Thursday, December 29, 2016

ആദ്യകാലഘട്ടങ്ങളില്‍ ഹീനയാന ബുദ്ധമതക്കാരും പിന്നീട് മഹായാന പ്രസ്ഥാനക്കാരും കണേരിയില്‍ വസിചിരുന്നതായി കരുതപ്പെടുന്നു. ഗുഹാവിഹാരങ്ങളുടെ വെളിയിലായി ചതുരാകൃതിയിലും ദീര്‍ഘചതുരത്തിലുമായി കിണറുകള്‍ നിര്‍മ്മിച്ചത്‌ കാണാം.ഗുഹാസമുച്ചയങ്ങളിലെ മുറികള്‍ മിക്കവയും ശൂന്യമായിരുന്നു. ഒഴിഞ്ഞ മുറികളില്‍ നീരവസൌന്ദര്യം നിഴലിട്ടു നിന്നു. കണേരിയിലെ മൂന്നാം ഗുഹ വളരെ വലുതാതായി കാണപ്പെട്ടു. ഈ മഹാചൈത്യം ശതകര്‍ണിയുടെ കാലത്താണ് നിര്മിതമായത്. മഹാചൈത്യത്തിന്റെ നിര്‍മാണത്തിനായി ധനസഹായം ചെയ്ത രണ്ടു വ്യാപാരികളുടെയും അവരുടെ പത്നിമാരുടേയും ശില്പങ്ങള്‍ പുറത്തെ ഭിത്തിയില്‍ അലങ്കരിച്ചിട്ടുണ്ട്. യഥാതഥമായ ശൈലിയിലാണ് ആ ശില്പങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്. അതിഭാവുകത്വം ഒട്ടുമില്ലാതെ ലളിതമായ ശൈലിയിലാണ് കണേരിയിലെ ശില്പങ്ങള്‍ കാണപ്പെട്ടത്. ബുദ്ധ വിഗ്രഹങ്ങളുടെ നിലയും ലളിതമാണ്. അങ്കണവും വരാന്തയും കനത്ത തൂണുകളും ദ്വാരപാലകരും ഗുഹയെ താങ്ങി നിറുത്തുന്നതായി തോന്നും. കണേരിയിലെ ദര്‍ബാര്‍ ഗുഹ വിഹാരമായല്ല, എല്ലാര്ക്കും ഒത്തുചേരാനുള്ള ഒരു ധര്‍മാശാലയായാണ് തോന്നുക. കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങളും ചുവരിലെ അറകളും വാസ്തു വിദ്യയുടെ മികവായി പരിലസിക്കുന്നു. ധര്‍മോപദേശം ചെയ്യുന്ന ശ്രീബുദ്ധനും ശിഷ്യന്മാരും കണേരിയിലെ ഗുഹാഭിത്തികളെ ശാന്തമായി അലങ്കരിക്കുന്നു. കണേരിയിലെ മുഖപ്പിലെ അഴികള്‍ അമരാവതി ശൈലിയില്‍ ആണത്രേ നിര്‍മിച്ചിട്ടുള്ളത്. അതിപുരാതനമായ ഒരു ധര്‍മകായത്തെ വിളംബരം ചെയ്യുന്ന കനെരിഗുഹകള്‍ സംസ്കാര പഠിതാക്കളെയും ചരിത്രാന്വേഷകരെയും പുരാവസ്തു ശാസ്ത്രജ്ഞരെയും കലാവിദ്യാര്‍ഥികളെയും ഒരുപോലെ ആകര്‍ഷിക്കും.
കൃഷ്ണഗിരിയാണ് കണേരിയായി ലോപിച്ചത്. ആന്ധ്ര രാജവംശത്തിലെ ഗൌതമിപുത്ര ശാതകര്‍ണിയുടെകാലത്താണ് കനേരി ഗുഹകളുടെ നിര്‍മിതി.എട്ടു നൂറ്റാണ്ടുകൊണ്ടാണ് ഗുഹാ ചൈത്യങ്ങളുടെ പണി പൂര്‍ത്തിയായത്. മലയിടുക്കിന്റെ ഇരു പാര്‍ശ്വങ്ങളിലുമായി പരസ്പരം അഭിമുഖമായി ഗുഹകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു.നിരനിരയായ അറകളും കിണറുകളും പ്രഭാഷണ മന്ദിരങ്ങളും ഭോജനശാലകളും പ്രാര്‍ഥനാഗൃഹങ്ങളും ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന കല്‍പ്പടവുകളും കനേരി ഗുഹകളെ പ്രാചീന സൌഭഗം തികഞ്ഞവയക്കുന്നു. അപൂര്‍ണമായ മുറികളും ബുദ്ധകഥാസൂചകങ്ങളായ ശില്പങ്ങളും ഗുഹാസമുച്ചയങ്ങളില്‍ അലങ്കാരമായി കാണാം.
ബോധനം എന്ന ലക്ഷ്യത്തോടെ ബുദ്ധമതാനുയായികള്‍ കലയെയും കലാകാരന്മാരെയും വളര്‍ത്തിയത് ബി സി രണ്ടും മൂന്നും ശതകം മുതലാണത്രെ. പൊതുവേ പ്രകൃത്യാരാധനയാണ് ബൌദ്ധകലയിലെ നിലീനസൌന്ദര്യം എന്നിരിക്കിലും ആത്മീയ വിശുദ്ധിയും ഇന്ദ്രിയാനുഭൂതിയും ആത്യന്തികമായി വേര്‍പിരിയാത്തവയാണ് എന്നുള്ള തിരിച്ചറിവ് പില്‍ക്കാല മഹായാന ബുദ്ധ കലാനുശീലകര്‍ക്കുണ്ടായിരുന്നു. സ്തൂപങ്ങളുടെ ലളിതമായ ഘടനയും രൂപമാതൃകയും അലങ്കാരപ്പണികള്‍ കുറഞ്ഞ കൈവരികളും ഉത്ഖനനം ചെയ്തെടുത്ത ചൈത്യശാലകളുടെ അനലംകൃത രൂപകല്പനയും ബുദ്ധമതത്തിന്റെ ആഡംബരരാഹിത്യത്തെ കാണിക്കുന്നു. ഏകാന്ത സ്ഥലികളും വൃക്ഷത്തണലുകളും നിറഞ്ഞ ഭൂഭാഗങ്ങളും അവിടെ നിഴലും നിലാവും മന്ദഹസിക്കുന്ന ഇടങ്ങളും യോഗാവസ്ഥയില്‍ സഹജമായ നിര്‍വാണ -ശാന്തിയില്‍ ധ്യാനലീനരായി കാണപെട്ട ബോധിസത്വന്മാരും ഈ ശില്പങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. അപാരമായ അലിവില്‍ സാന്ത്വനത്തില്‍ ശ്രീബുദ്ധന്റെ നിലയും നമ്മെ ഗുഹാചൈത്യ സൌന്ദര്യത്തിലേക്ക് കൊണ്ടുപോകുന്നു.
sethumadhavan machad

കണേരി ഗുഹകള്‍ - അജന്തയുടെ തുടര്‍വഴികള്‍

Kanheri..... അജന്തയുടെ തുടര്‍വഴി - കനേരി ഗുഹകള്‍ കൃഷ്ണഗിരിയാണ് കണേരിയായി ലോപിച്ചത്. ആന്ധ്ര രാജവംശത്തിലെ ഗൌതമിപുത്ര ശാതകര്‍ണിയുടെകാലത്താണ് കനേരി ഗുഹകളുടെ നിര്‍മിതി.എട്ടു നൂറ്റാണ്ടുകൊണ്ടാണ് ഗുഹാ ചൈത്യങ്ങളുടെ പണി പൂര്‍ത്തിയായത്. മലയിടുക്കിന്റെ ഇരു പാര്‍ശ്വങ്ങളിലുമായി പരസ്പരം അഭിമുഖമായി ഗുഹകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു.നിരനിരയായ അറകളും കിണറുകളും പ്രഭാഷണ മന്ദിരങ്ങളും ഭോജനശാലകളും പ്രാര്‍ഥനാഗൃഹങ്ങളും ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന കല്‍പ്പടവുകളും കനേരി ഗുഹകളെ പ്രാചീന സൌഭഗം തികഞ്ഞവയക്കുന്നു. അപൂര്‍ണമായ മുറികളും ബുദ്ധകഥാസൂചകങ്ങളായ ശില്പങ്ങളും ഗുഹാസമുച്ചയങ്ങളില്‍ അലങ്കാരമായി കാണാം.
Chat Conversation End

                                                              ആദ്യകാലഘട്ടങ്ങളില്‍ ഹീനയാന ബുദ്ധമതക്കാരും പിന്നീട് മഹായാന പ്രസ്ഥാനക്കാരും കണേരിയില്‍ വസിചിരുന്നതായി കരുതപ്പെടുന്നു. ഗുഹാവിഹാരങ്ങളുടെ വെളിയിലായി ചതുരാകൃതിയിലും ദീര്‍ഘചതുരത്തിലുമായി കിണറുകള്‍ നിര്‍മ്മിച്ചത്‌ കാണാം.ഗുഹാസമുച്ചയങ്ങളിലെ മുറികള്‍ മിക്കവയും ശൂന്യമായിരുന്നു. ഒഴിഞ്ഞ മുറികളില്‍ നീരവസൌന്ദര്യം നിഴലിട്ടു നിന്നു. കണേരിയിലെ മൂന്നാം ഗുഹ വളരെ വലുതാതായി കാണപ്പെട്ടു. ഈ മഹാചൈത്യം ശതകര്‍ണിയുടെ കാലത്താണ് നിര്മിതമായത്. മഹാചൈത്യത്തിന്റെ നിര്‍മാണത്തിനായി ധനസഹായം ചെയ്ത രണ്ടു വ്യാപാരികളുടെയും അവരുടെ പത്നിമാരുടേയും ശില്പങ്ങള്‍ പുറത്തെ ഭിത്തിയില്‍ അലങ്കരിച്ചിട്ടുണ്ട്. യഥാതഥമായ ശൈലിയിലാണ് ആ ശില്പങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്. അതിഭാവുകത്വം ഒട്ടുമില്ലാതെ ലളിതമായ ശൈലിയിലാണ് കണേരിയിലെ ശില്പങ്ങള്‍ കാണപ്പെട്ടത്. ബുദ്ധ വിഗ്രഹങ്ങളുടെ നിലയും ലളിതമാണ്. അങ്കണവും വരാന്തയും കനത്ത തൂണുകളും ദ്വാരപാലകരും  ഗുഹയെ താങ്ങി നിറുത്തുന്നതായി തോന്നും. കണേരിയിലെ ദര്‍ബാര്‍ ഗുഹ വിഹാരമായല്ല, എല്ലാര്ക്കും ഒത്തുചേരാനുള്ള ഒരു ധര്‍മാശാലയായാണ് തോന്നുക. കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങളും ചുവരിലെ അറകളും വാസ്തു വിദ്യയുടെ മികവായി പരിലസിക്കുന്നു. ധര്‍മോപദേശം ചെയ്യുന്ന ശ്രീബുദ്ധനും ശിഷ്യന്മാരും കണേരിയിലെ ഗുഹാഭിത്തികളെ ശാന്തമായി അലങ്കരിക്കുന്നു. കണേരിയിലെ മുഖപ്പിലെ അഴികള്‍ അമരാവതി ശൈലിയില്‍ ആണത്രേ നിര്‍മിച്ചിട്ടുള്ളത്. അതിപുരാതനമായ ഒരു ധര്‍മകായത്തെ വിളംബരം ചെയ്യുന്ന കനെരിഗുഹകള്‍ സംസ്കാര പഠിതാക്കളെയും ചരിത്രാന്വേഷകരെയും പുരാവസ്തു ശാസ്ത്രജ്ഞരെയും കലാവിദ്യാര്‍ഥികളെയും ഒരുപോലെ ആകര്‍ഷിക്കും.
ബോധനം എന്നാ ലക്ഷ്യത്തോടെ ബുധമതാനുയായികള്‍ കലയെയും കലാകാരന്മാരെയും വളര്‍ത്തിയത് ബി സി രണ്ടും മൂന്നും ശതകം മുതലാണത്രെ. പൊതുവേ പ്രകൃത്യാരാധനയാണ് ബൌദ്ധകലയിലെ നിലീനസൌന്ദര്യം എന്നിരിക്കിലും ആത്മീയ വിശുദ്ധിയും ഇന്ദ്രിയാനുഭൂതിയും ആത്യന്തികമായി വേര്‍പിരിയാത്തവയാണ് എന്നുള്ള തിരിച്ചറിവ് പില്‍ക്കാല മഹായാന ബുദ്ധ കലാനുശീലകര്‍ക്കുണ്ടായിരുന്നു. സ്തൂപങ്ങളുടെ ലളിതമായ ഘടനയും രൂപമാതൃകയും അലങ്കാരപ്പണികള്‍ കുറഞ്ഞ കൈവരികളും ഉത്ഖനനം ചെയ്തെടുത്ത  ചൈത്യശാലകളുടെ അനലംകൃത രൂപകല്പനയും ബുദ്ധമതത്തിന്റെ ആഡംബരരാഹിത്യത്തെ കാണിക്കുന്നു. ഏകാന്ത സ്ഥലികളും വൃക്ഷത്തണലുകളും നിറഞ്ഞ ഭൂഭാഗങ്ങളും അവിടെ നിഴലും നിലാവും മന്ദഹസിക്കുന്ന  ഇടങ്ങളും യോഗാവസ്ഥയില്‍ സഹജമായ നിര്‍വാണ -ശാന്തിയില്‍ ധ്യാനലീനരായി കാണപെട്ട ബോധിസത്വന്മാരും ഈ ശില്പങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. അപാരമായ അലിവില്‍ സാന്ത്വനത്തില്‍ ശ്രീബുദ്ധന്റെ നിലയും നമ്മെ ഗുഹാചൈത്യ സൌന്ദര്യത്തിലേക്ക് കൊണ്ടുപോകുന്നു.