിരുന്നെത്തിയ ഇടവഴികളിലൂടെയുള്ള അലസസഞ്ചാരമാണ് ഈ കവിതകള്‍. ഉരുസക്കുത്തായ ഈ നാട്ടിടവഴികളിലൂടെ നടക്കുമ്പോള്‍ നമ്മുടെ ദേശത്തിന്റെ യും നാം രാപാര്‍ക്കുന്ന ലോകത്തിന്റെയും നമ്മുടെ കാലത്തിന്റെയും തെളിമാനങ്ങള്‍ നമ്മെ വന്നു മൂടുന്നു.നമ്മെ വന്നു മൂടിയ നീഹാരിക വകഞ്ഞു നീക്കുമ്പോള്‍ തിരിച്ചറിയുന്നു ഇത് നമ്മുടെ മണ്ണാണ്.  ജാപ്പനീസ് ഹൈക്കു കവിതയുടെ ചെറിവസന്തം നുകര്‍ന്ന ഒരാള്‍ താനിപ്പോള്‍ നില്‍ക്കുന്ന വിതാനം സമാനഹൃദയനായ ഒരു മലയാള കവിയുടെ സങ്കല്പലോകമാണെന്ന് പൊടുന്നനെ തിരിച്ചറിയുന്നു. . ഈ കവിയുടെ ഹൈക്കുവില്‍ സമീപസ്ഥമായൊരു ശാന്തസമുദ്രം നാം അനുഭവിക്കും. വര്‍ത്തമാന ലോകത്തിന്റെ ജീവിത സന്ധികള്‍ എത്ര അനായാസമാണ് ഈ ഹൈക്കു കവിതകളില്‍ ഇതള്‍ നീര്‍ത്തുന്നത്.  അടിമുടി സ്വാച്ഛന്ദ്യമാണ്‌ ഇതെഴുതിയ കവിയുടെ ജീവിതം.
നിശബ്ദതയെ ഇങ്ങനെ പരാവര്‍ത്തനം ചെയ്യാന്‍ ഒരാള്‍ക്കാകുമോ? കേവലം മൂന്നു വരിയില്‍ നിശബ്ദതയുടെ ഭാവാന്തരമാണ് ഈ കവി സാധന ചെയ്യുന്നത്. നിത്യജീവിതത്തില്‍ നാം കാണുന്ന, അനുഭവിക്കുന്ന, നമ്മെ വന്നു പൊതിയുന്ന കാഴ്ചകള്‍ അനുഭവത്തിന്റെ സാകല്യത്തോടെ കവി പുനരെഴുതുന്നു. മൂന്നു വരിയില്‍ മൂന്നു ചുവടും മൂന്നു ലോകവും മറികടക്കുന്നു.  ഇതല്ലേ കലയുടെ രസതതന്ത്രം?.

ഞാന്‍ പറയുക, കലയുടെ രസം ജീവനരസം തന്നെയാണ് എന്നത്രേ. അത് നമ്മള്‍ കരുതിക്കൂട്ടി നിര്മിക്കുന്നതല്ല. അഥവാ അത് നമ്മെ നിര്‍മിക്കുകയാണ് എന്നതല്ലേ ശരി? ഹൈക്കു കവിയെ എഴുതുകയാണ്. സന്നിഗ്ധഘട്ടങ്ങളില്‍ ആറ്റിക്കുറുക്കിയ പദങ്ങളുമായി അവള്‍ വന്നു നൃത്തം ചവിട്ടുന്നു. അതിനു കവിയുടെ തപോബലവും കൂട്ടുവേണം.  നിഷ്പന്ദമായ മാത്രകളെ ആവാഹിക്കാന്‍ പരിപാകം വന്ന ഒരു ഹൃദയത്തിനെ കഴിയൂ.അധ്യാപകനും കുമരനെല്ലൂരിലെ ഗ്രാമീണ സൌന്ദര്യം ഉള്ളില്‍ വഹിക്കുന്നവനുമായ ഈ കവി തികഞ്ഞ സംയമി ആണെന്ന് ഈ ഹൈക്കു കവിതകള്‍ സാക്ഷ്യം പറയുന്നു. ആ സംയമം ആധ്യാത്മികമാണ്, എന്നാല്‍ മതപരമല്ല. ആത്മീയം പോലുമല്ല.  ആന്തരികലോകത്തിന്റെ യാഥാര്‍ഥ്യം മറ നീക്കി കാണിക്കുകയാണ്  കവി.  അമ്പെയ്യുന്നതിനു തൊട്ടു മുമ്പുള്ള എകാഗ്രതയിലാണ് അയാള്‍.
 

ചാന്ദ്രിമ വീണുകിടന്ന തടാകങ്ങളും നിലാവരിച്ചിറങ്ങിയ മുളംകാടുകളും നിമ്നോന്നത  സ്ഥലികളില്‍ ഏകാന്തമായ കാലത്തെ വിളിച്ചു പറയുന്ന ജലനിശബ്ദതയും മേഘങ്ങള്‍ക്കൊപ്പം ചിറകു നീര്‍ത്തിയ  പറവകളും  മൈതാനം കടന്നുപോകുന്ന ആത്മാവിന്റെ നിഴലുകളും ഈ കവിയുടെ പ്രാണനിശ്വാസമായി വാക്കുകളില്‍ വന്നുദിക്കുന്നു.

"കാത്തു കൂര്‍പ്പിക്കൂ / വെയില്‍ പരക്കുന്ന/ നനുത്ത ശബ്ദം "
ഏകാന്തമായ മനുഷ്യാനുഭവത്തെ ഇതിലും നന്നായി സ്നാനപ്പെടുത്തുന്നതെങ്ങനെ?

"പൌര്‍ണമിച്ചന്ദ്രന്‍ / ഓട്ടപ്പുരക്കുള്ളിലും/ സ്വര്‍ണം"

"കാരിരുമ്പും/തുടുത്ത പൂവും /കൊല്ലന്റെ ആലയില്‍"

"പായലിന്‍ മറ നീക്കി പൊങ്ങിയ മീനെ / ഉദിച്ചു ചന്ദ്രന്‍"


രണ്ടോ മൂന്നോ വരികളില്‍ ഒരു പ്രപഞ്ചം വിടര്‍ന്നുവരുന്ന അനുഭവം. ഓര്‍മയുടെ, സ്വപ്നത്തിന്‍റെ , ഋതുഭേദങ്ങളുടെ, വികാരങ്ങളുടെ പ്രപഞ്ചം. പുല്‍ക്കൊടിത്തുമ്പിലെ ഹിമകണം ..അതില്‍ പ്രതിഫലിക്കുന്ന സൌരമണ്ഡലം . ശിശിരവും വര്‍ഷവും ഹേമന്തവും ശരത്കാലഭംഗികളും മൃദുവായി തലോടി കടന്നുപോകുന്ന സൌന്ദര്യാനുഭവമാണ്‌ ഈ കവിതകള്‍ നമുക്ക് തരുന്നത്. 

"അടുത്തിരിക്കൂ / ചില്ലയില്‍ നിന്നും ഇല കൊഴിയുന്നു."

"വിളക്കണച്ച്/വാതില്‍ തുറക്കൂ/ ചന്ദ്രോത്സവം"


ഈ മൌനത്തില്‍ , നാം പ്രകൃതിയുടെ നിഴലാകുന്നു. മൌനത്തിന്‍റെയും നിശബ്ദ്തയുടെയും ഭാവാന്തരമാണ് ഹൈക്കു .ഇവ എന്താണ് എന്നതല്ല, നമ്മള്‍ അതിന്‍റെ സാന്ദ്രിമയില്‍ അലിഞ്ഞില്ലാതാകുന്നു എന്നതാണ് ഹൈക്കുവില്‍ സംഭവിക്കുന്നത്‌.  നമ്മുടെ ജീവിതത്തില്‍ നിന് ആറ്റിക്കുറുക്കിയ 'സൂത്രങ്ങളാണ്' ഹൈക്കു.നമുക്കതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ വ്യാഖ്യാനം കവിതയുടെ സൌന്ദര്യം ഇല്ലാതാക്കും. അത് എല്ലാ വിവരണങ്ങള്‍ക്കുമപ്പുറത്താണ് .നമ്മിലേക്ക്‌ നോക്കി ധ്യാനിച്ചെടുക്കേണ്ടതാണ് ഓരോ കവിതയും. ഒരു പുസ്തകത്തിനും വ്യഖ്യാതാവിനും കവിതയുടെ സൌന്ദര്യം പഠിപ്പിക്കാനാവില്ല. എന്തെന്നാല്‍ കവിത ഒരു പൂ വിടരലാണ്. ഓരോ ദലത്തിലും ഉമ്മ വെച്ച മഞ്ഞുതുള്ളി പോലെ സചേതനമായ ഒരു കാഴ്ചയുടെ അപൂര്‍വ വ്യാഖ്യാനം.

"ഒന്നനങ്ങിയാല്‍ /വീണു പോമെന്ന നില്പ്/ പൂത്ത കാനനം."

"പാതിരാ/ പുസ്തകത്താളുകള്‍ / മറിയുന്ന ഒച്ച മാത്രം"

"ചുട്ട മരച്ചീനി / തോലികളയുന്ന ശബ്ദം / നമുക്കിടയില്‍ മറ്റാരുമില്ല"


  കേവലം മൂന്ന് വരിയാണോ 'ഹൈക്കു'? കാലവും ദേശവും കുട നീർത്തുന്ന മൂന്നുവരി മാത്രം? ഓർമകളെ പരാവർത്തനം ചെയ്യുന്ന ഒരു നിമിഷത്തിന്റെ പദധ്യാനം എന്ന നിലയിൽ ഹൈക്കു ഒരാത്മീയാനുഭവമായി സെൻ പാരമ്പര്യത്തിൽ നിലനിന്നു. അത് നാം ജീവിച്ച നിമിഷത്തിന്റെ സൌന്ദര്യമായിരുന്നു. വേദനകൾക്കും ആനന്ദത്തിനുമിടയിൽ ഒരു മാത്ര ഹൈക്കു നിങ്ങളിൽ ആവിർഭവിച്ചു. അടുക്കളയിൽ, എഴുത്തുമുറിയിൽ, സ്നാനഗൃഹത്തിൽ, പ്രാതൽ വേളയിൽ, നിരത്തിൽ, ജോലിസ്ഥലത്ത് എപ്പോഴോ അത് സംഭവിച്ചു. വാക്കുകൾ കാന്തിചൊരിഞ്ഞുകൊണ്ട്‌ ഹൈക്കുവിന്റെ അവബോധമായി നിങ്ങളെ മുകർന്നു. അത് സ്ത്രീയായും പുരുഷനായും വെയിലായും മഞ്ഞായും മരണവും വിരഹവുമായി ദേശാടനവും ഭിക്ഷാടനവുമായി നമുക്കുചുറ്റും പ്രത്യക്ഷപ്പെട്ടു. ഏകാന്തനിമിഷങ്ങളുടെ അപൂർണതയിലും മൂർത്താനുഭവങ്ങളുടെ സുതാര്യതയിലും കവിത ഹൈക്കുവിൽ വന്നുഭവിച്ചു. 

"വീഞ്ഞു കോപ്പയില്‍/ ഇറ്റിറ്റു വീഴൂ ചന്ദ്രാ / എകാന്തരാത്രി"

"നിന്റെ ചുണ്ടുകള്‍/ എന്റെ ചുണ്ടുകളെ തൊടുന്നു / ഹാ വസന്തം"

"വിറയാര്‍ന്ന ചുണ്ടുകളെ / പ്രിയനിലേക്ക് / എത്ര ദൂരം?"

"മുഖം കാണുന്നില്ല/ ജാലകത്തിലൂടെ പാറുന്ന / മുടിയിഴകള്‍ മാത്രം"

കവിതക്കുള്ളിൽ കവിതയെന്ന പോലെ അനുഭവത്തിന്റെ ഒരു ധ്വന്യാലോകം ഹൈക്കുവിൽ വിടർന്നുവന്നു. 

ശ്രീബുദ്ധൻ പറഞ്ഞു , "നടക്കുമ്പോൾ നടക്കുക. ഇരിക്കുമ്പോൾ ഇരിക്കുകയും കിടക്കുമ്പോൾ കിടക്കുക മാത്രവുംചെയ്യുക. " നാം എന്താണോ ചെയ്യുന്നത് അതിൽ മാത്രം നിറയുക. നീ നിന്റെ വിളക്കാകുകഎന്ന് അദ്ദേഹം പറയുന്നിടത്ത് നമ്മുടെ ആത്മപ്രകാശനത്തിന്റെ സൌന്ദര്യ ത്തിലെക്കാണ് വിരൽചൂണ്ടിയത്. ഹൈക്കുവിൽ ബോധം എന്നത് (Mindfulness അഥവാ Awareness )എത്രമേൽ ജാഗ്രത്താണെന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ നമുക്ക് വ്യക്തമാവും. വർത്തമാനത്തിൽ നമ്മുടെ ചുറ്റുപാടുകളും രസം, ഗന്ധം, സ്പർശം, രുചി, ദൃശ്യം തുടങ്ങിയ ഇന്ദ്രിയനിർവിശേഷമായ അനുഭവങ്ങളും കവിതയിൽ നിവേദിക്കപ്പെടുന്നു. ഉണ്മയും ശൂന്യതയും വസ്തുവിന്റെ ( thingness ) പ്രഭാവത്തോടെയാണ് ഹൈക്കുവിൽ ഉണർന്നുവരിക. ശരീരത്തോടൊപ്പം മനസ്സും ബോധവും ഉണർന്നു പ്രവർത്തിക്കുന്നുണ്ടല്ലോ? ശരീരം നിശ്ചലമാവുമ്പോൾ മനസ്സും ബോധവും ക്രമേണ നിദ്രയിലേക്ക് പോകുന്നു . അതിനാൽ നമ്മിൽ സംപ്രാപ്തവും സന്നിഹിതവുമായ സമയവും സ്ഥലവും വികാരങ്ങളും ഹൈക്കു കവിതയിലും പ്രതിഫലിക്കും. 

"ചാണകമണവും/ പാല്‍മണവും/ ഒരേ തൊഴുത്തില്‍ നിന്ന്"

"തെരുവില്‍ കിടക്കുന്നു / യാചകന്‍ / നിലാവിനാല്‍ സമ്പന്നന്‍"



ശബ്ദത്തിന്റെ (sound ) എതിർപദമല്ല നിശബ്ദത (silence ). പലപ്പോഴും നിശബ്ദത എന്നത് കേൾക്കാത്ത ശബ്ദങ്ങളാണ്. ഹൈക്കു കവിതയിൽ നിഹിതമായ മൌനം ശബ്ദത്തിന്റെ നിലക്കാത്ത പ്രവാഹമായി അനുഭവപ്പെട്ടിട്ടുണ്ട് . നിശബ്ദതയും മൌനവും ധ്യാനവും മതാത്മകമായി അനുശീലിക്കേണ്ട ഒന്നല്ല. നിശബ്ദമായ ഒരു പ്രവാഹം നാം അകമേ വഹിക്കുന്നുണ്ട് എന്നതാണ് സത്യം. ഹൈക്കുവിൽ അത് അത്രമേൽ അന്തർനിഹിതമായിരിക്കുന്നു. ഇലകളുടെ മർമരം, പക്ഷികളുടെ കൂജനം, കാറ്റിന്റെ സീല്ക്കാരം, മേഘങ്ങളുടെ അലസസഞ്ചാരം, നിലാവിന്റെ മന്ദസ്മിതം, പുൽമേടുകളുടെ മൌനം, പുഴയുടെ കളരവം, തടാകത്തിന്റെ ശയനം എല്ലാറ്റിലുമുണ്ട് നിശബ്ദതയുടെ ആരവം. ജീവിതത്തിന്റെ ആരവങ്ങളിൽ നിന്നാണ് നിശബ്ദതയുടെ ഗീതം കവിതയായി വാർന്നു വീഴുന്നത്.


"കാട്ടിത്തരുമോ /ഒളിപ്പിച്ച പുല്ലാങ്കുഴല്‍ /കുയില്‍പാറുന്നു"

"ഒറ്റമരം/ പൊഴിച്ച /തണല്‍ /പൂക്കളെക്കാളധികം"



തടാകത്തിലെ നിശ്ചലത , അതില്‍ വീണു പ്രതിഫലിച്ച ഭാസുരമായ രശ്മികള്‍ 
 താഴ്വരകളുടെയും നഗരത്തിലെ വിദൂര പ്രകാശങ്ങളുടെയും നിഴലുകള്‍ നക്ഷത്രങ്ങള്‍ തിളങ്ങിയ  തടാകജലത്തിലുണ്ടായിരുന്നു. ആ പ്രകാശം ഭൂമിയില്‍ ഓരോ ഇലയിലും ഓരോ പുല്‍ നാമ്പിലും നിറയുന്നത് അസാധാരണമായ കാഴ്ചയായിരുന്നു. നോക്കി നില്‍ക്കെ മഹത്തായ ഒരു നിശ്ചലത നമ്മില്‍ പ്രവേശിക്കുകയായി., ഒരു ചലനവുമില്ലാതെ ,വളരെ നിശബ്ദമായി. ഇലകളെ ഇളക്കിക്കൊണ്ടു ഒരിളം കാറ്റ് കുന്നിറങ്ങി വന്നപ്പോള്‍ അത് നമ്മുടെ  മൌനത്തിന്റെ മുദ്രയായി ,നിശബ്ദ സൗന്ദര്യത്തിന്റെ നിറവായി ആലിംഗനം ചെയ്യുന്നത് അനിര്‍വചനീയമായ അനുഭവമായി നാം തൊട്ടറിയുന്നു. ആ നിമിഷങ്ങളില്‍ ദൈവംപോലും അനുരാഗിയാവും..

 കുമാരനെല്ലൂരില്‍ വിടര്‍ന്ന  ഹൈക്കുവില്‍ എത്രയെത്ര രാഗങ്ങളാണെന്നോ?
അത് അമൃതവര്‍ഷിണിയായി കവിതയുടെ ഉന്മാദമായിഹൈക്കുവില്‍ മുത്തമിടുന്നു.വാക്കുകള്‍ കൊണ്ട് കളമെഴുതുന്ന കവിയുടെ  അനന്ത വിചിത്രമായ കല്പനകള്‍ നമ്മുടെ രസമുകുളങ്ങളെ തൊട്ടുതലോടുന്നു. 


പദചാരുതയും  രചനാ സ്വാച്ഛന്ദ്യവും ശ്രീ രാമകൃഷ്ണന്‍ കുമാരനെല്ലൂരിനറെ ഹൈക്കുവില്‍  സംയമത്തോടെ വന്നു നില്‍ക്കുന്നു. അദൃശ്യമായ സ്പര്‍ശിനികള്‍ അവയെ മുകര്‍ന്നെടുക്കുന്നു. മലയാളത്തിലും ഹൈക്കു അനുഭവം 'സട്ടോരി' പോലെ വായനയുടെ പ്രശാന്തിയില്‍ ജ്യോതിസ്സായി ഒളിപരത്തുന്നു.

അതെ എയ്ത്തിനു മുമ്പുള്ള ധ്യാനത്തിലാണ് ഈ കവി.  


- സേതുമാധവന്‍ മച്ചാട് .
   26. 09. 2016

Monday, September 26, 2016

അറിയാപ്പൂ മണങ്ങളേ


അറിയാപ്പൂമണങ്ങളേ... എന്നാണ് രാമകൃഷ്ണന്‍ കുമരനെല്ലൂര്‍ തന്‍റെ ഹൈകു പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. നാട്ടുമണങ്ങള്‍ വിരുന്നെത്തിയ ഇടവഴികളിലൂടെയുള്ള അലസസഞ്ചാരമാണ് ഈ കവിതകള്‍. ഉരുസക്കുത്തായ ഈ നാട്ടിടവഴികളിലൂടെ നടക്കുമ്പോള്‍ നമ്മുടെ ദേശത്തിന്റെ യും നാം രാപാര്‍ക്കുന്ന ലോകത്തിന്റെയും നമ്മുടെ കാലത്തിന്റെയും തെളിമാനങ്ങള്‍ നമ്മെ വന്നു മൂടുന്നു.നമ്മെ വന്നു മൂടിയ നീഹാരിക വകഞ്ഞു നീക്കുമ്പോള്‍ തിരിച്ചറിയുന്നു ഇത് നമ്മുടെ മണ്ണാണ്.  ജാപ്പനീസ് ഹൈക്കു കവിതയുടെ ചെറിവസന്തം നുകര്‍ന്ന ഒരാള്‍ താനിപ്പോള്‍ നില്‍ക്കുന്ന വിതാനം സമാനഹൃദയനായ ഒരു മലയാള കവിയുടെ സങ്കല്പലോകമാണെന്ന് . ഈ കവിയുടെ ഹൈക്കുവില്‍ സമീപസ്ഥമായൊരു ശാന്തസമുദ്രം നാം അനുഭവിക്കും. വര്‍ത്തമാന ലോകത്തിന്റെ ജീവിത സന്ധികള്‍ എത്ര അനായാസമാണ് ഈ ഹൈക്കു കവിതകളില്‍ ഇതള്‍ നീര്‍ത്തുന്നത്.  അടിമുടി സ്വാച്ഛന്ദ്യമാണ്‌ ഇതെഴുതിയ കവിയുടെ ജീവിതം.
നിശബ്ദതയെ ഇങ്ങനെ പരാവര്‍ത്തനം ചെയ്യാന്‍ ഒരാള്‍ക്കാകുമോ? കേവലം മൂന്നു വരിയില്‍ നിശബ്ദതയുടെ ഭാവാന്തരമാണ് ഈ കവി സാധന ചെയ്യുന്നത്. നിത്യജീവിതത്തില്‍ നാം കാണുന്ന, അനുഭവിക്കുന്ന, നമ്മെ വന്നു പൊതിയുന്ന കാഴ്ചകള്‍ അനുഭവത്തിന്റെ സാകല്യത്തോടെ കവി പുനരെഴുതുന്നു. മൂന്നു വരിയില്‍ മൂന്നു ചുവടും മൂന്നു ലോകവും മറികടക്കുന്നു. കലയുടെ രസതതന്ത്രം.
ഞാന്‍ പറയുക, കലയുടെ രസം ജീവനരസം തന്നെയാണ് എന്നത്രേ. അത് നമ്മള്‍ കരുതിക്കൂട്ടി നിര്മിക്കുന്നതല്ല. അഥവാ അത് നമ്മെ നിര്‍മിക്കുകയാണ് എന്നതല്ലേ ശരി? ഹൈക്കു കവിയെ എഴുതുകയാണ്. സന്നിഗ്ധഘട്ടങ്ങളില്‍ ആറ്റിക്കുറുക്കിയ പദങ്ങളുമായി അവള്‍ വന്നു നൃത്തം ചവിട്ടുന്നു. അതിനു കവിയുടെ തപോബലവും കൂട്ടുവേണം.  നിഷ്പന്ദമായ മാത്രകളെ ആവാഹിക്കാന്‍ പരിപാകം വന്ന ഒരു ഹൃദയത്തിനെ കഴിയൂ.
അധ്യാപകനും കുമരനെല്ലൂരിലെ ഗ്രാമീണ സൌന്ദര്യം ഉള്ളില്‍ വഹിക്കുന്നവനുമായ ഈ കവി തികഞ്ഞ സംയമി ആണെന്ന് ഈ ഹൈക്കു കവിതകള്‍ സാക്ഷ്യം പറയുന്നു. ആ സംയമം ആധ്യാത്മികമാണ്, എന്നാല്‍ മതപരമല്ല. ആത്മീയം പോലുമല്ല.  ആന്തരികലോകത്തിന്റെ യാഥാര്‍ഥ്യം മറ നീക്കി കാണിക്കുകയാണ്  കവി.  അമ്പെയ്യുന്നതിനു തൊട്ടു മുമ്പുള്ള എകാഗ്രതയിലാണ് കവി. 

 






ചാന്ദ്രിമ വീണുകിടന്ന തടാകങ്ങളും നിലാവരിച്ചിറങ്ങിയ മുളംകാടുകളും നിമ്നോന്നത  സ്ഥലികളില്‍ ഏകാന്തമായ കാലത്തെ വിളിച്ചു പറയുന്ന ജലനിശബ്ദതയും മേഘങ്ങള്‍ക്കൊപ്പം ചിറകു നീര്‍ത്തിയ  പറവകളും  മൈതാനം കടന്നുപോകുന്ന ആത്മാവിന്റെ നിഴലുകളും ഈ കവിയുടെ പ്രാണനിശ്വാസമായി വാക്കുകളില്‍ വന്നുദിക്കുന്നു.

"കാത്തു കൂര്‍പ്പിക്കൂ / വെയില്‍ പരക്കുന്ന/ നനുത്ത ശബ്ദം "
ഏകാന്തമായ മനുഷ്യാനുഭവത്തെ ഇതിലും നന്നായി സ്നാനപ്പെടുത്തുന്നതെങ്ങനെ?

"പൌര്‍ണമിച്ചന്ദ്രന്‍ / ഓട്ടപ്പുരക്കുള്ളിലും/ സ്വര്‍ണം"

"കാരിരുമ്പും/തുടുത്ത പൂവും /കൊല്ലന്റെ ആലയില്‍"

"പായലിന്‍ മറ നീക്കി പൊങ്ങിയ മീനെ / ഉദിച്ചു ചന്ദ്രന്‍"


രണ്ടോ മൂന്നോ വരികളില്‍ ഒരു പ്രപഞ്ചം വിടര്‍ന്നുവരുന്ന അനുഭവം. ഓര്‍മയുടെ, സ്വപ്നത്തിന്‍റെ , ഋതുഭേദങ്ങളുടെ, വികാരങ്ങളുടെ പ്രപഞ്ചം. പുല്‍ക്കൊടിത്തുമ്പിലെ ഹിമകണം ..അതില്‍ പ്രതിഫലിക്കുന്ന സൌരമണ്ഡലം . ശിശിരവും വര്‍ഷവും ഹേമന്തവും ശരത്കാലഭംഗികളും മൃദുവായി തലോടി കടന്നുപോകുന്ന സൌന്ദര്യാനുഭവമാണ്‌ ഈ കവിതകള്‍ നമുക്ക് തരുന്നത്. 

"അടുത്തിരിക്കൂ / ചില്ലയില്‍ നിന്നും ഇല കൊഴിയുന്നു."

"വിളക്കണച്ച്/വാതില്‍ തുറക്കൂ/ ചന്ദ്രോത്സവം"



ഈ മൌനത്തില്‍ , നാം പ്രകൃതിയുടെ നിഴലാകുന്നു. മൌനത്തിന്‍റെയും നിശബ്ദ്തയുടെയും ഭാവാന്തരമാണ് ഹൈക്കു .ഇവ എന്താണ് എന്നതല്ല, നമ്മള്‍ അതിന്‍റെ സാന്ദ്രിമയില്‍ അലിഞ്ഞില്ലാതാകുന്നു എന്നതാണ് ഹൈക്കുവില്‍ സംഭവിക്കുന്നത്‌.  നമ്മുടെ ജീവിതത്തില്‍ നിന് ആറ്റിക്കുറുക്കിയ 'സൂത്രങ്ങളാണ്' ഹൈക്കു.നമുക്കതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ വ്യാഖ്യാനം കവിതയുടെ സൌന്ദര്യം ഇല്ലാതാക്കും. അത് വിവരണങ്ങള്‍ക്കപ്പുറത്താണ്. നമ്മിലേക്ക്‌ നോക്കി ധ്യാനിച്ചെടുക്കേണ്ടതാണ് ഓരോ കവിതയും. ഒരു പുസ്തകത്തിനും വ്യഖ്യാതാവിനും കവിതയുടെ സൌന്ദര്യം പഠിപ്പിക്കാനാവില്ല. എന്തെന്നാല്‍ കവിത ഒരു പൂ വിടരലാണ്. ഓരോ ദലത്തിലും ഉമ്മ വെച്ച മഞ്ഞുതുള്ളി പോലെ സചേതനമായ ഒരു കാഴ്ചയുടെ അപൂര്‍വ വ്യാഖ്യാനം.

"ഒന്നനങ്ങിയാല്‍ /വീണു പോമെന്ന നില്പ്/ പൂത്ത കാനനം."

"പാതിരാ/ പുസ്തകത്താളുകള്‍ / മറിയുന്ന ഒച്ച മാത്രം"

"ചുട്ട മരച്ചീനി / തോലികളയുന്ന ശബ്ദം / നമുക്കിടയില്‍ മറ്റാരുമില്ല"


  കേവലം മൂന്ന് വരിയാണോ 'ഹൈക്കു'? കാലവും ദേശവും കുട നീർത്തുന്ന മൂന്നുവരി മാത്രം? ഓർമകളെ പരാവർത്തനം ചെയ്യുന്ന ഒരു നിമിഷത്തിന്റെ പദധ്യാനം എന്ന നിലയിൽ ഹൈക്കു ഒരാത്മീയാനുഭവമായി സെൻ പാരമ്പര്യത്തിൽ നിലനിന്നു. അത് നാം ജീവിച്ച നിമിഷത്തിന്റെ സൌന്ദര്യമായിരുന്നു. വേദനകൾക്കും ആനന്ദത്തിനുമിടയിൽ ഒരു മാത്ര ഹൈക്കു നിങ്ങളിൽ ആവിർഭവിച്ചു. അടുക്കളയിൽ, എഴുത്തുമുറിയിൽ, സ്നാനഗൃഹത്തിൽ, പ്രാതൽ വേളയിൽ, നിരത്തിൽ, ജോലിസ്ഥലത്ത് എപ്പോഴോ അത് സംഭവിച്ചു. വാക്കുകൾ കാന്തിചൊരിഞ്ഞുകൊണ്ട്‌ ഹൈക്കുവിന്റെ അവബോധമായി നിങ്ങളെ മുകർന്നു. അത് സ്ത്രീയായും പുരുഷനായും വെയിലായും മഞ്ഞായും മരണവും വിരഹവുമായി ദേശാടനവും ഭിക്ഷാടനവുമായി നമുക്കുചുറ്റും പ്രത്യക്ഷപ്പെട്ടു. ഏകാന്തനിമിഷങ്ങളുടെ അപൂർണതയിലും മൂർത്താനുഭവങ്ങളുടെ സുതാര്യതയിലും കവിത ഹൈക്കുവിൽ വന്നുഭവിച്ചു. 

"വീഞ്ഞു കോപ്പയില്‍/ ഇറ്റിറ്റു വീഴൂ ചന്ദ്രാ / എകാന്തരാത്രി"

"നിന്റെ ചുണ്ടുകള്‍/ എന്റെ ചുണ്ടുകളെ തൊടുന്നു / ഹാ വസന്തം"

"വിറയാര്‍ന്ന ചുണ്ടുകളെ / പ്രിയനിലേക്ക് / എത്ര ദൂരം?"

"മുഖം കാണുന്നില്ല/ ജാലകത്തിലൂടെ പാറുന്ന / മുടിയിഴകള്‍ മാത്രം"

കവിതക്കുള്ളിൽ കവിതയെന്ന പോലെ അനുഭവത്തിന്റെ ഒരു ധ്വന്യാലോകം ഹൈക്കുവിൽ വിടർന്നുവന്നു. 

ശ്രീബുദ്ധൻ പറഞ്ഞു , "നടക്കുമ്പോൾ നടക്കുക. ഇരിക്കുമ്പോൾ ഇരിക്കുകയും കിടക്കുമ്പോൾ കിടക്കുക മാത്രവുംചെയ്യുക. " നാം എന്താണോ ചെയ്യുന്നത് അതിൽ മാത്രം നിറയുക. നീ നിന്റെ വിളക്കാകുകഎന്ന് അദ്ദേഹം പറയുന്നിടത്ത് നമ്മുടെ ആത്മപ്രകാശനത്തിന്റെ സൌന്ദര്യ ത്തിലെക്കാണ് വിരൽചൂണ്ടിയത്. ഹൈക്കുവിൽ ബോധം എന്നത് (Mindfulness അഥവാ Awareness )എത്രമേൽ ജാഗ്രത്താണെന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ നമുക്ക് വ്യക്തമാവും. വർത്തമാനത്തിൽ നമ്മുടെ ചുറ്റുപാടുകളും രസം, ഗന്ധം, സ്പർശം, രുചി, ദൃശ്യം തുടങ്ങിയ ഇന്ദ്രിയനിർവിശേഷമായ അനുഭവങ്ങളും കവിതയിൽ നിവേദിക്കപ്പെടുന്നു. ഉണ്മയും ശൂന്യതയും വസ്തുവിന്റെ ( thingness ) പ്രഭാവത്തോടെയാണ് ഹൈക്കുവിൽ ഉണർന്നുവരിക. ശരീരത്തോടൊപ്പം മനസ്സും ബോധവും ഉണർന്നു പ്രവർത്തിക്കുന്നുണ്ടല്ലോ? ശരീരം നിശ്ചലമാവുമ്പോൾ മനസ്സും ബോധവും ക്രമേണ നിദ്രയിലേക്ക് പോകുന്നു . അതിനാൽ നമ്മിൽ സംപ്രാപ്തവും സന്നിഹിതവുമായ സമയവും സ്ഥലവും വികാരങ്ങളും ഹൈക്കു കവിതയിലും പ്രതിഫലിക്കും. 

"ചാണകമണവും/ പാല്‍മണവും/ ഒരേ തൊഴുത്തില്‍ നിന്ന്"

"തെരുവില്‍ കിടക്കുന്നു / യാചകന്‍ / നിലാവിനാല്‍ സമ്പന്നന്‍"



ശബ്ദത്തിന്റെ (sound ) എതിർപദമല്ല നിശബ്ദത (silence ). പലപ്പോഴും നിശബ്ദത എന്നത് കേൾക്കാത്ത ശബ്ദങ്ങളാണ്. ഹൈക്കു കവിതയിൽ നിഹിതമായ മൌനം ശബ്ദത്തിന്റെ നിലക്കാത്ത പ്രവാഹമായി അനുഭവപ്പെട്ടിട്ടുണ്ട് . നിശബ്ദതയും മൌനവും ധ്യാനവും മതാത്മകമായി അനുശീലിക്കേണ്ട ഒന്നല്ല. നിശബ്ദമായ ഒരു പ്രവാഹം നാം അകമേ വഹിക്കുന്നുണ്ട് എന്നതാണ് സത്യം. ഹൈക്കുവിൽ അത് അത്രമേൽ അന്തർനിഹിതമായിരിക്കുന്നു. ഇലകളുടെ മർമരം, പക്ഷികളുടെ കൂജനം, കാറ്റിന്റെ സീല്ക്കാരം, മേഘങ്ങളുടെ അലസസഞ്ചാരം, നിലാവിന്റെ മന്ദസ്മിതം, പുൽമേടുകളുടെ മൌനം, പുഴയുടെ കളരവം, തടാകത്തിന്റെ ശയനം എല്ലാറ്റിലുമുണ്ട് നിശബ്ദതയുടെ ആരവം. ജീവിതത്തിന്റെ ആരവങ്ങളിൽ നിന്നാണ് നിശബ്ദതയുടെ ഗീതം കവിതയായി വാർന്നു വീഴുന്നത്.


"കാട്ടിത്തരുമോ /ഒളിപ്പിച്ച പുല്ലാങ്കുഴല്‍ /കുയില്‍പാറുന്നു"

"ഒറ്റമരം/ പൊഴിച്ച /തണല്‍ /പൂക്കളെക്കാളധികം"



തടാകത്തിലെ നിശ്ചലത , അതില്‍ വീണു പ്രതിഫലിച്ച ഭാസുരമായ രശ്മികള്‍ 
 താഴ്വരകളുടെയും നഗരത്തിലെ വിദൂര പ്രകാശങ്ങളുടെയും നിഴലുകള്‍ നക്ഷത്രങ്ങള്‍ തിളങ്ങിയ  തടാകജലത്തിലുണ്ടായിരുന്നു. ആ പ്രകാശം ഭൂമിയില്‍ ഓരോ ഇലയിലും ഓരോ പുല്‍ നാമ്പിലും നിറയുന്നത് അസാധാരണമായ കാഴ്ചയായിരുന്നു. നോക്കി നില്‍ക്കെ മഹത്തായ ഒരു നിശ്ചലത നമ്മില്‍ പ്രവേശിക്കുകയായി., ഒരു ചലനവുമില്ലാതെ ,വളരെ നിശബ്ദമായി. ഇലകളെ ഇളക്കിക്കൊണ്ടു ഒരിളം കാറ്റ് കുന്നിറങ്ങി വന്നപ്പോള്‍ അത് നമ്മുടെ  മൌനത്തിന്റെ മുദ്രയായി ,നിശബ്ദ സൗന്ദര്യത്തിന്റെ നിറവായി ആലിംഗനം ചെയ്യുന്നത് അനിര്‍വചനീയമായ അനുഭവമായി നാം തൊട്ടറിയുന്നു. ആ നിമിഷങ്ങളില്‍ ദൈവംപോലും അനുരാഗിയാവും..

 കുമാരനെല്ലൂരില്‍ വിടര്‍ന്ന  ഹൈക്കുവില്‍ എത്രയെത്ര രാഗങ്ങളാണെന്നോ?
അത് അമൃതവര്‍ഷിണിയായി കവിതയുടെ ഉന്മാദമായിഹൈക്കുവില്‍ മുത്തമിടുന്നു.വാക്കുകള്‍ കൊണ്ട് കളമെഴുതുന്ന കവിയുടെ  അനന്ത വിചിത്രമായ കല്പനകള്‍ നമ്മുടെ രസമുകുളങ്ങളെ തൊട്ടുതലോടുന്നു. 


പദചാരുതയും  രചനാ സ്വാച്ഛന്ദ്യവും ശ്രീ രാമകൃഷ്ണന്‍ കുമാരനെല്ലൂരിനറെ ഹൈക്കുവില്‍  സംയമത്തോടെ വന്നു നില്‍ക്കുന്നു. അദൃശ്യമായ സ്പര്‍ശിനികള്‍ അവയെ മുകര്‍ന്നെടുക്കുന്നു. മലയാളത്തിലും ഹൈക്കു അനുഭവം 'സട്ടൊരി' പോലെ വായനയുടെ പ്രശാന്തിയില്‍ ജ്യോതിസ്സായി ഒളിപരത്തുന്നു. 


- സേതുമാധവന്‍ മച്ചാട് .
   26. 09. 2016

Wednesday, September 21, 2016

ജപ്പാനിലാണ് ഹൈക്കുവിന്‍റെ പിറവി . രണ്ടോ മൂന്നോ വരികളില്‍ ഒരു പ്രപഞ്ചം വിടര്‍ന്നുവരുന്ന അനുഭവം. ഓര്‍മയുടെ, സ്വപ്നത്തിന്‍റെ , ഋതുഭേദങ്ങളുടെ, വികാരങ്ങളുടെ പ്രപഞ്ചം. പുല്‍ക്കൊടിത്തുമ്പിലെ ഹിമകണം ..അതില്‍ പ്രതിഫലിക്കുന്ന സൌരമണ്ഡലം . ശിശിരവും വര്‍ഷവും ഹേമന്തവും ശരത്കാലഭംഗികളും മൃദുവായി തലോടി കടന്നുപോകുന്ന സൌന്ദര്യാനുഭവം . ഹൈക്കു.. പുല്കൊടിയിലെ ഹിമകണം പോലെ. ബാഹ്യവും ആന്തരികവുമായ സവിശേഷതകള്‍ തൊട്ടറിയാന്‍ ജാപ്പന്‍റെ പുരാതന സംസ്കാരത്തെ ചെറുതായൊന്നു മനസ്സിലാക്കണം. പുരാതന ജാപനീസ്‌ കവിതകള്‍ നീളം കുറഞ്ഞവയാണ്. 31 മാത്രകളുള്ള (syllables) 'താന്‍ക'യും 17 മാത്രകളുള്ള'ഹൈക്കു'വുമാണ് ജാപനീസ്‌ പാരമ്പര്യത്തിന്‍റെ രണ്ടു വഴികള്‍. മലയാളത്തിലെ ശ്ലോകങ്ങള്‍ പോലെ അഥവാ മുക്തകംമട്ടില്‍. നീണ്ടകാവ്യങ്ങള്‍ ജാപനീസ് പാരമ്പര്യത്തില്‍ പൊതുവേ കുറവാണ്. “പക്ഷികള്‍ക്കും ശലഭങ്ങള്‍ക്കും അജ്ഞാതമീ പുഷ്പം, ഗ്രീഷ്മാകാശം.." ( ബാഷോ) ഒരു പൂര്‍ണകവിതയെന്ന തോന്നല്‍ നമുക്കുണ്ടാവുന്നില്ല. ഏറ്റവും ചുരുങ്ങിയവാക്കുകളില്‍ വികാരത്തിന്‍റെ ഭാവം (mood ) സൃഷ്ടിക്കുക മാത്രം. കവിത വളരുന്നത്‌ വായനക്കാരന്‍റെ ഹൃടയാകാശത്തില്‍. ഒരു തരം over - refinement ആണ് ഹൈക്കുവിന്‍റെ മാര്‍ഗം. ഒറ്റ വായനയില്‍ പാരസ്പര്യം അനുഭവപ്പെടാത്തവിരുദ്ധോക്തികളിലൂടെ ഭാവാത്മകമായ വാങ്ങ്മയത്തിലൂടെസൌന്ദര്യാവിഷ്കാരത്തിന്‍റെ സ്ഫുലിംഗം ഉണര്‍ത്തുകയാണ് ഹൈക്കു. "വീണു കിടക്കുമൊരു ചാന്ദ്രപുഷ്പമുന്മത്തമാക്കുന്നോരീ- പാതിരാവിന്‍ ശബ്ദം..." (ഷികീ)
"ശരത്കാല പൂര്‍ണചന്ദ്രന്‍ വയ്ക്കോല്‍ തല്പത്തിലെ ദേവതാരുവിന്‍ നിഴല്‍ പോലെ.." ( കികാകു)
ഈ മൌനത്തില്‍ , നാം പ്രകൃതിയുടെ നിഴലാകുന്നു. മൌനത്തിന്‍റെയും നിശബ്ദ്തയുടെയും ഭാവാന്തരമാണ് ഹൈക്കു kavithakal ഇവ എന്താണ് എന്നതല്ല, നമ്മള്‍ അതിന്‍റെ സാന്ദ്രിമയില്‍ അലിഞ്ഞില്ലാതാകുന്നു എന്നതാണ് ഹൈക്കുവില്‍ സംഭവിക്കുന്നത്‌. ആറ്റിക്കുറുക്കിയ 'സൂത്രങ്ങളാണ്' ഹൈക്കു. അത് മനസ്സിലാക്കണമെങ്കില്‍ ജപ്പാന്‍റെ ചരിത്രവും സംസ്കാരവും അല്പം അറിഞ്ഞിരിക്കണം. ജപ്പാനിലെ കഥ/ നോവല്‍ പാരമ്പര്യത്തിന് പോലും ഹൈക്കു കവിതകളോ ടാണ് ബന്ധം. അവയുടെ പ്രാഗ്രൂപം ഹൈക്കുവാണ്.ബി സി എട്ടാം നൂറ്റാണ്ടു മുതലേ ഹൈക്കു കവിതകള്‍ പ്രചാരത്തിലുണ്ട്.  

നിങ്ങള്‍ ഈ കവിതയില്‍ വന്നണയുമെങ്കില്‍ ഇത് മനോഹരമാണ്. നമുക്കതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ വ്യാഖ്യാനം കവിതയുടെ സൌന്ദര്യം ഇല്ലാതാക്കും. അത് വിവരണങ്ങള്‍ക്കപ്പുറത്താണ്. നമ്മിലേക്ക്‌ നോക്കി ധ്യാനിച്ചെടുക്കേണ്ടതാണ് ഓരോ കവിതയും. ഒരു പുസ്തകത്തിനും വ്യഖ്യാതാവിനും കവിതയുടെ സൌന്ദര്യം പഠിപ്പിക്കാനാവില്ല. എന്തെന്നാല്‍ കവിത ഒരു പൂ വിടരലാണ്. ഓരോ ദലത്തിലും ഉമ്മ വെച്ച മഞ്ഞുതുള്ളി പോലെ സചേതനമായ ഒരു കാഴ്ചയുടെ അപൂര്‍വ വ്യാഖ്യാനം.
 മൂന്ന് വരിയാണോ 'ഹൈക്കു'? കാലവും ദേശവും കുട നീർത്തുന്ന മൂന്നുവരി മാത്രം? ഓർമകളെ പരാവർത്തനം ചെയ്യുന്ന ഒരു നിമിഷത്തിന്റെ പദധ്യാനം എന്ന നിലയിൽ ഹൈക്കു ഒരാത്മീയാനുഭവമായി സെൻ പാരമ്പര്യത്തിൽ നിലനിന്നു. അത് നാം ജീവിച്ച നിമിഷത്തിന്റെ സൌന്ദര്യമായിരുന്നു. വേദനകൾക്കും ആനന്ദത്തിനുമിടയിൽ ഒരു മാത്ര ഹൈക്കു നിങ്ങളിൽ ആവിർഭവിച്ചു. അടുക്കളയിൽ, എഴുത്തുമുറിയിൽ, സ്നാനഗൃഹത്തിൽ, പ്രാതൽ വേളയിൽ, നിരത്തിൽ, ജോലിസ്ഥലത്ത് എപ്പോഴോ അത് സംഭവിച്ചു. വാക്കുകൾ കാന്തിചൊരിഞ്ഞുകൊണ്ട്‌ ഹൈക്കുവിന്റെ അവബോധമായി നിങ്ങളെ മുകർന്നു. അത് സ്ത്രീയായും പുരുഷനായും വെയിലായും മഞ്ഞായും മരണവും വിരഹവുമായി ദേശാടനവും ഭിക്ഷാടനവുമായി നമുക്കുചുറ്റും പ്രത്യക്ഷപ്പെട്ടു. ഏകാന്തനിമിഷങ്ങളുടെ അപൂർണതയിലും മൂർത്താനുഭവങ്ങളുടെ സുതാര്യതയിലും കവിത ഹൈക്കുവിൽ വന്നുഭവിച്ചു. ജപ്പാനിലെ Cherry blossom , Tea ceremony എന്നിവ ഒരു ജനതയുടെ ആവിഷ്കാരമെന്ന പോലെ കവിതയിലും പ്രതിഫലിച്ചു. ഇക്കെബാന പോലെയുള്ള പുഷ്പാലങ്കാരങ്ങളും ഷക്കുഹാച്ചി പോലുള്ള സംഗീതപ്രവാഹവും സമ്മാനിച്ച സൌമ്യവും സുന്ദരവുമായ ഒരാത്മീയാനുഭവം ഹൈക്കുവിലും ദൃശ്യമായി.
 കാലത്തിൽ ഉറഞ്ഞുകൂടിയ നിമിഷം എന്നാണ് ( moment frozen in time ) നിരൂപകർ ഹൈക്കുവിനെ വിലയിരുത്തിയത്. ഒരനുഭവത്തിന്റെ സാകല്യത്തെ, തനിമയോടെ ഒപ്പിയെടുക്കുകയാണ് ഹൈക്കു കവി. പതിനേഴു മാത്രകളിൽ ( 5-7-5) ഒരൊറ്റ നിമിഷം സാന്ദ്രീകൃതമാവുകയാണ്. വർഷങ്ങൾ നീണ്ട യാത്രയും അലച്ചിലും പ്രകൃതിയെ നിരീക്ഷിക്കുവാനും ധ്യാനിച്ചെടുക്കാനും കവികളെ പ്രാപ്തരാക്കി. രചനയെ ഒരു തപസ്യയാക്കി എടുക്കാനും കാലം ആറ്റിക്കുറുക്കിയ വരികൾ ഓർമയിൽ പുന:സൃഷ്ടിക്കുവാനും അവർക്കായി. ചൈനീസ് ചിത്രലിപികളിലെന്നപോലെ ജാപ്പനീസ് അക്ഷരങ്ങളിലും 'ഒറ്റവരിയിൽ' ഭാവവും അർഥവും സൂചിപ്പിക്കാൻ ഹൈക്കുവിനു കഴിഞ്ഞു. കവിതക്കുള്ളിൽ കവിതയെന്ന പോലെ അനുഭവത്തിന്റെ ഒരു ധ്വന്യാലോകം ഹൈക്കുവിൽ വിടർന്നുവന്നു. കാലസൂചകങ്ങൾ (kigo ) ഹൈക്കുവിന്റെ പ്രകൃതിയിൽ ലയിച്ചുചേർന്നു. ചെറിപ്പൂക്കൾ വസന്തത്തെയും, ഹിമപാതം മഞ്ഞുകാലത്തെയും, ശാരദസന്ധ്യകൾ ശരത്തിനെയും മൂളിപ്പറന്ന കൊതുകുകൾ ശിശിരത്തെയും പ്രതിഫലിപ്പിച്ചു. എന്നാൽ പില്ക്കാലത്ത് ആംഗലേയ ഹൈക്കു പരീക്ഷകർ കാലത്തെ സംബന്ധിച്ച ജാപ്പനീസ് നിഷ്കർഷകൾ മറികടക്കുകയും കവിതയുടെ ആത്മാവിൽ സ്വന്തം ഭാഷയുംസംസ്കാരവും ആവശ്യപ്പെടുന്ന രൂപകങ്ങൾ സന്നിവേശിപ്പിക്കുകയുമാണ് ചെയ്തത്. ചൈനീസ് ക്ലാസിക്കൽ കാവ്യങ്ങളിൽ ആണ്ടുമുങ്ങിയ ബാഷോവിനെ പ്പോലെയുള്ളവർ തികഞ്ഞ നിഷ്കർഷയോടെ ജാപ്പനീസ് ലിപികളുടെ ചിത്രസമാനമായ സമമിതി (symmetry ) നിർമിച്ചപ്പോൾ ഷികിയും ഇസ്സയും കുറേക്കൂടി സ്വതന്ത്രമാതൃക ഹൈക്കുവിൽ സൃഷ്ടിച്ചെടുത്തു .
 ശ്രീബുദ്ധൻ പറഞ്ഞു , "നടക്കുമ്പോൾ നടക്കുക. ഇരിക്കുമ്പോൾ ഇരിക്കുകയും കിടക്കുമ്പോൾ കിടക്കുക മാത്രവുംചെയ്യുക. " നാം എന്താണോ ചെയ്യുന്നത് അതിൽ മാത്രം നിറയുക. നീ നിന്റെ വിളക്കാകുകഎന്ന് അദ്ദേഹം പറയുന്നിടത്ത് നമ്മുടെ ആത്മപ്രകാശനത്തിന്റെ സൌന്ദര്യ ത്തിലെക്കാണ് വിരൽചൂണ്ടിയത്. ഹൈക്കുവിൽ ബോധം എന്നത് (Mindfulness അഥവാ Awareness )എത്രമേൽ ജാഗ്രത്താണെന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ നമുക്ക് വ്യക്തമാവും. വർത്തമാനത്തിൽ നമ്മുടെ ചുറ്റുപാടുകളും രസം, ഗന്ധം, സ്പർശം, രുചി, ദൃശ്യം തുടങ്ങിയ ഇന്ദ്രിയനിർവിശേഷമായ അനുഭവങ്ങളും കവിതയിൽ നിവേദിക്കപ്പെടുന്നു. ഉണ്മയും ശൂന്യതയും വസ്തുവിന്റെ ( thingness ) പ്രഭാവത്തോടെയാണ് ഹൈക്കുവിൽ ഉണർന്നുവരിക. ശരീരത്തോടൊപ്പം മനസ്സും ബോധവും ഉണർന്നു പ്രവർത്തിക്കുന്നുണ്ടല്ലോ? ശരീരം നിശ്ചലമാവുമ്പോൾ മനസ്സും ബോധവും ക്രമേണ നിദ്രയിലേക്ക് പോകുന്നു . അതിനാൽ നമ്മിൽ സംപ്രാപ്തവും സന്നിഹിതവുമായ സമയവും സ്ഥലവും വികാരങ്ങളും ഹൈക്കു കവിതയിലും പ്രതിഫലിക്കും. 


 ശബ്ദത്തിന്റെ (sound ) എതിർപദമല്ല നിശബ്ദത (silence ). പലപ്പോഴും നിശബ്ദത എന്നത് കേൾക്കാത്ത ശബ്ദങ്ങളാണ്. ഹൈക്കു കവിതയിൽ നിഹിതമായ മൌനം ശബ്ദത്തിന്റെ നിലക്കാത്ത പ്രവാഹമായി അനുഭവപ്പെട്ടിട്ടുണ്ട് . നിശബ്ദതയും മൌനവും ധ്യാനവും മതാത്മകമായി അനുശീലിക്കേണ്ട ഒന്നല്ല. നിശബ്ദമായ ഒരു പ്രവാഹം നാം അകമേ വഹിക്കുന്നുണ്ട് എന്നതാണ് സത്യം. ഹൈക്കുവിൽ അത് അത്രമേൽ അന്തർനിഹിതമായിരിക്കുന്നു. ഇലകളുടെ മർമരം, പക്ഷികളുടെ കൂജനം, കാറ്റിന്റെ സീല്ക്കാരം, മേഘങ്ങളുടെ അലസസഞ്ചാരം, നിലാവിന്റെ മന്ദസ്മിതം, പുൽമേടുകളുടെ മൌനം, പുഴയുടെ കളരവം, തടാകത്തിന്റെ ശയനം എല്ലാറ്റിലുമുണ്ട് നിശബ്ദതയുടെ ആരവം. ജീവിതത്തിന്റെ ആരവങ്ങളിൽ നിന്നാണ് നിശബ്ദതയുടെ ഗീതം കവിതയായി വാർന്നു വീഴുന്നത്.

 The silent old pond a mirror of ancient calm, a frog-leaps-in splash. ബാഷോയുടെ പ്രസിദ്ധമായ ഹൈക്കു. പുരാതനവും സനാതനവുമായൊരു കുളത്തിന്റെ ഉപരിതല നിശബ്ദതയിലേക്ക് നീർക്കുത്തിടുന്ന തവള . അതൊരു സെൻ ചിത്രമാണ്. സടോരി എന്ന് സെൻ പറയുന്ന അതീന്ദ്രിയമായ അനുഭവമാണ് ബഷോ ഈ ഹൈക്കുവിൽ പകരുന്നത്. 


 നിങ്ങള്‍ ഈ കവിതയില്‍ വന്നണയുമെങ്കില്‍ ഇത് മനോഹരമാണ്. നമുക്കതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ വ്യാഖ്യാനം കവിതയുടെ സൌന്ദര്യം ഇല്ലാതാക്കും. അത് വിവരണങ്ങള്‍ക്കപ്പുറത്താണ്. നമ്മിലേക്ക്‌ നോക്കി ധ്യാനിച്ചെടുക്കേണ്ടതാണ് ഓരോ കവിതയും. ഒരു പുസ്തകത്തിനും വ്യഖ്യാതാവിനും കവിതയുടെ സൌന്ദര്യം പഠിപ്പിക്കാനാവില്ല. എന്തെന്നാല്‍ കവിത ഒരു പൂ വിടരലാണ്. ഓരോ ദലത്തിലും ഉമ്മ വെച്ച മഞ്ഞുതുള്ളി പോലെ സചേതനമായ ഒരു കാഴ്ചയുടെ അപൂര്‍വ വ്യാഖ്യാനം. ഇന്നത്തെ ഹൈക്കുവില്‍ നുമുക്കില്ലാതാവാം....

 വർത്തമാനത്തിലാണ് ഹൈക്കു കവി സ്വകാര്യം പറയുക. കഴിഞ്ഞകാലവും വരുംകാലവും പരഭാഗശോഭ പകർന്നു കൊണ്ട് ഹൈക്കുവിൽ വന്നു നില്ക്കും. എല്ലാം മാറ്റങ്ങൾക്കു വിധേയമാണ് എന്ന 'സെൻ' ദർശനം ഹൈക്കുവിന്റെ അന്തർധാരയായി നിന്നു.തന്മൂലം ഋതുക്കൾ ഹൈക്കുവിൽ മാറിമാറി പരിലസിച്ചു. അതിനാൽ നിത്യവർത്തമാനമാണ് (present tense ) ഹൈക്കുവിന്റെ ഇരിപ്പിടം. സെൻ എന്നാൽ ധ്യാനം. അത് ഇന്ദ്രിയങ്ങളുടെ വാതിലുകൾ കൊട്ടിയടയ്ക്കുന്നില്ല. കണ്ണുമടച്ച് ആത്മാവിലേക്ക് മടങ്ങിപ്പോകുന്നില്ല. ഹൈക്കുവിൽ ധ്യാനം മതാത്മകമൊ യോഗാത്മകമോ പോലുമല്ല. ഒരു കപ്പു ചായ നുകരുമ്പോൾ പോലും സെൻ വന്നുഭവിക്കാം. ചായക്കപ്പിൽ നിന്നുയരുന്ന നേർത്ത ആവിയും പരിമളവും, ജാലകത്തിലൂടെ വിദൂരത്തിൽ ഒഴുകിനടക്കുന്ന മേഘജാലവും സൌമ്യമായി തൊട്ടുരുമ്മിപോകുന്ന കാറ്റിനൊപ്പം പൈൻ മരങ്ങളുടെ സൂചിയിലകൾ പൊഴിക്കുന്ന മർമരവും, കുറിഞ്ഞിപ്പൂച്ച പറയുന്ന കിന്നാരവും കുഞ്ഞുങ്ങൾ മടിയിലിരിക്കുന്ന കഞ്ഞുങ്ങളുടെ കിളിക്കൊഞ്ചലും ...എന്നുവേണ്ട വർത്തമാനമെന്ന '' ഈ നിമിഷ' ത്തിലെ ചെറുതുംവലുതുമായ എല്ലാം ഹൈക്കുവിൽ നിഹിതമാവുന്നു.\\\

 ഹൈക്കു പാരമ്പര്യത്തില്‍ വേദനയും പൂത്തുലയുന്നത് സൌന്ദര്യത്തോടെയാണ്. കാന്തോ ഭൂമികുലുക്കവും ലോകമഹായുദ്ധങ്ങളും തരിപ്പണമാക്കിയ മണ്ണില്‍ പ്രത്യാശയുടെ ഹിമകണമായാണ് ഹൈക്കു പ്രതിഫലിച്ചത്. അവിടെ ഋതുക്കളും സ്വപ്നവും കവിതയും ധാരാവാഹിയായി നിലനിന്നു.\\\

  ഹൈക്കു കവി ബാഷോയോട് അദ്വൈതമായ സത്യത്തിന്‍റെ പൊരുളാരാഞ്ഞപ്പോള്‍ ' മൌനം' കൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്. അത്തരം മൌനങ്ങള്‍ സെന്നിലും ഹൈക്കുവിലും സന്നിഹിതമാണ്. പലപ്പോഴും സത്യത്തിലേക്കുള്ള വാതില്‍ ഭാഷയല്ല, നിശബ്ദതയാണ്. നമ്മുടെ ആന്തരികതയെ ഭാഷകൊണ്ട് പ്രകാശിപ്പിക്കാന്‍ നമുക്ക് കഴിയണമെന്നില്ല. സെന്നിലും ഹൈക്കുവിലുമുള്ള മഹാമൌനം ഒരു കിളിവാതിലിലൂടെ കാണാന്‍ ഹൈക്കുകവിതകള്‍ നമ്മെ തൊട്ടുവിളിക്കുന്നു. മൌനവും മന്ദഹാസവും ഇവിടെ ഒന്നാവുന്നു


 മനുഷ്യജീവിതത്തിലെ ആത്മീയമായ ശൂന്യതയെ കാലങ്ങളായി അടയാളപ്പെടുത്തിയ കവിതകള്‍ ഹൈക്കുവിലും എഴുതപ്പെട്ടിട്ടുണ്ട്. പ്രകൃതിദുരന്തങ്ങള്‍ ഈ ജനതയുടെ വിശ്വാസത്തകര്‍ച്ചക്കും അതോടൊപ്പം മനുഷ്യന്‍ അധിവസിക്കുന്ന ഭൂമിയുടെ കാരുണ്യത്തിലേക്കും ഹൈക്കുകവിതയുടെ അന്തര്‍ധാരകളെ കൊണ്ടുപോയി. സുനാമി എന്ന വാക്കുപോലും ജപ്പാനില്‍നിന്ന് വന്നു. ഒരേ സമയം അചഞ്ചലമായ ആത്മബോധവും മറുപാതി ജീവന്‍റെ ദുരന്തദര്‍ശനവും ഹൈക്കുവിനെ കാലങ്ങളായി മുകര്‍ന്നുനില്‍ക്കുന്നു . സെന്‍ എന്ന പദം'ധ്യാനത്തെ' സൂചിപ്പിക്കുന്നു. മൌനത്തില്‍ ലീനമാവുമ്പോളുള്ള വിശ്രാന്തി . ഹൈക്കു കവിതകളും അങ്ങനെ. തിടുക്കത്തില്‍ എഴുതാനോ വായിക്കാനോ വേണ്ടിയല്ല അവ നിര്‍മിക്കപ്പെട്ടത്. നിര്‍മാണം എന്ന പ്രയോഗം തന്നെ അസാധു. അത് ആവിര്‍ഭാവമാണ്. അതങ്ങനെ വന്നു പോവുന്നു. കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കും പോലെ.

 പ്രഭാതത്തില്‍ കടല്‍ ഒരു നിശ്ചല തടാകം പോലെ ,ഒരോളം പോലുമില്ലാതെ അതിരാവിലെ നക്ഷത്രങ്ങളുടെ പ്രതിഫലനങ്ങള്‍ കാണാന്‍ കഴിയും വിധം വളരെ ശാന്തമായിരുന്നു. പുലരി അപ്പോഴും വിളക്ക് കൊളുത്തുന്നതെയുള്ളൂ. താഴ്വരകളുടെയും നഗരത്തിലെ വിദൂര പ്രകാശങ്ങളുടെയും നിഴലുകള്‍ നക്ഷത്രങ്ങള്‍ തിളങ്ങിയ ജലത്തിലുണ്ടായിരുന്നു. ചക്രവാളത്തിന്റെ മേഘശൂന്യമായ വിഹായസ്സില്‍ സൂര്യന്റെ ആഗമനം ഒരു സുവര്‍ണ രഥം വരച്ചിട്ടു. ആ പ്രകാശം ഭൂമിയില്‍ ഓരോ ഇലയിലും ഓരോ പുല്‍ നാമ്പിലും നിറയുന്നത് അസാധാരണമായ കാഴ്ചയായിരുന്നു. നോക്കി നില്‍ക്കെ മഹത്തായ ഒരു നിശ്ചലത എന്നില്‍ പ്രവേശിച്ചു , ഒരു ചലനവുമില്ലാതെ ,വളരെ നിശബ്ദമായി. ഇലകളെ ഇളക്കിക്കൊണ്ടു ഒരിളം കാറ്റ് കുന്നിറങ്ങി വന്നപ്പോള്‍ അതെന്റെ മൌനത്തിന്റെ മുദ്രയായി. ശംഖുമുഖം നിശബ്ദ സൗന്ദര്യത്തിന്റെ നിറവായി എന്നെ ആലിംഗനം ചെയ്യുന്നത് ഞാനറിഞ്ഞു .


The full autumn moon on this strw mat pine tree shadow
ശരത്കാല പൌര്‍ണമി പൈന്‍മര ച്ഛായയിലീ- പുല്‍പ്പായയില്‍ ....

ബാഷൊ- സഞ്ചാരിയുടെ സ്വപ്നാഖ്യാനത്തിലൂടെ

ബഷോയുടെ കവിതകളും യാത്രകളും നിവേദിക്കുന്ന ശ്രീ വി രവികുമാർ ഹൈക്കു കവിതയെ പ്രണയിച്ച എഴുത്തുകാരനാണ്‌. ജപ്പാന്റെ പ്രാചീനതയിലൂടെ അതിന്റെ ചരിത്രത്തിലൂടെ, പ്രകൃതിയിലൂടെ, സാഹിത്യത്തിലൂടെ ബഷോ നടത്തിയ നിരന്തരമായ യാത്രകൾ അതിന്റെ സമസ്തഭാവങ്ങളോടെയും രവി അന്വേഷിച്ചെത്തുന്നു. ബഷോയോടൊപ്പം അദ്ദേഹം സഞ്ചരിക്കുന്നു. കവിതയുടെ ഇതളുകൾ ഒന്നൊന്നായി നിവർത്തുന്നു. അതിന്റെ സൌരഭ്യം ശ്വസിക്കാൻ വായനക്കാരനെ ക്ഷണിക്കുന്നു. മറ്റു സമ്പ്രദായക്കാരുടെ കവിതകള വർണചിത്രങ്ങൾ പോലെയാണ്. എന്നാൽ കറുത്ത മഷികൊണ്ട് വരയുകയാണ് തന്റെ രീതിയെന്ന് ബഷോ പറഞ്ഞു. "വേനലിൽ ചൂളയും തണുപ്പിൽ വിശറിയുമാണ്‌ എന്റെ കവിത" എന്ന് അദ്ദേഹം രേഖപ്പെടുത്തി.എത്രമേൽ സൌമ്യം മധുരം ബഷോയുടെ വരികൾ. അതിമനോഹരം രവികുമാറിന്റെ പുസ്തകം. കവിതയിലെ ജാപ്പനീസ് പാരമ്പര്യമാണ് ഹൈക്കു. "ഒരു നൂറെല്ലുകളും ഒമ്പത് ദ്വാരങ്ങളുമുള്ള എന്റെയീ മർത്യദേഹത്തിനുള്ളിൽ ഒരു വസ്തു കുടികൊള്ളുന്നുണ്ട് ; മറ്റൊരു പേര് കിട്ടാത്തതിനാൽ ഞാനതിനെ കാറ്റ് പിടിച്ച ഒരാത്മാവ് എന്ന് വിളിക്കുന്നു. കാറ്റൊന്നങ്ങിയാൽ കീറിപ്പറന്നുപോകുന്ന നേർത്തൊരു തിരശ്ശീലതന്നെയാണത്. എന്റെ ഉള്ളിലിരിക്കുന്ന ഈ വസ്തു വർഷങ്ങൾക്കു മുൻപ് കവിതയെഴുത്തിലേക്ക് തിരിഞ്ഞു." ബാഷോയുടെ അദമ്യമായ സഞ്ചാര തൃഷ്ണകളുടെ കഥ തികഞ്ഞ കയ്യടക്കത്തോടെയാണ്‌ രവികുമാർ രേഖപ്പെടുത്തുന്നത്. 

എത്രയെത്ര രാഗങ്ങളാണീ മഴത്തുള്ളികള്‍ക്ക്..
ഹൈക്കു അമൃതവര്‍ഷിണിയാണിപ്പോള്‍.കവിതയുടെ ഉന്മാദം ഹൈക്കുവില്‍ മുത്തമിടുന്നു.വാക്കുകള്‍ കൊണ്ട് കളമെഴുതുമ്പോള്‍ അനന്ത വിചിത്രമായ കല്പനകള്‍ നമ്മുടെ രസമുകുളങ്ങളെ തൊട്ടുതലോടുന്നു. അദൃശ്യമായ സ്പര്‍ശിനികള്‍ അവയെ മുകര്‍ന്നെടുക്കുന്നു.
-------------------------------------------------------------------------------------------------------------
-------------------------------------------------------------------------------------------------------------

അറിയാപ്പൂമണങ്ങളെ.. എന്നാണ് രാമകൃഷ്ണന്‍ കുമരനെല്ലൂര്‍ തന്‍റെ ഹൈകു പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. നാട്ടുമണങ്ങള്‍ വിരുന്നെത്തിയ ഇടവഴികളിലൂടെയുള്ള അലസസഞ്ചാരമാണ് ഈ കവിതകള്‍. ഉരുസക്കുത്തായ ഈ നാട്ടിടവഴികളിലൂടെ നടക്കുമ്പോള്‍ നമ്മുടെ ദേശത്തിന്റെ യും നാം രാപാര്‍ക്കുന്ന ലോകത്തിന്റെയും നമ്മുടെ കാലത്തിന്റെയും തെളിമാനങ്ങള്‍ നമ്മെ വന്നു മൂടുന്നു.നമ്മെ വന്നു മൂടിയ നീഹാരിക വകഞ്ഞു നീക്കുമ്പോള്‍ തിരിച്ചറിയുന്നു ഇത് നമ്മുടെ മണ്ണാണ്.  ജാപ്പനീസ് ഹൈക്കു കവിതയുടെ ചെറിവസന്തം നുകര്‍ന്ന ഒരാള്‍ താനിപ്പോള്‍ നില്‍ക്കുന്ന വിതാനം സമാനഹൃദയനായ ഒരു മലയാള കവിയുടെ സങ്കല്പലോകമാണെന്ന് . ഈ കവിയുടെ ഹൈക്കുവില്‍ സമീപസ്ഥമായൊരു ശാന്തസമുദ്രം നാം അനുഭവിക്കും. വര്‍ത്തമാന ലോകത്തിന്റെ ജീവിത സന്ധികള്‍ എത്ര അനായാസമാണ് ഈ ഹൈക്കു കവിതകളില്‍ ഇതള്‍ നീര്‍ത്തുന്നത്.  അടിമുടി സ്വാച്ഛന്ദ്യമാണ്‌ ഇതെഴുതിയ കവിയുടെ ജീവിതം.
നിശബ്ദതയെ ഇങ്ങനെ പരാവര്‍ത്തനം ചെയ്യാന്‍ ഒരാള്‍ക്കാകുമോ? കേവലം മൂന്നു വരിയില്‍ നിശബ്ദതയുടെ ഭാവാന്തരമാണ് ഈ കവി സാധന ചെയ്യുന്നത്. നിത്യജീവിതത്തില്‍ നാം കാണുന്ന, അനുഭവിക്കുന്ന, നമ്മെ വന്നു പൊതിയുന്ന കാഴ്ചകള്‍ അനുഭവത്തിന്റെ സാകല്യത്തോടെ കവി പുനരെഴുതുന്നു. മൂന്നു വരിയില്‍ മൂന്നു ചുവടും മൂന്നു ലോകവും മറികടക്കുന്നു. കലയുടെ രസതതന്ത്രം.
ഞാന്‍ പറയുക, കലയുടെ രസം ജീവനരസം തന്നെയാണ് എന്നത്രേ. അത് നമ്മള്‍ കരുതിക്കൂട്ടി നിര്മിക്കുന്നതല്ല. അഥവാ അത് നമ്മെ നിര്‍മിക്കുകയാണ് എന്നതല്ലേ ശരി? ഹൈക്കു കവിയെ എഴുതുകയാണ്. സന്നിഗ്ധഘട്ടങ്ങളില്‍ ആറ്റിക്കുറുക്കിയ പദങ്ങളുമായി അവള്‍ വന്നു നൃത്തം ചവിട്ടുന്നു. അതിനു കവിയുടെ തപോബലവും കൂട്ടുവേണം.  നിഷ്പന്ദമായ മാത്രകളെ ആവാഹിക്കാന്‍ പരിപാകം വന്ന ഒരു ഹൃദയത്തിനെ കഴിയൂ.
അധ്യാപകനും കുമരനെല്ലൂരിലെ ഗ്രാമീണ സൌന്ദര്യം ഉള്ളില്‍ വഹിക്കുന്നവനുമായ ഈ കവി തികഞ്ഞ സംയമി ആണെന്ന് ഈ ഹൈക്കു കവിതകള്‍ സാക്ഷ്യം പറയുന്നു. ആ സംയമം ആധ്യാത്മികമാണ്, എന്നാല്‍ മതപരമല്ല. ആത്മീയം പോലുമല്ല.  ആന്തരികലോകത്തിന്റെ യാഥാര്‍ഥ്യം മറ നീക്കി കാണിക്കുകയാണ്  കവി.  അമ്പെയ്യുന്നതിനു തൊട്ടു മുമ്പുള്ള എകാഗ്രതയിലാണ് കവി.
 കാത്തു കൂര്‍പ്പിക്കൂ / വെയില്‍ പരക്കുന്ന/ നനുത്ത ശബ്ദം
പൌര്‍ണമിച്ചന്ദ്രന്‍ / ഓട്ടപ്പുരക്കുള്ളിലും/ സ്വര്‍ണം
കാരിരുമ്പും/തുടുത്ത പൂവും /കൊല്ലന്റെ ആലയില്‍
പായലിന്‍ മറ നീക്കി പൊങ്ങിയ മീനെ / ഉദിച്ചു ചന്ദ്രന്‍

ചാണകമണവും/ പാല്‍മണവും/ ഒരേ തൊഴുത്തില്‍ നിന്ന്
അടുത്തിരിക്കൂ / ചില്ലയില്‍ നിന്നും ഇല കൊഴിയുന്നു.
അലക്കുകാരന്‍/ അടിച്ചുതിരുമ്പുന്നു/ നരച്ച കല്ല്‌
വിളക്കണച്ച്/വാതില്‍ തുറക്കൂ/ ചന്ദ്രോത്സവം
തെരുവില്‍ കിടക്കുന്നു / യാചകന്‍ / നിലാവിനാല്‍ സമ്പന്നന്‍
ഒന്നനങ്ങിയാല്‍ /വീണു പോമെന്ന നില്പ്/ പൂത്ത കാനനം.

പാതിരാ/ പുസ്തകത്താളുകള്‍ / മറിയുന്ന ഒച്ച മാത്രം

ചുട്ട മരച്ചീനി / തോലികളയുന്ന ശബ്ദം / നമുക്കിടയില്‍ മറ്റാരുമില്ല

കാട്ടിത്തരുമോ /ഒളിപ്പിച്ച പുല്ലാങ്കുഴല്‍ /കുയില്‍പാറുന്നു
ഒറ്റമരം/ പൊഴിച്ച /തണല്‍ /പൂക്കളെക്കാളധികം

വീഞ്ഞു കോപ്പയില്‍/ ഇറ്റിറ്റു വീഴൂ ചന്ദ്രാ / എകാന്തരാത്രി

നിന്റെ ചുണ്ടുകള്‍/ എന്റെ ചുണ്ടുകളെ തൊടുന്നു / ഹാ വസന്തം

വിറയാര്‍ന്ന ചുണ്ടുകളെ / പ്രിയനിലേക്ക് / എത്ര ദൂരം?
മുഖം കാണുന്നില്ല/ ജാലകത്തിലൂടെ പാറുന്ന / മുടിയിഴകള്‍ മാത്രം