tag:blogger.com,1999:blog-21718220554532838352024-03-13T11:37:53.856-07:00Ajantha Musingssethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.comBlogger214125tag:blogger.com,1999:blog-2171822055453283835.post-26358898151664597572024-03-02T22:37:00.000-08:002024-03-02T22:37:37.940-08:00'മധുരിക്കും ഓർമകളേ..' മലയാള ഭാവനയുടെ രംഗപടത്തിൽ കസവു ചാർത്തിയ ഗാനമാണ്. ഓർമകളുടെ നിറബാല്യത്തിലേക്ക് നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോകുന്നു ആ വരികൾ.
അങ്ങനെ നിന്ന് പെയ്ത മഴയുടെ സ്പർശം കൊണ്ട് കഴിഞ്ഞുപോയ കൊഴിഞ്ഞു പോയ ഓർമകളിലേക്ക് ഷീബ പ്രസാദ് നമ്മുടെ വായനയെ കൊണ്ടുപോകുന്നു.
ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള പേരല്ല ഈ കഥാകാരിയുടേത്. ഫേസ്ബുക് പോലുള്ള നവ മാധ്യമങ്ങളിൽ കുറിപ്പുകളായും കഥകളായും അപൂർവമായി സ്വയം പ്രകാശിപ്പിച്ചിട്ടുണ്ട്. എഴുതാതെ കടന്നുപോകുന്നത് വലിയൊരു തെറ്റാണെന്ന തിരിച്ചറിവാണ് ഈ കഥകൾക്ക് ജന്മം നൽകിയത്. കുട്ടിക്കാലം തൊട്ടേ കണ്ടു മുട്ടിയ തിരിച്ചറിഞ്ഞ എത്രയോ മനുഷ്യർ. അവർ അതിസാധാരണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്നവർ. മധ്യവർത്തി സമൂഹത്തിന്റെ താഴെ പ്പടവിൽ ജീവിച്ചവർ. ഗ്രാമീണമനസ്സുള്ള നിഷ്കളങ്ക ജീവിതങ്ങൾ. പള്ളിക്കൂടവും തെരുവോരങ്ങളും ആഴ്ച ച്ചന്തയും ചേറിന്റെ മണമുള്ള വയൽ വരമ്പുകളും ആറ്റു കൈതപൂക്കളും വേനൽപ്പാടത്തെ ഉത്സവമേളവും തോട്ടിൻ ചിറയിലെ നീന്തിക്കുളിയും തെരുവിലെ അന്തി വെയിൽപ്പൊന്നും എല്ലാമെല്ലാം ഷീബയുടെ കഥകളിൽ നിറയുന്നുണ്ട്.
ഒരു ഡസൻ കഥകൾ.
ബാല്യത്തിലെ നിറചാർത്തുകൾ കഴിഞ്ഞു വിവാഹത്തിലേക്ക് വലതു കാല് വെച്ച് നടന്നു കേറുന്ന പെണ്ണിന്റെ ആദ്യരാത്രി മുതൽ ഭർതൃഗൃഹത്തിലെ കയ്പ്പും മധുരവും ഇടകലർന്ന ആദ്യ നാളുകൾ മിഴിവോടെ വരച്ചിടുന്നുണ്ട് കഥാകാരി. മാസങ്ങളും വർഷങ്ങളും കടന്നു പോകവേ വിരസമായി തീരുന്ന ദാമ്പത്യം എന്ന കടങ്കഥയെ നിരൂപണം ചെയ്യുന്നൊരു കഥ ഷീബ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്. 'കല്ല് വെച്ച നുണകൾ'.
ശരാശരി മലയാളിപെണ്ണിന്റെ ആന്തരികലോകത്തിന്റെ നേർക്കാഴ്ച എന്ന് പറയാം. പെൺ വീക്ഷണത്തിലൂടെ നിസ്സഹായമായ സ്ത്രീജീവിതം ഷീബ ചിത്രീകരിക്കുന്നു. അതിന് രാഷ്ട്രീയത്തിന്റെ നിറമോ ഭാഷയോ ആവശ്യമുള്ളതായി കഥാകാരി കരുതുന്നില്ല. അവനവനെ അഥവാ അവളവളെ സ്വയം തിരിച്ചറിയുക എന്നത് മാത്രമാണ് സ്ത്രീക്ക് ചെയ്യാനാവുക. തന്നിലേക്കുള്ള തിരിച്ചു നടത്തം വലിയൊരു വെളിപാടാണ്. അതൊരു പുനർജനി കൂടിയാവുന്നു.
നാം ദിവസവും കാണുന്നത് കഥകളാണ്. കണ്ടുമുട്ടുന്നവർ കഥാപാത്രങ്ങളും. ഓരോ ദിവസവും ഓരോ അനുഭവമാണ്. അനുഭവങ്ങൾ നമ്മിൽ അവശേഷിപ്പിക്കുന്നത് മായാത്ത മുദ്രകളും. ഷീബ ശൈശവ ബാല്യങ്ങളിൽ കണ്ട കാഴ്ചകളും നുണഞ്ഞ അനുഭൂതികളും അറിഞ്ഞ പാഠങ്ങളും സംവേദനക്ഷമതയോടെ അനുവാചകന് നിവേദിക്കുകയാണ്. കഥാകാരിയുടെ എഴുത്തിൽ ആർഭാടങ്ങളില്ല അനാവശ്യമായ ആലഭാരങ്ങളോ അലങ്കാരങ്ങളോ എടുത്തണിയുയുന്നില്ല. പറയാനുള്ളത് ഋജുവായി ആവിഷ്കരിക്കുന്നു, അത്ര തന്നെ. പറഞ്ഞവ തന്നെ സ്ത്രീയുടെ വേദനയും നിസ്സഹായതയുമാണ്. രാജലക്ഷ്മിയും മാധവിക്കുട്ടിയും അഷിതയും ഗ്രേസിയും ചന്ദ്രമതിയും കഥകളിൽ വരച്ചിട്ട സ്ത്രീജീവിതങ്ങൾ നിറമില്ലാത്ത വരകളിൽ കോറിയിടുകയാണ് ഷീബയും. വശ്യമായ മലർവാടികളല്ല ഷീബയുടെ കളിസ്ഥലം. ദാഹജലം കിട്ടാതെ വരണ്ടുണങ്ങിയ പാടങ്ങളും വേനലിന്റെ മൃഗ തൃഷ്ണകളുമാണ് ഈ കഥളിൽ നിവർന്നു വരുന്നത്.
ഓരോ മനുഷ്യനും ജീവനുള്ള ഓരോ കഥയാവുമ്പോൾ ഭൂമിയിൽ മനുഷ്യരുള്ള കാലത്തോളം കഥകൾ നിലനിൽക്കും. കെട്ടുകഥകളെക്കാൾ വിചിത്രമായ അനുഭവങ്ങൾ പേറുന്ന നിസ്സഹായരായ മനുഷ്യർ ചുറ്റിലുമുള്ളപ്പോൾ കഥകൾ ഒരിക്കലും അവസാനിക്കുന്നില്ല.പെരുമഴ പെയ്തു നിറയുന്ന തോട്ടുവെള്ളത്തിൽ കളിച്ചാർത്തതും മാനത്തുകണ്ണിയെ തോർത്തിട്ട് പിടിച്ച് കുപ്പിയിലടച്ചു കിണറ്റിലിട്ടു വളർത്താൻ ശ്രമിച്ചതും നട്ടുച്ച വെയിലിൽ വിശപ്പ് ആളുമ്പോൾ കിളിച്ചുണ്ടൻ മാങ്ങ എറിഞ്ഞു വീഴ്ത്തി വീട്ടിൽ നിന്നും പൊതിഞ്ഞെടുത്ത ഉപ്പ് കൂട്ടി തിന്നതും ഉറവയിലെ തെളിനീർ കുടിച്ചതും കാലിൽ പടർന്ന വയൽവരമ്പിലെ ചേറിന്റെ ഗന്ധവും സ്കൂൾ വരാന്തയിൽ തൂവാനമേറ്റിരുന്ന്, വട്ടയിലയിൽ വാങ്ങി ക്കഴിച്ച ഉപ്പുമാവിന്റെ മണവും മഴയോർമ്മകൾക്കൊപ്പം ഉണർന്നു വരും.
സ്കൂൾകാലത്തെ ഉപ്പിലിട്ട കാരയ്ക്കയും വറുത്ത പുളിങ്കുരുവിന്റെ വായിൽ വെള്ളമൂറുന്ന രുചിയും....
മനോഹരമായ വർണക്കടലാസ് കൊണ്ട് പൊതിഞ്ഞ് കാഴ്ചക്കാരുടെ കണ്ണുകളിൽ കൗതുകം ജനിപ്പിക്കുന്ന കല്ലുവെച്ച നുണയാണ് ദാമ്പത്യം.
ശ്രുതിലയം പോലുള്ള ദാമ്പത്യ ജീവിതം ഒരു കടങ്കഥയാണ്. ഒരു കടും കെട്ടിന്റെ മുറുക്കത്തിൽ ശ്വാസംമുട്ടി ജീവിതം വലിച്ചു നീട്ടുന്നവരാണ് അധികവും.
പിന്നീടാണ് ഞാൻ ഞാനായിരിക്കുന്നത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞത്. പഴയ എന്നിലേക്ക് ഞാൻ തിരിച്ചു നടന്നു.
ഉപ്പുതടാകത്തിലെ നീന്തൽ പഠനം പോലെയാണ് പലർക്കും വിവാഹജീവിതം. കുറേ ഉപ്പുവെള്ളം കുടിക്കുമ്പോൾ നീന്താൻ പഠിക്കും. അല്ലെങ്കിൽ ഉപ്പുവെള്ളം കുടിച്ചു ജീവിക്കാൻ പഠിക്കും.
സ്നേഹത്തിന്റെ വില അറിയുന്നവരോടൊപ്പം ആകണം ജീവിതം പങ്കുവെക്കേണ്ടത്. ഇഷ്ടമില്ലാത്ത ഒന്നിനോട് പൊരുത്തപ്പെട്ടു ജീവിക്കുന്നത് അടിമത്തമാണ്.
ഷീബ പറയാതെ പറയുന്ന കഥകളിൽ അതിജീവനത്തിന്റെ സാരമുണ്ട്. പുനർജനിയുടെ പ്രവേശവുമുണ്ട്. കുടുംബജീവിതത്തിന്റെ ആവർത്തന വിരസതയും പുരുഷ കോയ്മയുടെ ദുർഗന്ധങ്ങളും സഹിച്ചു മുമ്പോട്ട് പോകാൻ പെണ്ണിനാവില്ല. അവൾ തന്നിലേക്ക് തിരിച്ചു നടക്കണം എന്ന് ഷീബയുടെ സ്ത്രീ കഥാപാത്രം ഉള്ളിൽ ഉറപ്പിക്കുന്നുണ്ട്. ഈ കഥകൾ മുന്നോട്ടു വെക്കുന്ന നീതിയുടെ തത്വശാസ്ത്രവും മറ്റൊന്നല്ല.ഇന്നല്ലെങ്കിൽ നാളെ, കൂടെ ഒരേ കൂരയിൽ രാപാർത്ത പുരുഷന്റെ ലോകം അവളെ തിരിച്ചറിയുക തന്നെ ചെയ്യും. ലളിതമായമായ ഭാഷയിൽ തികഞ്ഞ ആർജവത്തോടെ രസമായി കഥ പറയുന്ന ഒരു നവാഗത എഴുത്തുകാരിയുടെ പുറപ്പാട്, അതത്രേ 'മധുരിക്കും ഓർമകളേ....'.
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-19177874902713865902023-03-10T03:41:00.007-08:002023-03-10T03:41:44.122-08:00വ്യൂ ഫൈൻഡർ നേരം പുലർന്നുകഴിഞ്ഞിരുന്നു.ഇളംവെയിൽ ചുറ്റുപാടും പരന്നൊഴുകി. അതൊരു ശ്രാവണമാസ പ്രഭാതമാണെന്ന് ഓർമയുണ്ട്. ചിങ്ങവെയിലിൻ്റെ ഭംഗി ആസ്വദിച്ചുകൊണ്ട് മട്ടുപ്പാവിൽ നിൽക്കുമ്പോഴാണ് ആ മനോഹരദൃശ്യം കണ്ണിന് വിരുന്നായത്. തൊട്ടടുത്തുള്ള തെങ്ങിൽ നിന്ന് ഞാന്നുകിടന്നൊരു എട്ടുകാലിവല. സൂര്യരശ്മികൾ തട്ടി ആ ചിലന്തിവല തിളങ്ങി. ഒത്ത നടുക്കൊരു ചിലന്തി ഇര പാർത്തുകിടപ്പുണ്ട്. മൂന്നുനാലു ദിവസമെങ്കിലുമായിക്കാണും അതവിടെ വല വിരിച്ചിട്ട്.അതുവരെ എൻ്റെ ശ്രദ്ധയിൽ പെടാതെ പോയല്ലോ എന്നോർത്ത് നിൽക്കുമ്പോഴാണ് ആ ദൃശ്യം സമാഗതമാവുന്നത്.നമ്മുടെ നായകൻ ചിലന്തി പതിയെ നൂലിൽ തൂങ്ങി ഒരറ്റത്തേക്കു നടന്നുപോയി. അന്നത്തെ ഇരപിടിത്തം കഴിഞ്ഞിരിക്കും എന്ന് തോന്നി. അവൻ ചെയ്തത് എന്തെന്നോ. ഒരറ്റത്ത് എവിടെയോ ബന്ധിച്ചിരുന്ന നൂലറ്റം പൊട്ടിച്ചുമാറ്റി.പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അനേകം നൂലറ്റങ്ങൾ നാലുപാടും കോർത്തു കോർത്തിട്ടാണല്ലോ വല ഉണ്ടാക്കിയിരിക്കുന്നത്. അതാ അവൻ തൊട്ടടുത്ത കണ്ണിയും പൊട്ടിച്ചുമാറ്റി. അതുകഴിഞ്ഞു അടുത്തത്. അവിടെനിന്നു തിരിച്ചുവന്നു എതിർദിശയിലെ നൂൽ ബന്ധനവും അവൻ അറുത്തുമാറ്റി. ഇത്രയുമായപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ വീണത്.ചിലന്തി പോകുന്നവഴിക്കു അവൻ വല കെട്ടാനുപയോഗിച്ച നൂലും അവനിലേക്ക് തിരിച്ചുപോകുന്നു. ഇതെന്തൊരദ്ഭുതം എന്ന് മിഴിച്ചുനിൽക്കുമ്പോൾ അവൻ അടുത്ത കണ്ണിയും പൊട്ടിച്ചു. അങ്ങനെയങ്ങനെ സർക്കസ് കൂടാരം അഴിച്ചുമാറ്റുന്ന ലാഘവത്തോടെ ആ ചിലന്തി തനിക്കു ചുറ്റുമുള്ള വലക്കണ്ണികൾ ഒന്നൊന്നായി അറുത്തുമാറ്റി. അപ്പോഴൊക്കെയും അവൻ തൂ ത്തുമാറ്റിയ വല അവനോടൊപ്പം മാഞ്ഞുപോകുന്നുണ്ടായിരുന്നു. അവസാനം ഒരേയൊരു നൂല് ബാക്കിയായി. അന്നേരം മൃദുവായൊരു കാറ്റ് അവനെയും തലോടി കടന്നുപോയി. ആ നൂലിൽ തൂങ്ങിയാടിയ ചിലന്തി അവൻ്റെ എട്ടു കാലുകളും ചുരുക്കി പതുക്കെ മേലോട്ട് ഇറുന്ന് കേറാൻ തുടങ്ങി. അവശേഷിച്ച ഒരൊറ്റ നൂലിൻ്റെ ദുർബല ശയ്യയിൽ ആടിയാടി അവൻ മേലോട്ട് ഉയർന്നങ്ങനെ പോയി,അന്തരീക്ഷത്തിലെവിടെയോ വിലയം കൊണ്ടു. അരമണിക്കൂറിനുള്ളിൽ നടന്ന ഇതത്രയും നിർന്നിമേഷനായി നോക്കിനിന്ന എനിക്കപ്പോൾ ഓടിപ്പോയി അന്ന് കൈയ്യിലുണ്ടായിരുന്ന പഴയൊരു യാഷിക്ക ക്യാമെറയിൽ കണ്ട കാഴ്ചയെ പകർത്തിയെടുക്കാൻ കഴിഞ്ഞില്ല. അതൊലൊട്ടും ഖേദം തോന്നിയില്ല. ഒരു മാത്ര അവിടെനിന്നു മാറിനിന്നാൽ ആ ലീലാപടമഴിക്കുന്ന മായകാഴ്ച എനിക്ക് നഷ്ടപ്പെടുമായിരുന്നു.
ഇത്രയുമായപ്പോഴാണ് ഞാൻ ഓർമിച്ചത് ഇതായിരുക്കുമോ ഉപനിഷത്തിൽ പറയുന്ന 'ഊർണനാഭി'? സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം അനേകകാലം നിലനിന്ന് ഒടുവിൽ അതിൽ തന്നെ വിലയം പ്രാപിക്കുന്നത് ചിലന്തി താൻ നെയ്ത വലക്കെട്ട് ഒടുവിൽ തന്നിലേക്ക് തന്നെ വലിച്ചെടുക്കുമ്പോലെയാണെന്നാണ് ഉപനിഷത്ത് പറയുന്നത്. കണ്ട കാഴ്ച അവിശ്വസനീയമായ ഒരു തിരിച്ചറിവായിരുന്നു.
വളരെക്കാലത്തിന് ശേഷം ഒരു സൗഹൃദ സംഭാഷണത്തിൽ ഞാൻ കണ്ട കാഴ്ചയെക്കുറിച്ച് ശ്രീ ആഷാമേനോനുമായി പങ്കുവെച്ചിരുന്നു. ഏതാണ്ട് ഇരുപത്തിയഞ്ചു കൊല്ലം മുമ്പുണ്ടായ ഒരനുഭവത്തിൻ്റെ പകർച്ച അദ്ദേഹം അതേ അദ്ഭുതത്തോടെ ഏറ്റുവാങ്ങി. തൻ്റെ ഏറ്റവും പുതിയ പുസ്തകത്തിൽ കടപ്പാട് രേഖപ്പെടുത്തികൊണ്ട് ഈ അനുഭവത്തെ പുനരാവിഷ്ക്കരിക്കാൻ അനുവദിക്കണം എന്നും അഭ്യർഥിക്കുകയുണ്ടായി.
ആഷാ മേനോൻ്റെ 'ഭവസാഗരം' എന്ന കൃതിയുടെ ആമുഖം ഈ അനുഭവം കൊത്തിവെച്ചു, ഒരുപക്ഷെ ഇതിനേക്കാൾ കാവ്യാത്മകമായിത്തന്നെ. sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-38526839299505578852023-02-14T04:29:00.000-08:002023-02-14T04:29:05.054-08:00കാശ്മീർ എൻ്റെ രക്തചന്ദ്രിക
=============================
Our Moon has Blood Clots എന്ന പ്രശസ്തകൃതിയുടെ മലയാള പരിഭാഷയാണ് 'കശ്മീർ എൻ്റെ രക്തചന്ദ്രിക'.ഗ്രന്ഥകർത്താവായ രാഹുൽ പണ്ഡിതയുടെ ആത്മകഥാപരമായ ചരിത്രാഖ്യാനമാണ് ഈ പുസ്തകം.ആധുനിക കാലഘട്ടത്തിലെ വലിയൊരു സംഘർഷ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഈ കൃതിയുടെ പരിഭാഷ നിർവഹിച്ചത് പ്രവാസിയായ ശ്രീ എം വി നാരായണൻ. കാശ്മീർ എൻ്റെ രക്തചന്ദ്രിക എന്ന ഈ പുസ്തകം ഇന്ത്യൻ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരധ്യായമാണ്.ഈ കൃതയുടെ വായന പകരുന്ന ആഘാതം നമ്മെ എക്കാലവും പിന്തുടരും. രാഹുൽ പണ്ഡിത എന്ന കാശ്മീരി പണ്ഡിറ്റ് ബാലൻ കാശ്മീർ താഴ്വര വിടാൻ നിർബന്ധിതനാവുമ്പോൾ പ്രായം പതിന്നാല്.ഹിന്ദുന്യൂനപക്ഷ പ്രദേശമായ കാശ്മീരിൽ ഇസ്ലാം തീവ്രവാദികൾ സ്വാതന്ത്ര്യത്തിനു മുറവിളി ഉയർത്തിയ 1990 കാലഘട്ടമാണ് കഥയുടെ തുടക്കം. രാഹുൽ രക്ഷപ്പെട്ടത് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം. കശ്മീരിൻ്റെ ഹൃദയഭേദകമായ കഥ ഇന്ത്യ- പാക്ക് രാഷ്ട്രീയ പകപോക്കലാണെന്നാണ് അതുവരെ പറഞ്ഞുപോന്നിരുന്നത്. പട്ടാളത്തിൻ്റെ ക്രൂരതയാണെന്നും വിഘടന വാദികളുടെ സ്വാതന്ത്ര്യ പോരാട്ടമാണെന്നും ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ള ജനങ്ങൾ വിശ്വസിച്ചു. എന്നാൽ കാശ്മീർ താഴ്വരയുടെ ജനജീവിതത്തിൻ്റെ സാമൂഹ്യചരിത്രം എഴുതപ്പെടാതെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ് എന്ന് ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു.നാളിതുവരെ പറയപ്പെടാതെ പോയ ചരിത്രത്തിൻ്റെ രക്തം പുരണ്ട ഒരേടാണ് രാഹുൽ പണ്ഡിത തുറന്നു പറയുന്നത്. ഇസ്ലാമിക ഭീകരതയുടെ ബലിയാടുകളായി പീഡനം സഹിച്ച് സ്വന്തം ജന്മനാട് വിട്ടു പിറന്ന മണ്ണിൽത്തന്നെ അഭയാർഥികളാകാൻ വിധിക്കപ്പെട്ട, ഉറ്റവരും ഉടയവരും ഉൾപ്പടെ എല്ലാമെല്ലാം നഷ്ടപ്പെട്ടവരുടെയും അനേകം പേർ കൊല്ലപ്പെട്ടതിൻ്റെയും ആഴത്തിലുള്ള ചരിത്രാഖ്യാനമാണ് നാം വായിക്കുന്നത്. സമകാലിക ചരിത്രത്തിൽ വെളിച്ചം കാണാതെപോയ ഒരധ്യായം. ഒരു കാലം ഭൂമിയിലെ സ്വർഗം എന്ന് വിളിക്കപ്പെട്ട കാശ്മീർ താഴ്വര നരകത്തിലേക്കുള്ള വാതിൽ തുറന്നിട്ട അനുഭവമാണ് രാഹുൽ പങ്കിടുന്നത്.
ദശാബ്ദങ്ങൾക്കുള്ളിൽ ഒരു ജനതയുടെ കാനേഷുമാരിയിൽ പത്തു ശതമാനത്തിൻ്റെ കുറവ്. രണ്ടുലക്ഷം പേരാണ് 1990 കാലത്തു കശ്മീർ താഴ്വര വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായത്. എല്ലാം ഉപേക്ഷിച്ച് രായ്ക്കുരാമാനം ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടവർ. പകൽവെട്ടത്തിൽ മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകൾ.നിർദ്ദാക്ഷിണ്യം കൊല്ലപ്പെട്ട കുട്ടികൾ. മക്കളുടെ വിയോഗം താങ്ങാനാവാതെ ഭ്രാന്ത് പിടിച്ച മാതാപിതാക്കൾ. ഈ പലായനത്തിലും അതിനുമുമ്പും പിമ്പും വേദന അനുഭവിച്ച കാശ്മീരി പണ്ഡിറ്റുകളോട് മാപ്പുപറഞ്ഞാൽ തീരാത്ത മഹാപരാധത്തിനു ക്ഷമ ചോദിച്ചുകൊണ്ടാണ് രാഹുൽ ഈ പുസ്തകം തുറന്നുവെക്കുന്നത്. അധിനിവേശത്തിൻ്റെ കെടുതികളിൽ നിന്നും ഉന്മൂലനത്തിൻ്റെ ക്രൂരതകളിൽ നിന്നും രക്ഷതേടി ഭാരതത്തിലെത്തിയ ലോകത്തിൻ്റെ വിവിധഭാഗത്തിൽ നിന്നുള്ള ജനതയ്ക്ക് അഭയം കൊടുത്ത നാട്ടിൽ തന്നെയാണ് പലായനത്തിൻ്റെ പുതിയ ചരിത്രം രചിക്കപ്പെടുന്നത് എന്നതാണ് ഇതിലെ വൈപരീത്യം.മനുഷ്യാവകാശത്തിന് വേണ്ടി രാപ്പകൽ പോരാടുന്ന ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമപ്രവർത്തകരുമുള്ള നമ്മുടെ നാട്ടിലാണ് ഈ കൂട്ട പലായനം സംഭവിച്ചതെന്ന് ഓർക്കുക. ഇരകളാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ മഹാദുരിതത്തിൻ്റെ നാൾ വഴികളാണ് രാഹുൽ പണ്ഡിത തുറന്നിടുന്നത്. ഒരുവേള ഇന്ത്യയുടെ മതേതര മനസ്സു കാണാൻ വിസമ്മതിച്ച പച്ചയായ യാഥാർഥ്യങ്ങൾ.
ആപ്പിൾ മരങ്ങൾ തഴച്ചുവളർന്ന കാശ്മീരിലെ ഞങ്ങളുടെ വീട്ടിൽ അനേകം മുറികൾ ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ ഇരുപത്തിരണ്ടു മുറികൾ. വൃദ്ധയായ 'അമ്മ ഇടയ്ക്കിടെ മനോഗതം കൊള്ളുന്നത് രാഹുൽ വേദനയോടെ കേൾക്കുമായിരുന്നു. ദില്ലിയിലെ വാടകവീട്ടിൽ ഗതകാലസ്മരണയിൽ അമ്മയും അച്ഛനും ജീവിച്ചു. ആദിശങ്കരൻ നടന്നുപോയ കശ്മീരിലെ മണ്ണ് അവർ സ്വപ്നം കണ്ടു. രജതരംഗിണി എഴുതിയ കൽ ഹണനും അഭിനവഭാരതിയിലൂടെ ലോകമറിഞ്ഞ അഭിനവ ഗുപ്തനും ബൃഹദ് കഥാമഞ്ജരി തീർത്ത ക്ഷേമേന്ദ്രനു കഥാസരിത് സാഗരം പണിത സോമദേവനും തൊട്ടു ജവഹർലാൽ നെഹ്റു വരെയുള്ള മഹാരഥന്മാർ പിറന്ന ഭൂമി.സാംസ്കാരികമായി മഹത്തായൊരു പൈതൃകത്തിൻ്റെ അവകാശികളായവർ പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടതിൻ്റെ വേദന ജീവിതാവസാനം വരെ എത്രയോ കുടുംബങ്ങളിൽ മാതാപിതാക്കൾ കൈപ്പുനീരിറക്കി കഴിഞ്ഞുകൂടി.
അഭയാർഥികളുടെയും പലായനത്തിൻ്റെയും കഥകൾ എന്നും മനുഷ്യമന:സാക്ഷിയെ കാർന്നുതിന്നുന്നതാണല്ലോ.അത് ലോകത്തെവിടെയായാലും.പാക് ബംഗ്ളാദേശ് യുദ്ധാനന്തരം ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്കുണ്ടായ അഭയാർഥിപ്രവാഹത്തിൻ്റെ യാതനകൾ നമുക്കിന്നും മറക്കാറായിട്ടില്ല.അന്നതൊക്കെ വൃത്താന്തപത്രങ്ങളിൽ നിരന്ന മഷിയിലും ആകാശവാണിയുടെ ശബ്ദത്തിലുമാണ് ലോകം അറിഞ്ഞത്.ഇന്നിപ്പോൾ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ദില്ലിയിലെ തെരുവുകളിൽ നിന്ന് ലക്ഷക്കണക്കിന് ജനം രായ്ക്കുരാമാനം കെട്ടും ഭാണ്ഡവും പേറി ഹരിയാനയിലേക്കും യു.പി ബീഹാർ പ്രദേശങ്ങളിലേക്കും നൂറുകണക്കിന് കിലോമീറ്റർ കാൽനടയായി അലഞ്ഞുപോകുന്ന തത്സമയ ദൃശ്യങ്ങൾ ടെലിവിഷൻ ചാനൽ സംപ്രേഷണത്തിലൂടെ നമ്മുടെ മുന്നിലെത്തി. ജനിച്ച സ്വന്തത്തെ നാട്ടിലുള്ളവർ പോലും അവരെ തിരിച്ചറിയാനോ ഉൾക്കൊള്ളാനോ വിസമ്മതം പ്രകടിപ്പിച്ചതായുള്ള വാർത്തകൾ അമ്പരപ്പോടെ നാം മനസ്സിലാക്കി. പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അനുഭവിച്ചവർക്കേ അതിൻ്റെ തീവ്രതയും തിക്തതയും മനസ്സിലാവൂ.
ജമ്മുവും ശ്രീനഗറും അമൃത്സറും കുരുക്ഷേത്രവും കടന്നു പഴയദില്ലിയുടെ തെരുവോരങ്ങളിൽ അഭയം തേടിയെത്തിയ കാശ്മീർ പണ്ഡിറ്റുകളുടെ കുടുംബങ്ങൾ സർവവും നഷ്ടപ്പെട്ടു അഗതികളെപ്പോലെ കഴിഞ്ഞ ആ കാലം ഹൃദയസ്പർശിയായാണ് രാഹുൽ രേഖപ്പെടുത്തുന്നത്. ചരിത്രത്തിൻ്റെ ആഖ്യാനത്തോടൊപ്പം ഫിക്ഷൻ വൈകാരികതയോടെ ഇഴചേർത്തിട്ടുള്ള 'കശ്മീർ എൻ്റെ രക്തചന്ദ്രിക'യിലെ ഉള്ളിൽ തട്ടുന്ന വിവരണം അവസാന അധ്യായങ്ങളിലാണ്. ജീവിത സായാഹ്നത്തിൽ ജനിച്ച വീടും പരിസരവും ഒരിക്കൽക്കൂടി കാണാനുള്ള വൃദ്ധരായ മാതാപിതാക്കളുടെ അഭിലാഷം നിറവേറ്റാനായി രാഹുൽ കാശ്മീരിലെ വീട് സന്ദർശിക്കാനായി പോകുന്നു. അവിടെ ചെന്ന് പഴയ ഓർമ്മകൾ ക്യാമെറയിൽ ഒപ്പിയെടുക്കുക എന്ന ലക്ഷ്യത്തോടെ. ലാൽചൗക്കിൽ നിന്ന് രാംബാഗ് പാലം കടന്ന് നന്ദിഹോറയിലേക്ക് രാഹുൽ യാത്രതിരിച്ചു. "ആദ്യം വീട്ടിലേക്കുള്ള വളവു തെറ്റി. അവിടെയായിരുന്നു സ്കൂൾ ബസ് ഇങ്ങളെ ഇറക്കിവിട്ടിരുന്നത്.എല്ലാം മാറിപ്പോയിരിക്കുന്നു. പുതിയ റോഡുകൾ കടകൾ, വീടുകൾ ..അവസാനം ചിരപരിചിതമായ നീലഗേറ്റിനുമുന്നിൽ കാലുകൾ തറഞ്ഞുനിന്നു.റോഡിൽനിന്ന് നോക്കിയാൽ കാണുന്ന ആപ്പിൾ മരങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ഇത് എൻ്റെ വീട് തന്നെയോ? അവിടെ നിന്നും ഇറങ്ങിവന്ന മനുഷ്യൻ സൗഹാർദ്ദത്തോടെ രാഹുലിനെ അകത്തേക്ക് ക്ഷണിക്കുന്നു. വളരെ വളരെ മുൻപ് ഞാനിവിടെ താമസിച്ചിരുന്നു, രാഹുൽ പറഞ്ഞു. ഞാനാണ് ഇപ്പോൾ അവിടെ താമസം.വരൂ ഇത് നിങ്ങളുടെയും വീടാണ്.വീട്ടുടമസ്ഥാൻ രാഹുലിനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ടുപോയി.ഗേറ്റുകടന്നു മുറ്റത്തേക്ക് കാലുവെച്ചപ്പോൾ പരിചിതമായൊരു സ്ഥലരാശിയിൽ അപരിചിതനെപ്പോലെ രാഹുൽ നടന്നു. ചുറ്റുപാടുകളും അടുക്കളത്തോട്ടവും അച്ഛനുമമ്മയും ഉണ്ടുറങ്ങി ജീവിച്ച മുറികൾ ഓരോന്നും അന്യമനസ്കനായി അയാൾ നോക്കിക്കണ്ടു. ഒരാൾ സ്വന്തം വാതിലിൽ മുട്ടി, മറ്റൊരുവൻ തുറന്ന് അയാളുടെ അനുവാദത്തോടെ സ്വന്തം വീട്ടിലേക്കു കേറേണ്ടിവരുന്ന അവസ്ഥ രാഹുലിനെ വൈകാരികമായി സ്പർശിച്ചു. ചില്ലുവാതിലുകൾ ഉള്ള ഒരു കാഴ്ച അലമാരി രാഹുലിൻ്റെ കണ്ണുകൾ തിരഞ്ഞു.കളിമൺ രൂപങ്ങളും ഫോട്ടോ ഫ്രയിമുകളും പ്രിയപ്പെട്ട പുസ്തകങ്ങളും നിറഞ്ഞ ആ അലമാരി അവിടെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. 'അമ്മ എന്നും മുട്ടുകുത്തി ഇരുന്നു തുടച്ചു വൃത്തിയാക്കിയ ആ ചുവന്ന വരാന്തയിലൂടെ നടക്കുമ്പോൾ ഓർമ്മകൾ അയാളെ പൊതിഞ്ഞുമൂടി.മുകളിലെ മുറിയിൽ ഇരുന്നു വായിക്കുമ്പോൾ തഴുകിക്കടന്നു പോകുന്ന കാറ്റിനെ ഓർത്തു.ആപ്പിൾ നിറഞ്ഞ ആപ്പിൾമരത്തിൻ്റെ ഇളകുന്ന ചില്ലകൾ, ബാൽക്കണിയിലിരുന്നു സൂര്യനെ കാണുന്നതും മുറ്റത്തു വിടർന്ന പനിനീർപ്പൂക്കളുടെ സൗരഭ്യം വീട്ടിലാകെ നിറഞ്ഞുനിന്നതും. അച്ഛൻ ഒടുവിൽ നട്ടുപിടിപ്പിച്ച ദേവദാരുമരത്തെ തൊട്ടു തലോടി യാത്രപറഞ്ഞു രാഹുൽ.
അവിടെ ആ കറുത്ത നാളുകളിൽ മരിച്ചുവീണ ഓരോ കാശ്മീരി പണ്ഡിറ്റിനെയും അയാൾ വേദനയോടെ ഓർത്തു. ഒരു ഫ്രീലാൻസ് ജേർണലിസ്റ്റ് ആയി വളർന്ന രാഹുൽ പണ്ഡിത ആരുടെയും സഹായമില്ലാതെയാണ് പഠിച്ചുവളർന്നത്. ആരും പറയത്തെ കാശ്മീരിൻ്റെ കഥ ലോകത്തോട് വിളിച്ചുപറയാൻ അയാൾ ആഗ്രഹിച്ചു.
പുസ്തകത്തിൻ്റെ അവസാനം കാശ്മീർ ചരിത്രത്തിൻ്റെ നാൾവഴി രേഖപ്പെടുത്തിയിട്ടുണ്ട്.
1846 ൽ ബ്രിട്ടീഷ് കോളോണിയലിസ്റ്റുകളുടെ കയ്യിൽനിന്നും ദോഗ്ര മഹാരാജാവ് ഗുലാബ് സിങ് കാശ്മീർ വാങ്ങുന്നത് മുതൽ അതിനെ ജമ്മുവും ലഡാക്കുമായി ബന്ധിപ്പിച്ചു ജമ്മു കാശ്മീർ സംസ്ഥാനം രൂപീകൃതമാകുന്നു.1947 ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നു, വിഭജനം നടന്നു പാകിസ്ഥാൻ അകന്നുപോകുന്നു. അക്കാലത്തുതന്നെ പാകിസ്ഥാൻ ആർമി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഗോത്രവർഗ്ഗക്കാരുടെ സഹായത്തോടെ കാശ്മീരിനെ ആക്രമിക്കുന്നു. നൂറുകണക്കിന് പണ്ഡിറ്റുമാരും കുടുംബങ്ങളും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ ബലപ്രയോഗത്താൽ മതപരിവർത്തനം നടത്തി ഇസ്ലാമിലേക്കു ചേർക്കുന്നു. അതിർത്തി പ്രദേശത്തിലെ കശ്മീർ പണ്ഡിറ്റുകൾ ഓടിപ്പോകാൻ നിർബന്ധിതരാവുന്നു.പലരും ശ്രീനഗറിൽ അഭയം കണ്ടെത്തി. 1941 ലെ കണക്കനുസരിച്ച് 15 % ഉണ്ടായിരുന്ന കശ്മീർ പണ്ഡിറ്റുകൾ 1981 ആകുമ്പോഴേക്കും കേവലം 5 ശതമാനമായി ചുരുങ്ങി. 1990 ജനുവരിയിൽ കശ്മീർ താഴ്വരയിലെ പള്ളികളിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി ഇന്ത്യക്കെതിരെയും പണ്ഡിറ്റുകൾക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തി. കശ്മീർ പണ്ഡിറ്റുകളുടെ പലായനം അവിടെ തുടങ്ങുന്നു. നിസ്സഹായരായ നൂറുകണക്കിന് പണ്ഡിറ്റുകൾ കൊല്ലപ്പെടുന്നു.1990 അവസാനിക്കുമ്പോൾ മൂന്നര ലക്ഷം അഭയാർഥികൾ ജമ്മുവിലേക്കു കുടിയേറുന്നു. രാഹുൽ പണ്ഡിത തൻ്റെ കഥ പറഞ്ഞു നിർത്തുമ്പോഴും ആയിരക്കണക്കിന് പണ്ഡിറ്റുകൾ പുനരധിവാസകേന്ദ്രങ്ങളിൽ തകർന്നു കഴിയുന്നുണ്ടായിരുന്നു. പൂർവികരുടെ കണ്ണിലേക്കു തിരിച്ചു കാൽകുത്താനാവാതെ.
വി എസ്.നായ് പാളിൻ്റെ വരികളിൽ പുസ്തകം അവസാനിപ്പിക്കുകയാണ് ,രാഹുൽ. " ലോകം അങ്ങനെയാണ്. മനുഷ്യർ ഒന്നുംതന്നെയല്ല.ഈ ലോകത്തെ ഒന്നുമല്ലാതാക്കുന്നവർക്ക് ഈ ലോകത്തിൽ ഒരു സ്ഥാനവുമില്ല. "
ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കഥ - ഹാലോ ബസ്തർ എന്ന കൃതിയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ രാഹുൽ പണ്ഡിത.ശ്രീലങ്കയിലെയും ഇറാഖിലെയും യുദ്ധരംഗത്തുള്ളവരെ റിപ്പോർട് ചെയ്ത പത്രപ്രവർത്തകൻ ആണ് അദ്ദേഹം. ഹിന്ദു പത്രത്തിൻ്റെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന രാഹുൽ പണ്ഡിതക്കു 2010 ൽ ലോക റെഡ്ക്രോസിൻ്റെ കോൺഫ്ലിക്ട് റിപ്പോർട്ടിങ് അവാർഡ് ലഭിച്ചു.
കൊച്ചി കുരുക്ഷേത്ര പ്രകാശൻ പ്രസാധനം ചെയ്ത രക്തചന്ദ്രികയുടെ മലയാള പരിഭാഷ നിർവഹിച്ചത് പ്രവാസിയും ഫ്രീലാൻസ് എഴുത്തുകാരനുമായ ശ്രീ. എം വി നാരായണൻ.ഡൽഹിയിലും മുംബൈയിലും ബാങ്കോക്കിലുമായി ഔദ്യോഗിക ജീവിതം നയിച്ച നാരായണൻ തൃശൂർ ജില്ലയിലെ മായന്നൂർ സ്വദേശിയാണ്. സാമുദായിക അസ്വസ്ഥത വേരുപിടിക്കുന്ന നമ്മുടെ നാട്ടിലും ഈ കൃതിയുടെ പരിഭാഷ ഒരു മുന്നറിയിപ്പാണെന്നു ശ്രീ. എം വി നാരായണൻ ഓർമിപ്പിക്കുന്നു. പാബ്ലോ നെരൂദയുടെ വരികൾ പുസ്തകത്തിൻ്റെ തുടയ്ക്കും തന്നെ അദ്ദേഹം ചേർത്തിട്ടുണ്ട്. " ഒരു പഴയ കാലത്തിനായി ...പൂക്കളിൽ ചോരപ്പാടുകൾ ഇല്ലായിരുന്നു. ചന്ദ്രനിൽ ചോരപ്പാടുകളും .... ( Oh My Last City )
- സേതുമാധവൻ മച്ചാട്
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-79603696172034770462023-02-14T04:27:00.001-08:002023-02-14T04:28:19.320-08:00 കാശ്മീർ എൻ്റെ രക്തചന്ദ്രിക
=============================
Our Moon has Blood Clots എന്ന പ്രശസ്തകൃതിയുടെ മലയാള പരിഭാഷയാണ് 'കശ്മീർ എൻ്റെ രക്തചന്ദ്രിക'.ഗ്രന്ഥകർത്താവായ രാഹുൽ പണ്ഡിതയുടെ ആത്മകഥാപരമായ ചരിത്രാഖ്യാനമാണ് ഈ പുസ്തകം.ആധുനിക കാലഘട്ടത്തിലെ വലിയൊരു സംഘർഷ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഈ കൃതിയുടെ പരിഭാഷ നിർവഹിച്ചത് പ്രവാസിയായ ശ്രീ എം വി നാരായണൻ. കാശ്മീർ എൻ്റെ രക്തചന്ദ്രിക എന്ന ഈ പുസ്തകം ഇന്ത്യൻ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരധ്യായമാണ്.ഈ കൃതയുടെ വായന പകരുന്ന ആഘാതം നമ്മെ എക്കാലവും പിന്തുടരും. രാഹുൽ പണ്ഡിത എന്ന കാശ്മീരി പണ്ഡിറ്റ് ബാലൻ കാശ്മീർ താഴ്വര വിടാൻ നിർബന്ധിതനാവുമ്പോൾ പ്രായം പതിന്നാല്.ഹിന്ദുന്യൂനപക്ഷ പ്രദേശമായ കാശ്മീരിൽ ഇസ്ലാം തീവ്രവാദികൾ സ്വാതന്ത്ര്യത്തിനു മുറവിളി ഉയർത്തിയ 1990 കാലഘട്ടമാണ് കഥയുടെ തുടക്കം. രാഹുൽ രക്ഷപ്പെട്ടത് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം. കശ്മീരിൻ്റെ ഹൃദയഭേദകമായ കഥ ഇന്ത്യ- പാക്ക് രാഷ്ട്രീയ പകപോക്കലാണെന്നാണ് അതുവരെ പറഞ്ഞുപോന്നിരുന്നത്. പട്ടാളത്തിൻ്റെ ക്രൂരതയാണെന്നും വിഘടന വാദികളുടെ സ്വാതന്ത്ര്യ പോരാട്ടമാണെന്നും ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ള ജനങ്ങൾ വിശ്വസിച്ചു. എന്നാൽ കാശ്മീർ താഴ്വരയുടെ ജനജീവിതത്തിൻ്റെ സാമൂഹ്യചരിത്രം എഴുതപ്പെടാതെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ് എന്ന് ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു.നാളിതുവരെ പറയപ്പെടാതെ പോയ ചരിത്രത്തിൻ്റെ രക്തം പുരണ്ട ഒരേടാണ് രാഹുൽ പണ്ഡിത തുറന്നു പറയുന്നത്. ഇസ്ലാമിക ഭീകരതയുടെ ബലിയാടുകളായി പീഡനം സഹിച്ച് സ്വന്തം ജന്മനാട് വിട്ടു പിറന്ന മണ്ണിൽത്തന്നെ അഭയാർഥികളാകാൻ വിധിക്കപ്പെട്ട, ഉറ്റവരും ഉടയവരും ഉൾപ്പടെ എല്ലാമെല്ലാം നഷ്ടപ്പെട്ടവരുടെയും അനേകം പേർ കൊല്ലപ്പെട്ടതിൻ്റെയും ആഴത്തിലുള്ള ചരിത്രാഖ്യാനമാണ് നാം വായിക്കുന്നത്. സമകാലിക ചരിത്രത്തിൽ വെളിച്ചം കാണാതെപോയ ഒരധ്യായം. ഒരു കാലം ഭൂമിയിലെ സ്വർഗം എന്ന് വിളിക്കപ്പെട്ട കാശ്മീർ താഴ്വര നരകത്തിലേക്കുള്ള വാതിൽ തുറന്നിട്ട അനുഭവമാണ് രാഹുൽ പങ്കിടുന്നത്.
ദശാബ്ദങ്ങൾക്കുള്ളിൽ ഒരു ജനതയുടെ കാനേഷുമാരിയിൽ പത്തു ശതമാനത്തിൻ്റെ കുറവ്. രണ്ടുലക്ഷം പേരാണ് 1990 കാലത്തു കശ്മീർ താഴ്വര വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായത്. എല്ലാം ഉപേക്ഷിച്ച് രായ്ക്കുരാമാനം ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടവർ. പകൽവെട്ടത്തിൽ മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകൾ.നിർദ്ദാക്ഷിണ്യം കൊല്ലപ്പെട്ട കുട്ടികൾ. മക്കളുടെ വിയോഗം താങ്ങാനാവാതെ ഭ്രാന്ത് പിടിച്ച മാതാപിതാക്കൾ. ഈ പലായനത്തിലും അതിനുമുമ്പും പിമ്പും വേദന അനുഭവിച്ച കാശ്മീരി പണ്ഡിറ്റുകളോട് മാപ്പുപറഞ്ഞാൽ തീരാത്ത മഹാപരാധത്തിനു ക്ഷമ ചോദിച്ചുകൊണ്ടാണ് രാഹുൽ ഈ പുസ്തകം തുറന്നുവെക്കുന്നത്. അധിനിവേശത്തിൻ്റെ കെടുതികളിൽ നിന്നും ഉന്മൂലനത്തിൻ്റെ ക്രൂരതകളിൽ നിന്നും രക്ഷതേടി ഭാരതത്തിലെത്തിയ ലോകത്തിൻ്റെ വിവിധഭാഗത്തിൽ നിന്നുള്ള ജനതയ്ക്ക് അഭയം കൊടുത്ത നാട്ടിൽ തന്നെയാണ് പലായനത്തിൻ്റെ പുതിയ ചരിത്രം രചിക്കപ്പെടുന്നത് എന്നതാണ് ഇതിലെ വൈപരീത്യം.മനുഷ്യാവകാശത്തിന് വേണ്ടി രാപ്പകൽ പോരാടുന്ന ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമപ്രവർത്തകരുമുള്ള നമ്മുടെ നാട്ടിലാണ് ഈ കൂട്ട പലായനം സംഭവിച്ചതെന്ന് ഓർക്കുക. ഇരകളാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ മഹാദുരിതത്തിൻ്റെ നാൾ വഴികളാണ് രാഹുൽ പണ്ഡിത തുറന്നിടുന്നത്. ഒരുവേള ഇന്ത്യയുടെ മതേതര മനസ്സു കാണാൻ വിസമ്മതിച്ച പച്ചയായ യാഥാർഥ്യങ്ങൾ.
ആപ്പിൾ മരങ്ങൾ തഴച്ചുവളർന്ന കാശ്മീരിലെ ഞങ്ങളുടെ വീട്ടിൽ അനേകം മുറികൾ ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ ഇരുപത്തിരണ്ടു മുറികൾ. വൃദ്ധയായ 'അമ്മ ഇടയ്ക്കിടെ മനോഗതം കൊള്ളുന്നത് രാഹുൽ വേദനയോടെ കേൾക്കുമായിരുന്നു. ദില്ലിയിലെ വാടകവീട്ടിൽ ഗതകാലസ്മരണയിൽ അമ്മയും അച്ഛനും ജീവിച്ചു. ആദിശങ്കരൻ നടന്നുപോയ കശ്മീരിലെ മണ്ണ് അവർ സ്വപ്നം കണ്ടു. രജതരംഗിണി എഴുതിയ കൽ ഹണനും അഭിനവഭാരതിയിലൂടെ ലോകമറിഞ്ഞ അഭിനവ ഗുപ്തനും ബൃഹദ് കഥാമഞ്ജരി തീർത്ത ക്ഷേമേന്ദ്രനു കഥാസരിത് സാഗരം പണിത സോമദേവനും തൊട്ടു ജവഹർലാൽ നെഹ്റു വരെയുള്ള മഹാരഥന്മാർ പിറന്ന ഭൂമി.സാംസ്കാരികമായി മഹത്തായൊരു പൈതൃകത്തിൻ്റെ അവകാശികളായവർ പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടതിൻ്റെ വേദന ജീവിതാവസാനം വരെ എത്രയോ കുടുംബങ്ങളിൽ മാതാപിതാക്കൾ കൈപ്പുനീരിറക്കി കഴിഞ്ഞുകൂടി.
അഭയാർഥികളുടെയും പലായനത്തിൻ്റെയും കഥകൾ എന്നും മനുഷ്യമന:സാക്ഷിയെ കാർന്നുതിന്നുന്നതാണല്ലോ.അത് ലോകത്തെവിടെയായാലും.പാക് ബംഗ്ളാദേശ് യുദ്ധാനന്തരം ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്കുണ്ടായ അഭയാർഥിപ്രവാഹത്തിൻ്റെ യാതനകൾ നമുക്കിന്നും മറക്കാറായിട്ടില്ല.അന്നതൊക്കെ വൃത്താന്തപത്രങ്ങളിൽ നിരന്ന മഷിയിലും ആകാശവാണിയുടെ ശബ്ദത്തിലുമാണ് ലോകം അറിഞ്ഞത്.ഇന്നിപ്പോൾ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ദില്ലിയിലെ തെരുവുകളിൽ നിന്ന് ലക്ഷക്കണക്കിന് ജനം രായ്ക്കുരാമാനം കെട്ടും ഭാണ്ഡവും പേറി ഹരിയാനയിലേക്കും യു.പി ബീഹാർ പ്രദേശങ്ങളിലേക്കും നൂറുകണക്കിന് കിലോമീറ്റർ കാൽനടയായി അലഞ്ഞുപോകുന്ന തത്സമയ ദൃശ്യങ്ങൾ ടെലിവിഷൻ ചാനൽ സംപ്രേഷണത്തിലൂടെ നമ്മുടെ മുന്നിലെത്തി. ജനിച്ച സ്വന്തത്തെ നാട്ടിലുള്ളവർ പോലും അവരെ തിരിച്ചറിയാനോ ഉൾക്കൊള്ളാനോ വിസമ്മതം പ്രകടിപ്പിച്ചതായുള്ള വാർത്തകൾ അമ്പരപ്പോടെ നാം മനസ്സിലാക്കി. പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അനുഭവിച്ചവർക്കേ അതിൻ്റെ തീവ്രതയും തിക്തതയും മനസ്സിലാവൂ.
ജമ്മുവും ശ്രീനഗറും അമൃത്സറും കുരുക്ഷേത്രവും കടന്നു പഴയദില്ലിയുടെ തെരുവോരങ്ങളിൽ അഭയം തേടിയെത്തിയ കാശ്മീർ പണ്ഡിറ്റുകളുടെ കുടുംബങ്ങൾ സർവവും നഷ്ടപ്പെട്ടു അഗതികളെപ്പോലെ കഴിഞ്ഞ ആ കാലം ഹൃദയസ്പർശിയായാണ് രാഹുൽ രേഖപ്പെടുത്തുന്നത്. ചരിത്രത്തിൻ്റെ ആഖ്യാനത്തോടൊപ്പം ഫിക്ഷൻ വൈകാരികതയോടെ ഇഴചേർത്തിട്ടുള്ള 'കശ്മീർ എൻ്റെ രക്തചന്ദ്രിക'യിലെ ഉള്ളിൽ തട്ടുന്ന വിവരണം അവസാന അധ്യായങ്ങളിലാണ്. ജീവിത സായാഹ്നത്തിൽ ജനിച്ച വീടും പരിസരവും ഒരിക്കൽക്കൂടി കാണാനുള്ള വൃദ്ധരായ മാതാപിതാക്കളുടെ അഭിലാഷം നിറവേറ്റാനായി രാഹുൽ കാശ്മീരിലെ വീട് സന്ദർശിക്കാനായി പോകുന്നു. അവിടെ ചെന്ന് പഴയ ഓർമ്മകൾ ക്യാമെറയിൽ ഒപ്പിയെടുക്കുക എന്ന ലക്ഷ്യത്തോടെ. ലാൽചൗക്കിൽ നിന്ന് രാംബാഗ് പാലം കടന്ന് നന്ദിഹോറയിലേക്ക് രാഹുൽ യാത്രതിരിച്ചു. "ആദ്യം വീട്ടിലേക്കുള്ള വളവു തെറ്റി. അവിടെയായിരുന്നു സ്കൂൾ ബസ് ഇങ്ങളെ ഇറക്കിവിട്ടിരുന്നത്.എല്ലാം മാറിപ്പോയിരിക്കുന്നു. പുതിയ റോഡുകൾ കടകൾ, വീടുകൾ ..അവസാനം ചിരപരിചിതമായ നീലഗേറ്റിനുമുന്നിൽ കാലുകൾ തറഞ്ഞുനിന്നു.റോഡിൽനിന്ന് നോക്കിയാൽ കാണുന്ന ആപ്പിൾ മരങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ഇത് എൻ്റെ വീട് തന്നെയോ? അവിടെ നിന്നും ഇറങ്ങിവന്ന മനുഷ്യൻ സൗഹാർദ്ദത്തോടെ രാഹുലിനെ അകത്തേക്ക് ക്ഷണിക്കുന്നു. വളരെ വളരെ മുൻപ് ഞാനിവിടെ താമസിച്ചിരുന്നു, രാഹുൽ പറഞ്ഞു. ഞാനാണ് ഇപ്പോൾ അവിടെ താമസം.വരൂ ഇത് നിങ്ങളുടെയും വീടാണ്.വീട്ടുടമസ്ഥാൻ രാഹുലിനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ടുപോയി.ഗേറ്റുകടന്നു മുറ്റത്തേക്ക് കാലുവെച്ചപ്പോൾ പരിചിതമായൊരു സ്ഥലരാശിയിൽ അപരിചിതനെപ്പോലെ രാഹുൽ നടന്നു. ചുറ്റുപാടുകളും അടുക്കളത്തോട്ടവും അച്ഛനുമമ്മയും ഉണ്ടുറങ്ങി ജീവിച്ച മുറികൾ ഓരോന്നും അന്യമനസ്കനായി അയാൾ നോക്കിക്കണ്ടു. ഒരാൾ സ്വന്തം വാതിലിൽ മുട്ടി, മറ്റൊരുവൻ തുറന്ന് അയാളുടെ അനുവാദത്തോടെ സ്വന്തം വീട്ടിലേക്കു കേറേണ്ടിവരുന്ന അവസ്ഥ രാഹുലിനെ വൈകാരികമായി സ്പർശിച്ചു. ചില്ലുവാതിലുകൾ ഉള്ള ഒരു കാഴ്ച അലമാരി രാഹുലിൻ്റെ കണ്ണുകൾ തിരഞ്ഞു.കളിമൺ രൂപങ്ങളും ഫോട്ടോ ഫ്രയിമുകളും പ്രിയപ്പെട്ട പുസ്തകങ്ങളും നിറഞ്ഞ ആ അലമാരി അവിടെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. 'അമ്മ എന്നും മുട്ടുകുത്തി ഇരുന്നു തുടച്ചു വൃത്തിയാക്കിയ ആ ചുവന്ന വരാന്തയിലൂടെ നടക്കുമ്പോൾ ഓർമ്മകൾ അയാളെ പൊതിഞ്ഞുമൂടി.മുകളിലെ മുറിയിൽ ഇരുന്നു വായിക്കുമ്പോൾ തഴുകിക്കടന്നു പോകുന്ന കാറ്റിനെ ഓർത്തു.ആപ്പിൾ നിറഞ്ഞ ആപ്പിൾമരത്തിൻ്റെ ഇളകുന്ന ചില്ലകൾ, ബാൽക്കണിയിലിരുന്നു സൂര്യനെ കാണുന്നതും മുറ്റത്തു വിടർന്ന പനിനീർപ്പൂക്കളുടെ സൗരഭ്യം വീട്ടിലാകെ നിറഞ്ഞുനിന്നതും. അച്ഛൻ ഒടുവിൽ നട്ടുപിടിപ്പിച്ച ദേവദാരുമരത്തെ തൊട്ടു തലോടി യാത്രപറഞ്ഞു രാഹുൽ.
അവിടെ ആ കറുത്ത നാളുകളിൽ മരിച്ചുവീണ ഓരോ കാശ്മീരി പണ്ഡിറ്റിനെയും അയാൾ വേദനയോടെ ഓർത്തു. ഒരു ഫ്രീലാൻസ് ജേർണലിസ്റ്റ് ആയി വളർന്ന രാഹുൽ പണ്ഡിത ആരുടെയും സഹായമില്ലാതെയാണ് പഠിച്ചുവളർന്നത്. ആരും പറയത്തെ കാശ്മീരിൻ്റെ കഥ ലോകത്തോട് വിളിച്ചുപറയാൻ അയാൾ ആഗ്രഹിച്ചു.
പുസ്തകത്തിൻ്റെ അവസാനം കാശ്മീർ ചരിത്രത്തിൻ്റെ നാൾവഴി രേഖപ്പെടുത്തിയിട്ടുണ്ട്.
1846 ൽ ബ്രിട്ടീഷ് കോളോണിയലിസ്റ്റുകളുടെ കയ്യിൽനിന്നും ദോഗ്ര മഹാരാജാവ് ഗുലാബ് സിങ് കാശ്മീർ വാങ്ങുന്നത് മുതൽ അതിനെ ജമ്മുവും ലഡാക്കുമായി ബന്ധിപ്പിച്ചു ജമ്മു കാശ്മീർ സംസ്ഥാനം രൂപീകൃതമാകുന്നു.1947 ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നു, വിഭജനം നടന്നു പാകിസ്ഥാൻ അകന്നുപോകുന്നു. അക്കാലത്തുതന്നെ പാകിസ്ഥാൻ ആർമി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഗോത്രവർഗ്ഗക്കാരുടെ സഹായത്തോടെ കാശ്മീരിനെ ആക്രമിക്കുന്നു. നൂറുകണക്കിന് പണ്ഡിറ്റുമാരും കുടുംബങ്ങളും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ ബലപ്രയോഗത്താൽ മതപരിവർത്തനം നടത്തി ഇസ്ലാമിലേക്കു ചേർക്കുന്നു. അതിർത്തി പ്രദേശത്തിലെ കശ്മീർ പണ്ഡിറ്റുകൾ ഓടിപ്പോകാൻ നിർബന്ധിതരാവുന്നു.പലരും ശ്രീനഗറിൽ അഭയം കണ്ടെത്തി. 1941 ലെ കണക്കനുസരിച്ച് 15 % ഉണ്ടായിരുന്ന കശ്മീർ പണ്ഡിറ്റുകൾ 1981 ആകുമ്പോഴേക്കും കേവലം 5 ശതമാനമായി ചുരുങ്ങി. 1990 ജനുവരിയിൽ കശ്മീർ താഴ്വരയിലെ പള്ളികളിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി ഇന്ത്യക്കെതിരെയും പണ്ഡിറ്റുകൾക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തി. കശ്മീർ പണ്ഡിറ്റുകളുടെ പലായനം അവിടെ തുടങ്ങുന്നു. നിസ്സഹായരായ നൂറുകണക്കിന് പണ്ഡിറ്റുകൾ കൊല്ലപ്പെടുന്നു.1990 അവസാനിക്കുമ്പോൾ മൂന്നര ലക്ഷം അഭയാർഥികൾ ജമ്മുവിലേക്കു കുടിയേറുന്നു. രാഹുൽ പണ്ഡിത തൻ്റെ കഥ പറഞ്ഞു നിർത്തുമ്പോഴും ആയിരക്കണക്കിന് പണ്ഡിറ്റുകൾ പുനരധിവാസകേന്ദ്രങ്ങളിൽ തകർന്നു കഴിയുന്നുണ്ടായിരുന്നു. പൂർവികരുടെ കണ്ണിലേക്കു തിരിച്ചു കാൽകുത്താനാവാതെ.
വി എസ്.നായ് പാളിൻ്റെ വരികളിൽ പുസ്തകം അവസാനിപ്പിക്കുകയാണ് ,രാഹുൽ. " ലോകം അങ്ങനെയാണ്. മനുഷ്യർ ഒന്നുംതന്നെയല്ല.ഈ ലോകത്തെ ഒന്നുമല്ലാതാക്കുന്നവർക്ക് ഈ ലോകത്തിൽ ഒരു സ്ഥാനവുമില്ല. "
ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കഥ - ഹാലോ ബസ്തർ എന്ന കൃതിയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ രാഹുൽ പണ്ഡിത.ശ്രീലങ്കയിലെയും ഇറാഖിലെയും യുദ്ധരംഗത്തുള്ളവരെ റിപ്പോർട് ചെയ്ത പത്രപ്രവർത്തകൻ ആണ് അദ്ദേഹം. ഹിന്ദു പത്രത്തിൻ്റെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന രാഹുൽ പണ്ഡിതക്കു 2010 ൽ ലോക റെഡ്ക്രോസിൻ്റെ കോൺഫ്ലിക്ട് റിപ്പോർട്ടിങ് അവാർഡ് ലഭിച്ചു.
കൊച്ചി കുരുക്ഷേത്ര പ്രകാശൻ പ്രസാധനം ചെയ്ത രക്തചന്ദ്രികയുടെ മലയാള പരിഭാഷ നിർവഹിച്ചത് പ്രവാസിയും ഫ്രീലാൻസ് എഴുത്തുകാരനുമായ ശ്രീ. എം വി നാരായണൻ.ഡൽഹിയിലും മുംബൈയിലും ബാങ്കോക്കിലുമായി ഔദ്യോഗിക ജീവിതം നയിച്ച നാരായണൻ തൃശൂർ ജില്ലയിലെ മായന്നൂർ സ്വദേശിയാണ്. സാമുദായിക അസ്വസ്ഥത വേരുപിടിക്കുന്ന നമ്മുടെ നാട്ടിലും ഈ കൃതിയുടെ പരിഭാഷ ഒരു മുന്നറിയിപ്പാണെന്നു ശ്രീ. എം വി നാരായണൻ ഓർമിപ്പിക്കുന്നു. പാബ്ലോ നെരൂദയുടെ വരികൾ പുസ്തകത്തിൻ്റെ തുടയ്ക്കും തന്നെ അദ്ദേഹം ചേർത്തിട്ടുണ്ട്. " ഒരു പഴയ കാലത്തിനായി ...പൂക്കളിൽ ചോരപ്പാടുകൾ ഇല്ലായിരുന്നു. ചന്ദ്രനിൽ ചോരപ്പാടുകളും .... ( Oh My Last City )
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-77570254055604599382023-02-14T04:22:00.005-08:002023-02-14T04:22:30.811-08:00കാശ്മീർ 3 പുസ്തകത്തിൻ്റെ അവസാനം കാശ്മീർ ചരിത്രത്തിൻ്റെ നാൾവഴി രേഖപ്പെടുത്തിയിട്ടുണ്ട്.
1846 ൽ ബ്രിട്ടീഷ് കോളോണിയലിസ്റ്റുകളുടെ കയ്യിൽനിന്നും ദോഗ്ര മഹാരാജാവ് ഗുലാബ് സിങ് കാശ്മീർ വാങ്ങുന്നത് മുതൽ അതിനെ ജമ്മുവും ലഡാക്കുമായി ബന്ധിപ്പിച്ചു ജമ്മു കാശ്മീർ സംസ്ഥാനം രൂപീകൃതമാകുന്നു.1947 ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നു, വിഭജനം നടന്നു പാകിസ്ഥാൻ അകന്നുപോകുന്നു. അക്കാലത്തുതന്നെ പാകിസ്ഥാൻ ആർമി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഗോത്രവർഗ്ഗക്കാരുടെ സഹായത്തോടെ കാശ്മീരിനെ ആക്രമിക്കുന്നു. നൂറുകണക്കിന് പണ്ഡിറ്റുമാരും കുടുംബങ്ങളും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ ബലപ്രയോഗത്താൽ മതപരിവർത്തനം നടത്തി ഇസ്ലാമിലേക്കു ചേർക്കുന്നു. അതിർത്തി പ്രദേശത്തിലെ കശ്മീർ പണ്ഡിറ്റുകൾ ഓടിപ്പോകാൻ നിർബന്ധിതരാവുന്നു.പലരും ശ്രീനഗറിൽ അഭയം കണ്ടെത്തി. 1941 ലെ കണക്കനുസരിച്ച് 15 % ഉണ്ടായിരുന്ന കശ്മീർ പണ്ഡിറ്റുകൾ 1981 ആകുമ്പോഴേക്കും കേവലം 5 ശതമാനമായി ചുരുങ്ങി. 1990 ജനുവരിയിൽ കശ്മീർ താഴ്വരയിലെ പള്ളികളിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി ഇന്ത്യക്കെതിരെയും പണ്ഡിറ്റുകൾക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തി. കശ്മീർ പണ്ഡിറ്റുകളുടെ പലായനം അവിടെ തുടങ്ങുന്നു. നിസ്സഹായരായ നൂറുകണക്കിന് പണ്ഡിറ്റുകൾ കൊല്ലപ്പെടുന്നു.1990 അവസാനിക്കുമ്പോൾ മൂന്നര ലക്ഷം അഭയാർഥികൾ ജമ്മുവിലേക്കു കുടിയേറുന്നു. രാഹുൽ പണ്ഡിത തൻ്റെ കഥ പറഞ്ഞു നിർത്തുമ്പോഴും ആയിരക്കണക്കിന് പണ്ഡിറ്റുകൾ പുനരധിവാസകേന്ദ്രങ്ങളിൽ തകർന്നു കഴിയുന്നുണ്ടായിരുന്നു. പൂർവികരുടെ കണ്ണിലേക്കു തിരിച്ചു കാൽകുത്താനാവാതെ.
വി എസ്.നായ് പാളിൻ്റെ വരികളിൽ പുസ്തകം അവസാനിപ്പിക്കുകയാണ് ,രാഹുൽ. " ലോകം അങ്ങനെയാണ്. മനുഷ്യർ ഒന്നുംതന്നെയല്ല.ഈ ലോകത്തെ ഒന്നുമല്ലാതാക്കുന്നവർക്ക് ഈ ലോകത്തിൽ ഒരു സ്ഥാനവുമില്ല. "
ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കഥ - ഹാലോ ബസ്തർ എന്ന കൃതിയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ രാഹുൽ പണ്ഡിത.ശ്രീലങ്കയിലെയും ഇറാഖിലെയും യുദ്ധരംഗത്തുള്ളവരെ റിപ്പോർട് ചെയ്ത പത്രപ്രവർത്തകൻ ആണ് അദ്ദേഹം. ഹിന്ദു പത്രത്തിൻ്റെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന രാഹുൽ പണ്ഡിതക്കു 2010 ൽ ലോക റെഡ്ക്രോസിൻ്റെ കോൺഫ്ലിക്ട് റിപ്പോർട്ടിങ് അവാർഡ് ലഭിച്ചു.
കൊച്ചി കുരുക്ഷേത്ര പ്രകാശൻ പ്രസാധനം ചെയ്ത രക്തചന്ദ്രികയുടെ മലയാള പരിഭാഷ നിർവഹിച്ചത് പ്രവാസിയും ഫ്രീലാൻസ് എഴുത്തുകാരനുമായ ശ്രീ. എം വി നാരായണൻ.ഡൽഹിയിലും മുംബൈയിലും ബാങ്കോക്കിലുമായി ഔദ്യോഗിക ജീവിതം നയിച്ച നാരായണൻ തൃശൂർ ജില്ലയിലെ മായന്നൂർ സ്വദേശിയാണ്. സാമുദായിക അസ്വസ്ഥത വേരുപിടിക്കുന്ന നമ്മുടെ നാട്ടിലും ഈ കൃതിയുടെ പരിഭാഷ ഒരു മുന്നറിയിപ്പാണെന്നു ശ്രീ. എം വി നാരായണൻ ഓർമിപ്പിക്കുന്നു. പാബ്ലോ നെരൂദയുടെ വരികൾ പുസ്തകത്തിൻ്റെ തുടയ്ക്കും തന്നെ അദ്ദേഹം ചേർത്തിട്ടുണ്ട്. " ഒരു പഴയ കാലത്തിനായി ...പൂക്കളിൽ ചോരപ്പാടുകൾ ഇല്ലായിരുന്നു. ചന്ദ്രനിൽ ചോരപ്പാടുകളും .... ( Oh My Last City )
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-78454912636829236152023-02-13T05:00:00.002-08:002023-02-14T03:48:38.089-08:00കശ്മീർ 2 ആപ്പിൾ മരങ്ങൾ തഴച്ചുവളർന്ന കാശ്മീരിലെ ഞങ്ങളുടെ വീട്ടിൽ അനേകം മുറികൾ ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ ഇരുപത്തിരണ്ടു മുറികൾ. വൃദ്ധയായ 'അമ്മ ഇടയ്ക്കിടെ മനോഗതം കൊള്ളുന്നത് രാഹുൽ വേദനയോടെ കേൾക്കുമായിരുന്നു. ദില്ലിയിലെ വാടകവീട്ടിൽ ഗതകാലസ്മരണയിൽ അമ്മയും അച്ഛനും ജീവിച്ചു. ആദിശങ്കരൻ നടന്നുപോയ കശ്മീരിലെ മണ്ണ് അവർ സ്വപ്നം കണ്ടു. രജതരംഗിണി എഴുതിയ കൽ ഹണനും അഭിനവഭാരതിയിലൂടെ ലോകമറിഞ്ഞ അഭിനവ ഗുപ്തനും ബൃഹദ് കഥാമഞ്ജരി തീർത്ത ക്ഷേമേന്ദ്രനു കഥാസരിത് സാഗരം പണിത സോമദേവനും തൊട്ടു ജവഹർലാൽ നെഹ്റു വരെയുള്ള മഹാരഥന്മാർ പിറന്ന ഭൂമി.സാംസ്കാരികമായി മഹത്തായൊരു പൈതൃകത്തിൻ്റെ അവകാശികളായവർ പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടതിൻ്റെ വേദന ജീവിതാവസാനം വരെ എത്രയോ കുടുംബങ്ങളിൽ മാതാപിതാക്കൾ കൈപ്പുനീരിറക്കി കഴിഞ്ഞുകൂടി.
അഭയാർഥികളുടെയും പലായനത്തിൻ്റെയും കഥകൾ എന്നും മനുഷ്യമന:സാക്ഷിയെ കാർന്നുതിന്നുന്നതാണല്ലോ.അത് ലോകത്തെവിടെയായാലും.പാക് ബംഗ്ളാദേശ് യുദ്ധാനന്തരം ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്കുണ്ടായ അഭയാർഥിപ്രവാഹത്തിൻ്റെ യാതനകൾ നമുക്കിന്നും മറക്കാറായിട്ടില്ല.അന്നതൊക്കെ വൃത്താന്തപത്രങ്ങളിൽ നിരന്ന മഷിയിലും ആകാശവാണിയുടെ ശബ്ദത്തിലുമാണ് ലോകം അറിഞ്ഞത്.ഇന്നിപ്പോൾ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ദില്ലിയിലെ തെരുവുകളിൽ നിന്ന് ലക്ഷക്കണക്കിന് ജനം രായ്ക്കുരാമാനം കെട്ടും ഭാണ്ഡവും പേറി ഹരിയാനയിലേക്കും യു.പി ബീഹാർ പ്രദേശങ്ങളിലേക്കും നൂറുകണക്കിന് കിലോമീറ്റർ കാൽനടയായി അലഞ്ഞുപോകുന്ന തത്സമയ ദൃശ്യങ്ങൾ ടെലിവിഷൻ ചാനൽ സംപ്രേഷണത്തിലൂടെ നമ്മുടെ മുന്നിലെത്തി. ജനിച്ച സ്വന്തത്തെ നാട്ടിലുള്ളവർ പോലും അവരെ തിരിച്ചറിയാനോ ഉൾക്കൊള്ളാനോ വിസമ്മതം പ്രകടിപ്പിച്ചതായുള്ള വാർത്തകൾ അമ്പരപ്പോടെ നാം മനസ്സിലാക്കി. പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അനുഭവിച്ചവർക്കേ അതിൻ്റെ തീവ്രതയും തിക്തതയും മനസ്സിലാവൂ.
ജമ്മുവും ശ്രീനഗറും അമൃത്സറും കുരുക്ഷേത്രവും കടന്നു പഴയദില്ലിയുടെ തെരുവോരങ്ങളിൽ അഭയം തേടിയെത്തിയ കാശ്മീർ പണ്ഡിറ്റുകളുടെ കുടുംബങ്ങൾ സർവവും നഷ്ടപ്പെട്ടു അഗതികളെപ്പോലെ കഴിഞ്ഞ ആ കാലം ഹൃദയസ്പർശിയായാണ് രാഹുൽ രേഖപ്പെടുത്തുന്നത്. ചരിത്രത്തിൻ്റെ ആഖ്യാനത്തോടൊപ്പം ഫിക്ഷൻ വൈകാരികതയോടെ ഇഴചേർത്തിട്ടുള്ള 'കശ്മീർ എൻ്റെ രക്തചന്ദ്രിക'യിലെ ഉള്ളിൽ തട്ടുന്ന വിവരണം അവസാന അധ്യായങ്ങളിലാണ്. ജീവിത സായാഹ്നത്തിൽ ജനിച്ച വീടും പരിസരവും ഒരിക്കൽക്കൂടി കാണാനുള്ള വൃദ്ധരായ മാതാപിതാക്കളുടെ അഭിലാഷം നിറവേറ്റാനായി രാഹുൽ കാശ്മീരിലെ വീട് സന്ദർശിക്കാനായി പോകുന്നു. അവിടെ ചെന്ന് പഴയ ഓർമ്മകൾ ക്യാമെറയിൽ ഒപ്പിയെടുക്കുക എന്ന ലക്ഷ്യത്തോടെ. ലാൽചൗക്കിൽ നിന്ന് രാംബാഗ് പാലം കടന്ന് നന്ദിഹോറയിലേക്ക് രാഹുൽ യാത്രതിരിച്ചു. "ആദ്യം വീട്ടിലേക്കുള്ള വളവു തെറ്റി. അവിടെയായിരുന്നു സ്കൂൾ ബസ് ഇങ്ങളെ ഇറക്കിവിട്ടിരുന്നത്.എല്ലാം മാറിപ്പോയിരിക്കുന്നു. പുതിയ റോഡുകൾ കടകൾ, വീടുകൾ ..അവസാനം ചിരപരിചിതമായ നീലഗേറ്റിനുമുന്നിൽ കാലുകൾ തറഞ്ഞുനിന്നു.റോഡിൽനിന്ന് നോക്കിയാൽ കാണുന്ന ആപ്പിൾ മരങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ഇത് എൻ്റെ വീട് തന്നെയോ? അവിടെ നിന്നും ഇറങ്ങിവന്ന മനുഷ്യൻ സൗഹാർദ്ദത്തോടെ രാഹുലിനെ അകത്തേക്ക് ക്ഷണിക്കുന്നു. വളരെ വളരെ മുൻപ് ഞാനിവിടെ താമസിച്ചിരുന്നു, രാഹുൽ പറഞ്ഞു. ഞാനാണ് ഇപ്പോൾ അവിടെ താമസം.വരൂ ഇത് നിങ്ങളുടെയും വീടാണ്.വീട്ടുടമസ്ഥാൻ രാഹുലിനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ടുപോയി.ഗേറ്റുകടന്നു മുറ്റത്തേക്ക് കാലുവെച്ചപ്പോൾ പരിചിതമായൊരു സ്ഥലരാശിയിൽ അപരിചിതനെപ്പോലെ രാഹുൽ നടന്നു. ചുറ്റുപാടുകളും അടുക്കളത്തോട്ടവും അച്ഛനുമമ്മയും ഉണ്ടുറങ്ങി ജീവിച്ച മുറികൾ ഓരോന്നും അന്യമനസ്കനായി അയാൾ നോക്കിക്കണ്ടു. ഒരാൾ സ്വന്തം വാതിലിൽ മുട്ടി, മറ്റൊരുവൻ തുറന്ന് അയാളുടെ അനുവാദത്തോടെ സ്വന്തം വീട്ടിലേക്കു കേറേണ്ടിവരുന്ന അവസ്ഥ രാഹുലിനെ വൈകാരികമായി സ്പർശിച്ചു. ചില്ലുവാതിലുകൾ ഉള്ള ഒരു കാഴ്ച അലമാരി രാഹുലിൻ്റെ കണ്ണുകൾ തിരഞ്ഞു.കളിമൺ രൂപങ്ങളും ഫോട്ടോ ഫ്രയിമുകളും പ്രിയപ്പെട്ട പുസ്തകങ്ങളും നിറഞ്ഞ ആ അലമാരി അവിടെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. 'അമ്മ എന്നും മുട്ടുകുത്തി ഇരുന്നു തുടച്ചു വൃത്തിയാക്കിയ ആ ചുവന്ന വരാന്തയിലൂടെ നടക്കുമ്പോൾ ഓർമ്മകൾ അയാളെ പൊതിഞ്ഞുമൂടി.മുകളിലെ മുറിയിൽ ഇരുന്നു വായിക്കുമ്പോൾ തഴുകിക്കടന്നു പോകുന്ന കാറ്റിനെ ഓർത്തു.ആപ്പിൾ നിറഞ്ഞ ആപ്പിൾമരത്തിൻ്റെ ഇളകുന്ന ചില്ലകൾ, ബാൽക്കണിയിലിരുന്നു സൂര്യനെ കാണുന്നതും മുറ്റത്തു വിടർന്ന പനിനീർപ്പൂക്കളുടെ സൗരഭ്യം വീട്ടിലാകെ നിറഞ്ഞുനിന്നതും. അച്ഛൻ ഒടുവിൽ നട്ടുപിടിപ്പിച്ച ദേവദാരുമരത്തെ തൊട്ടു തലോടി യാത്രപറഞ്ഞു രാഹുൽ.
അവിടെ ആ കറുത്ത നാളുകളിൽ മരിച്ചുവീണ ഓരോ കാശ്മീരി പണ്ഡിറ്റിനെയും അയാൾ വേദനയോടെ ഓർത്തു. ഒരു ഫ്രീലാൻസ് ജേർണലിസ്റ്റ് ആയി വളർന്ന രാഹുൽ പണ്ഡിത ആരുടെയും സഹായമില്ലാതെയാണ് പഠിച്ചുവളർന്നത്. ആരും പറയത്തെ കാശ്മീരിൻ്റെ കഥ ലോകത്തോട് വിളിച്ചുപറയാൻ അയാൾ ആഗ്രഹിച്ചു.
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-48381580158621881922023-02-13T04:47:00.000-08:002023-02-13T04:47:00.350-08:00കശ്മീർ എൻ്റെ രക്തചന്ദ്രിക Our Moon has Blood Clots എന്ന പ്രശസ്തകൃതിയുടെ മലയാള പരിഭാഷയാണ് 'കശ്മീർ എൻ്റെ രക്തചന്ദ്രിക'.ഗ്രന്ഥകർത്താവായ രാഹുൽ പണ്ഡിതയുടെ ആത്മകഥാപരമായ ചരിത്രാഖ്യാനമാണ് ഈ പുസ്തകം.ആധുനിക കാലഘട്ടത്തിലെ വലിയൊരു സംഘർഷ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഈ കൃതിയുടെ പരിഭാഷ നിർവഹിച്ചത് പ്രവാസിയായ ശ്രീ എം വി നാരായണൻ. കാശ്മീർ എൻ്റെ രക്തചന്ദ്രിക എന്ന ഈ പുസ്തകം ഇന്ത്യൻ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരധ്യായമാണ്.ഈ കൃതയുടെ വായന പകരുന്ന ആഘാതം നമ്മെ എക്കാലവും പിന്തുടരും. രാഹുൽ പണ്ഡിത എന്ന കാശ്മീരി പണ്ഡിറ്റ് ബാലൻ കാശ്മീർ താഴ്വര വിടാൻ നിർബന്ധിതനാവുമ്പോൾ പ്രായം പതിന്നാല്.ഹിന്ദുന്യൂനപക്ഷ പ്രദേശമായ കാശ്മീരിൽ ഇസ്ലാം തീവ്രവാദികൾ സ്വാതന്ത്ര്യത്തിനു മുറവിളി ഉയർത്തിയ 1990 കാലഘട്ടമാണ് കഥയുടെ തുടക്കം. രാഹുൽ രക്ഷപ്പെട്ടത് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം. കശ്മീരിൻ്റെ ഹൃദയഭേദകമായ കഥ ഇന്ത്യ- പാക്ക് രാഷ്ട്രീയ പകപോക്കലാണെന്നാണ് അതുവരെ പറഞ്ഞുപോന്നിരുന്നത്. പട്ടാളത്തിൻ്റെ ക്രൂരതയാണെന്നും വിഘടന വാദികളുടെ സ്വാതന്ത്ര്യ പോരാട്ടമാണെന്നും ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ള ജനങ്ങൾ വിശ്വസിച്ചു. എന്നാൽ കാശ്മീർ താഴ്വരയുടെ ജനജീവിതത്തിൻ്റെ സാമൂഹ്യചരിത്രം എഴുതപ്പെടാതെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ് എന്ന് ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു.നാളിതുവരെ പറയപ്പെടാതെ പോയ ചരിത്രത്തിൻ്റെ രക്തം പുരണ്ട ഒരേടാണ് രാഹുൽ പണ്ഡിത തുറന്നു പറയുന്നത്. ഇസ്ലാമിക ഭീകരതയുടെ ബലിയാടുകളായി പീഡനം സഹിച്ച് സ്വന്തം ജന്മനാട് വിട്ടു പിറന്ന മണ്ണിൽത്തന്നെ അഭയാർഥികളാകാൻ വിധിക്കപ്പെട്ട, ഉറ്റവരും ഉടയവരും ഉൾപ്പടെ എല്ലാമെല്ലാം നഷ്ടപ്പെട്ടവരുടെയും അനേകം പേർ കൊല്ലപ്പെട്ടതിൻ്റെയും ആഴത്തിലുള്ള ചരിത്രാഖ്യാനമാണ് നാം വായിക്കുന്നത്. സമകാലിക ചരിത്രത്തിൽ വെളിച്ചം കാണാതെപോയ ഒരധ്യായം. ഒരു കാലം ഭൂമിയിലെ സ്വർഗം എന്ന് വിളിക്കപ്പെട്ട കാശ്മീർ താഴ്വര നരകത്തിലേക്കുള്ള വാതിൽ തുറന്നിട്ട അനുഭവമാണ് രാഹുൽ പങ്കിടുന്നത്.
ദശാബ്ദങ്ങൾക്കുള്ളിൽ ഒരു ജനതയുടെ കാനേഷുമാരിയിൽ പത്തു ശതമാനത്തിൻ്റെ കുറവ്. രണ്ടുലക്ഷം പേരാണ് 1990 കാലത്തു കശ്മീർ താഴ്വര വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായത്. എല്ലാം ഉപേക്ഷിച്ച് രായ്ക്കുരാമാനം ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടവർ. പകൽവെട്ടത്തിൽ മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകൾ.നിർദ്ദാക്ഷിണ്യം കൊല്ലപ്പെട്ട കുട്ടികൾ. മക്കളുടെ വിയോഗം താങ്ങാനാവാതെ ഭ്രാന്ത് പിടിച്ച മാതാപിതാക്കൾ. ഈ പലായനത്തിലും അതിനുമുമ്പും പിമ്പും വേദന അനുഭവിച്ച കാശ്മീരി പണ്ഡിറ്റുകളോട് മാപ്പുപറഞ്ഞാൽ തീരാത്ത മഹാപരാധത്തിനു ക്ഷമ ചോദിച്ചുകൊണ്ടാണ് രാഹുൽ ഈ പുസ്തകം തുറന്നുവെക്കുന്നത്. അധിനിവേശത്തിൻ്റെ കെടുതികളിൽ നിന്നും ഉന്മൂലനത്തിൻ്റെ ക്രൂരതകളിൽ നിന്നും രക്ഷതേടി ഭാരതത്തിലെത്തിയ ലോകത്തിൻ്റെ വിവിധഭാഗത്തിൽ നിന്നുള്ള ജനതയ്ക്ക് അഭയം കൊടുത്ത നാട്ടിൽ തന്നെയാണ് പലായനത്തിൻ്റെ പുതിയ ചരിത്രം രചിക്കപ്പെടുന്നത് എന്നതാണ് ഇതിലെ വൈപരീത്യം.മനുഷ്യാവകാശത്തിന് വേണ്ടി രാപ്പകൽ പോരാടുന്ന ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമപ്രവർത്തകരുമുള്ള നമ്മുടെ നാട്ടിലാണ് ഈ കൂട്ട പലായനം സംഭവിച്ചതെന്ന് ഓർക്കുക. ഇരകളാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ മഹാദുരിതത്തിൻ്റെ നാൾ വഴികളാണ് രാഹുൽ പണ്ഡിത തുറന്നിടുന്നത്. ഒരുവേള ഇന്ത്യയുടെ മതേതര മനസ്സു കാണാൻ വിസമ്മതിച്ച പച്ചയായ യാഥാർഥ്യങ്ങൾ.
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-39733357226335457542023-01-25T04:21:00.006-08:002023-01-25T04:21:53.978-08:00വ്യൂ ഫൈൻഡർ ഈ ലക്കം വ്യൂ ഫൈൻഡർ ട്രീ ഫോട്ടോഗ്രഫിയാകട്ടെ. പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിൽ പ്രകൃതിയിലെ വനസസ്യങ്ങൾ അതിവിപുലമായൊരു ശാഖയാണ്. ട്രീ ഫോട്ടോഗ്രാഫിയിൽ മാത്രം ഫോക്കസ് ചെയ്യുന്നവർ ലോകമെമ്പാടുമുണ്ട്. കാടും മേടും കുന്നുകളും പർവ്വതങ്ങളും നദീതീരങ്ങളും പശ്ചാത്തലമായി വരുന്ന ഫോട്ടോഗ്രാഫിയിൽ തല ഉയർത്തിനിൽക്കുന്ന വൃക്ഷങ്ങൾ പ്രത്യേകമായൊരു ambience സൃഷ്ടിക്കുമല്ലോ. ഇലകൊഴിഞ്ഞ ഒറ്റമരം പലപ്പോഴും ഒരു പ്രതീകം പോലെ വേറിട്ടുനിൽക്കും. വസന്തവും ശിശിരവും ഗ്രീഷ്മവും ഹേമന്തവുമെല്ലാം മരച്ചാർത്തുകളിൽ കവിത രചിക്കുന്നത് നാം കണ്ടിട്ടുണ്ട്. വിദേശത്താണെങ്കിൽ ഓക്കുമരങ്ങളും ബിർച്ചും സ്തൂപികാഗ്രിതവൃക്ഷങ്ങളും ഫോട്ടോഗ്രാഫിയിൽ പെയിന്ടിങ് പോലെയാണ് അനുഭവപ്പെടുക. മറിച്ചും സംഭവിക്കാറുണ്ട്. മഹത്തായ പല പെയിന്റിങ്ങുകളും ഫോട്ടോഗ്രാഫിയെ അതിശയിക്കുംവിധം യാഥാർഥ്യ പ്രതീതിയോടെ കാണപ്പെടാറുണ്ട്. സൂര്യോദയ വേളകളിലും അസ്തമയസന്ധ്യയുടെ സുവർണനിമിഷങ്ങളിലും ക്ലിക്ക് ചെയ്ത വനമരങ്ങളുടെ സൗന്ദര്യം സവിശേഷമായൊരു കാഴ്ചയാണ് സമ്മാനിക്കുക. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച നമ്മുടെ എൻ ഏ നസീർ, വിക്ടർ , ദത്തൻ പുനലൂർ, നന്ദകുമാർ മൂടാടി,രവിശങ്കർ എന്നിവരുടെ ഫോട്ടോഗ്രാഫുകൾ ഓർക്കുന്നു.
ഇതോടൊപ്പം കൊടുത്തിട്ടുള്ള ചിത്രങ്ങൾ കൊച്ചുകേരളത്തിലെ ഋതുവിന്യാസങ്ങളിൽ എൻ്റെ ക്യാമെറയിൽ പതിഞ്ഞ വനലതകളാണ്. അതിൽ മുളങ്കാടുകളും കേരവൃക്ഷങ്ങളും കരിമ്പനയും മൂന്നാറിൽ നിന്നും വയനാട്ടിൽ നിന്നും പകർത്തിയ പേരറിയാത്ത തരുരാജന്മാരും നിലമ്പൂർ തേക്കുകളും വാർഷികവലയം തീർത്തുനിന്ന തരുക്കളും പുറംതൊലി അടർന്നുപോയ മരങ്ങളും എല്ലാമുണ്ട്.
ധ്യാനത്തിൽ നിലകൊള്ളുന്ന ബോധികളും അലസഗമനം നടത്തുന്ന ലതകളും ഛായ പടർത്തിനിൽക്കുന്ന തണൽ മരങ്ങളും കാടിനുമീതെ പൂത്തുലഞ്ഞ പൂമരങ്ങളും ഇലകൊഴിഞ്ഞ സായന്തനങ്ങളും പുലരിമഞ്ഞിൽ കുളിച്ചുനിന്ന നാട്ടുമരങ്ങളുമുണ്ട്. നാം ജീവിതയാത്രയിൽ കണ്ടെത്തുന്ന മരങ്ങൾ ഓരോന്നും ഓരോ രീതിയിൽ നമ്മോടു സംവദിക്കുന്നുണ്ട്. അവ വിനിമയം ചെയുന്ന പ്രശാന്തി അനന്യമാണ് എന്നുതന്നെ പറയണം. sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-16063418476369546042022-12-23T03:35:00.003-08:002022-12-23T03:35:31.274-08:00 വ്യൂ ഫൈൻഡർ പ്രകൃതിയെ ക്യാമെറയിൽ പകർത്തുക എന്നാൽ നീലാകാശവും സാഗരോർമികളും പച്ചക്കുട നീർത്തിയ വൃക്ഷങ്ങളും പുല്ലോലകളിൽ മുത്തമിട്ട പൂമഞ്ഞുകണങ്ങളും എന്നുവേണ്ട കാണലും കാഴ്ചയും ചെന്നുതൊടുന്ന അതിരുകളിൽ പ്രത്യക്ഷമാവുന്നതെന്തും പ്രസാദമായി കൈനീട്ടി വാങ്ങുകയാണ്. "ഗഗനമെന്തൊരദ്ഭുതം സമുദ്രമെന്തൊരദ്ഭുതം"എന്ന് കവി ആശ്ചര്യപ്പെട്ടതുപോലെ യാത്രയിൽ നമുക്കൊപ്പം വിടർന്നുവരുന്ന കാഴ്ചകളെല്ലാം ക്യാമറയുടെ ഫ്രെയിമുകളാണ്. ഈ ലക്കം വ്യൂ ഫൈൻഡർ ജലത്തെ കൈക്കുടന്നയിൽ എടുത്തു തൊടാൻ ശ്രമിക്കുകയാണ്. കടലിലെ നീലജലം, കുളത്തിലെ ഹരിതനിറമാർന്ന ജലം, നീരരുവിയിലെ ജലം, തടാകത്തിലും കായൽപ്പരപ്പിലും കിണറിലും കിടങ്ങിലും നിപതിച്ച ജലം, ഇലച്ചാർത്തിലും ചാറ്റൽമഴയിലും അണക്കെട്ടിലും സൂര്യാസ്തമയങ്ങളെ വരവേറ്റ ജലസ്പർശങ്ങളിലും കാമറ ഓരോ യാത്രയിലും പലപ്പോഴായി ചെന്നുമ്മവെച്ച കുറെ നിശ്ചലദൃശ്യങ്ങൾ ഒരാൽബമായി തുറന്നുവെക്കുന്നു.
ഇതിൽ ആൻഡമാൻ ദ്വീപുകളിലെ ഹരിതനീല ജലവും വേമ്പനാട്ടു കായലിലെ മൂവന്തി പ്രതിഫലിച്ച ജലവും ആറ്റുവഞ്ചിയിൽ നിന്നുള്ള ജലത്തിൻ്റെ കിടപ്പും പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും നീരോടിക്കിടന്ന ജലക്കാഴ്ചയും ഹംസങ്ങൾ നീരാടാനിറങ്ങിയ കൈത്തോടിലെ ദൃശ്യവും ഹിമഭൂമിയിൽ തറഞ്ഞുകിടന്ന കണ്ണാടിത്തടാകവും തീവണ്ടിയുടെ ജാലകത്തിലൂടെ ഒഴുകിയകന്ന കായൽകാഴ്ചയും അങ്ങനെയങ്ങനെ ജീവിതയാത്രയിൽ നാമോരുരുത്തരുടെ മുന്നിലും വന്നും പോയുമിരിക്കുന്ന ഇത്തിരി ഒത്തിരി ദൃശ്യങ്ങളുടെ കാഴ്ചയും പൊലിമയും .....
ഫ്യൂജിയിലും കാനൻ ക്യാമറയിലും റെഡ് മീ മൊബിലിലും എടുത്ത അതിസാധാരണമായ ചിത്രങ്ങളാണ് ഇവ. ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്ന ഒരാളുടെ കൈത്തെറ്റുകൾ എന്ന് വിനയാന്വിതനാകാനാണ് എനിക്കിഷ്ടം.sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-67095178239833846352022-11-19T04:35:00.004-08:002022-11-19T04:35:28.834-08:00ബുദ്ധശിലാതല്പത്തിലൂടെ മുംബൈ നഗരത്തിൽനിന്ന് അല്പമകലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് കടൽയാത്ര ചെയ്താൽ നമുക്ക് പ്രശസ്തമായ എലിഫൻഡ ഗുഹകൾ സന്ദർശിക്കാം. എന്നാൽ മുംബൈ നഗരമധ്യത്തിലെ ജനസാന്ദ്രമായ ബോറിവിലിക്കടുത്ത് ബുദ്ധവിഹാരങ്ങൾ നിറഞ്ഞൊരു മലഞ്ചെരുവ് നീണ്ടുനിവർന്നു ശയിക്കുന്നത് പലരും അറിഞ്ഞുകാണില്ല.മുംബൈയിൽ വർഷങ്ങളായി ജീവിച്ചുവരുന്ന മലയാളിസമൂഹത്തിന് അത്ര പരിചിതമല്ല കണേരി ഗുഹാസമുച്ചയം എന്നപേരിലറിയപ്പെടുന്ന ഈ താഴ്വര. ബോറിവിലിയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽനിന്ന് ഒന്നര കി മീ കാട്ടുവഴിയിലൂടെ യാത്ര ചെയ്താൽ കണേരിഗുഹകൾക്ക് മുന്നിലെത്തും. മുംബൈയിൽ നിന്ന് 25കി മീ വടക്കു സ്ഥിതിചെയ്യുന്ന സാൾസെറ്റ് ദ്വീപിലെ കൃഷ്ണഗിരിയാണ് കണേരിയായി ലോപിച്ച ബുദ്ധഗുഹാപരമ്പര. ആന്ധ്ര രാജവംശത്തിലെ ഗൗതമിപുത്ര ശാതകർണിയാണ് ബുദ്ധഗുഹകളുടെ നിർമാണം ആരംഭിച്ചത്. ( ഏ ഡി 173 - 202 ) ഏ ഡി ഒമ്പതാം ശതകത്തോടെ കണേരിയുടെ നിർമിതി പൂർത്തിയായി എന്ന് കരുതപ്പെടുന്നു. മലയിടുക്കിൻ്റെ ഇരു പാർശ്വങ്ങളിലുമായി പരസ്പരം അഭിമുഖമായിട്ടാണ് ഗുഹയുടെ കിടപ്പ്.ആകെ 109 ഗുഹകളാണ് ഉത്ഘനനത്തിൽ കണ്ടെത്തിയത്.നിരനിരയായിട്ടുള്ള അറകളും കിണറുകളും ഭോജനശാലകളും പ്രഭാഷണ മന്ദിരങ്ങളും ചൈത്യങ്ങളും ശ്മശാന ങ്ങളും അവയെ പരസ്പരം ബന്ധിക്കുന്ന കൽപ്പടവുകളും സന്ദർശകർക്ക് കാണാം.ആദ്യകാലഘട്ടങ്ങളിൽ ഹീനയാനബുദ്ധമതക്കാരും പിൽക്കാലം മഹായാന പ്രസ്ഥാനക്കാരും കണേരിയിൽ വസിച്ചിരുന്നതായി കരുതപ്പെടുന്നു. ഗുഹാസമുച്ചയങ്ങളിൽ അധികവും പ്രത്യേകതകൾ ഒന്നുമില്ലാത്ത വെറും മുറികൾ മാത്രമാണ്.പലതും അപൂർണങ്ങളുമാണ്.മിക്ക ഗുഹാഭിത്തികളിലും ബുദ്ധകഥാ സൂചകങ്ങളായ പ്രതിമകൾ ദൃശ്യമാണ്.ഏറ്റവും പഴക്കം ചെന്ന മൂന്നാം നമ്പർ ചൈത്യഗുഹ ശ്രദ്ധേയമാണ്. മഹാചൈത്യം എന്നറിയപ്പെടുന്ന ഈ ഗുഹയിൽ ധർമോപദേശം ചെയ്യുന്ന ഗൗതമബുദ്ധൻ്റെ വലിയൊരു ശില്പമുണ്ട്. ബുദ്ധഗയയിലെ ശില്പങ്ങളോട് സാമ്യമുള്ള കണേരിഗുഹകളുടെ മുഖപ്പിലെ ശില്പങ്ങളും ശില്പകലാ സമൃദ്ധമായ ഇവിടത്തെ വഴികളും അമരാവതീ ശൈലിയിലാണ് പണിതിട്ടുള്ളതെന്ന് ഗവേഷകർ പറയുന്നു. ശാതവാഹന രാജാക്കന്മാരുൾപ്പടെ അനേകം പേരുടെ വര്ഷങ്ങളുടെ അധ്വാനത്തിൻ്റെ സംഭാവനയാണ് കണേരി ഗുഹകൾ.ഗുഹാവിഹാരങ്ങളുടെ വെളിയിൽ ഓരോ കോണിലായി ചതുരാകൃതിയിലുള്ള കിണറുകൾ നിർമിച്ചിട്ടുണ്ട്. ധ്യാനവും മനനവും പഠനവുമായി ശാന്തരായി കഴിഞ്ഞുകൂടിയ ഭിക്ഷുക്കളുടെ പ്രകൃതിയിൽ അലിഞ്ഞുതീർന്ന ജീവിതം കണേരി ഗുഹയുടെ കാഴ്ചയിൽ വ്യക്തമാണ്.
കണേരിയിലെ ശില്പമാതൃകകൾ യഥാതഥങ്ങളാണ് എന്ന് കലാനിരീക്ഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടത്തിൽ, കൈകളിൽ പൂക്കളുമായി പുഷ്പാഞ്ജലിക്കായി നിൽക്കുന്ന മട്ടിലുള്ള ദമ്പതീ ശിൽപം ജീവചൈതന്യം തുടിക്കുന്നതാണ്.അതിഭാവുകത്വം കലരാത്ത ലളിതമായ ശൈലിയിലാണ് ഇവയുടെ നിർമാണം. ഭാരതീയ ശില്പകലയിലെ വഴിത്തിരിവായിട്ടാണ് കണേരിയിലെ ശില്പസൗഭഗം വിലയിരുത്തപ്പെടുന്നത്.
ചൈത്യത്തിനുള്ളിൽ ഇരുവശത്തുമായി നിരനിരയായി അനേകം തൂണുകൾ നിർമിച്ചിട്ടുണ്ട്. തൂണുകളുടെ മുകളറ്റത്ത് മൃഗങ്ങളുടെ ശില്പങ്ങൾ കൊത്തിയിട്ടുണ്ട്. മറ്റൊരു നീണ്ട ഗുഹയാണ് ദർബാർ ഗുഹ. ബുദ്ധഭിക്ഷുക്കൾക്ക് ഒത്തുചേരാനുള്ള ധർമശാലയാണ് ഇത്.
അതിപുരാതനമായ ഒരു സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന കണേരിഗുഹകൾ പുരാവസ്തു ശാസ്ത്രജ്ഞരെയും സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്നു.
കണേരിയിലെ കുന്നിൻചരിവുകളിൽ കാണപ്പെട്ട വിവിധജാതി വൃക്ഷങ്ങളും വെള്ളച്ചാട്ടവും കരിങ്കൽഫലകങ്ങളും ബഞ്ചുകളും ഇരിപ്പിടങ്ങളും ചുമരിലെ അറകളും തണുപ്പാർന്ന ശിലാതളിമങ്ങളും തണൽ വീഴ്ത്തിയ ബോധിച്ചുവടുകളും നമ്മെ ബുദ്ധസംസ്കൃതിയുടെ പുരാതനമായ ഓർമകളിലേക്ക് കൊണ്ടുപോകും. അജന്തയിലും എല്ലോറയിലും നാസിക്കിലും എലിഫൻഡാ ഗുഹകളിലും കാണപ്പെട്ട ധർമകായം കണേരിയിലും നാം അനുഭവിക്കാതെ വരില്ല. sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-13590323914747723852022-10-31T05:36:00.000-07:002022-10-31T05:36:06.318-07:00
തമിഴകമണ്ണിലൂടെയുള്ള തീർഥാടനം നമ്മെ ശ്രീരംഗം മുതൽ ചിദംബരം വരെയും മധുര രാമേശ്വരം തൊട്ടു കന്യാകുമാരി വരെയും ചെന്നെത്തിക്കും. ശൈവവും വൈഷ്ണവവുമായ അനേകം കോവിലുകൾ.കുംഭകോണത്തിനും തില്ലൈ ചിദംബരത്തിനുമിടയിലുള്ള നവഗ്രഹ ക്ഷേത്രങ്ങൾ. അതിൽത്തന്നെ ചോള ശില്പകലയുടെ ഉളിയൊച്ചകൾ സംഗീതമായി ഘനീഭവിച്ച തഞ്ചാവൂർ,ഗംഗൈ കൊണ്ടചോളപുരം, ദാരാ സുരത്തിലെ ഐരാവതേശ്വര ക്ഷേത്രം എന്നിവ ചോഴമഹാക്ഷേത്രങ്ങൾ എന്നറിയപ്പെട്ടു.
ബൃഹദീശ്വരവും ദാരാസുരവും ശില്പസൌഭഗത്തിന്റെ പുരാതല്പങ്ങളാണ്. ഈ യാത്രയില് എന്നെ മോഹിപ്പിച്ചത് ദാരസുരത്തിലെ ഐരാവതേശ്വരമാണ്, തീര്ച്ചയായും.പ്രാചീനമായൊരു കാല്പനികത ദാരാസുരത്തെ വേറിട്ട അനുഭവമാക്കുന്നു. ഹിന്ദോളത്തില് നാഗസ്വരം വിടര്ന്നുലാവിയ പ്രഭാതത്തില് അവിടെ എത്തുമ്പോള് അറിഞ്ഞും കേട്ടുമെത്തിയ ഏതാനും വിദേശികള് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചോളനാഗരികതയുടെ ധാരാവാഹിയായ ശില്പവിന്യാസവും,ദ്രാവിഡപ്പെരുമയുടെ അലങ്കാരപ്രിയതയും സമന്വയിച്ച ഈ ക്ഷേത്രച്ചുറ്റുകൾ സൌന്ദര്യത്തിന്റെഇതളുകള് കൊണ്ട് പ്രകൃതിയുടെ പെരുമാളിന് മാല്യം തീര്ക്കുന്നു. തേവാരപ്പാട്ടിന്റെ പ്രാക്തനമായ ശീലുകള് മണ്മറഞ്ഞുപോയൊരു കാലത്തിന്റെ ഏകാന്തവും മൃണ്മയവുമായ ധ്യാനം തിരികെ തന്നു.
ശിലയിലുറഞ്ഞ സംഗീതമാണ് ശില്പങ്ങൾ എന്നൊരു ചൊല്ലുണ്ടല്ലോ.ദാരാസുരത്തെ ഐരാവതത്തിലെത്തുമ്പോൾ നാമത് അനുഭവിച്ചറിയും.കരിങ്കല്ലിൽ വിടർന്ന കവിതകളാണ് ബൃഹദീശ്വരത്തെയും ദാരാസുരത്തെയും കൃഷ്ണശിലകൾ.രഥചക്രങ്ങൾ വഹിക്കുന്ന ശിലാതളിമത്തിലാണ് ശിവപെരുമാളിൻ്റെ നില്പ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജരാജ ചോഴൻ രണ്ടാമൻ്റെ കാലത്താണ് ദ്രാവിഡ വാസ്തുശൈലിയിലുള്ള ക്ഷേത്രത്തിൻ്റെ നിർമാണം പൂർത്തിയാവുന്നത്. കൊണാർക്കിലെ സൂര്യക്ഷേത്രത്തിൻ്റെ ശില്പഗരിമയോട് സാമ്യമുള്ള ഒരു നിർമാണ ശൈലിയായാണ് ഇവിടെയും. ദുർവാസാവിൻ്റെ ശാപത്താൽ ശ്വേതനിറം നഷ്ടപ്പെട്ട ഐരാവതം എന്ന ആന ഇവിടെയെത്തി പരമശിവനെ തപസ്സു ചെയ്യുകയും ശിവപ്രീതിക്കായി ക്ഷേത്രക്കുളത്തിൽ സ്നാനം ചെയ്ത് ഐരാവതത്തിൻ്റെ വെളുപ്പ് നിറം തിരികെ ലഭിച്ചുവെന്നും കഥ. തീർത്ഥക്കുളത്തിൽ മുങ്ങിനിവർന്ന യമദേവനും അത്തരമൊരു അനുഭവമുണ്ടായി. യമതീർഥമെന്നും ക്ഷേത്രക്കുളത്തിനു പേരുണ്ട്. കാവേരീ നദിയിലെ ധാരയാണ് ഈ തീർഥമെന്നു കരുതപ്പെടുന്നു. തൊട്ടരികെ പെരിയനായകിയുടെ മറ്റൊരു കോവിൽ കാണാം.പാർവതീ ദേവിയാണ് അമ്മനായി അവിടെ കുടികൊള്ളുന്നത്. കലയുടെയും വാസ്തുവിദ്യയുടെയും ഒളിമങ്ങാത്ത നിലവറയാണ് ദാരാസുരത്തെ ഈ പെരുംതൃക്കോവിൽ. 85 അടി ഉയരമുള്ള ഐരാവതേശ്വരൻ കോവിലിൻ്റെ വിമാനവും കുതിരകളെ പൂട്ടിയ കൂറ്റൻ രഥത്തിൻ്റെ മാതൃകയിലുള്ള മുഖമണ്ഡപവും അലങ്കരിക്കുന്ന ഈ ശിലാശില്പം യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം തേടിക്കഴിഞ്ഞു.
ദക്ഷിണേന്ത്യൻ ക്ഷേത്രലിഖിതങ്ങൾ രാജരാജേശ്വരം എന്നാണ് ദാരാസുരത്തെ ഈ കവിതയെ വിളിക്കുക. ശില്പകലയുടെ ധാരാളിത്തം നിറഞ്ഞ സൗന്ദര്യോപാസന പുറംപ്രാകാരത്തിൻ്റെ അകച്ചുറ്റിലാണ്. വാത്സല്യമൂറുന്ന മിഴികളുമായി ശയിക്കുന്ന നന്ദികേശ്വരനും മണ്ഡപത്തിലെ സംഗീതധാരയായ കരിങ്കൽ തൂണുകളും ഭിത്തികകളിൽ താളം ചവിട്ടുന്ന സാലഭഞ്ജികമാരും പ്രവേശന കവാടത്തിലെ ദീപലക്ഷ്മിമാരും ദ്വാരപാലകരും മാത്രമല്ല കാഴ്ചയുടെ ഭ്രമം തീർക്കുന്ന മൃഗ നര ശില്പങ്ങളും ചലനത്തിൻ്റെ ചടുലമായ ചിലങ്കാനാദം കേൾപ്പിക്കുന്നുണ്ട്. Visual Fantasy എന്നുതന്നെ പറയാവുന്ന അപൂർവദൃശ്യങ്ങളാണ് ശില്പങ്ങളിൽ.ആനയുടെ ഉടലും സിംഹത്തിൻ്റെ ശിരസ്സും ഒരേ ശരീരത്തിൽ കൊത്തി വെച്ചിരിക്കുന്നു. രഥചക്രങ്ങൾ വലിച്ചുകൊണ്ടു മുന്നോട്ടു കുതിക്കുന്ന കുതിരകൾ, നൃത്തം ചെയ്യുന്ന തരുണിമാർ ആയുധധാരികളായ പുരുഷന്മാർ തുടങ്ങിയ ദൃശ്യബിംബങ്ങൾ ചോളഭരണകാലത്തെ സാമൂഹ്യചിത്രം വരച്ചിടുന്നതാകാം.
ക്ഷേത്ര നടയിലെ നന്ദിയുടെ ആരൂഢം സപ്തസ്വരമുതിർക്കുന്ന പടിക്കെട്ടുകൾ കേറിവേണം ചെന്ന് വന്ദിക്കാൻ.നീണ്ട ഇടനാഴികളും കൽത്തൂണുകളും അന്തരാളത്തിലെ കരിങ്കൽപ്പാളികൾ പതിച്ച നടവഴിയും ഉപദേവതകൾ പ്രതിഷ്ഠ കൊള്ളുന്ന ക്ഷേത്രച്ചുറ്റും ഇടമുറിയാതെ മഴപെയ്യുമ്പോൾ നിറഞ്ഞുകവിയുന്ന നാലമ്പലത്തിൻ്റെ പ്രാകാരസ്ഥലിയും ശ്രീകോവിൽ നടയിൽ നിന്നുയർന്നുകേൾക്കുന്ന തേവാരപ്പാട്ടും എല്ലാം ചേർന്നൊരുക്കുന്ന ദൃശ്യവും ശ്രാവ്യവുമായ അനുഭവം തമിഴകപെരുമയുടെ അനന്തകാലത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകും. sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-65947862674987479872022-10-18T01:06:00.001-07:002022-10-18T01:06:28.049-07:00കൃഷ്ണശിലകളിലെ സംഗീതം കൃഷ്ണശിലകളിലെ സംഗീതം
കാഞ്ചീപുരം ജില്ലയിലെ പുരാതനമായ തുറമുഖ നഗരമാണ് മഹാബലിപുരം.ചെന്നൈ പട്ടണത്തിൽ നിന്നും രണ്ടുമണിക്കൂർ യാത്രചെയ്താൽ കടലോരത്തെ വാസ്തുശില്പസൗന്ദര്യമാർന്ന മഹാബലിപുരത്ത് നാം കാലുകുത്തും. ദക്ഷിണേന്ത്യയിലെ പല്ലവ രാജാക്കന്മാരാണ് ഈ നഗരം രൂപകൽപന ചെയ്തത്.പല്ലവ രാജാവായ മാമല്ലൻ്റെ പേരിലറിയപ്പെടുന്നതിനാൽ ഇവിടം മാമല്ലപുരം എന്നും കേൾവിപ്പെടുന്നു. ലോക പൈതൃക നഗരികളുടെ സംരക്ഷണത്തിലുള്ള മഹാബലിപുരം ക്രിസ്തുവർഷം ഏഴിനും ഒൻപതിനുമിടയിലാണ് നിർമ്മിക്കപ്പെട്ടത്.
ദ്രാവിഡ വാസ്തുശില്പകലയുടെ സൗന്ദര്യമാതൃകയാണ് ഇവിടത്തെ ഓരോ ശിലാനിർമിതിയും.പാറതുരന്നു നിർമിച്ച ഓരോ സ്മാരകവും കാഴ്ചയുടെ സവിശേഷമായ ലാവണ്യാനുഭവമാണെന്ന് പറയാതെ വയ്യ.ഗുഹാക്ഷേത്രങ്ങളും ഒറ്റക്കല്മണ്ഡപങ്ങളും നിറഞ്ഞ മഹാബലിപുരം പല്ലവ ശില്പകലയുടെ മകുടോദാഹരണമാണ്. പല്ലവരാജ്യത്തിലെ ശില്പകലാ വിദ്യാലയമായിരുന്നുവത്രെ മഹാബലിപുരം.
ശില്പങ്ങളിൽ എല്ലാം പൂർണമല്ലെന്നു നോക്കിയാൽ അറിയാം. അപൂർണമായ ശില്പനിർമിതികൾ സംരക്ഷിക്കാനായി പല്ലവരാജാക്കന്മാർ നിർമിച്ച മഹാവിഷ്ണു ക്ഷേത്രമാണ് തിരുക്കടൽ മല്ലൈ.കടലോരത്തെ വിഷ്ണുക്ഷേത്രം മനോഹരമായ കാഴ്ചയൊരുക്കുന്നു.
തൊട്ടരികെ പാണ്ഡവരുടെ പഞ്ചരഥങ്ങൾ ഓരോന്നും വ്യത്യസ്ത ശില്പശൈലികളിലാണ് വിന്യസിച്ചിരിക്കുന്നത്. പിരമിഡിൻ്റെ ആകൃതിയിലുള്ള ഈ രഥശില്പങ്ങൾ പഞ്ചപാണ്ഡവർക്കുള്ള ആരതിയൊരുക്കുന്നു.
മഹിഷാസുര മർദ്ദിനി ഗുഹാക്ഷേത്രവും മറ്റു ശിലാനിർമിതികളും നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്ന ശിലാഗുഹകളും അപൂർണമായ ചൈത്യങ്ങളും ബുദ്ധവിഹാരങ്ങളും മാമ്മല്ലപുരം കാഴ്ചകളുടെ നിറമാലയാണ്. ഒറ്റക്കല്ലിലുള്ള തൃക്കൈ വെണ്ണപോലുള്ള ഉരുണ്ട പാറകല്ല് മറ്റൊരു അദ്ഭുതം തുറന്നുവെക്കുന്നു. സന്ദർശകർ കൂട്ടമായി കൈകൾകൊണ്ട് തള്ളിത്താഴെയിടാൻ നോക്കുമ്പോൾ ഇതാ ഇപ്പൊ വീഴുമെന്ന മട്ടിലാണ് ഭീമാകാരമായ പാറയുടെ നില്പ്.
എന്നാൽ ഇപ്പറഞ്ഞതൊന്നുമല്ല മഹാബലിപുരത്തിൻ്റെ മാസ്റ്റർ പീസ്. അർജുനൻ്റെ തപസ്സ് എന്ന പേരിലുള്ള അത് ബൃഹത്തായ കൃഷ്ണാശിലാശില്പമാണ് മഹാബലിപുരത്തിൻ്റെ ഓർമകളിലെ ഏറ്റവും ദീപ്തമായ അനുഭവം. ഇത്രയും ബൃഹദാകാരമായൊരു ശിലാതളിമത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഗജേന്ദ്രനും അർജുനനും ഇതര പുരാണ കഥാപാത്രങ്ങളും വള്ളിപ്പടർപ്പും പൂക്കളും വൃക്ഷങ്ങളും ഇടതിങ്ങിയ ശില്പവിന്യാസം ഒരുക്കിയ അക്കാലത്തെ തച്ചന്മാരുടെ കരവിരുതിനു മുമ്പിൽ ശിരസ്സ് വണങ്ങാതെ നമുക്കവിടം വിട്ടുപോരാനാവില്ല. ഇത്രയും ശില്പപൂർണതയാർന്ന ഒരു കലാചാതുരി മാമല്ലപുരം യാത്രയുടെ പ്രസാദമല്ലാതെ മറ്റെന്ത്.sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-59638249692303687542022-10-03T04:16:00.000-07:002022-10-03T04:16:35.056-07:00Andamans
.
എയർഇന്ത്യയുടെ ലോഹപ്പക്ഷി ആൻഡമാൻ ദ്വീപുകൾക്ക് മീതെ ചിറകൊതുക്കാൻ തുടങ്ങുകയായി. ഇത്തിരി ജാലകത്തിലൂടെ കൈക്കുടന്നയിലെ മരതകത്താലം പോലെ ദീപസമൂഹം ഒന്നൊന്നായി തെളിഞ്ഞുവന്നു. ഇന്ദ്രനീലം പീലിനീർത്തിയപോലെ നിത്യഹരിതയായ വനസസ്യങ്ങൾ ദ്വീപുകൾക്ക് കസവു ചാർത്തിനിന്നു. സൂര്യൻ പുലർച്ചെ അഞ്ചുമണിക്കുതന്നെ ആൻഡമാനിലെത്തും. സപ്തംബർ പകുതിയോടെ മഴ അല്പം വിട്ടുനിന്നതായി തോന്നി.എങ്കിലും ചാറ്റൽമഴ ഇടയ്ക്കിടെ ഒളിച്ചുകളിച്ചത് അന്തരീക്ഷത്തിന് വ്യത്യസ്തഭാവം പകർന്നുതന്നു. തിരക്കും ബഹളവുമൊഴിഞ്ഞ അതീവശാന്തമായ ഭൂപ്രകൃതി. വിമാനത്താവളത്തിലും ബോട്ടുജട്ടിയിലും നഗരമധ്യത്തിലും റോഡിലും പാർക്കിലും തികഞ്ഞ നിശബ്ദത അനുഭവപ്പെട്ടു. സീസണിൽ ടൂറിസ്റ്റുകൾ സൃഷ്ടിക്കുന്ന ചില്ലറ ആരവമല്ലാതെ ആൻഡമാനിലെ പ്രകൃതിയെ മറ്റൊന്നും ബാധിക്കുന്നില്ല. മുഖ്യആസ്ഥാനം പോർട്ട്ബ്ലയർ സിറ്റിയാണ്. ചെന്നൈയിൽ നിന്നും കൊൽക്കത്തയിൽ നിന്നും വിശാഖപട്ടണത്ത് നിന്നും 1200 കി മീ അകലെയാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം നിലകൊള്ളുന്നത്.എന്നാൽ ഇൻഡോനേഷ്യയിലേക്കും മ്യാൻമാറിലേക്കും ഇവിടെനിന്നു 100 കി മീ താഴെ ദൂരെമേയുള്ളൂ. ബർമയിലെ അരക്കൻ- യോമ പർവതശൃംഖലയുടെ തുടർച്ചയിൽ നീഗ്രായിസ് മുനമ്പ് മുതൽ അച്ചിൻഹെഡ് വരെ നീളുന്ന സമുദ്രാന്തര പർവതങ്ങളുടെ എഴുന്നുനില്ക്കുന്ന പാർശ്വങ്ങളാണ് ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ ദ്വീപുകൾ.സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യൻ റിപ്പബ്ലിക്കിലെ യൂണിയൻ ഭരണപ്രവിശ്യയുടെ'
പദവിയാണ് ഇവക്കുള്ളത്. ലെഫ്റ്റനന്റ് ഗവർണർ ഭരണത്തിൻ്റെ ചുക്കാൻ പിടിക്കുന്നു.
എ.ഡി ഒമ്പതാം ശതകത്തിൽ അറബിവർത്തകന്മാർ തയ്യാറാക്കിയ യാത്രാക്കുറിപ്പുകൾ ആൻഡമാൻ ദ്വീപുകളുടെ ചരിത്രം രേഖപ്പെടുത്തുന്നു. നരഭോജികളുടെ പ്രദേശമായാണ് അവരതിനെ രേഖപ്പെടുത്തിയത്. ടോളമിയും മാർക്കോപോളോയും ഈ ദ്വീപുകളുടെ കഥ പറയുന്നുണ്ട്. മാർക്കോപോളോ ' ആന്ഗമാൻ' എന്നാണു പേരിട്ടുവിളിച്ചത്. നിക്കോളോ കോണ്ടി' സുവർണ ദ്വീപെന്നും. നഗ്നരുടെ ദ്വീപെന്നാണ് നിക്കോബാറിനെ വിളിച്ചുപോന്നത്. ആയിരം വർഷങ്ങൾക്ക് മുൻപ് ചോളരാജാവായ രാജേന്ദ്രചോളൻ പായ്ക്കപ്പലിൽ നിക്കോബാറിൽ എത്തി 'നക്കാവരത്തെ' കീഴടക്കിയത്രേ. നക്കാവരം നിക്കോബാർ തന്നെ. ആൻഡമാനിൽ 'നിഗ്രിറ്റോ ' വർഗവും നിക്കോബാറിൽ 'മംഗളോയിഡ്' വർഗവും കാണപ്പെടുന്നു. ആദിവാസികളായ നിഗ്രിറ്റോ വർഗക്കാർ മധ്യ- ഉത്തര ആൻഡമാനിലെ തീരഭൂമിയിൽ അധിവസിക്കുന്നു. ഓൻഗകൾ, ജവരകൾ, സെന്റിനലുകൾ എന്നീ മലജാതിക്കാരായ ഈ വിഭാഗം പരിഷ്കൃതസമൂഹവുമായി വലിയ ബന്ധം പുലർത്താതെ ശാന്തരായി കഴിഞ്ഞുകൂടുന്നു. ഞങ്ങളുടെ യാത്രയിൽ ബരാടാങ്ങിലേക്കുള്ള കാനനപാതയിൽ വെച്ച് ആകസ്മികമായി രണ്ടു ജവര യുവാക്കളെ കാണാൻകഴിഞ്ഞു. ബലിഷ്ഠമായ ദേഹപ്രകൃതിയോടുകൂടിയ ആ യുവാക്കൾ തലയിൽ ചുവന്ന ഉറുമാല് കൊണ്ട് കെട്ടിയിരുന്നു.അവരുടെ നോട്ടം സൂക്ഷ്മവും അമ്പരപ്പില്ലാത്തതുമായിരുന്നു. വാഹനം കടന്നുപോയതിനുശേഷം സാവധാനം നിരത്ത് മുറിച്ചു കടന്നു വനത്തിനുള്ളിലേക്ക് അവർ മറഞ്ഞു.
ആൻഡമാൻ ദ്വീപുകളുടെ ശരാശരി വീതി 24 കി മീയാണ്. അഞ്ഞൂറിലേറെ വരുന്ന ദ്വീപുകളുടെ ആകെവിസ്തൃതി 6496 ച കി മീ. വരും. അനേകം ഉടവുകളും ഉൾക്കടലുകളും നിറഞ്ഞ തടരേഖയിൽ ഒട്ടേറെ പ്രകൃതിദത്ത തുറമുഖങ്ങളും കാലാന്തരത്തിൽ രൂപംകൊണ്ടിട്ടുണ്ട്. ദ്വീപസമൂഹത്തെ ആകമാനം വലയം ചെയ്തുനില്ക്കുന്ന നിത്യഹരിതയായ കണ്ടൽ വനസസ്യങ്ങളാണ് ആൻഡമാന്ൻ്റെ പ്രകൃതിയെ മനോഹരിയാക്കുന്നത്. വൻകരയോരമാകെ വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളാണ് കടലിന് നീലിമ നല്കുന്നത്.
പോർട്ട്ബ്ലയറിലെ ആന്ത്രപ്പോളജി മ്യൂസിയവും നാവിക- മറൈൻ മ്യൂസിയങ്ങളും ഗാന്ധിപാർക്കും സെല്ലുലാർ ജയിലും സഞ്ചാരിയുടെ മുഖ്യകാഴ്ചകളാണ്. പ്രത്യേകിച്ച് , ചരിത്രം കറുത്ത രക്തം വീഴ്ത്തിയ സെല്ലുലാർ ജയിൽ. ഡാനിഷ്- പോർട്ടുഗൽ -ഡച്ച് കോളനികൾക്ക് ശേഷം ഇവിടം ഭരിച്ച ബ്രിട്ടീഷുകാരാണ് 'കാലാപാനി' എന്നറിയപ്പെട്ട സെല്ലുലാർ ജയിൽ പടുത്തുയർത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ കുറ്റവാളികളായി മുദ്രകുത്തി ആൻഡമാനിലേക്ക് നാടുകടത്തുകയായിരുന്നു. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തുടർന്ന് തടവുകാരാക്കപ്പെട്ട ദേശാഭിമാനികളെ ഇവിടത്തെ ഇരുണ്ട കൽതുറുങ്കകളിൽ തടവിലിടുകയായിരുന്നു.ഇങ്ങനെ ബർമയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള തടവുകാർക്കൊപ്പം മലബാർ ലഹളയിൽ തടവിലാക്കപ്പെട്ടവരെയും ആൻഡമാൻ ജയിലിലേക്ക് അയച്ചിരുന്നുവത്രെ. ക്രമേണ ശിക്ഷിക്കപ്പെടുന്നവരുടെ കോളനിയായി ആൻഡമാൻ ( Penal Settlement ) അറിയപ്പെട്ടു.
കാടും കടലും ആകാശവുമാണ് ആൻഡമാൻ്റെ കവചം.സമുദ്രാന്തരമലനിരകളുടെ ജലപ്പരപ്പിനു മീതെ എഴുന്നുനില്ക്കുന്ന ഈ ദ്വീപുകൾ സ്വാഭാവികമായും നിമ്നോന്നതവും സങ്കീർണവുമായ പ്രകൃതി അകമേ വഹിക്കുന്നു.എങ്ങും വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളും മണൽത്തിട്ടകളും എക്കൽ മണ്ണും ചതുപ്പുനിലങ്ങളും ശുദ്ധജലതടാകങ്ങളും കണ്ടൽക്കാടുകളും നിറഞ്ഞ തടരേഖ ആൻഡമാൻ -നിക്കോബാർ ദ്വീപസമൂഹത്തെ മനോഹരിയാക്കുന്നു. സമുദ്രസ്വാധീനത്തൽ സമീകൃതമായ കാലാവസ്ഥയാണ് പൊതുവെ ദൃശ്യമാവുന്നത്.ആർദ്രമായ രാപ്പകലുകൾ ദ്വീപിലെ ജീവിതം സുഖകരമാക്കുന്നു. ജൈവവൈവധ്യമാർന്ന സസ്യസമൃദ്ധി എങ്ങും ദൃശ്യമായിരുന്നു.
ദ്വീപുകളിൽ മിക്കവാറും കേരളത്തിലെ ഗ്രാമാന്തരങ്ങളെ ഓർമിപ്പിക്കുംവിധം പച്ചത്തഴപ്പാർന്ന ബദാം, പപീതാ, പടാക്, മാർബിൾ വുഡ്, ചുയി, ചുംഗ് ലാം തുടങ്ങിയ അനേകം മരങ്ങൾ തഴച്ചുനിന്നിരുന്നു.കടലോരത്തെ കണ്ടൽവനങ്ങൾ വർണശബളവും നിത്യഹരിതയുമായിരുന്നു. ലൈംസ്ടോ ണ് ഗുഹയിലേക്കുള്ള വഴികളിൽ സമൃദ്ധമായ മുളംകാടുകൾ ദൃശ്യമായി. വിവിധയിനം മുള,ചൂരൽ,പന,ഈറ എന്നിവയും ആൻഡമാൻ കാടുകളിൽ യഥേഷ്ടം വളരുന്നു. തെങ്ങിൻതോപ്പുകളും എണ്ണക്കുരുസസ്യങ്ങളും തോട്ടക്കൃഷികളും ഫലവൃക്ഷങ്ങളും മലക്കറികളും വാഴയും കൈതച്ചക്കയും മറ്റും ദ്വീപുകളുടെ ഉൾപ്രദേശങ്ങളിൽ ധാരാളം വളർത്തുന്നു.
പൊതുവെ നൈസർഗിക ജന്തുജാലം ആൻഡമാനിൽ കുറവായാണ് അനുഭവപ്പെട്ടത്. അപൂർവം പുള്ളിമാനുകളേയും പൂച്ച, പട്ടി വർഗങ്ങളെയുംമാത്രമേ കാണാൻ കഴിഞ്ഞുള്ളു. ഉഷ്ണമേഖലാ വനമേഖലകളിൽപ്പോലും അപൂർവം ജനുസ്സുകളിലുള്ള വിഷമില്ലാത്ത ഉരഗവർഗ മാണത്രെ ഉള്ളത്. ഇരപിടിക്കുന്ന കടൽപ്പക്ഷികളെ ഈ യാത്രയിൽ ഒരിടത്തും കണ്ടതായി ഓർമിക്കുന്നില്ല. പവിഴപ്പുറ്റുകളിൽ ഒളിച്ചിരിക്കുന്ന മൽസ്യജാലവും ജലജീവികളും കക്കയും വിവിധയിനം മീനുകളും മുത്തുച്ചിപ്പിയും ട്രോക്കസ്, ടർബോ, സ്രാവ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളും സമുദ്രസമ്പത്തിൽ നിന്ന് ദ്വീപുവാസികൾക്ക് ലഭിക്കുന്നു.
കടലിന്ൻ്റെ നീലജലത്തിൽ അങ്ങിങ്ങു് കൊച്ചുതുരുത്തുകളായി ദൃശ്യമാവുന്ന ദ്വീപുകളാണ് ആൻഡമാനിലെത്തുന്ന സഞ്ചാരികളുടെ മുഖ്യപറുദീസ.ഹാവ് ലോക്ക്, നീൽ, റോസ് എന്നിങ്ങനെ അനേകം ദ്വീപുകളിൽ ടൂറിസ്റ്റുകൾ ചെന്നെത്തുന്നു.കേരളീയർ ധാരാളമായി പാർക്കുന്ന ഇടമാണ് മായാബന്ധർ. ഹാവ്ലോക്കിലെ രാധാനഗർ ബീച്ച് സാമാന്യം വലുതാണ്. വൃത്തിയും വെടിപ്പുമുള്ള ഈ ബീച്ചുകളിൽ ആയിരക്കണക്കിന് സഞ്ചാരികൾ വന്നണയുന്നു. തിരമാലകൾക്കൊപ്പം കെട്ടിപ്പുണരുന്നു, കണ്ടൽകാടുകളുടെ ഹരിതം നുകരുന്നു. എത്ര കുടിച്ചാലും തീരാത്ത ഇളനീർ കഴിച്ചു വിശപ്പടക്കിയും വെള്ളിത്തിളക്കമാർന്ന ശംഖുകളും ചിപ്പികളും പെറുക്കിനടന്നും മണിക്കൂറുകൾ ചിലവിടുന്ന സഞ്ചാരികൾ ആൻഡമാൻ ദ്വീപുകളിൽ നിന്നു മടങ്ങുന്നത് വർണങ്ങൾ ഒളിപ്പിച്ച സമുദ്രഗർഭയുടെ ഓർമകളും കൊണ്ടാണ്. സാഹസികത ഇഷ്ടപ്പെടുന്നവരാകട്ടെ പവിഴവും മരതകവും കാന്തി ചൊരിയുന്ന കടലോരങ്ങളിലെ 'Snorkeling ' , ' Scuba diving ' തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ട് അദ്ഭുതത്തിന്റെ ചെപ്പുതുറക്കും. വർണമത്സ്യങ്ങളും മുത്തുച്ചിപ്പികളും മരതകക്കല്ലുകളും ജലസസ്യങ്ങളും പച്ചക്കണ്ണാടി പതിച്ച ജലതൽപത്തിനു താഴെ നമ്മെ കാത്തിരിക്കും.
ഈ ദ്വീപുകളിൽ നിങ്ങൾ എന്ത് കണ്ടു എന്നുചോദിച്ചാൽ ഉത്തരമില്ല. ദ്വീപുകളിൽ നിന്ന് ദ്വീപുകളിലേക്കുള്ള അലസമായ യാത്രയാണ് ആനന്ദം.പകൽമുഴുവൻ വെയിലും മഴയും നിഴലും ഇരുളും ചേർന്നൊരുക്കുന്ന പ്രകൃതിയുടെ ചിത്രശാലയിൽ കാഴ്ചക്കാരായി ഇരിക്കുക മാത്രമേ വേണ്ടൂ. അവിടെ കാഴ്ചയുടെ മഴവില്ലുകൾ നാമറിയാതെ വിടരുന്നു. ക്രമേണ നമ്മൾ കാഴ്ചയാവുന്നു.
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-23081936372043993442022-09-10T05:22:00.000-07:002022-09-10T05:22:18.276-07:00
മൂന്നാർ, യാത്രയുടെ പുസ്തകത്തിലെ നനുത്ത ഒരധ്യായമാണ്. ആവി പാറുന്ന തേയിലത്തോട്ടങ്ങൾക്കിടയിലൂടെ അലസമായി വളവുകൾ കടന്നു പോകുമ്പോൾ, ചിന്നക്കനാലും പാപ്പാത്തിച്ചോലയും കൊളുക്കുമലയും ഓർമയുടെ മഴനിഴലായി നമുക്കൊപ്പം.
ചന്ദനമണമുള്ള മറയൂർ വനങ്ങളും ആദിമലോകത്തിലെ മുനിയറകളും ശിലാചിത്രങ്ങളും കായ്കനികൾ വിളഞ്ഞ കാന്തല്ലൂരിലെ കരിമ്പ്പാ ടങ്ങളും മറയൂരിലെ തേൻ കിനിയും ശർക്കരയും തേയില നുള്ളി മുതുകിലേറ്റി കടന്നുപോകുന്ന തമിഴ് പെൺകൊടികളും വട്ടവടയിലും കോവിലൂരിലും നിറസമൃദ്ധി പകർന്നു നിൽക്കുന്ന ഭൂപ്രകൃതിയും മൂന്നാർ യാത്രയെ സമ്പന്നമാക്കുന്നു. തമിഴകത്തേക്ക് തുറക്കുന്ന ജാലകക്കാഴ്ചയാണ് ടോപ് സ്റ്റേഷൻ. വളവുകൾ താണ്ടി മാട്ടുപ്പെട്ടിയുടെ ഹരിത താഴ്വരയിൽ സുനന്ദിനികളായ കന്നുകാലികൾക്കൊപ്പം ഒരു നാൾ പാർക്കുമ്പോൾ അരവിന്ദൻ്റെ 'ചിദംബര'ത്തിലെ സ്മിത പാട്ടീലിനെ ഓർക്കാതിരിക്കില്ല. തേവാരപാട്ടിന്റെ നേർത്ത അലയിൽ പൂത്തുലഞ്ഞ ഗുൽമോഹർ പൂക്കൾക്കിടയിൽ നിൽക്കുന്ന മന്ദസ്മിതം.
ചോലവനങ്ങളും പുൽമേടുകളും മുൾവനങ്ങളും നിറഞ്ഞ മൂന്നാർമേഖലയിലെ മഴനിഴൽ പ്രദേശങ്ങളിലൂടെ യാത്ര ഒരനുഭവമാണ്.ചിന്നാറിലെ മുൾക്കാടുകളും മറയൂരിലെ ഗുഹാചിത്രങ്ങളും മുനിയറകളും ഇപ്പോൾ പൈതൃക സംരക്ഷണത്തിലാണ്.
ഒരിക്കലും സ്ഥലനിഷ്ഠമായിരുന്നില്ലല്ലോെ എൻ്റെ യാത്രകൾ. അനേകം കാതം താണ്ടി അലഞ്ഞലഞ്ഞുള്ള യാത്രകൾ പതിവില്ല. ഇഷ്ടം തോന്നിയ ഇടങ്ങളിൽ ഒന്നിലേറെ തവണ സന്ദർശിക്കാനും അവിടെ അലസമായി കഴിയാനും കണ്ടതത്രയും ഉൾക്കണ്ണിലും ക്യാമറയിലും ഒപ്പിയെടുക്കാനും ശ്രമിക്കാറുണ്ട്. മൂന്നാറിൽ പലതവണ പോയി. വിനോദസഞ്ചാരിയായല്ലാതെ. മറയൂരിൻ്റെ രുചിയും ഗന്ധവും പകർത്തി, പുരാതനമായ മുനിയറകളും കൃഷ്ണശിലയിലെ ചിത്രലിഖിതങ്ങളും മാട്ടുപ്പെട്ടിയുടെ ജനിതക വൈവിധ്യമുള്ള സുനന്ദിനിമാരെയും കാന്തല്ലൂരിലെയും വട്ടവടയിലെയും കൃഷി സമൃദ്ധിയും ഫ്രെയിമിൽ പകർത്തി. രാജമലയിലെ വരയാടുകളും വ്യാഴവട്ടങ്ങളിൽ ഒഴുകിപ്പരക്കുന്ന നീലക്കുറുഞ്ഞിയും ചിന്നാറിലെ തേയിലത്തളിരും കോടമഞ്ഞു മൂടിയ മൂവന്തികളും നീലമേഘങ്ങൾ മേയാനിറങ്ങിയ പ്രഭാതങ്ങളും ഓർമ്മകളിൽ മൂന്നാറിനെ ഹരിതമണിയിക്കുന്നു.sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-39454111019799221732022-06-16T04:30:00.001-07:002022-06-16T04:30:19.376-07:00From
Sethumadhavan E
Shreelakam, Perappoor Lane
MLA Road, Kudappanakkunnu po
Thiruvananthapuram. 43
To
The Secretary
TVRA, Kudappanakkunnu.
sir,
വിഷയം : വീട്ടുനമ്പർ TVRA 155 A ഉപയോഗിച്ചു എന്ന ആരോപണം.
സൂചിക : താങ്കൾ 9.2.'22 ന് എഴുതി 14.6.'22 ന് ഞാൻ കൈപ്പറ്റിയ കത്ത്.
മേൽ വിവരിച്ച കത്തിലെ ഉള്ളടക്കം വായിച്ചു മനസ്സിലാക്കി, അതിൽ പറയുന്ന പ്രകാരം എൻ്റെ പേരിൽ പോലീസിൽ പരാതിപ്പെടാനോ എനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനോ അസോസിയേഷന് അധികാരവും അവകാശവുമില്ല എന്ന ആമുഖത്തോടുകൂടി ഞാനൊരു മറുപടി തരാൻ നിർബന്ധിതനായിരിക്കുകയാണ്.
ഞാൻ താങ്കൾ സെക്രട്ടറി ആയി പ്രതിനിധാനം ചെയ്യുന്ന അസോസിയേഷനിലെ ഒരു അംഗമാണ്. അപ്രകാരം അംഗമായിരിക്കുമ്പോൾ അംഗത്വം നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് അസ്സോസിയേഷൻ്റെ ഭാഗത്തുനിന്നും സമയോചിതമായ നടപടികൾ കൈകൊള്ളാത്ത പ്രവർത്തന രീതിയെ ഞാൻ ചോദ്യം ചെയ്തതിൽ താങ്കൾക്കുള്ള പക തീർക്കുന്നതിലേക്ക്, കൃത്യമായി അതാതു സമയങ്ങളിൽ വരിസംഖ്യ വാങ്ങാതെ കുടിശ്ശിക വന്ന തുക ഒരുമിച്ചു ആവശ്യപ്പെടുന്നതിലെ അനൗചിത്യം ചോദ്യം ചെയ്തതിനാൽ , അത് കൈപ്പറ്റാതെ പിണങ്ങിപ്പോയതിനു ശേഷം, മേലിൽ അത് സ്വീകരിക്കാൻ ഒരു നടപടിയും കൈകൊള്ളാതെ എന്നെ വരിസംഖ്യ കുടിശ്ശികക്കാരനായി ചിത്രീകരിച്ച് എൻ്റെ അംഗത്വം അസ്ഥിരപ്പെടുത്തിയതായി ഇപ്പോൾ ഈ നടപടിയിൽ നിന്ന് ഞാൻ മനസിലാക്കുന്നു. ഏതു നിലക്കും ഈ നടപടിയുടെ ഔചിത്യവും അതിൻ്റെ നിയമവശവും പരിഗണിക്കേണ്ടിയിരിക്കുന്നു എന്നതിനാൽ, അതിനുവേണ്ട നടപടികൾ ഞാൻ കൈകൊ ള്ളുന്നതാണ്.
ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും രേഖാമൂലം തരാതെ Natural Justice നു വിരുദ്ധമായി എൻ്റെ അംഗത്വം 2010 ജനുവരി മാസം മുതൽ റദ്ദാക്കൽ ഉണ്ടായി എന്ന് 9.2 .22 ന് എഴുതി 14.6.22 ന് ഞാൻ കൈപ്പറ്റിയ കത്തിൽ പ്രതിപാദിച്ചിരിക്കുന്നതിൻ്റെ ഔചിത്യവും അതിൻ്റെ നിയമവശവും അസോസിയേഷൻ ഭാരവാഹി എന്ന നിലയിൽ താങ്കൾ തന്നെ പ്രഥമ ദൃഷ്ടിയാൽ പരിഗണിക്കേണ്ടതാണ്.ഏതുനിലക്കും ആ തീരുമാനം ഉദ്ഭവത്തിലേ അസാധുവാണെന്നും അപ്രകാരമുള്ള തെറ്റായ നടപടിയുടെ അടിസ്ഥാനത്തിൽ എൻ്റെ അംഗത്വം റദ്ദാക്കിയതായി പറഞ്ഞിരിക്കുന്നതിന് യാതൊരു നിയമസാധുതയുമില്ല എന്നും അറിയിക്കട്ടെ. ഞാൻ ഇപ്പോഴും അസ്സോസ്സിയേഷനിലെ അംഗമാണ്.കുടിശ്ശിക ഒന്നായി ഈടാക്കേണ്ട അവസ്ഥ സംജാതമായത് അസോസിയേഷൻ്റെ ഭാഗത്തുള്ള വീഴ്ചയാണ്. അതിനാൽ അത് തവണകളായി സ്വീകരിക്കാൻ അസോസിയേഷൻ ബാധ്യസ്ഥമാണ്.അപ്രകാരം അത് കൊടുത്ത് പൂർത്തീകരിക്കാൻ ഞാൻ തയ്യാറുമാണ്.
ഏതുനിലക്കും എൻ്റെ അംഗത്വം റദ്ദു ചെയ്തോ ഇല്ലയോ എന്ന തർക്കവിഷയത്തിന് അതീതമായി അസോസിയേഷൻ്റെ നമ്പർ എൻ്റെ വിലാസത്തിൽ ഉൾപ്പെടുത്തിയതിനെ സംബന്ധിച്ചുള്ളതും അത് ഉപയോഗിക്കുന്നതിനെ സംബന്ധിച്ചുള്ളതുമായ ആരോപണങ്ങൾ പൂർണമായും തെറ്റാണ്. എൻ്റെ ഭവനം സ്ഥിതിചെയ്യുന്ന പ്രദേശം തിരുവനന്തപുരം സിറ്റി കോർപ്പറേഷനിൽ വരുന്ന സ്ഥലമായതിനാൽ അത് identify ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനം അനുവദിച്ച കോപ്പറേഷൻ നമ്പറിന് അതീതമായി മറ്റൊരു വിവരവും ആവശ്യമില്ല. എന്നാൽ കൂടുതൽ വ്യക്തതക്കുവേണ്ടി നാട്ടിലെ റെസിഡെൻഷ്യൽ അസോസിയേഷനിലെ അംഗങ്ങൾ അസോസിയേഷൻ നമ്പർ ഉപയോഗിക്കുന്നത് സർവസാധാരണമായ ഒരു കാര്യം മാത്രമാണ്.ആയതിനു പ്രത്യേകമായ അവകാശവാദമോ നിബന്ധനയോ നിയമപ്രകാരം ഏർപ്പെടുത്താൻ കഴിയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
അതുപോലെത്തന്നെ ഞാൻ റെസിഡെൻഷ്യൽ അസ്സോസ്സിയേഷൻ നമ്പർ കാണിച്ചു സാധാരണയായി എൻ്റെ identity യോ വിലാസമോ ഉപയോഗിക്കുന്ന പതിവില്ല. അതേസമയം മറ്റാരെങ്കിലും താങ്കൾ പ്രതിനിധാനം ചെയ്യുന്ന അസോസിയേഷൻ്റെ ചുരുക്കപ്പേരോ വീട്ടുനമ്പരോ വ്യക്തതക്കു വേണ്ടി ഉപയോഗിച്ചാൽ അതിന് എന്നെ കുറ്റപ്പെടുത്താൻ കഴിയുകയുമില്ല. ഞാൻ അസോസിയേഷൻ നമ്പർ വീടിൻ്റെ മുന്നിലോ മറ്റെവിടേയുമോ പ്രദർശിപ്പിച്ചിട്ടുമില്ല. ഏത് അവശ്യത്തിനായാലും സ്ഥലത്തെ prominent ആയ landmark രേഖപ്പെടുത്തുന്നത് സർവസാധാരണമായ കാര്യമാണ്. ഉദാഹരണത്തിന് ഒരാളുടെ അഡ്രെസ്സ് എഴുതുമ്പോൾ വ്യക്തതക്കുവേണ്ടി പോലീസ് സ്റ്റേഷന് എതിർവശം എന്ന് ചേർത്താൽ, പോലീസ് സ്റ്റേഷൻ എന്ന സർക്കാർ സ്ഥാപനത്തിൻ്റെ പേർ ദുരുപയോഗം ചെയ്തു എന്ന് കാണിച്ചു നടപടി എടുക്കാൻ ഇന്ന് നമ്മുടെ നാട്ടിൽ നിലവിലുള്ള നിയമം അനുശാസിക്കുന്നില്ല.
കൂടാതെ എൻ്റെ അറിവിൽ താങ്കൾ വിവക്ഷിക്കുന്ന TVRA എന്ന ചുരുക്കപ്പേരിന് Trademark registration ഇല്ലാത്തിടത്തോളം കാലം ആയതിന് താങ്കൾ ഉദ്ദേശിക്കുന്നതല്ലാതെ മറ്റൊരു പൂർണരൂപം പലരീതിയിൽ പലയിടങ്ങളിലും നിലവിൽ ഉണ്ടാകാനും സാധ്യത കാണുമല്ലോ.
അതിനാൽ ഇപ്രകാരം പരിഗണനാർഹമല്ലാത്ത നിസ്സാര വിഷയങ്ങളിൽ എനിക്കെതിരെ false complaint കൊടുക്കുമെന്ന് പറയുന്നതിൽ നിന്ന് , എന്നോട് താങ്കൾക്കുള്ള വ്യക്തിപരമായ സ്വകാര്യ വിദ്വേഷമായിരിക്കാം കാരണമെന്ന് ഞാൻ ന്യായമായും സംശയിക്കുന്നു. താങ്കളുടെ കത്തിൽ പറയുന്ന ആരോപണം കൊണ്ട് ഒരു കുറ്റകൃത്യവും വ്യക്തമായി വെളിപ്പെടുന്നില്ല. അതിനു പുറമെ എൻ്റെ അംഗത്വം 2010 ജനുവരി മാസം മുതൽ റദ്ദാക്കിയത് നിയമപ്രകാരമാണെങ്കിൽ ഒരു സ്വതന്ത്ര പൗരൻ എന്ന നിലയിൽ എനിക്കെതിരെ ഇപ്രകാരം ഒരു നോട്ടീസ് അയക്കാൻ താങ്കൾക്ക് അധികാരമോ അവകാശമോ ഇല്ല. എൻ്റെ വീടിന് എന്ത് adress കാണിക്കണം എന്നുള്ളത് എൻ്റെ സ്വകാര്യതയാണ്.അതിന് താങ്കളുടെയോ സംഘടനയുടെയോ അനുവാദം ആവശ്യമില്ല. തന്നെയുമല്ല, അസോസിയേഷൻ മെമ്പർ അല്ലാത്ത ഒരാൾ സംഘടനയുടെ അംഗീകാരം വാങ്ങി വേണം വീടിനു പേരും നമ്പറും ഇടാൻ എന്ന വാദവും , അപ്രകാരമല്ലെങ്കിൽ അത് നിയമവിരുദ്ധമാണെന്നുമുള്ള താങ്കളുടെ പരാമർശവും പൂർണമായും തെറ്റാണ് എന്നാണ് നിയമജ്ഞരിൽ നിന്ന് എനിക്ക് കിട്ടിയ നിർദേശം. എൻ്റെ പേരിൽ കാരണം കൂടാതെ പോലീസ് പരാതി കൊടുക്കാനോ അനാവശ്യ നടപടികൾ കൈക്കൊള്ളാനോ മുതിരുന്ന പക്ഷം അതിന്മേൽ എനിക്കുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും മാനനഷ്ടത്തിനും നിങ്ങളും നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന അസോസിയേഷനും പൂർണമായും ഉത്തരവാദി ആയിരിക്കുമെന്ന വിവരം സവിനയം അറിയിക്കുന്നു.
സൗഹാർദ്ദത്തോടെ
സേതുമാധവൻ ഇ .
പ്രോഗ്രാം എക്സിക്യൂട്ടീവ് , ദൂരദർശൻ ( Retd )
ശ്രീലകം, പേരാപ്പൂർ , എം എൽ എ റോഡ്
കുടപ്പനക്കുന്ന് po
തിരുവനന്തപുരം. 43 .
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-23357396586859501572022-03-24T05:16:00.000-07:002022-03-24T05:16:20.296-07:00അവതാരിക - സഹയാത്രികക്കൊപ്പം സഫലമായൊരു ആനന്ദധാരയാണ് ഗീതുശ്രീയുടെ കവിതകൾ. ഞാനടിമുടി പൂത്തൊരു കൊന്നയായ് അവിടുത്തെ തിരുമുടിമാലയിലൊരു പൂവായിമാറി സഫലമീ ജന്മം എന്നൊരു അർഥന.
സുഗന്ധിയായി തപസ്സിരിക്കുകയാണ് ഈ രാധ. കാട്ടുകടമ്പിലെ വള്ളിയൂഞ്ഞാലിൽ കൃഷ്ണനോടൊപ്പം ആടിരസിച്ചുല്ലസിക്കാൻ കൊതിക്കുന്ന രാഗലോലയാണ് ഈ കവിത.
കാരുണ്യം പെൺമെയ്യാർന്നപോലെയാണ് കവിയുടെ വാത്സല്യം. നിലാവിനെന്തേ പതിവിലും ചന്തം എന്നാരായുന്ന രാധിക.
ഓരോ മാമ്പൂക്കാലവും പൊയ്പോയൊരു ബാല്യം അവൾക്കു തിരികെ കൊടുത്തു.നാട്ടുതേന്മാവിൻ്റെ ചോട്ടിൽ വന്നുവീഴുന്ന മധുരമാണീ കവിതാ തല്ലജങ്ങൾ. 'നിന്നോട് പിണങ്ങുമ്പോൾ' എന്ന കവിതനോക്കൂ.വാ തോരാതെ മിണ്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇലത്തുമ്പിലെ നീർത്തുള്ളി പോലെ വീണുടയുന്ന വരികൾ. നിൻ്റെ പുന്നാരങ്ങളിലെ കളിവാക്കായും കളിമ്പമായും ഒരുനാൾ നീയറിയാതതിരിലെ വേലിപ്പത്തലിൽ തൊടിയിലെ പുളിമരചാർത്തിൽ ഒളിച്ചിരിക്കുന്ന കവിത.ഒടുങ്ങാത്ത തിരയിളക്കമാർന്ന കണ്ണിലെ പ്രണയക്കടൽ. പരിഭവം പറയുമ്പോൾ പ്പോലും പ്രിയൻ്റെ ഉള്ളം മുറിഞ്ഞു ചോരപൊടിഞ്ഞെങ്കിലോ എന്ന ഭയം അവൾക്കുണ്ട്.
'മഴ' എന്ന കവിത ഇടിവെട്ടിപ്പെയ്യുന്ന ഒരു തുലാവർഷരാവിൻ്റെ സൗന്ദര്യമുള്ളതാണ്.ഇന്നലെ രാത്രി തുടങ്ങിയതാണ്,ഈ തണുത്ത വെളുപ്പാൻകാലത്തും ചിണുങ്ങി പെയ്യുകയാണ് മഴ.കുസൃതിയാണ് ആ മിഴി നിറയെ.
മഞ്ഞപ്പൂഞ്ചേലയും കാഞ്ചന നൂപുരവും കിങ്ങിണിക്കൊഞ്ചലും പീലിത്തിരുമുടിയും കോലകുഴൽവിളിയും പൊന്നരഞ്ഞാണവും ഗീതുവിൻ്റെ കവിതകളിൽ നിറമാല ചാർത്തുന്നു. ഒരേ ഹൃദയത്തുടിപ്പണിഞ്ഞ ചകോരം മിഥുനമായി നിലാവ് നുണയാൻ കാത്തിരിക്കുന്ന കവിഹൃദയം. നീയെന്നിലും ഞാൻ നിന്നിലും അത്രമേൽ വേരാഴ്ത്തിക്കഴിഞ്ഞു. ഓർമയുടെ ചക്രവാളസീമയിൽ സൂര്യൻ ഉദിക്കുന്ന ദിനം ഞാനെൻ്റെ നീരാളിക്കൈകൾ വേർപെടുത്തും.. എന്നിടത്തോളം ദൃഢമാണ് ഗീതുവിൻ്റെ കവിതാനുരാഗം.
വട്ടുണ്ടോ നിനക്കെന്ന് ഉള്ളിലിരുന്നാരോ ചോദ്യമെറിയുമ്പോൾ, വാഴ്വെന്നത് വെറുമൊരു കനവായിരുന്നെങ്കിൽ എന്നവൾ ഉള്ളാലെ കൊതിക്കും. കൂമ്പുമീ തൊട്ടാവാടി ഉണരാതിരുന്നെങ്കിൽ എന്ന് സ്വയം ശപിക്കും.
പടിപ്പുരമിറ്റവും അലരിപ്പൂക്കൾ വിരിഞ്ഞ തൊടികളും നന്ത്യാർവട്ടങ്ങൾ ഉലഞ്ഞാടിയ തെക്കേപ്പുറവും കടന്നു ചിത്രപതംഗങ്ങളെപ്പോലെ ചേച്ചിയോടൊപ്പം, കുഞ്ഞനുജനോടൊപ്പം ഓടിക്കളിച്ച കുട്ടിക്കാലം. ഹരിയുടെ കോലകുഴൽ മാധുരിയിൽ ഒഴുകുകയാണവൾ പുഴപോലെ. പ്രേമക്കടലിൽ വെൺനുര പോലവൾ നുണയുകയാണു മരന്ദം.
ഒരു കാറ്റായി ഞാനടുത്തെത്തുമ്പോൾ പിന്നെയും നീ അരൂപിയാവുന്നതെന്തേ ... തൻ്റെ കാവ്യസമാഹാരത്തിലെ നടുത്താളിൽ മാനം കാണാതെ ഒളിപ്പിച്ചുവെച്ച മയിൽപ്പീലിയാണ് ഓർമയുടെ ഈ ഹൃദയം എന്നൊരു കവിതാശകലം ഗീതു എവിടെയോ കോറിയിടുന്നുണ്ട്.സങ്കൽപ്പ ലോകത്തു കാണാച്ചിറകിൽ പാറിനടക്കുന്നൊരു പേരറിയാപക്ഷി യാണ് ഞാൻ .താനെഴുതിയ അക്ഷരങ്ങളിൽ വെറുതെ തിരഞ്ഞുനടക്കാതെ മിടിക്കാൻപോലും മറന്നുപോകുന്ന ഈ ഹൃദയത്തെ തൊട്ടറിയാൻ അവൾ ക്ഷണിക്കുന്നുണ്ട്.കോറിയിട്ട കടലാസുകെട്ടുകളിലല്ല ഇനിയും ഉറവിടം കണ്ടെത്തിയിട്ടില്ലാത്ത മറ്റൊരവയവമാണ് തന്നിലെ കവിതയുടെ ഹൃദയം എന്നും കവയിത്രി പറഞ്ഞുവെക്കുന്നുണ്ട്. ഒറ്റവര, എന്നിട്ടും, അത്രയും, വീണപൂവ്, പ്രവാസി തുടങ്ങിയ വാക്കുകൾ കുറുകിയ കവിതകളിൽ ഈ എഴുത്തുകാരിയുടെ ആത്മാവുണ്ട്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം വേണമെന്ന് ശഠിക്കരുത് എന്നവൾക്കറിയാം.ചില ചോദ്യങ്ങൾ ഉത്തരമേയില്ലാത്തതാണ്.പലതും ഉത്തരം അർഹിക്കുന്നില്ല.ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതാണല്ലോ ലോകം. കിനാവുകൾ ചേക്കേറിയ ഒരു പൂർണചന്ദ്രോദയം ഈ കവിതകളിൽ സ്വപ്നമായി മിന്നിപ്പൊലിയുന്നുണ്ട്.എന്നിട്ടും ഞാനൊരു പാവം തൊട്ടാവാടി എന്നാണവളുടെ ഭാവം. പെയ്തുതോർന്ന മഴകളിൽ ഊർന്നുപോയ മലഞ്ചെരിവിലെ പാറകൾക്കിടയിലൂടെ "മണ്ണിൽ വേരൂന്നി പടരാൻ കൊതിക്കുവോൾ, ഇളംനിറത്തിൽ ശലഭം നുകരാത്ത പാഴ് പൂക്കളും ചൂടി ആരെയോ കാത്തിരിപ്പവൾ .." ഈ വരികളിൽ തൻ്റെ കാത്തിരിപ്പിൻ്റെ വേദന കൊത്തിവച്ചിട്ടുണ്ട്.ഇനിയൊരു പുനർജനിയിൽ നമുക്ക് കുപ്പിവളകളായി ജനിക്കാം എന്ന് മറ്റൊരു കവിതയിൽ. നമുക്കന്ന് മഴവില്ലിൻ്റെ നിറങ്ങളേഴും വാരിയണിയാം എന്നവൾകൊതിക്കുന്നു. എൻ്റെ മരവിച്ച വിരലുകളിന്ന് നിൻ്റെ വിരൽ കടം ചോദിക്കുന്നു.ചേർത്തുവായിക്കുമ്പോഴൊക്കെ ഇടമുറിയാത്ത ഒറ്റക്കവിതയാണ് നമ്മൾ. ചില കവിതകളിൽ മഹാകവി ടാഗോറിൻ്റെ ഗീതാഞ്ജലി ഓർമയിൽ ഉണർത്തും ഈ കവയിത്രി. "ഒരിക്കൽ മാത്രം നീ പടികടന്നുവന്ന ഒരുമ്മറമുണ്ട്. ഒരിക്കൽമാത്രം നീ ഉമ്മറത്തെ മുന്നൊതുക്കുകളെയും കടന്നുവന്നു. രണ്ടാമത്തെ പടിയിൽ നിൻ്റെ പാദുകമഴിച്ചുവെച്ചു. തുടുത്ത റോസാദലം പോലുള്ള പാദങ്ങളിൽ നിന്ന് കാലുറകളൂരി എന്നെ പേരുചൊല്ലി വിളിച്ചു. നടുമിറ്റത്തപ്പോൾ നിലാവും മഞ്ഞും പൊഴിഞ്ഞു."
ഒരു കാടു തന്നെ സ്വന്തമായുണ്ടായിരുന്നവൾ വിവസ്ത്രയാക്കപ്പെട്ടപ്പോൾ നാണം മറയ്ക്കാൻ ഒരിലക്കായ് യാചിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ?മഴക്കുടങ്ങളെ ചുമന്നു മണ്ണിൻ്റെ ദാഹമാറ്റിയവൾ ഒരു കുമ്പിൾ നീരിനായ് കേഴുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? 'ഭൂമി' എന്ന കവിതയിലെ വരികളാണ്. പിറക്കാതെ പോയ മകളെ വാരിപ്പുണരുമ്പോഴും ഉള്ളിലെ കവിതകളെയാണ് ഗീതുശ്രീ ലാളിക്കുന്നത്. വിരിയാതെപോയ കവിതകളെ. ജീവിതത്തിൽ മുട്ടിയ വാതിലുകൾ ഒരോന്നായടയുമ്പോഴും പ്രതിസന്ധികൾ തോരാമഴ വർഷിക്കുമ്പോഴും താൻ തോൽക്കുകയല്ല സ്നേഹത്താൽ ജയിക്കുകയാണെന്ന ബോധ്യം ഈ കവിക്കുണ്ട്. കൈവഴികൾ അടച്ചുകെട്ടിയ ജലാശയമാണ് താൻ. താനൊരുക്കിയ പൂക്കാലത്തിൻ്റെ സമൃദ്ധിയിലേക്കവൾ കൂട്ടുകാരനെ മാടിവിളിക്കുന്നു. കാർമേഘം കണ്ട മയിൽപ്പേടയെപ്പോലെ എഴുതിയ കവിതകളിലെ അക്ഷരമാല കവിക്കു വിലോഭനമാവുന്നു, എന്നും. തുമ്പിക്കൈ ഉയർത്തി ചിന്നം വിളിക്കുന്ന 'അ' വളഞ്ഞുപുളഞ്ഞൊഴുകും പുഴ പോലെ 'ഗ'കൂനിക്കൂടിയിരിക്കും മുത്തശ്ശിയായി 'ക'ധ്യാനത്തിലിരിക്കുന്ന ഋഷിയായി 'ഋ'കൊലുസുകെട്ടിയ പെൺകിടാവായി 'ല'വിരഹമൊഴുകുന്ന പ്രണയം പോലെ 'ഹ' ഇങ്ങനെയിങ്ങനെ അടയിരുന്ന കിളിയുടെ വർണമുട്ടകൾ പൊട്ടി കൺതുറക്കുംപോലെയാണ് ഗീതുശ്രീയുടെ കവിതകൾ വാർന്നുവീഴുക. ഈ സമാഹാരത്തിൽ എന്നെ മോഹിപ്പിച്ച അനേകം കവിതകളുണ്ട്. അതിലൊന്നാണ് 'തുഷാരം'.പായ്യാരം പറയുംപോലെയാണ് ഈ കവിതയുടെ ഘടന. "...വെണ്മുത്തുകൾ കോർത്ത ഒരു മാലായാന്നേ തോന്നീരുന്നുള്ളൂട്ടോ / എന്ത് ഭംഗ്യാന്നറിയോ എന്നെ കാണാൻ/ നെല്ലോലത്തുമ്പിലെ മാറാലനൂലിൽ തൂങ്ങി തിളങ്ങി / ഗമയിലെങ്ങനെ നിക്കായിരുന്നൂന്നെ..അപ്പോഴാ ആ കുശുമ്പൻ കാറ്റു വന്നത്. ഉതിർന്നുവീണപ്പോ എൻ്റെ കണ്ണ് നിറഞ്ഞൂ ട്ടോ. അപ്പൊ കള്ളൻ പറയാ സാരല്യ, രാവിൽ വാനം നിന്നെ വീണ്ടുമണിയിക്കുമല്ലോ എന്ന്..." ഇങ്ങനെ ഉത്തമപുരുഷൻ കവിതകളിൽ വന്നുനിന്നു സ്വകാര്യം പറയുന്ന വരികൾ ഈ കാവ്യലോകത്തിൽ കാണാം. ബിംബങ്ങളുടെ സമൃദ്ധിയാണ് ഗീതുശ്രീയുടെ കവനങ്ങൾ.
ഈ കവയിത്രിയെ ആദ്യം ശ്രദ്ധിക്കുന്നത് ഫേസ്ബുക്കിലെ ഒരു കവിതാഗ്രൂപ്പിലാണ്. അന്ന് നിശാഗന്ധി ദേവൂ എന്ന തൂലികയിൽ കവിതകൾ പോസ്റ്റ് ചെയ്തിരുന്ന ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാൻ തുടങ്ങിവെച്ച ഹൈക്കു കവിതകൾ എന്ന ഗ്രൂപ്പിലും സജീവമായിരുന്നു നിശാഗന്ധി. അന്നൊന്നും സ്വന്തം പേരോ മുഖമോ പ്രകാശിപ്പിക്കാതെ തൂലികക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ എഴുത്തുകാരി. പിന്നീട് കുറേക്കാലം സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന അവർ സ്വന്തം പേരും മുഖവുമായി ഫേസ്ബുക്കിൽ തിരിച്ചെത്തി. എഴുതിക്കൂട്ടിയ നൂറുകണക്കിന് കവിതകളും ഗാനങ്ങളുമുള്ളവയിൽനിന്ന് തിരഞ്ഞെടുത്ത കാവ്യമലരുകളാണ് "സഹയാത്രിക" യിൽ സമാഹരിച്ചിരിക്കുന്നത്. ഇതിനിടെ ഗീതുശ്രീയുടെ കവിതകൾ ആൽബങ്ങളായി പുറത്തുവന്നു. താൻ നല്ലൊരു ഗാനരചയിതാവ് കൂടിയാണെന്ന് ഗീതു സ്വയം തിരിച്ചറിഞ്ഞു. കുട്ടിക്കാലം തൊട്ടേ ഉള്ളിൽ സംഗീതത്തിൻ്റെ നിളാനദി ഒഴുകിനടന്നിരുന്നല്ലോ.ഗീതുവിൻ്റെ കവിതാലോകം നിറയെ പൂത്തുലഞ്ഞ ഫലഭാരമാർന്നൊരു നാട്ടുമാവിനെ പോലെയാണ്. ഇടയ്ക്കിടെ മാവിൻചോട്ടിൽ വീണുകിടന്ന് നമ്മെ കൊതിപ്പിക്കുന്ന മധുരം പോലെ. ഒരു പോരായ്മ പറയാനുണ്ടെങ്കിൽ കവിതയുടെ ഈ മാമ്പഴക്കാലം ഇടയ്ക്ക് നമ്മെ ചെടിപ്പിക്കും എന്നുള്ളതാണ്. ആവർത്തന വിരസത എന്നൊരു ദോഷം സഹയാത്രികക്കുണ്ട്. അതിന് ഈ കവിക്ക് യുക്തിസഹമായൊരു കാരണവും പറയാനുണ്ടാവും. കവിതകളിൽ ഗീതുശ്രീ സ്വപ്നം കാണുന്നൊരു ബാല്യമുണ്ട്. ഒരു വേള നമ്മുടെ ഗ്രാമവിശുദ്ധിയിൽ നിന്നും എന്നേക്കുമായി ഓടിമറഞ്ഞ ഒരു കാലം. രാപാർക്കാൻ പൂർവികർ നിർമിച്ച കെട്ടിടങ്ങൾ, കുളിച്ചു തുടിക്കാനുള്ള കുളങ്ങൾ, നിഴൽ വീണുകിടന്ന കാവുകൾ, വെള്ളരി നിവേദിച്ച ചിത്രോടക്കല്ലുകൾ,നീണ്ടു പോകുന്ന പാടവരമ്പുകൾ, മൂവന്തികൾ ചേക്കേറിയ കുന്നിൻ ചരിവുകൾ, തൃസന്ധ്യകൾ മിഴിതുറന്ന ദേവാലയങ്ങൾ, മിന്നാമിനുങ്ങുകൾ അലസമൊഴുകിയ രാമാനം.... ഇതെല്ലാം കേരളീയ പ്രകൃതിയിൽ നിന്ന് നഷ്ടമായിക്കഴിഞ്ഞു. എന്നാൽ ഈ കവി പൊയ്പോയൊരു കാലത്തുനിന്നും ദേശത്തുനിന്നും മുന്നോട്ട് ചരിക്കാൻ വയ്യാതെ തറഞ്ഞുനിന്നു പോയതായി വായനയിൽ അനുഭവപ്പെട്ടു.എൻ്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല. ചങ്ങമ്പുഴ മുതൽ സുഗതകുമാരി വരെ പൂർവഗാമികളായ കവികൾ പാടിപ്പതിഞ്ഞ ഇതിവൃത്തം, വിരഹിണിയായ രാധയും അനുരാഗിയായ കൃഷ്ണനും... ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിനൻ്റെ ഉദാത്ത ബിംബങ്ങളാണ് രാധയും കൃഷ്ണനും, ഭാരതീയ മനസ്സുകളിൽ. എന്നാൽ ഗീതുശ്രീയുടെ എഴുത്തിൽ താൻ നിരന്തരം തേടിനടക്കുന്ന കാവ്യപ്രകൃതി തന്നെയാണ് രാഗലോലനായ ശ്യാമവർണൻ. അത് ഇരുട്ടായും തേജസ്സായും മഴയായും കാറ്റായും സങ്കടമായും അളവറ്റ ആനന്ദമായും ഈ കവിതകളിൽ പാദസരമിടുന്നു. ഗദ്യവും പദ്യവും ഗാനവും ഗീതുവിന് നന്നായി വഴങ്ങും. കവിയായ അച്ഛൻ്റെ പ്രതിഭ ഗീതുശ്രീയെയും വാഗർഥം കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു എന്നു പറയാതെവയ്യ. ഗീതുശ്രീ മുക്തച്ഛന്ദസ്സിൽ എഴുതുന്ന കവിതകളും താളാത്മകമാണ്. കാവ്യനദിയുടെ ഉറവ അന്തർവാഹിനിയായി ആ വരികൾക്കൊപ്പമുണ്ട്. എന്നാൽ പ്രമേയപരമായി വലിയ വൈവിധ്യങ്ങൾ ഗീതുവിവിൻ്റെ കാവ്യലോകം സമ്മാനിക്കുന്നില്ല. ഒരേ കുറ്റിയിൽ ചുറ്റി ഭ്രമണം ചെയ്യുന്ന ഒരവസ്ഥയുണ്ട്. ഇനി വളയമില്ലാതെ ഈ കവി ചാടേണ്ടിയിരിക്കുന്നു. സ്വയം ഒന്ന് കുതറിമാറണം. ഉറയൂരൽ പോലെ.തളം കെട്ടിക്കിടന്നൊരു ഭൂതകാലമുണ്ട് ഉള്ളിൽ. അവിടെനിന്നും കുതറിമാറി മുൻപോട്ടു സഞ്ചരിക്കണം. ഉള്ളകം ഒന്ന് പുതുക്കിപ്പണിയണം. അതിനുള്ള കല്പനാവൈഭവം ഇവർക്കുണ്ട്. വാക്കും ഗരിമയും ഭാവവും ലയാത്മകതയും ശയ്യാഗുണവും ചമത്കാര സൗന്ദര്യവും ഉള്ളിൽ തിങ്ങി നിൽപ്പുണ്ട്,വിളിച്ചാൽ വിളിപ്പുറത്തെന്നപോലെ. 'സഹയാത്രിക' ഒരു തുടക്കം മാത്രമാവട്ടെ. "പുറപ്പെട്ടേടത്താണവൾ ഒരായിരം കാതം നടന്നിട്ടും.." എന്ന അവസ്ഥ മാറി തേജസ്വിനിയായ കാവ്യാംഗന സമകാല ജീവിതപാരുഷ്യങ്ങൾക്ക് നടുവിൽ വന്നുനിൽക്കട്ടെ. പുതിയൊരു സൂര്യൻ ഗീതുവിൻ്റെ കാവ്യദേശത്തിലെ ചിദാകാശത്തു വന്നുദിക്കട്ടെ എന്നാശംസിക്കുന്നു.
- സേതുമാധവൻ മച്ചാട്
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-38867266621153393542022-03-24T04:56:00.001-07:002022-03-24T04:56:11.440-07:00ഈ കവയിത്രിയെ ആദ്യം ശ്രദ്ധിക്കുന്നത് ഫേസ്ബുക്കിലെ ഒരു കവിതാഗ്രൂപ്പിലാണ്. അന്ന് നിശാഗന്ധി ദേവൂ എന്ന തൂലികയിൽ കവിതകൾ പോസ്റ്റ് ചെയ്തിരുന്ന ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാൻ തുടങ്ങിവെച്ച ഹൈക്കു കവിതകൾ എന്ന ഗ്രൂപ്പിലും സജീവമായിരുന്നു നിശാഗന്ധി. അന്നൊന്നും സ്വന്തം പേരോ മുഖമോ പ്രകാശിപ്പിക്കാതെ തൂലികക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ എഴുത്തുകാരി.
പിന്നീട് കുറേക്കാലം സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന അവർ സ്വന്തം പേരും മുഖവുമായി ഫേസ്ബുക്കിൽ തിരിച്ചെത്തി. എഴുതിക്കൂട്ടിയ നൂറുകണക്കിന് കവിതകളും ഗാനങ്ങളുമുള്ളവയിൽനിന്ന് തിരഞ്ഞെടുത്ത കാവ്യമലരുകളാണ് "സഹയാത്രിക" യിൽ സമാഹരിച്ചിരിക്കുന്നത്. ഇതിനിടെ ഗീതുശ്രീയുടെ കവിതകൾ ആൽബങ്ങളായി പുറത്തുവന്നു. താൻ നല്ലൊരു ഗാനരചയിതാവ് കൂടിയാണെന്ന് ഗീതു സ്വയം തിരിച്ചറിഞ്ഞു. കുട്ടിക്കാലം തൊട്ടേ ഉള്ളിൽ സംഗീതത്തിൻ്റെ നിളാനദി ഒഴുകിനടന്നിരുന്നല്ലോ.ഗീതുവിൻ്റെ കവിതാലോകം നിറയെ പൂത്തുലഞ്ഞ ഫലഭാരമാർന്നൊരു നാട്ടുമാവിനെ പോലെയാണ്. ഇടയ്ക്കിടെ മാവിൻചോട്ടിൽ വീണുകിടന്ന് നമ്മെ കൊതിപ്പിക്കുന്ന മധുരം പോലെ. ഒരു പോരായ്മ പറയാനുണ്ടെങ്കിൽ കവിതയുടെ ഈ മാമ്പഴക്കാലം ഇടയ്ക്ക് നമ്മെ ചെടിപ്പിക്കും എന്നുള്ളതാണ്. ആവർത്തന വിരസത എന്നൊരു ദോഷം സഹയാത്രികക്കുണ്ട്. അതിന് ഈ കവിക്ക് യുക്തിസഹമായൊരു കാരണവും പറയാനുണ്ടാവും.
കവിതകളിൽ ഗീതുശ്രീ സ്വപ്നം കാണുന്നൊരു ബാല്യമുണ്ട്. ഒരു വേള നമ്മുടെ ഗ്രാമവിശുദ്ധിയിൽ നിന്നും എന്നേക്കുമായി ഓടിമറഞ്ഞ ഒരു കാലം. രാപാർക്കാൻ പൂർവികർ നിർമിച്ച കെട്ടിടങ്ങൾ, കുളിച്ചു തുടിക്കാനുള്ള കുളങ്ങൾ, നിഴൽ വീണുകിടന്ന കാവുകൾ, വെള്ളരി നിവേദിച്ച ചിത്രോടക്കല്ലുകൾ,നീണ്ടു പോകുന്ന പാടവരമ്പുകൾ, മൂവന്തികൾ ചേക്കേറിയ കുന്നിൻ ചരിവുകൾ, തൃസന്ധ്യകൾ മിഴിതുറന്ന ദേവാലയങ്ങൾ, മിന്നാമിനുങ്ങുകൾ അലസമൊഴുകിയ രാമാനം....
ഇതെല്ലാം കേരളീയ പ്രകൃതിയിൽ നിന്ന് നഷ്ടമായിക്കഴിഞ്ഞു.
എന്നാൽ ഈ കവി പൊയ്പോയൊരു കാലത്തുനിന്നും ദേശത്തുനിന്നും മുന്നോട്ട് ചരിക്കാൻ വയ്യാതെ തറഞ്ഞുനിന്നു പോയതായി വായനയിൽ അനുഭവപ്പെട്ടു.എൻ്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല. ചങ്ങമ്പുഴ മുതൽ സുഗതകുമാരി വരെ പൂർവഗാമികളായ കവികൾ പാടിപ്പതിഞ്ഞ ഇതിവൃത്തം, വിരഹിണിയായ രാധയും അനുരാഗിയായ കൃഷ്ണനും... ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിനൻ്റെ ഉദാത്ത ബിംബങ്ങളാണ് രാധയും കൃഷ്ണനും, ഭാരതീയ മനസ്സുകളിൽ.
എന്നാൽ ഗീതുശ്രീയുടെ എഴുത്തിൽ താൻ നിരന്തരം തേടിനടക്കുന്ന കാവ്യപ്രകൃതി തന്നെയാണ് രാഗലോലനായ ശ്യാമവർണൻ. അത് ഇരുട്ടായും തേജസ്സായും മഴയായും കാറ്റായും സങ്കടമായും അളവറ്റ ആനന്ദമായും ഈ കവിതകളിൽ പാദസരമിടുന്നു.
ഗദ്യവും പദ്യവും ഗാനവും ഗീതുവിന് നന്നായി വഴങ്ങും. കവിയായ അച്ഛൻ്റെ പ്രതിഭ ഗീതുശ്രീയെയും വാഗർഥം കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു എന്നു പറയാതെവയ്യ.
ഗീതുശ്രീ മുക്തച്ഛന്ദസ്സിൽ എഴുതുന്ന കവിതകളും താളാത്മകമാണ്. കാവ്യനദിയുടെ ഉറവ അന്തർവാഹിനിയായി ആ വരികൾക്കൊപ്പമുണ്ട്.
എന്നാൽ പ്രമേയപരമായി വലിയ വൈവിധ്യങ്ങൾ ഗീതുവിവിൻ്റെ കാവ്യലോകം സമ്മാനിക്കുന്നില്ല. ഒരേ കുറ്റിയിൽ ചുറ്റി ഭ്രമണം ചെയ്യുന്ന ഒരവസ്ഥയുണ്ട്. ഇനി വളയമില്ലാതെ ഈ കവി ചാടേണ്ടിയിരിക്കുന്നു. സ്വയം ഒന്ന് കുതറിമാറണം. ഉറയൂരൽ പോലെ.തളം കെട്ടിക്കിടന്നൊരു ഭൂതകാലമുണ്ട് ഉള്ളിൽ. അവിടെനിന്നും കുതറിമാറി മുൻപോട്ടു സഞ്ചരിക്കണം.
ഉള്ളകം ഒന്ന് പുതുക്കിപ്പണിയണം. അതിനുള്ള കല്പനാവൈഭവം ഇവർക്കുണ്ട്. വാക്കും ഗരിമയും ഭാവവും ലയാത്മകതയും ശയ്യാഗുണവും ചമത്കാര സൗന്ദര്യവും ഉള്ളിൽ തിങ്ങി നിൽപ്പുണ്ട്,വിളിച്ചാൽ വിളിപ്പുറത്തെന്നപോലെ.
'സഹയാത്രിക' ഒരു തുടക്കം മാത്രമാവട്ടെ.
"പുറപ്പെട്ടേടത്താണവൾ
ഒരായിരം കാതം നടന്നിട്ടും.."
എന്ന അവസ്ഥ മാറി തേജസ്വിനിയായ കാവ്യാംഗന സമകാല ജീവിതപാരുഷ്യങ്ങൾക്ക് നടുവിൽ വന്നുനിൽക്കട്ടെ. പുതിയൊരു സൂര്യൻ ഗീതുവിൻ്റെ കാവ്യദേശത്തിലെ ചിദാകാശത്തു വന്നുദിക്കട്ടെ എന്നാശംസിക്കുന്നു.
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-80801264387114692802022-03-24T04:36:00.001-07:002022-03-24T04:52:59.360-07:00 ഗീതു 4 ഈ കവയിത്രിയെ ആദ്യം ശ്രദ്ധിക്കുന്നത് ഫേസ്ബുക്കിലെ ഒരു കവിതാഗ്രൂപ്പിലാണ്. അന്ന് നിശാഗന്ധി ദേവൂ എന്ന തൂലികയിൽ കവിതകൾ പോസ്റ്റ് ചെയ്തിരുന്ന ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാൻ തുടങ്ങിവെച്ച ഹൈക്കു കവിതകൾ എന്ന ഗ്രൂപ്പിലും സജീവമായിരുന്നു നിശാഗന്ധി. അന്നൊന്നും സ്വന്തം പേരോ മുഖമോ പ്രകാശിപ്പിക്കാതെ തൂലികക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ എഴുത്തുകാരി.
പിന്നീട് കുറേക്കാലം സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന അവർ സ്വന്തം പേരും മുഖവുമായി ഫേസ്ബുക്കിൽ തിരിച്ചെത്തി. എഴുതിക്കൂട്ടിയ നൂറുകണക്കിന് കവിതകളും ഗാനങ്ങളുമുള്ളവയിൽനിന്ന് തിരഞ്ഞെടുത്ത കാവ്യമലരുകളാണ് "സഹയാത്രിക" യിൽ സമാഹരിച്ചിരിക്കുന്നത്. ഇതിനിടെ ഗീതുശ്രീയുടെ കവിതകൾ ആൽബങ്ങളായി പുറത്തുവന്നു. താൻ നല്ലൊരു ഗാനരചയിതാവ് കൂടിയാണെന്ന് ഗീതു സ്വയം തിരിച്ചറിഞ്ഞു. കുട്ടിക്കാലം തൊട്ടേ ഉള്ളിൽ സംഗീതത്തിൻ്റെ നിളാനദി ഒഴുകിനടന്നിരുന്നല്ലോ.ഗീതുവിൻ്റെ കവിതാലോകം നിറയെ പൂത്തുലഞ്ഞ ഫലഭാരമാർന്നൊരു നാട്ടുമാവിനെ പോലെയാണ്. ഇടയ്ക്കിടെ മാവിൻചോട്ടിൽ വീണുകിടന്ന് നമ്മെ കൊതിപ്പിക്കുന്ന മധുരം പോലെ. ഒരു പോരായ്മ പറയാനുണ്ടെങ്കിൽ കവിതയുടെ ഈ മാമ്പഴക്കാലം ഇടയ്ക്ക് നമ്മെ ചെടിപ്പിക്കും എന്നുള്ളതാണ്. ആവർത്തന വിരസത എന്നൊരു ദോഷം സഹയാത്രികക്കുണ്ട്. അതിന് ഈ കവിക്ക് യുക്തിസഹമായൊരു കാരണവും പറയാനുണ്ടാവും.
കവിതകളിൽ ഗീതുശ്രീ സ്വപ്നം കാണുന്നൊരു ബാല്യമുണ്ട്. ഒരു വേള നമ്മുടെ ഗ്രാമവിശുദ്ധിയിൽ നിന്നും എന്നേക്കുമായി ഓടിമറഞ്ഞ ഒരു കാലം. രാപാർക്കാൻ പൂർവികർ നിർമിച്ച കെട്ടിടങ്ങൾ, കുളിച്ചു തുടിക്കാനുള്ള കുളങ്ങൾ, നിഴൽ വീണുകിടന്ന കാവുകൾ, വെള്ളരി നിവേദിച്ച ചിത്രോടക്കല്ലുകൾ,നീണ്ടു പോകുന്ന പാടവരമ്പുകൾ, മൂവന്തികൾ ചേക്കേറിയ കുന്നിൻ ചരിവുകൾ, തൃസന്ധ്യകൾ മിഴിതുറന്ന ദേവാലയങ്ങൾ, മിന്നാമിനുങ്ങുകൾ അലസമൊഴുകിയ രാമാനം....
ഇതെല്ലാം കേരളീയ പ്രകൃതിയിൽ നിന്ന് നഷ്ടമായിക്കഴിഞ്ഞു.
എന്നാൽ ഈ കവി പൊയ്പോയൊരു കാലത്തുനിന്നും ദേശത്തുനിന്നും മുന്നോട്ട് ചരിക്കാൻ വയ്യാതെ തറഞ്ഞുനിന്നു പോയതായി വായനയിൽ അനുഭവപ്പെട്ടു.എൻ്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല. ചങ്ങമ്പുഴ മുതൽ സുഗതകുമാരി വരെ പൂർവഗാമികളായ കവികൾ പാടിപ്പതിഞ്ഞ ഇതിവൃത്തം, വിരഹിണിയായ രാധയും അനുരാഗിയായ കൃഷ്ണനും... ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിനൻ്റെ ഉദാത്ത ബിംബങ്ങളാണ് രാധയും കൃഷ്ണനും, ഭാരതീയ മനസ്സുകളിൽ.
എന്നാൽ ഗീതുശ്രീയുടെ എഴുത്തിൽ താൻ നിരന്തരം തേടിനടക്കുന്ന കാവ്യപ്രകൃതി തന്നെയാണ് രാഗലോലനായ ശ്യാമവർണൻ. അത് ഇരുട്ടായും തേജസ്സായും മഴയായും കാറ്റായും സങ്കടമായും അളവറ്റ ആനന്ദമായും ഈ കവിതകളിൽ പാദസരമിടുന്നു.
ഗദ്യവും പദ്യവും ഗാനവും ഗീതുവിന് നന്നായി വഴങ്ങും. കവിയായ അച്ഛൻ്റെ പ്രതിഭ ഗീതുശ്രീയെയും വാഗർഥം കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു എന്നു പറയാതെവയ്യ.
ഗീതുശ്രീ മുക്തച്ഛന്ദസ്സിൽ എഴുതുന്ന കവിതകളും താളാത്മകമാണ്. കാവ്യനദിയുടെ ഉറവ അന്തർവാഹിനിയായി ആ വരികൾക്കൊപ്പമുണ്ട്.
എന്നാൽ പ്രമേയപരമായി വലിയ വൈവിധ്യങ്ങൾ ഗീതുവിവിൻ്റെ കാവ്യലോകം സമ്മാനിക്കുന്നില്ല. ഒരേ കുറ്റിയിൽ ചുറ്റി ഭ്രമണം ചെയ്യുന്ന ഒരവസ്ഥയുണ്ട്. ഇനി വളയമില്ലാതെ ഈ കവി ചാടേണ്ടിയിരിക്കുന്നു. സ്വയം ഒന്ന് കുതറിമാറണം. ഉറയൂരൽ പോലെ.തളം കെട്ടിക്കിടന്നൊരു ഭൂതകാലമുണ്ട് ഉള്ളിൽ. അവിടെനിന്നും കുതറിമാറി മുൻപോട്ടു സഞ്ചരിക്കണം.
ഉള്ളകം ഒന്ന് പുതുക്കിപ്പണിയണം. അതിനുള്ള കല്പനാവൈഭവം ഇവർക്കുണ്ട്. വാക്കും ഗരിമയും ഭാവവും ലയാത്മകതയും ശയ്യാഗുണവും ചമത്കാര സൗന്ദര്യവും ഉള്ളിൽ തിങ്ങി നിൽപ്പുണ്ട്,വിളിച്ചാൽ വിളിപ്പുറത്തെന്നപോലെ.
'സഹയാത്രിക' ഒരു തുടക്കം മാത്രമാവട്ടെ.
"പുറപ്പെട്ടേടത്താണവൾ
ഒരായിരം കാതം നടന്നിട്ടും.."
എന്ന അവസ്ഥ മാറി തേജസ്വിനിയായ കാവ്യാംഗന സമകാല ജീവിതപാരുഷ്യങ്ങൾക്ക് നടുവിൽ വന്നുനിൽക്കട്ടെ. പുതിയൊരു സൂര്യൻ ഗീതുവിൻ്റെ കാവ്യദേശത്തിലെ ചിദാകാശത്തു വന്നുദിക്കട്ടെ എന്നാശംസിക്കുന്നു.
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-86720719374147506642022-03-17T05:16:00.000-07:002022-03-17T05:16:03.596-07:00ഗീതു 3 ഒരു കാടു തന്നെ സ്വന്തമായുണ്ടായിരുന്നവൾ വിവസ്ത്രയാക്കപ്പെട്ടപ്പോൾ നാണം മറയ്ക്കാൻ ഒരിലക്കായ് യാചിക്കുന്നു നിങ്ങൾ കണ്ടിട്ടുണ്ടോ ?മഴക്കുടങ്ങളെ ചുമന്നു മണ്ണിൻ്റെ ദാഹമാറ്റിയവൾ ഒരു കുമ്പിൾ നീരിനായ് കേഴുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഭൂമി എന്ന കവിതയിലെ വരികളാണ്.പിറക്കാതെ പോയ മകളെ വാരിപ്പുണരുമ്പോഴും ഉള്ളിലെ കവിതകളെയാണ് ഗീതുശ്രീ ലാളിക്കുന്നത്. വിരിയാതെപോയ കവിതകളെ. ജീവിതത്തിൽ മുട്ടിയ വാതിലുകൾ ഒരോന്നായടയുമ്പോഴും പ്രതിസന്ധികൾ തോരാമഴ വർഷിക്കുമ്പോഴും തൻ തോൽക്കുകയല്ല സ്നേഹത്താൽ ജയിക്കുകയാണെന്ന ബോധ്യം ഈ കവിക്കുണ്ട്. കൈവഴികൾ അടച്ചുകെട്ടിയ ജലാശയമാണ് താൻ. ഞാനൊരുക്കിയ പൂക്കാലത്തിൻ്റെ സമൃദ്ധിയിലേക്കവൾ കൂട്ടുകാരനെ മാടിവിളിക്കുന്നു. കാർമേഘം കണ്ട മയിൽപ്പേടയെപ്പോലെ എഴുതിയ കവിതകളിലെ അക്ഷരമാല കവിക്കു വിലോഭനമാവുന്നു, എന്നും. തുമ്പിക്കൈ ഉയർത്തി ചിന്നം വിളിക്കുന്ന 'അ' വളഞ്ഞുപുളഞ്ഞൊഴുകും പുഴ പോലെ 'ഗ'കൂനിക്കൂടിയിരിക്കും മുത്തശ്ശിയായി 'ക'ധ്യാനത്തിലിരിക്കുന്ന ഋഷിയായി 'ഋ'കൊലുസുകെട്ടിയ പെൺകിടാവായി 'ല'വിരഹമൊഴുകുന്ന പ്രണയം പോലെ 'ഹ'ഇങ്ങനെയിങ്ങനെ അടയിരുന്ന കിളിയുടെ വർണമുട്ടകൾ പൊട്ടി കൺതുറക്കുംപോലെയാണ് ഗീതുശ്രീയുടെ കവിതകൾ വാർന്നുവീഴുക.
ഈ സമാഹാരത്തിൽ എന്നെ മോഹിപ്പിച്ച അനേകം കവിതകളുണ്ട്. അതിലൊന്നാണ് 'തുഷാരം'.പായ്യാരം പറയുംപോലെയാണ് ഈ കവിതയുടെ ഘടന. "...വെണ്മുത്തുകൾ കോർത്ത ഒരു മലായാന്നേ തോന്നീരുന്നുള്ളൂട്ടോ / എന്ത് ഭംഗ്യാന്നറിയോ എന്നെ കാണാൻ/ നെല്ലോലത്തുമ്പിലെ മാറാലനൂലിൽ തൂങ്ങി തിളങ്ങി / ഗമയിലെങ്ങനെ നിക്കായിരുന്നൂന്നെ..അപ്പോഴാ ആ കുശുമ്പൻ കാറ്റു വന്നത്. ഉതിർന്നുവീണപ്പോ എൻ്റെ കണ്ണ് നിറഞ്ഞൂ ട്ടോ. അപ്പൊ കള്ളൻ പറയാ സാരല്യ, രാവിൽ വാനം നിന്നെ വീണ്ടുമണിയിക്കുമല്ലോ എന്ന്..." ഇങ്ങനെ ഉത്തമപുരുഷൻ കവിതകളിൽ വന്നുനിന്നു സ്വകാര്യം പറയുന്ന വരികൾ ഈ കാവ്യലോകത്തിൽ കാണാം.
ബിംബങ്ങളുടെ സമൃദ്ധിയാണ് ഗീതുശ്രീയുടെ കവനങ്ങൾ.sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-28435363693611430362022-03-15T05:00:00.000-07:002022-03-15T05:00:03.587-07:00ഗീതു 2 ഒരു കാറ്റായി ഞാനടുത്തെത്തുമ്പോൾ പിന്നെയും നീ അരൂപിയാവുന്നതെന്തേ ...
തൻ്റെ കാവ്യസമാഹാരത്തിലെ നടുത്താളിൽ മാനം കാണാതെ ഒളിപ്പിച്ചുവെച്ച മയിൽപ്പീലിയാണ് ഓർമയുടെ ഈ ഹൃദയം എന്നൊരു കവിതാശകലം ഗീതു എവിടെയോ കോറിയിടുന്നുണ്ട്.സങ്കൽപ്പ ലോകത്തു കാണാച്ചിറകിൽ പാറിനടക്കുന്നൊരു പേരറിയാപക്ഷി യാണ് ഞാൻ .താനെഴുതിയ അക്ഷരങ്ങളിൽ വെറുതെ തിരഞ്ഞുനടക്കാതെ മിടിക്കാൻപോലും മറന്നുപോകുന്ന ഈ ഹൃദയത്തെ തൊട്ടറിയാൻ അവൾ ക്ഷണിക്കുന്നുണ്ട്.കോറിയിട്ട കടലാസുകെട്ടുകളിലല്ല ഇനിയും ഉറവിടം കണ്ടെത്തിയിട്ടില്ലാത്ത മറ്റൊരവയവമാണ് തന്നിലെ കവിതയുടെ ഹൃദയം എന്നും കവയിത്രി പറഞ്ഞുവെക്കുന്നുണ്ട്.
ഒറ്റവര, എന്നിട്ടും, അത്രയും, വീണപൂവ്, പ്രവാസി തുടങ്ങിയ വാക്കുകൾ കുറുകിയ കവിതകളിൽ ഈ എഴുത്തുകാരിയുടെ ആത്മാവുണ്ട്.
ചോദ്യങ്ങൾക്കെല്ലാം ഉത്തരം വേണമെന്ന് ശഠിക്കരുത് എന്നവൾക്കറിയാം.ചില ചോദ്യങ്ങൾ ഉത്തരമേയില്ലാത്തതാണ്.പലതും ഉത്തരം അർ ഹിക്കുന്നില്ല.ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതാണല്ലോ ലോകം. കിനാവുകൾ ചേക്കേറിയ ഒരു പൂർണചന്ദ്രോദയം ഈ കവിതകളിൽ സ്വപ്നമായി മിന്നിപ്പൊലിയുന്നുണ്ട്.എന്നിട്ടും ഞാനൊരു പാവം തൊട്ടാവാടി എന്നാണവളുടെ ഭാവം. പെയ്തുതോർന്ന മഴകളിൽ ഊർന്നുപോയ മലഞ്ചെരിവിലെ പാറകൾക്കിടയിലൂടെ "മണ്ണിൽ വേരൂന്നി പടരാൻ കൊതിക്കുവോൾ, ഇളംനിറത്തിൽ ശലഭം നുകരാത്ത പാഴ് പൂക്കളും ചൂടി ആരെയോ കാത്തിരിപ്പവൾ .." ഈ വരികളിൽ തൻ്റെ കാത്തിരിപ്പിൻ്റെ വേദന കൊത്തിവച്ചിട്ടുണ്ട്.ഇനിയൊരു പുനർജനിയിൽ നമുക്ക് കുപ്പിവളകളായി ജനിക്കാം എന്ന് മറ്റൊരു കവിതയിൽ. നമുക്കന്ന് മഴവില്ലിൻ്റെ നിറങ്ങളേഴും വാരിയണിയാം എന്നവൾകൊതിക്കുന്നു.
എൻ്റെ മരവിച്ച വിരലുകളിന്ന് നിൻ്റെ വിരൽ കടം ചോദിക്കുന്നു.ചേർത്തുവായിക്കുമ്പോഴൊക്കെ ഇടമുറിയാത്ത ഒറ്റക്കവിതയാണ് നമ്മൾ.
ചില കവിതകളിൽ മഹാകവി ടാഗോറിൻ്റെ ഗീതാഞ്ജലി ഓർമയിൽ ഉണർത്തും ഈ കവയിത്രി. "ഒരിക്കൽ മാത്രം നീ പടികടന്നുവന്ന ഒരുമ്മറമുണ്ട്. ഒരിക്കൽമാത്രം നീ ഉമ്മറത്തെ മുന്നൊതുക്കുകളെയും കടന്നുവന്നു. രണ്ടാമത്തെ പടിയിൽ നിന്റെ പാദുകമഴിച്ചുവെച്ചു. തുടുത്ത റോസാദലം പോലുള്ള പാദങ്ങളിൽ നിന്ന് കാലുറകളൂരി എന്നെ പേരുചൊല്ലി വിളിച്ചു. നടുമിറ്റത്തപ്പോൾ നിലാവും മഞ്ഞും പൊഴിഞ്ഞു."
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-37878498411001218392022-03-12T04:41:00.000-08:002022-03-12T04:41:46.929-08:00ഗീതുശ്രീ സഫലമായൊരു ആനന്ദധാരയാണ് ഗീതുശ്രീയുടെ കവിതകൾ. ഞാനടിമുടി പൂത്തൊരു കൊന്നയായ് അവിടുത്തെ തിരുമുടിമാലയിലൊരു പൂവായിമാറി സഫലമീ ജന്മം എന്നൊരു അർഥന.
സുഗന്ധിയായി തപസ്സിരിക്കുകയാണ് ഈ രാധ. കാട്ടുകടമ്പിലെ വള്ളിയൂഞ്ഞാലിൽ കൃഷ്ണനോടൊപ്പം ആടിരസിച്ചുല്ലസിക്കാൻ കൊതിക്കുന്ന രാഗലോലയാണ് ഈ കവിത.
കാരുണ്യം പെൺമെയ്യാർന്നപോലെയാണ് മുത്തശ്ശിയുടെ വാത്സല്യം. നിലാവിനെന്തേ പതിവിലും ചന്തം എന്നാരായുന്ന രാധിക. സഖിനിൻ്റെ യുള്ളിൽ ഒളിപ്പിച്ച കള്ളൻ കൊളുത്തിയ കാന്തവിളക്കുകളാണോ ?
ഓരോ മാംപൂക്കാലവും പൊയ്പോയൊരു ബാല്യം അവൾക്കു തിരികെ കൊടുത്തു.നാട്ടു തേന്മാവിൻ്റെ ചോട്ടിൽ വന്നു വീഴുന്ന മധുരമാണീ കവിത തല്ലജങ്ങൾ. നിന്നോട് പിണങ്ങുമ്പോൾ എന്ന കവിത നോക്കൂ .വാ തോരാതെ മിണ്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇലത്തുമ്പിലെ നീർത്തുള്ളി പോലെ വീണുടയുന്ന വരികൾ. നിൻ്റെ പുന്നാരങ്ങളിലെ കളിവാക്കായും കളിമ്പമായും ഒരുനാൾ നീയറിയാതതിരിലെ വേലിപ്പത്തലിൽ തൊടിയിലെ പുളിമരചാർത്തിൽ ഒളിച്ചിരിക്കുന്ന കവിത.ഒടുങ്ങാത്ത തിരയിളക്കമാർന്ന കണ്ണിലെ പ്രണയക്കടൽ. പരിഭവം പറയുമ്പോൾ പ്പോലും പ്രിയൻ്റെ ഉള്ളം മുറിഞ്ഞു ചോരപൊടിഞ്ഞെങ്കിലോ എന്ന ഭയം അവൾക്കുണ്ട്.
മഴ എന്ന കവിത ഇടിവെട്ടിപ്പെയ്യുന്ന ഒരു തുലാവർഷരാവിൻ്റെ സൗന്ദര്യമുള്ളതാണ്.ഇന്നലെ രാത്രി തുടങ്ങിയതാണ് , ഈ തണുത്ത വെളുപ്പാൻകാലത്തും ചിണുങ്ങി പെയ്യുകയാണ് മഴ.കുസൃതിയാണ് ആ മിഴി നിറയെ.
മഞ്ഞപ്പൂഞ്ചേലയും കാഞ്ചന നൂപുരവും കിങ്ങിണിക്കൊഞ്ചലും പീലിത്തിരുമുടിയും കോലകുഴൽവിളിയും പൊന്നരഞ്ഞാണവും ഗീതുവിൻ്റെ കവിതകളിൽ നിറമാല ചാർത്തുന്നു. ഒരേ ഹൃദയത്തുടിപ്പണിഞ്ഞ ചകോരം മിഥുനമായി നിലാവ് നുണയാൻ കാത്തിരിക്കുന്ന കവിഹൃദയം. നീയെന്നിലും ഞാൻ നിന്നിലും അത്രമേൽ വേരാഴ്ത്തിക്കഴിഞ്ഞു. ഓർമയുടെ ചക്രവാളസീമയിൽ സൂര്യൻ ഉദിക്കുന്ന ദിനം ഞാനെൻ്റെ നീരാളിക്കൈകൾ വേർപെടുത്തും.. എന്നിടത്തോളം ദൃഢമാണ് ഗീതുവിൻ്റെ കവിതാനുരാഗം.
വട്ടുണ്ടോ നിനക്കെന്ന് ഉള്ളിലിരുന്നാരോ ചോദ്യമെറിയുമ്പോൾ, വാഴ്വെന്നത് വെറുമൊരു കനവായിരുന്നെങ്കിൽ എന്നവൾ ഉള്ളാലെ കൊതിക്കും. കൂമ്പുമീ തൊട്ടാവാടി ഉണരാതിരുന്നെങ്കിൽ എന്ന് സ്വയം ശപിക്കും.
പടിപ്പുരമിറ്റവും അലരിപ്പൂക്കൾ വിരിഞ്ഞ തൊടികളും നന്ത്യാർവട്ടങ്ങൾ ഉലഞ്ഞാടിയ തെക്കേപ്പുറവും കടന്നു ചിത്രപതംഗങ്ങളെപ്പോലെ ചേച്ചിയോടൊപ്പം, കുഞ്ഞനുജനോടൊപ്പം ഓടിക്കളിച്ച കുട്ടിക്കാലം. ഹരിയുടെ കോലകുഴൽ മാധുരിയിൽ ഒഴുകുകയാണവൾ പുഴപോലെ. പ്രേമക്കടലിൽ വെൺനുര പോലവൾ നുണയുകയാണു മരന്ദം. sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-59741076887064931212021-11-05T10:07:00.000-07:002021-11-05T10:07:11.680-07:00 ഒമ്പതാം സിംഫണി
===================
വിശ്രുത സംഗീതജ്ഞൻ ബീഥോവൻ ലോകത്തോട് വിടപറഞ്ഞിട്ട് 250 വർഷം തികയുന്നു.അദ്ദേഹം മായികസംഗീതം പകർന്ന ഒൻപതാം സിംഫണി ഇന്നും ലോകമെമ്പാടും സംഗീതപ്രേമികൾ ആഘോഷിക്കുന്നുണ്ട്. ബീഥോവന്റെ ഉന്മാദം നിറഞ്ഞ സംഗീതരാവുകളുടെ കഥ എക്കാലവും ആസ്വാദകലക്ഷങ്ങളുടെ പ്രിയപ്പെട്ട അന്വേഷണവിഷയവുമായിരുന്നു. ഇരുന്നൂറ്റിയൻമ്പതാം വാർഷികം കൊണ്ടാടിയ 2020 ലോകമാകെ മഹാമാരിയുടെ പിടിയിൽ അമർന്നുപോയ വർഷം കൂടിയായിരുന്നു. എന്നിട്ടും ബീഥോവനെ അനുസ്മരിച്ചുകൊണ്ടുള്ളസൊനാറ്റകളും പിയാനോ സദസ്സുകളും ലോകമെമ്പാടും അരങ്ങേറി.
വിശ്രുത ഗായകനെ വാഴ്ത്തുന്ന രചനകളും സിംഫണികളും സംഗീത പ്രണയികൾ ആവിഷ്കരിക്കുകയുമുണ്ടായി.
ഇദംപ്രഥമമായി മലയാളത്തിലും ആ മഹാപ്രതിഭയെ സമാദരിക്കുന്ന ഒരു നോവൽ ജനിച്ചു എന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്.
എന്നാൽ നർഗീസ് എഴുതിയത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ബീഥോവന്റെ ജീവചരിത്രമല്ല ഈ കൃതി. പാശ്ചാത്യസംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം വിടർത്തുന്ന ആവിഷ്കാരവുമല്ല. ബീഥോവൻ എന്ന പ്രതിഭാശാലിയായ മനുഷ്യന്റെ സ്വകാര്യലോകവും ജീവിതവും അന്വേഷിച്ചുള്ള യാത്രയിൽ ഇടക്കെപ്പോഴോ ഉള്ളിൽ താനറിയാതെ കയറിവന്ന് ഇടം പിടിച്ച മിനോന എന്ന കൊച്ചുപെൺകുട്ടിയാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ബീഥോവൻ വൈവഹികജീവിതം നയിച്ചതായി എവിടെയും നാം വായിച്ചിട്ടില്ല. പാശ്ചാത്യ ലോകം കലാകാരന്മാരുടെ കുടുംബജീവിതം ചിക്കിചികയാറുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രണയവും വൈഷയിക
ജീവിതവും രഹസ്യാത്മകതയുടെ തിരനീക്കി പുറത്തുവരുമ്പോൾ, അനേകകാലത്തിനിപ്പുറം മറ്റൊരു ദേശത്തിരുന്ന് ഒരെഴുത്തുകാരി ആ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഭാവന ചെയ്യുമ്പോൾ അതിന് പുതിയൊരു മാനം കൈവരുന്നു.
ബീഥോവൻ താൻ കണ്ടുമുട്ടിയവരിൽ ആരെക്കാളുമേറെ പ്രണയിച്ച ഹൃദയത്തോട് ചേർത്തുനിർത്തിയ ജോസഫൈനിൽ ജനിച്ച കുട്ടിയാണ് മിനോന. ഹതഭാഗ്യയായ മിനോനയെ ലോകം കൈവിട്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ വിടർന്ന സംഗീതം നർഗീസ് ചെവിയോർക്കുകയാണ് ഈ നോവലിൽ.
മിനോനയെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങൾ മാത്രമേ ഗൂഗിൾ പങ്കുവെക്കുന്നുള്ളൂ. അവൾ വിശ്വപ്രതിഭയായ ബീഥോവന്റെ മകളാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. എന്നാൽ അക്കാലം ആ സത്യം ഹിരണ്മയപാത്രം കൊണ്ട് മൂടിവെച്ചു. തമസ്കരിക്കപ്പെട്ട ചരിത്രത്തിലെ ഒരേടാണ് നർഗീസ് കണ്ടെടുക്കുന്നത്.
ബീഥോവനെ തേടിയുള്ള യാത്രയുടെ തുടക്കത്തിൽ തന്നെ സഫ്ദർ തിരിച്ചറിഞ്ഞു, താനൊരു രാവണൻകോട്ടയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന്. തനിക്കജ്ഞാതമായ ഏതോ പുരാതന അറിവുകൾക്ക് മുന്നിൽ കാലത്തെ ബലികൊടുക്കാൻ പോവുകയാണെന്നും.
നഗരം തെരുവ് വിളക്കുകൾ കൊളുത്തിയ സന്ധ്യകളിൽ തേക്കിൻകാട് മൈതാനത്തിലെ പുൽത്തകിടിയിൽ മലർന്നുകിടന്നു കൊണ്ട് മേഘസഞ്ചാരം നടത്തുമ്പോഴാണ് സഫ്ദർ മഹാഗണിമരത്തോടും ഇലക്കൂടാരങ്ങളോടും സംസാരിക്കുന്നത്.മഹാഗണി വൃക്ഷമേ നിൻ്റെ പരുക്കൻ തോലിനുള്ളിലെ ഏതു മോതിരവളയത്തിനുള്ളിലാണ് സംഗീതത്തിൻ്റെ വിപഞ്ചിക നീ ഒളിപ്പിച്ചു വെച്ചത്? പ്രകൃതിയുടെ വൃന്ദവാദ്യം സഫ്ദറിനു ഉത്തരം നൽകുകയായി.പേരറിയാത്ത അനേകം പുഷ്പങ്ങൾ വിടർന്നുനിന്ന പാതയിലൂടെ ഏകനായി നടന്നുപോയ ബീഥോവനെ സഫ്ദർ ഭാവനയിൽ കണ്ടുമുട്ടി. കാറ്റുവീശിയ മരച്ചില്ലകൾ ഉലയുന്ന പോലെയും ആകാശച്ചെരുവിലെ പക്ഷിച്ചിറകുകൾ തരംഗം കൊള്ളുന്ന പോലെയും അദ്ദേഹത്തിൻ്റെ കാരങ്ങൾ താളാത്മകമായി ചലിച്ചുകൊണ്ടിരുന്നത് സഫ്ദർ ശ്രദ്ധിച്ചു.
അഞ്ജലി പൊടുന്നനെ അയാളോട് പറഞ്ഞത്, ഞാൻ തിരയുന്നത് മിനോനയെയാണ്.ചരിത്രത്തിൽ ഇടംതേടാതെ പോയ രേഖകൾ ഇല്ലാത്ത ജാരസന്തതി മിനോനയെ.ബീഥോവൻ്റെ മകൾ.മേൽവിലാസമില്ലാതെ ജീവിക്കേണ്ടിവന്ന പാവം പെൺകുട്ടി.ഞാൻ മിനോനയാണ് സഫ്ദർ . അവളെ അറിഞ്ഞ ശേഷം എനിക്കവളല്ലാതെ മറ്റാരുമാകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ അവളെക്കുറിച്ചെഴുതുക. അഞ്ജലി ആവശ്യപ്പെട്ടു, സഫ്ദർ, നീ മിനോന കണ്ട ബീഥോവനെക്കുറിച്ച് എഴുതൂ .
മിനോന തനിക്കു ജന്മം നൽകിയ പിതാവിനെ ആദ്യമായി ഒരു നോക്ക് കാണുന്നത് അമ്മ വിട്ടുപിരിഞ്ഞ നിർദ്ദയമായൊരു ശൈത്യകാല സായാ ഹ്നത്തിലായിരുന്നു. അമ്മ ജോസഫൈൻ അന്ത്യനിദ്രകൊണ്ട മുറിയുടെ വാതിൽ തുറക്കുമ്പോൾ ഒരാളുടെ അഭാവം സൃഷ്ടിക്കുന്ന ഭാവം ഓർമിപ്പിച്ചുകൊണ്ടുള്ള അലൗകിക പ്രകാശം അവിടെ നിറഞ്ഞുനിന്നു.വസ്ത്രങ്ങളും ശിരോലങ്കാരങ്ങളും നിറച്ച അറകൾക്കപ്പുറം തെരേസ , മിനോനയുടെ ചെറിയമ്മ അവൾ കാണാൻ അതിയായി ആഗ്രഹിച്ച സംഗീതഗ്രന്ഥങ്ങൾ കണ്ടെത്തി.അച്ഛൻ മക്കൾക്കുവേണ്ടി അമൂല്യമായി കാത്തുസൂക്ഷിച്ച പിയാനോ നോട്ടുകളും വയലിൻ പാഠങ്ങളും ഓപ്പറ അവതരണത്തിലെ വ്യത്യസ്ത രീതികൾ അങ്കനംചെയ്ത കൊച്ചു കൈപ്പുസ്തകങ്ങളും ആയിരുന്നു നിറയെ.ഡാവിഞ്ചിയുടെ സ്കെച്ചുകളുടെ പകർപ്പുകളും മാർലോയുടെയും സ്പെൻസറിൻ്റെയും കവിതകളുടെ ജർമ്മൻ പരിഭാഷകളും കൊണ്ട് സമ്പന്നമായൊരു വസന്തഭൂതകാലത്തിൻ്റെ കൈയ്യൊപ്പുകൾ. ഒപ്പം, പെപ്പി എന്ന് തങ്ങൾ അരുമയായി വിളിച്ചുപോന്ന അനിയത്തിയുടെ ബീച്ചുമരത്തിൻ്റെ പുറംചട്ടയുള്ള ഡയറികളും.മിനോനയുടെ മാതാവിൻ്റെ ജീവിതത്തിെം കണ്ണീരു വീണുനനഞ്ഞ താളുകളായിരുന്നു അവ. അങ്ങനെ ബ്രൂൺസ്വിക് കുടുംബത്തിലെ സവിശേഷമായ നീക്കിയിരുപ്പായി അവ മിനോനയെ കാത്തുകിടന്നു.
അമ്മ വിട്ടുപിരിഞ്ഞപ്പോൾ നിനോന ഏഴു വയസ്സുമാത്രമുള്ള കുട്ടിയായിരുന്നു.എങ്കിലും ആഘോഷിക്കപ്പെടാത്ത അവളുടെ ബാല്യം ഓർമ്മകൾ കൊണ്ട് ദീപ്തമായിരുന്നു. പിറന്നാൾ സത്കാരങ്ങളുടേയോ കളിപ്പാവകളുടെയോ ഉല്ലാസയാത്രകളുടെയോ ഭംഗികളില്ലാത്ത അവളുടെ ദിവസങ്ങൾ തികച്ചും വിരസമായിരുന്നു.വിളക്കുകളെല്ലാം ഊതിക്കെടുത്തി തന്നെ ഇരുട്ടിലേക്ക് തള്ളിവിട്ട ലോകത്തിനു മുൻപിൽ പകച്ചുനിൽക്കാനേ മിനോനക്കു കഴിഞ്ഞുള്ളു. അങ്ങനെയാണ് അവൾ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തേക്ക് നടന്നടുക്കുന്നത്.'അമ്മ ഉറങ്ങിക്കിടന്ന മുറിയിലെ അഭയം അവൾക്കു തുണയായി. 'അമ്മ ശ്രുതി മീട്ടിയിരുന്ന പിയാനോയുടെ ഇരുനിറക്കട്ടകളിൽ തലചായ്ച്ചു കിടന്നപ്പോൾ വിശ്രാന്തി എന്തെന്ന് അവളറിഞ്ഞു.അഞ്ചുവരിക്കട്ടയ്ക്കും നാല് ഇടകൾക്കുമുള്ളിൽ അനുഭവങ്ങളുടെ സ്വരസംഗീതം ആരുടെയോ വിരൽസ്പർശം കാത്തുകിടന്നു.അമ്മയുടെ ഓർമ്മക്ക് ഒരു മെഴുകുതിരി കൊളുത്തിവെച്ചുകൊണ്ട് അമ്മയുടെ പിയാനോ സ്കെച്ചുകളിൽ നിന്ന് അവളൊരു സൊണാറ്റ നോട്ട് അഴിച്ചെടുത്തു.സ്വരച്ചീട്ടിലെ ശ്രുതിസ്ഥാനങ്ങളെല്ലാം മനസ്സിൽ ഗണിച്ചു ഇടതുകൈവിരലുകൾ കൊണ്ട് പിയാനോയിലെ എട്ടു സ്വരങ്ങളെയും സ്വതന്ത്രമാക്കി.വലതു കൈവിരലുകൾ കൊണ്ട് മൂന്നു സ്വരപാദങ്ങളേയും ഹൃദയത്തിൽ ആവിഷ്കരിക്കാൻ വെമ്പി.
അന്നേരം ഡാന്യൂബിലെ ശാന്തവും പ്രസന്നവുമായ ഒഴുക്കിലൂടെ ഒരു കളിയോടം തുഴയുന്ന സാരള്യതയിൽ വിഷാദമധുരമായ സംഗീതത്തിൻ്റെ ഒന്നാം പാദം പൂർത്തിയായി. സമതലങ്ങൾ വിട്ടു ദുർഘടമായ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുംപോലെയായിരുന്നു രണ്ടാം പാദം. സ്വരങ്ങളുടെ കാനനപാതയിലൂടെ കാടിൻ്റെ നിഗൂഢവും തരളവുമായ ലാവണ്യത്തിലേക്ക് സ്വരലഹരി കിനിഞ്ഞിറങ്ങുന്നതു മിനോന തിരിച്ചറിഞ്ഞു.
മിനോനയുടെ കുഞ്ഞുനീലക്കണ്ണുകളിലൂടെ അവളുടെ അമ്മ ജോസഫൈനിലേയ്ക്കും അച്ഛൻ ബിഥോവനിലേക്കുമുള്ള താക്കോൽ തിരഞ്ഞു പോകുകയാണ് സഫ്ദർ .
സോളോകൾ ,ക്വാർട്ടറ്റുകൾ,ഓപ്പറകൾ, സൊണാറ്റകൾ ,സിംഫണികൾ എന്നിങ്ങനെ ലോകം കാതോർക്കുന്ന മായികസംഗീതമാണ് ബീഥോവൻ ആവിഷ്കരിച്ചത്. സദാസമയം വായുവിൽ വിരലുകൾ ചുഴറ്റി സ്വാസ്ഥ്യരഹിതനായ ഒരുവനായി അദ്ദേഹം തൻ്റെ ഉൾമുറികളിൽ അലഞ്ഞു.തൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കർമമായിരുന്നു ഒമ്പതാം സിംഫണിയുടെ രചന.ആത്മാവിലെ ഏറ്റവും ദീപ്തമായ തീനാളത്തിൻ്റെ ആവാഹനമായിരുന്നു അതെന്നു പറയണം. അതിനായി സ്റ്റാഫ് നോട്ടിൽ ഒൻപതു ഒടിവുകളിലായി സംഗീതം അളന്നു വേർതിരിച്ചിനൽകി രുന്നു.വയലിനിൽ നിന്ന് ഒരേ താളക്രമം പകർന്നുകൊണ്ട് സുഷിരവാദ്യത്തിലേക്ക് അതിനെ കൈമാറണം. കാൽവിരൽ മുതൽ ശിരസ്സുവരെ പ്രകമ്പനം കൊള്ളുകയായിരുന്നു ബീഥോവൻ. എവിടെയാണ് തൻ്റെ ഓർമ കൈവിട്ടുപോയത്? ഒമ്പതാമത്തെ ചിഹ്നം തിരിച്ചറിയാനാവാതെ അദ്ദേഹം വിവശനായി. അതവളായിരുന്നു. മിനോന. സ്വന്തം ചോരയിൽ കുരുത്തവൾ.ഒൻമ്പതാം ഒടിവിലെ അടയാളം. സ്വരസ്ഥാനങ്ങൾ നിറഞ്ഞ കുപ്പായം ഇവൾക്കാരാണ് തുന്നിക്കൊടുത്തത്? ആത്മാഭിമാനത്തിനേറ്റ അടി വകവെക്കാതെ പരിഭ്രാന്തിയോടെ തൻ്റെ അലമാരിയിലും സംഗീതശേഖരത്തിലും അയാൾ പരതി. ഡി മൈനറിൽ ഒന്നും രണ്ടും ഗമനങ്ങൾ, ബി ഫ്ളാറ്റ് മേജറിൽ മൂന്നാം ഗമനം. ചുമരിൽ അലസമായി കോറിയിട്ട വടിവില്ലാത്ത രേഖകളിൽ ബീഥോവൻ തൻ്റെ അടുത്ത സ്വരസ്ഥാനങ്ങളുടെ താക്കോൽ തിരഞ്ഞു.എന്നാൽ അതിനിടെ മിനോന തൻ്റെ വടിവാർന്ന കൈപ്പടയിൽ ചിട്ടയായ അഞ്ചുവരി സ്റ്റാഫ് നോട്ടിലെ സംഗീതം പകർന്ന് അച്ഛന് മുന്നിൽ കാണിക്കയായി നൽകി. തികച്ചും അവിശ്വസനീയമായ കാഴ്ചയിൽ ബീഥോവൻ നിർന്നിമേഷനായി നിന്നു. അയാൾ മിനോനയോട് പിയാനോയിൽ വിരലുകൾ ചേർക്കാൻ ആജ്ഞാപിച്ചു. ആ കുഞ്ഞുവിരലുകൾ വിത്തുകൾ കൊത്തിപ്പെറുക്കുന്ന കുരുവിക്കൂട്ടങ്ങളെപ്പോലെ പിയാനോയുടെ സ്വരക്കട്ടകളിൽ മൃദുവായി അരിച്ചുനടന്നു.ബീഥോവൻ പിയാനോക്കരികിലേക്കു നടന്നു ,ഒരു കസേര വലിച്ചിട്ടു തൻ്റെ വലതുചെവി കീ ബോർഡിൽ ചരിച്ചു ചേർത്തുവെച്ചു. ഒരുപക്ഷെ ബീഥോവൻ ജീവിതത്തിൽ ആദ്യമായി തൻ്റെ സംഗീതം ശ്രവിക്കുകയായിരുന്നു.കുരുവികളുടെ സംഘവാദ്യം അയാളെ കോൾമയിർ കൊള്ളിച്ചു. ആ കണ്ണുകളിൽ തുളുമ്പിയ ആർദ്രത മിനോന തിരിച്ചറിഞ്ഞു. ലോലമായ തൂവലുകളിലാണ് ഈ സ്വരക്കട്ടകൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന സത്യം അയാൾക്കറിയാമായിരുന്നില്ല. അമരുന്ന വിരലുകൾ ചെറു ചുറ്റികകൾ കൊണ്ട് സ്വരക്കമ്പികളെ സ്പർശിക്കുന്നു. മുയൽക്കുഞ്ഞുങ്ങൾ തുള്ളിച്ചാടി മറിയും പോലെ വിരലുകൾ പിയാനോയുടെ കട്ടകളിലൂടെ മദി ച്ചുപാഞ്ഞുകൊണ്ടിരുന്നു.മിനോന ഒരുക്കിയ സ്വരഗതികളുടെ ഗന്ധർവസംഗീതം ബീഥോവനെ വിസ്മയിപ്പിച്ചു.അയാൾ മറന്നുപോയ ഒമ്പതാം വളവിലെ സ്വരചിഹ്നം ബീഥോവനെ നോക്കി പുഞ്ചിരി തൂകി. സ്നേഹമയിയായ കാലത്തിൻ്റെ പകർപ്പായി താനൊരുക്കിയ സംഗീതം അതിൻ്റെ ലാവണ്യത്തികവോടെ ബീഥോവൻ്റെ മൂർദ്ധാവിൽ പെയ്തിറങ്ങി.ഹൃദയം കൊണ്ട് പിയാനോ മീട്ടുന്ന ആ രാജകുമാരിയുടെ കണ്ണുകളിൽ പൂത്തിറങ്ങിയ അപൂർവ പ്രകാശത്തെ അദ്ദേഹം വാത്സല്യത്തോടെ നോക്കിനിന്നു. അവളുടെ കുഞ്ഞുനഖങ്ങളിൽ പടർന്ന ശോണിമ അയാൾ ശ്രദ്ധിച്ചു.ഇളം ചോരയിൽ വെളുത്ത പിയാനോക്കട്ടകൾ ചുവന്നത് അദ്ദേഹം വിവർണനായി നോക്കിനിന്നു.
തൻ്റെ പ്രാണൻ പറിച്ചു് ആ പെൺകുട്ടിയുടെ കാൽക്കൽ സമർപ്പിക്കാൻ അദ്ദേഹം വെമ്പി. ' മകളേ'..ഗദ്ഗദം നിറഞ്ഞ ആ തൊണ്ടയിൽ നിന്ന് വാത്സല്യം ചുരന്നൊരു വിളി നിശബ്ദം വന്നുവീണു. ഈ നോവലിലെ ഏറ്റവും മനോഹരമായ അധ്യായമാണ് നാം വായിച്ചത്.
പരിചിതമായൊരു സ്ഥലരാശിയിൽ നിന്നുതന്നെയാണ് നോവൽ ആരംഭിക്കുന്നത്. തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും സാഹിത്യ അക്കാദമിയും ക്രൈസ്തവ ദേവാലയങ്ങളും ക്ലാസിക്കൽ സംഗീതമുറങ്ങുന്ന ലൈബ്രറിയും പള്ളിമേടകളും സായാഹ്നനഗരത്തിന്റെ കാഴ്ചകളും കോഫീ ഹൗസും ശക്തൻ മാർക്കറ്റും നേർത്ത ആരവം നിറഞ്ഞ വീഥികളും പുൽമൈതനത്തിൽ മലർന്നു കിടന്നു നോക്കുമ്പോൾ വെള്ളിവലാകകൾ ഒഴുകിനീന്തുന്ന നീലാകാശവും കഥാനായകനായ സഫ് ദർ തൻ്റെ അന്വേഷണം തുടങ്ങുന്നത് ഇവിടെനിന്നാണ്. സംഗീതാധ്യാപികയായ അഞ്ജലീസുധയെ കണ്ടുമുട്ടിയതും ഈ നഗരചത്വരത്തിൽ വെച്ചുതന്നെയാണ്. സഫ്ദർ തന്റെ സ്വപ്നം അഞ്ജലിയുമായി പങ്കിടുന്നതും പിയനോയുടെ മൃദുശയ്യയിൽ ആദ്യമായി സ്പർശിച്ചപ്പോൾ സ്വർഗീയമായൊരു നാദമുണർന്നതും അതിൻ്റെ സ്പന്ദനം തനിക്കു ചുറ്റും പ്രസരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.
തികച്ചും പരിചിതമായ ഒരു സ്ഥലരാശിയിൽ നിന്ന് അനന്തകാലത്തിന്റെ വിദൂരരഥ്യയിലേക്ക് നടത്തിയ പശ്ചാദ്ഗമനമാണ് ഈ നോവലിന്റെ ഇതിവൃത്തം. തൻ്റെ സ്വത്വത്തിന്റെ അപരമുഖമാണ് അധ്യാപികയും സുഹൃത്തുമായ അഞ്ജലി. ബീഥോവനെ തേടിപ്പോയ സഫ്ദറിനെ മിനോനയിലേക്ക് വഴിനടത്തിയത് അഞ്ജലിയാണ്. സ്ഥലവും കാലവും തമ്മിലുള്ള വേഴ്ച കയ്യടക്കമുള്ള ക്രാഫ്റ്റിലൂടെ നർഗീസ് അനായാസം ആവിഷ്കരിക്കുന്നത് കൃതിയുടെ പുനർവായനയിൽ നാം തിരിച്ചറിയും.
പാശ്ചാത്യ സംഗീതത്തിന്റെ ക്ലാസിക്കൽ ഗരിമയിലേക്കുള്ള തീർഥാടനമല്ല ഈ നോവൽ. ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ലഹരി നിറഞ്ഞ സർഗജീവിതത്തിന്റെ തിരനോട്ടവുമല്ല. എന്തിന് വിയന്നയും ഓസ്ട്രിയയിലെ പ്രഭു കുടുംബങ്ങളും സംഗീതമുറങ്ങിയ പള്ളിമേടകളും സിംഫണികളും സൊനാറ്റകളും സ്പന്ദിച്ച സംഗീതവിരുന്നുകളും ആസ്വാദകവൃന്ദമൊരുക്കിയ ഹസ്താരവങ്ങൾ പോലും പശ്ചാത്തലസൗന്ദര്യമൊരുക്കി നിൽക്കുക മാത്രമാണ്നർഗീസിൻ്റെ കൃതിയിൽ. മിനോന എന്ന കൊച്ചു പെൺകുട്ടിയുടെ ഏകാന്തതയിലെ തേങ്ങൽ വായനയിലുടനീളം നമ്മെ പിന്തുടരും. അവളുടെ വ്യഥകളും നൈരാശ്യവും പതിയെ നമ്മുടേതായി മാറുകയാണല്ലോ. പിറന്ന വീട്ടിൽ നിന്ന് അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാമുപേക്ഷിച്ചിറങ്ങിപ്പോവുന്ന മിനോന കൂടെകൊണ്ടുപോയത് ഓർമ്മകൾ നിറച്ച ഏതാനും ഡയറികളും സംഗീതപുസ്തകങ്ങളുമാണ്. അവതന്നെ യാത്രക്കിടയിൽ ഏതോ വനമരത്തിൻ്റെ പൊത്തിൽ ഒളിച്ചുവെക്കേണ്ടിയും വന്നു. പിന്നെ കോൺവെന്റ് ജീവിതം മ്ലാനത നിറഞ്ഞ കൗമാരം. ഒടുവിൽ അവൾ ആഗ്രഹിച്ചതുപോലെ ജന്മം നൽകിയ സ്വന്തം പിതാവിൻ്റെ കൂടെ, അദ്ദേഹത്തിത്തിൻ്റെ പരിചാരികയായി ജീവിച്ചു. ഉന്മാദിയായൊരു കലാകാരൻ്റെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അനവസരത്തിലുള്ള രോഷപ്രകടനവും തികഞ്ഞ സന്തോഷത്തോടെയാണ് മിനോന സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹം തന്നെ മകളായി അംഗീകരിച്ചില്ലല്ലോ എന്ന വേദന അവളെ ജീവിതകാലം മുഴുവൻ പിന്തുടർന്നു.
നർഗീസ് ആദ്യമെഴുതിയ നോവൽ യൂറോപ്യൻ ചിത്രകലയുടെ പശ്ചാത്തലത്തിലായിരുന്നു. ആൻഡ്രിയോ എൽ സാർട്ടോ എന്ന നവോത്ഥാന കാല ചിത്രകാരൻ്റെ ഭ്രമാത്മകലോകം അനാവൃതമാകുന്ന ആ കൃതിയുടെ രചനാവേളയിൽ നേരിടേണ്ടിവന്ന വെല്ലുവിളിയും പരിശീലനവും 'ഒമ്പതാം സിംഫണി'ക്ക് മാർഗദർശകമായി ഭവിച്ചു എന്നുവേണം കരുതാൻ.
പതിവായി ബിനാലെ അരങ്ങേറുന്ന ഫോർട്ട് കൊച്ചി എന്ന ആർട്ട് ഗാലറിയുടെ തീരത്താണ് നർഗീസ് ജനിച്ചു വളർന്നത്. കലയും സംസ്കാരവും കൈകോർത്ത തുറമുഖ നഗരിയുടെ പശ്ചാത്തല ഭൂമിക ഈ എഴുത്തുകാരിയുടെ മനോഗതങ്ങളിൽ അപൂർവചാരുതയാർന്ന ക്യാൻവാസ് നിർമിച്ചിരിക്കാം. ജൂതന്മാരും പറങ്കികളും ലന്തക്കാരും ഇംഗ്ലീഷ് ഫ്രഞ്ച് യാത്രികരും കരോൾ ഗാനങ്ങളും ഗസൽ രാവുകളും ഉണർത്തിയ ഭാവനയുടെ യാനപാത്രത്തിലാണ് കഥാകാരി സഞ്ചരിച്ചിരിക്കുക. അറബികളും റോമാക്കാരും വന്നിറങ്ങിയ പായ്വഞ്ചികളുടെ കലാവാണിജ്യ പാതയിൽ തദ്ദേശീയയായ ഒരെഴുത്തുകാരി അബോധമായെങ്കിലും വായിച്ചെടുക്കുന്ന ചില ലിപികളുണ്ട്.
അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിറന്ന നാടും വീടും വിട്ട് അധികം യാത്ര ചെയ്ത ഒരാളല്ല ഈ എഴുത്തുകാരി എന്നതാണ്. വിവാഹിതയായി ഏറെ വിദൂരത്തിലല്ലാതെ മറ്റൊരു പട്ടണപ്രവിശ്യയിലെ ഒരുൾനാടൻ ഗ്രാമത്തിലെത്തുകയും അവിടെ സ്കൂൾ അധ്യാപികയായി ജീവിക്കുകയും ചെയ്യുന്ന നർഗീസ്, ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ബിരുദാനന്തര ബിരുദകാലത്ത് സാഹിത്യപഠനത്തിനിടെ പരിചയപ്പെടാനിടയായ കഥകളും കവിതാലോകവും ഭാവനയുടെ മറുകര തേടിപ്പോകാൻ തനിക്കു സഹായകമായി എന്ന് അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അപൂർവമായ കല്പനാവൈഭവം ഇരു നോവലുകളുടെ രചനയിലും തെളിഞ്ഞുനിൽപ്പുണ്ട്. ക്ലാസ്സിക് നോവലുകളുടെയും കവിതകളുടെയും പാരായണവും വിശിഷ്ട സംഗീതത്തിന്റെ കേവലാസ്വാദനവും നവോത്ഥാന ചിത്രകലയുടെ കാഴ്ചകളും ശില്പസൗഷ്ഠവം തികഞ്ഞ കൃതികൾ നിർമിക്കാൻ നർഗീസിലെ കഥാകാരിയെ ഒരുക്കിനിർത്തിയതാവാം.
അതെന്തുമാകട്ടെ, ഒമ്പതാം സിംഫണി എന്ന നോവൽ വരകളുടെയും വർണങ്ങളുടെയു മനോഹരമായ കൊളാഷാണ് മനസ്സിൽ അവശേഷിപ്പിക്കുക. കവിത നിറഞ്ഞ വാക്കുകളും വരികളും വർണനയുടെ മലർവാടിയിൽ സുഗന്ധികളായി വിടർന്നു നിൽക്കുന്നു. സഫ്ദർ കാണുന്ന കാഴ്ചയും മിനോന തേടിനടന്ന ലോകവും നിറങ്ങളുടെയും സംഗീതത്തിന്റെയും നീർത്തടങ്ങളാണ്. എന്നാൽ വിരഹവും തിരസ്കാരവും നിഴൽ വീഴ്ത്തിയ വേദനയുടെ ഏകാന്തതടവിൽ കഴിയാനുള്ള വിധിയാണ് മിനോന എന്ന കഥാപാത്രത്തിന് ജീവിതം പകുത്തുനൽകിയത്.
സഫ്ദറിന്, പകരം നൽകാനൊരു ജീവിതം കണ്ടെത്താനുമായില്ല. ഒടുവിൽ മിനോന നടന്നകന്ന ഒറ്റയടിപ്പാതയിൽ, നിസ്സഹായനായി നോക്കി നിൽക്കാനേ സഫ്ദർ എന്ന ചരിത്രകാരന് കഴിയുന്നുള്ളൂ.
ഓരോ ഇടവേളയിലും എഴുത്തുകാരൻ്റെ ഉള്ളിൽ അടുത്ത വരിക്കുള്ള നെയ്ത്ത് നടക്കണം.." അഞ്ജലി സഫ്ദറിനെ ഓർമിപ്പിച്ചു. സഫ്ദർ, നീ എഴുതിയ ഓരോ വരിയും എനിക്കറിയാം. ഞാനത് വായിച്ചറിഞ്ഞതല്ല, അനുഭവിച്ചതാണ്.
ബീഥോവൻ മരണകിടക്കയിൽ ആസന്നമൃത്യുവായി ശയിക്കുന്ന വാർത്ത അറിയുമ്പോഴും മിനോന നിർന്നിമേഷയായിരുന്നു. അച്ഛൻ തന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ്, എന്നും. ആ മുറിവിനെ വലം വെച്ചുകൊണ്ടാണ് ജീവിതത്തിലെ ഓരോ പ്രഭാതവും അവളിലൂടെ കടന്നുപോയത്. ഏകാന്തതയിൽ മിനോനയുടെ കണ്ണീരൊപ്പാൻ വന്ന ലിയോ എന്ന കൂട്ടുകാരന് പോലും അവളുടെ കൈത്തലം ഗ്രഹിക്കാനോ ഒപ്പം നടത്താനോ കഴിയാതെ പോയി. സ്വന്തമാക്കാൻ യാതൊന്നും മുന്നിലില്ലാതെ അറ്റം കാണാത്ത വഴിയുടെ തുമ്പിൽ അവൾ നിന്നു. അച്ഛൻ, ലിയോ,പിയാനോ, അമ്മ നൽകിയ ഓർമകളുടെ ആൽബം... എല്ലാം മിനോനയെ വിട്ടുപോയി. ഇടയഗ്രാമത്തിലേക്കു നീണ്ടുപോകുന്ന മൺപാതയിലൂടെ അവൾ നടന്നു നീങ്ങി.
അവസാനവരികളിൽ എത്തിനിന്ന സഫ്ദർ തുടർന്നെഴുതാനാവാതെ തളർന്നിരുന്നു. നിറമിഴികളോടെ അയാൾ പറഞ്ഞു. പ്രിയപ്പെട്ട മിനോനാ, ദുഃഖപര്യവസായിയായ ഒരന്ത്യം ആഗ്രഹിച്ചുകൊണ്ടെഴുതിയതല്ല ഇതൊന്നും.ഇനി സ്വാതന്ത്രയാണ് നീ. മിനോനാ ഞാൻ ഇവിടെ എഴുത്ത് നിർത്തുകയാണ്.
എത്രയോ രാവുകളിൽ സംഗീതത്തിന്റെ കടലിരമ്പം കേട്ടുകിടന്നാണ് ഓരോ വരിയും എഴുതി പൂർത്തിയാക്കിയത്. ബീഥോവന്റെ ജീവിതത്തിലെ ഉന്മാദം കലർന്ന അധ്യായങ്ങൾ തേടി നർഗീസ് വർഷങ്ങളോളം നിരന്തരം വായിച്ചിരുന്നതായി മനസിലാക്കുന്നു. ലഭ്യമായ കൃതികളും ചരിത്രവും പുറംനാടുകളിൽ നിന്നു വരുത്തി. പാശ്ചാത്യസംഗീതത്തെ അടുത്തറിയാൻ ശ്രമിച്ചു. വിയന്നയിലെയും ആസ്ത്രിയയിലെയും നഗരവീഥികളും ഗ്രാമപാതകളും പുല്ല് മേഞ്ഞ വീടുകളും മേഘാവൃതമായ പകലുകളും പ്രഭു മന്ദിരങ്ങളും സിംഫണിയും സൊനാറ്റയും അരങ്ങുണർത്തിയ സംഗീതരാവുകളും സ്വപ്നം കണ്ടു. എന്നാൽ നോവലിൽ ഒരിടത്തും താൻ തേടിനടന്ന അറിവിന്റെ ഭാരം എഴുത്തുകാരി ഇറക്കിവെക്കുന്നില്ല. സ്വയം ചിറകും തൂവലും പൊഴിച്ചു കളഞ്ഞാണ് ഈ കഥ നെയ്തെടുത്തിരിക്കുന്നത്. ചരിത്രവും മിത്തും വർത്തമാനവും സമർഥമായിട്ടാണ് നർഗീസ് ബ്ലെൻഡ് ചെയ്യുന്നത്. കഥ പറയുക എന്ന കലാതന്ത്രത്തിന്റെ കരവിരുത് ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്.
സഫ്ദർ എഴുതി നിർത്തിയ അവസാനവാചകം എന്തെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അതയാളെ അതുഭുതപ്പെടുത്തുക മാത്രമല്ല വികാരാധീനനാക്കുകയും ചെയ്തു. മറ്റെല്ലാ കാഴ്ചകളും കണ്ണിൽനിന്ന് മാഞ്ഞുപോയി. കഥാപാത്രങ്ങൾ ഓരോരുത്തരായി മറവിലേക്ക് നടന്നുപോയി.
ജോസഫൈൻ, തെരേസ, ഷാർലറ്റ്, മാഡം അന്ന, ഷിൻഡ്ലർ,മാരിയൂസ്, ലിയോ,നീന... അവർക്കിടയിൽ ബാറ്റൺ ചലിപ്പിക്കുന്ന മഹാസംഗീതജ്ഞന്റെ കൈകൾ... കാഴ്ചയുടെ കാൻവാസിൽ നിന്ന് ഹംഗറിയിലെ കാടുകളും കുതിരക്കുളമ്പടികളും സംഗീതവിരുന്നുണ്ടു മടങ്ങുന്ന പുരുഷാരവും അയാളെ കടന്നുപോയി.
യൂറോപ്പിലെ വർഗസമരവും വർണവെറിയും അധസ്ഥിതരോടുള്ള തികഞ്ഞ അവഗണനയും സഫ്ദർ ഓർത്തെടുത്തു. എന്തിന് കൊച്ചുകേരളത്തിൽ പോലും ജാതിയും വർണവും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നല്ലോ എന്ന് വേദനയോടെ അഞ്ജലിയോട് അയാൾ പറയുന്നുണ്ട്.
നോവലിലെ അവസാന അധ്യായം തീർക്കുന്ന മായികത വായനക്കാർക്കായി ബാക്കിവെക്കുകയാണ്. കഥാകാരി ഇവിടെ വരച്ചുചേർക്കുന്ന ട്വിസ്റ്റ് നോവലിന്റെ ജൈവാംശവുമായി ഇഴ ചേർന്നുകിടക്കുന്നതാണ്. അതങ്ങനെത്തന്നെ നിൽക്കട്ടെ.
ഒമ്പതാം സിംഫണി ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ഹംസഗാനമായിരുന്നു. പശ്ചാത്യ സംഗീതലോകം പിൽക്കാലത്തും അവ്വിധം ഒരു വിശ്വാസം വെച്ചുപുലർത്തിയിരുന്നത്രെ. ഒൻപതാം സിംഫണിക്കു ശേഷം മറ്റൊരു രചന അസാധ്യമായിരിക്കും എന്ന്.
മിനോനയെ ക്കുറിച്ചുള്ള വായനയിൽ MINONA എന്ന പേര് തിരിച്ചിട്ടുകൊണ്ട് ANONIM എന്ന് ബീഥോവന്റെ ആസ്വാദകർ വായിക്കുന്നുണ്ട്. അജ്ഞാതം എന്നുതന്നെയാണ് മിനോനയുടെ പിറവിയുമായി ബീഥോവനുള്ള ബന്ധം വിലയിരുത്തപ്പെട്ടത്. 'ഒമ്പതാം സിംഫണി'യുടെ കഥാകാരിയെ വേദനിപ്പിച്ചതും അതാവണം. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും മിനോനയെ ചരിത്രം തിരിച്ചറിയുന്നില്ലല്ലോ.
ഈ നോവൽ മനുഷ്യന്റെ വേദനയുടെയും നിസ്സഹായതയുടെയും നിലവിളിയാണ്. കവിത തുളുമ്പുന്ന ഭാഷയിൽ അങ്ങേയറ്റം ആവിഷ്ടയായിട്ടാണ് ( possessed) കഥാകാരി അപരിചിതമായ ഒരു ലോകത്തെ പരാവർത്തനം ചെയ്യുന്നത്. വായനക്കാർ ഇരുകൈകളും നീട്ടി ഈ കൃതിയെ വരവേൽക്കുമെന്ന് ഉറപ്പാണ്. നർഗീസ് എന്ന കഥാകാരിയുടെ 'ഒമ്പതാം സിംഫണി' അനേകം വായനക്കാരിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
കൈരളി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില : ₹ 240/-
- സേതുമാധവൻ മച്ചാട്.
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-79073396280809478572021-11-05T09:28:00.002-07:002021-11-05T09:28:32.754-07:00 ഒമ്പതാം സിംഫണി
===================
ബീഥോവനെ തേടിയുള്ള യാത്രയുടെ തുടക്കത്തിൽ തന്നെ സഫ്ദർ തിരിച്ചറിഞ്ഞു , താനൊരു രാവണൻകോട്ടയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന്. തനിക്കജ്ഞാതമായ ഏതോ പുരാതന അറിവുകൾക്ക് മുന്നിൽ കാലത്തെ ബലികൊടുക്കാൻ പോവുകയാണെന്നും.
നഗരം തെരുവ് വിളക്കുകൾ കൊളുത്തിയ സന്ധ്യകളിൽ തേക്കിൻകാട് മൈതാനത്തിലെ പുൽത്തകിടിയിൽ മലർന്നുകിടന്നു കൊണ്ട് മേഘസഞ്ചാരം നടത്തുമ്പോഴാണ് സഫ്ദർ മഹാഗണിമരത്തോടും ഇലക്കൂടാരങ്ങളോടും സംസാരിക്കുന്നത്. മഹാഗണി വൃക്ഷമേ നിൻ്റെ പരുക്കൻ തോലിനുള്ളിലെ ഏതു മോതിരവളയത്തിനുള്ളിലാണ് സംഗീതത്തിൻ്റെ വിപഞ്ചിക നീ ഒളിപ്പിച്ചു വെച്ചത്? പ്രകൃതിയുടെ വൃന്ദവാദ്യം സഫ്ദറിനു ഉത്തരം നൽകുകയായി. പേരറിയാത്ത അനേകം പുഷ്പങ്ങൾ വിടർന്നുനിന്ന പാതയിലൂടെ ഏകനായി നടന്നുപോയ ബീഥോവനെ സഫ്ദർ ഭാവനയിൽ കണ്ടുമുട്ടി. കാറ്റുവീശിയ മരച്ചില്ലകൾ ഉലയുന്ന പോലെയും ആകാശച്ചെരുവിലെ പക്ഷിച്ചിറകുകൾ തരംഗം കൊള്ളുന്ന പോലെയും അദ്ദേഹത്തിൻ്റെ കാരങ്ങൾ താളാത്മകമായി ചലിച്ചുകൊണ്ടിരുന്നത് സഫ്ദർ ശ്രദ്ധിച്ചു.
അഞ്ജലി പൊടുന്നനെ അയാളോട് പറഞ്ഞത് , ഞാൻ തിരയുന്നത് മിനോനെയാണ്.ചരിത്രത്തിൽ ഇടം തേടാതെ പോയ രേഖകൾ ഇല്ലാത്ത ജാരസന്തതി മിനോനയെ . ബീഥോവൻ്റെ മകൾ. മേൽവിലാസമില്ലാതെ ജീവിക്കേണ്ടിവന്ന പാവം പെൺകുട്ടി. ഞാൻ മിനോനയാണ് സഫ്ദർ . അവളെ അറിഞ്ഞ ശേഷം എനിക്കവളല്ലാതെ മറ്റാരുമാകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ അവളെക്കുറിച്ചെഴുതുക സഫ്ദർ. മിനോന കണ്ട ബീഥോവനെക്കുറിച്ച് എഴുതൂ .
മിനോന തനിക്കു ജന്മം നൽകിയ പിതാവിനെ ആദ്യമായി ഒരു നോക്ക് കാണുന്നത് 'അമ്മ വിട്ടുപിരിഞ്ഞ നിർദ്ദയമായൊരു ശൈത്യകാല സായാ ഹ്നത്തിലായിരുന്നു. അമ്മ ജോസഫൈൻ അന്ത്യനിദ്രകൊണ്ട മുറിയുടെ വാതിൽ തുറക്കുമ്പോൾ ഒരാളുടെ അഭാവം സൃഷ്ടിക്കുന്ന ഭാവം ഓർമിപ്പിച്ചുകൊണ്ടുള്ള അലൗകിക പ്രകാശം അവിടെ നിറഞ്ഞുനിന്നു.വസ്ത്രങ്ങളും ശിരോലങ്കാരങ്ങളും നിറച്ച അറകൾക്കപ്പുറം തെരേസ , മിനോനയുടെ ചെറിയമ്മ അവൾ കാണാൻ അതിയായി ആഗ്രഹിച്ച സംഗീതഗ്രന്ഥങ്ങൾ കണ്ടെത്തി. അച്ഛൻ മക്കൾക്കുവേണ്ടി അമൂല്യമായി കാത്തുസൂക്ഷിച്ച പിയാനോ നോട്ടുകളും വയലിൻ പാഠങ്ങളും ഓപ്പറ അവതരണത്തിലെ വ്യത്യസ്ത രീതികൾ അങ്കനം ചെയ്തകൊച്ചു കൈപ്പുസ്തകങ്ങളും ആയിരുന്നു നിറയെ.ഡാവിഞ്ചിയുടെ സ്കെച്ചുകളുടെ പകർപ്പുകൾ മാർലോയുടെയും സ്പെൻസറിൻ്റെയും കവിതകളുടെ ജർമ്മൻ പരിഭാഷകളും കൊണ്ട് സമ്പന്നമായൊരു വസന്ത ഭൂതകാലത്തിൻ്റെ കൈയ്യൊപ്പുകൾ. ഒപ്പം , പെപ്പി എന്ന് തങ്ങൾ അരുമയായി വിളിച്ചുപോന്ന അനിയത്തിയുടെ ബീച്ചുമരത്തിൻ്റെ പുറംചട്ടയുള്ള ഡയറികളും.മിനോനയുടെ മാതാവിൻ്റെ ജീവിതത്തിലെ കാത്ര്യവും കണ്ണീരും വീണുനനഞ്ഞ താളുകളായിരുന്നു അവ. അങ്ങനെ ബ്രൂൺസ്വിക് കുടുംബത്തിലെ സവിശേഷമായ നീക്കിയിരുപ്പായി അവ മിനോനയെ കാത്തുകിടന്നു.
'അമ്മ വിട്ടുപിരിഞ്ഞപ്പോൾ നിനോന ഏഴു വയസ്സുമാത്രമുള്ള കുട്ടിയായിരുന്നു.എങ്കിലും ആഘോഷിക്കപ്പെടാത്ത അവളുടെ ബാല്യം ഓർമ്മകൾ കൊണ്ട് ദീപ്തമായിരുന്നു. പിറന്നാൾ സത്കാരങ്ങളുടേയോ കളിപ്പാവകളുടെയോ ഉല്ലാസയാത്രകളുടെയോ ഭംഗികളില്ലാത്ത അവളുടെ ദിവസങ്ങൾ തികച്ചും വിരസമായിരുന്നു.വിളക്കുകളെല്ലാം ഊതിക്കെടുത്തി തന്നെ ഇരുട്ടിലേക്ക് തള്ളിവിട്ട ലോകത്തിനു മുൻപിൽ പകച്ചുനിൽക്കാനേ മിനോനക്കു കഴിഞ്ഞുള്ളു. അങ്ങനെയാണ് അവൾ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തേക്ക് നടന്നടുക്കുന്നത്.'അമ്മ ഉറങ്ങിക്കിടന്ന മുറിയിലെ അഭയം അവൾക്കു തുണയായി. 'അമ്മ ശ്രുതി മീട്ടിയിരുന്ന പിയാനോയുടെ ഇരുനിറ ക്കട്ടകളിൽ തലചായ്ച്ചു കിടന്നപ്പോൾ വിശ്രാന്തി എന്തെന്ന് അവളറിഞ്ഞു.അഞ്ചുവരിക്കട്ടയ്ക്കും നാല് ഇടകൾക്കുമുള്ളിൽ അനുഭവങ്ങളുടെ സ്വരസംഗീതം ആരുടെയോ വിരൽസ്പർശം കാത്തുകിടന്നു.അമ്മയുടെ ഓർമ്മക്ക് ഒരു മെഴുകുതിരി കൊളുത്തിവെച്ചുകൊണ്ട് അമ്മയുടെ പിയാനോ സ്കെച്ചുകളിൽ നിന്ന് അവളൊരു സൊണാറ്റ നോട്ട് അഴിച്ചെടുത്തു.സ്വരച്ചീട്ടിലെ ശ്രുതിസ്ഥാനങ്ങളെല്ലാം മനസ്സിൽ ഗണിച്ചു ഇടതുകൈവിരലുകൾ കൊണ്ട് പിയാനോയിലെ എട്ടു സ്വരങ്ങളെയും സ്വതന്ത്രമാക്കി.വലതു കൈവിരലുകൾ കൊണ്ട് മൂന്നു സ്വരപാദങ്ങളേയും ഹൃദയത്തിൽ ആവിഷ്കരിക്കാൻ വെമ്പി.
അന്നേരം ഡാന്യൂബിലെ ശാന്തവും പ്രസന്നവുമായ ഒഴുക്കിലൂടെ ഒരു കളിയോടം തുഴയുന്ന സാരള്യതയിൽ വിഷാദമധുരമായ സംഗീതത്തിൻ്റെ ഒന്നാം പാദം പൂർത്തിയായി. സമതലങ്ങൾ വിട്ടു ദുർഘടമായ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുംപോലെയായിരുന്നു രണ്ടാം പാദം. സ്വരങ്ങളുടെ കാനനപാതയിലൂടെ കാടിൻ്റെ നിഗൂഢവും തരളവുമായ ലാവണ്യത്തിലേക്ക് സ്വരലഹരി കിനിഞ്ഞിറങ്ങുന്നതു മിനോന തിരിച്ചറിഞ്ഞു.
മിനോനയുടെ കുഞ്ഞുനീലക്കണ്ണുകളിലൂടെ അവളുടെ അമ്മ ജോസഫൈനിലേയ്ക്കും അച്ഛൻ ബിഥോവനിലേക്കുമുള്ള താക്കോൽ തിരഞ്ഞു പോകുകയാണ് സഫ്ദർ .
സോളോകൾ ,ക്വാർട്ടറ്റുകൾ,ഓപ്പറകൾ, സൊണാറ്റകൾ ,സിംഫണികൾ എന്നിങ്ങനെ ലോകം കാതോർക്കുന്ന മായികസംഗീതമാണ് ബീഥോവൻ ആവിഷ്കരിച്ചത്. സദാസമയം വായുവിൽ വിരലുകൾ ചുഴറ്റി സ്വാസ്ഥ്യരഹിതനായ ഒരുവനായി അദ്ദേഹം തൻ്റെ ഉൾമുറികളിൽ അലഞ്ഞു.തൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കർമമായിരുന്നു ഒമ്പതാം സിംഫണിയുടെ രചന.ആത്മാവിലെ ഏറ്റവും ദീപ്തമായ തീനാളത്തിൻ്റെ ആവാഹനമായിരുന്നു അതെന്നു പറയണം. അതിനായി സ്റ്റാഫ് നോട്ടിൽ ഒൻപതു ഒടിവുകളിലായി സംഗീതം അളന്നു വേർതിരിച്ചിനൽകി രുന്നു.വയലിനിൽ നിന്ന് ഒരേ താളക്രമം പകർന്നുകൊണ്ട് സുഷിരവാദ്യത്തിലേക്ക് അതിനെ കൈമാറണം. കാൽവിരൽ മുതൽ ശിരസ്സുവരെ പ്രകമ്പനം കൊള്ളുകയായിരുന്നു ബീഥോവൻ. എവിടെയാണ് തൻ്റെ ഓർമ കൈവിട്ടുപോയത് ?ഒമ്പതാമത്തെ ചിഹ്നം തിരിച്ചറിയാനാവാതെ അദ്ദേഹം വിവശനായി. അതവളായിരുന്നു. മിനോന. സ്വന്തം ചോരയിൽ കുരുത്തവൾ .ഒൻമ്പതാം ഒടിവിലെ അടയാളം. സ്വരസ്ഥാനങ്ങൾ നിറഞ്ഞ കുപ്പായം ഇവൾക്കാരാണ് തുന്നിക്കൊടുത്തത് ?ആത്മാഭിമാനത്തിനേറ്റ അടി വകവെക്കാതെ പരിഭ്രാന്തിയോടെ തൻ്റെ അലമാരിയിലും സംഗീതശേഖരത്തിലും അയാൾ പരതി. ഡി മൈനറിൽ ഒന്നും രണ്ടും ഗമനങ്ങൾ, ബി ഫ്ളാറ്റ് മേജറിൽ മൂന്നാം ഗമനം. ചുമരിൽ അലസമായി കോറിയിട്ട വടിവില്ലാത്ത രേഖകളിൽ ബീഥോവൻ തൻ്റെ അടുത്ത സ്വരസ്ഥാനങ്ങളുടെ താക്കോൽ തിരഞ്ഞു.എന്നാൽ അതിനിടെ മിനോന തൻ്റെ വടിവാർന്ന കൈപ്പടയിൽ ചിട്ടയായ അഞ്ചുവരി സ്റ്റാഫ് നോട്ടിലെ സംഗീതം പകർന്ന് അച്ഛന് മുന്നിൽ കാണിക്കയായി നൽകി. തികച്ചും അവിശ്വസനീയമായ കാഴ്ചയിൽ ബീഥോവൻ നിർന്നിമേഷനായി നിന്നു. അയാൾ മിനോനയോട് പിയാനോയിൽ വിരലുകൾ ചേർക്കാൻ ആജ്ഞാപിച്ചു. ആ കുഞ്ഞുവിരലുകൾ വിത്തുകൾ കൊത്തിപ്പെറുക്കുന്ന കുരുവിക്കൂട്ടങ്ങളെ പ്പോലെ പിയാനോയുടെ സ്വരക്കട്ടകളിൽ മൃദുവായി അരിച്ചുനടന്നു. ബീഥോവൻ പിയാനോക്കരികിലേക്കു നടന്നു ,ഒരു കസേര വലിച്ചിട്ടു തൻ്റെ വലതുചെവി കീ ബോര്ഡിൽ ചരിച്ചു ചേർത്തുവെച്ചു. ഒരുപക്ഷെ ബീഥോവൻ ജീവിതത്തിൽ ആദ്യമായി തൻ്റെ സംഗീതം ശ്രവിക്കുകയായിരുന്നു.കുരുവികളുടെ സംഘവാദ്യം അയാളെ കോൾമയിർ കൊള്ളിച്ചു. ആ കണ്ണുകളിൽ തുളുമ്പിയ ആർദ്രത മിനോന തിരിച്ചറിഞ്ഞു. ലോലമായ തൂവലുകളിലാണ് ഈ സ്വരക്കട്ടകൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന സത്യം അയാൾക്കറിയാമായിരുന്നില്ല. അമരുന്ന വിരലുകൾ ചെറു ചുറ്റികകൾ കൊണ്ട് സ്വരക്കമ്പികളെ സ്പർശിക്കുന്നു. മുയൽക്കുഞ്ഞുങ്ങൾ തുള്ളിച്ചാടി മറിയും പോലെ വിരലുകൾ പിയാനോയുടെ കട്ടകളിലൂടെ മദി ച്ചുപാഞ്ഞുകൊണ്ടിരുന്നു.മിനോന ഒരുക്കിയ സ്വരഗതികളുടെ ഗന്ധർവസംഗീതം ബീഥോവനെ വിസ്മയിപ്പിച്ചു.അയാൾ മറന്നുപോയ ഒമ്പതാം വളവിലെ സ്വരചിഹ്നം ബീഥോവനെ നോക്കി പുഞ്ചിരി തൂകി. സ്നേഹമയിയായ കാലത്തിൻ്റെ പകർപ്പായി താനൊരുക്കിയ സംഗീതം അതിൻ്റെ ലാവണ്യത്തികവോടെ ബീഥോവൻ്റെ മൂർദ്ധാവിൽ പെയ്തിറങ്ങി.ഹൃദയം കൊണ്ട് പിയാനോ മീട്ടുന്ന ആ രാജകുമാരിയുടെ കണ്ണുകളിൽ പൂത്തിറങ്ങിയ അപൂർവ പ്രകാശത്തെ അദ്ദേഹം വാത്സല്യത്തോടെ നോക്കിനിന്നു. അവളുടെ കുഞ്ഞുനഖങ്ങളിൽ പടർന്ന ശോണിമ അയാൾ ശ്രദ്ധിച്ചു.ഇളം ചോരയിൽ വെളുത്ത പിയാനോക്കട്ടകൾ ചുവന്നത് അദ്ദേഹം വിവർണനായി നോക്കിനിന്നു.
തൻ്റെ പ്രാണൻ പറിച്ചു് ആ പെൺകുട്ടിയുടെ കാൽക്കൽ സമർപ്പിക്കാൻ അദ്ദേഹം വെമ്പി. ' മകളേ '..ഗദ്ഗദം നിറഞ്ഞ ആ തൊണ്ടയിൽ നിന്ന് വാത്സല്യം ചുരന്നൊരു വിളി നിശബ്ദം വന്നുവീണു. ഈ നോവലിലെ ഏറ്റവും മനോഹരമായ അധ്യായമാണ് നാം വായിച്ചത് .
വിശ്രുത സംഗീതജ്ഞൻ ബീഥോവൻ ലോകത്തോട് വിടപറഞ്ഞിട്ട് 250 വർഷം തികയുന്നു. അദ്ദേഹം മായികസംഗീതം പകർന്ന ഒൻപതാം സിംഫണി ഇന്നും ലോകമെമ്പാടും സംഗീതപ്രേമികൾ ആഘോഷിക്കുന്നുണ്ട്. ബീഥോവന്റെ ഉന്മാദം നിറഞ്ഞ സംഗീതരാവുകളുടെ കഥ എക്കാലവും ആസ്വാദകലക്ഷങ്ങളുടെ പ്രിയപ്പെട്ട അന്വേഷണവിഷയവുമായിരുന്നു. ഇരുന്നൂറ്റിയൻമ്പതാം വാർഷികം കൊണ്ടാടിയ 2020 ലോകമാകെ മഹാമാരിയുടെ പിടിയിൽ അമർന്നുപോയ വർഷം കൂടിയായിരുന്നു. എന്നിട്ടും ബീഥോവനെ അനുസ്മരിച്ചുകൊണ്ടുള്ളസൊനാറ്റകളും പിയാനോ സദസ്സുകളും ലോകമെമ്പാടും അരങ്ങേറി.
വിശ്രുത ഗായകനെ വാഴ്ത്തുന്ന രചനകളും സിംഫണികളും സംഗീത പ്രണയികൾ ആവിഷ്കരിക്കുകയുമുണ്ടായി.
ഇദംപ്രഥമമായി മലയാളത്തിലും ആ മഹാപ്രതിഭയെ സമാദരിക്കുന്ന ഒരു നോവൽ ജനിച്ചു എന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്.
എന്നാൽ നർഗീസ് എഴുതിയത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ബീഥോവന്റെ ജീവചരിത്രമല്ല ഈ കൃതി. പാശ്ചാത്യസംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം വിടർത്തുന്ന ആവിഷ്കാരവുമല്ല. ബീഥോവൻ എന്ന പ്രതിഭാശാലിയായ മനുഷ്യന്റെ സ്വകാര്യലോകവും ജീവിതവും അന്വേഷിച്ചുള്ള യാത്രയിൽ ഇടക്കെപ്പോഴോ ഉള്ളിൽ താനറിയാതെ കയറിവന്ന് ഇടം പിടിച്ച മിനോന എന്ന കൊച്ചുപെൺകുട്ടിയാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ബീഥോവൻ വൈവഹികജീവിതം നയിച്ചതായി എവിടെയും നാം വായിച്ചിട്ടില്ല. പാശ്ചാത്യ ലോകം കലാകാരന്മാരുടെ കുടുംബജീവിതം ചിക്കിചികയാറുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രണയവും വൈഷയിക
ജീവിതവും രഹസ്യാത്മകതയുടെ തിരനീക്കി പുറത്തുവരുമ്പോൾ, അനേകകാലത്തിനിപ്പുറം മറ്റൊരു ദേശത്തിരുന്ന് ഒരെഴുത്തുകാരി ആ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഭാവന ചെയ്യുമ്പോൾ പുതിയൊരു മാനം കൈവരുന്നു.
ബീഥോവന് താൻ കണ്ടുമുട്ടിയവരിൽ ആരെക്കാളുമേറെ പ്രണയിച്ച ഹൃദയത്തോട് ചേർത്തുനിർത്തിയ ജോസഫൈനിൽ ജനിച്ച കുട്ടിയാണ് മിനോന. ഹതഭാഗ്യയായ മിനോനയെ ലോകം കൈവിട്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ വിടർന്ന സംഗീതം നർഗീസ് ചെവിയോർക്കുകയാണ് ഈ നോവലിൽ.
മിനോനയെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങൾ മാത്രമേ ഗൂഗിൾ പങ്കുവെക്കുന്നുള്ളൂ. അവൾ വിശ്വപ്രതിഭയായ ബീഥോവന്റെ മകളാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. എന്നാൽ അക്കാലം ആ സത്യം ഹിരണ്മയ പാത്രം കൊണ്ട് മൂടിവെച്ചു. തമസ്കരിക്കപ്പെട്ട ചരിത്രത്തിലെ ഒരേടാണ് നർഗീസ് കണ്ടെടുക്കുന്നത്.
പരിചിതമായൊരു സ്ഥലരാശിയിൽ നിന്നുതന്നെയാണ് നോവൽ ആരംഭിക്കുന്നത്. തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും സാഹിത്യ അക്കാദമിയും ക്രൈസ്തവ ദേവാലയങ്ങളും ക്ലാസിക്കൽ സംഗീതമുറങ്ങുന്ന ലൈബ്രറിയും പള്ളിമേടകളും സായാഹ്നനഗരത്തിന്റെ കാഴ്ചകളും കോഫീ ഹൗസും ശക്തൻ മാർക്കറ്റും നേർത്ത ആരവം നിറഞ്ഞ വീഥികളും പുൽമൈതനത്തിൽ മലർന്നു കിടന്നു നോക്കുമ്പോൾ വെള്ളിവലാകകൾ ഒഴുകിനീന്തുന്ന നീലാകാശവും കഥാനായകനായ സഫ്ദർ തന്റെ അന്വേഷണം തുടങ്ങുന്നത് ഇവിടെനിന്നാണ്. സംഗീതാധ്യാപികയായ അഞ്ജലീ സുധയെ കണ്ടുമുട്ടിയതും ഈ നഗരചത്വരത്തിൽ വെച്ചു തന്നെയാണ്. സഫ്ദർ തന്റെ സ്വപ്നം അഞ്ജലിയുമായി പങ്കിടുന്നതും പിയനോയുടെ മൃദുശയ്യയിൽ ആദ്യമായി സ്പർശിച്ചപ്പോൾ സ്വർഗീയമായൊരു നാദമു ണർന്നതും അതിന്റെ സ്പന്ദനം തനിക്കു ചുറ്റും പ്രസരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.
തികച്ചും പരിചിതമായ ഒരു സ്ഥലരാശിയിൽ നിന്ന് സഫ്ദർ അനന്തകാലത്തിന്റെ വിദൂര രഥ്യയിലേക്ക് നടത്തിയ പശ്ചാദ്ഗമനമാണ് ഈ നോവലിന്റെ ഇതിവൃത്തം. തന്റെ സ്വത്വത്തിന്റെ അപര മുഖമാണ് അധ്യാപികയും സുഹൃത്തുമായ അഞ്ജലി. ബീഥോവനെ തേടിപ്പോയ സഫ്ദറിനെ മിനോനയിലേക്ക് വഴിനടത്തിയത് അഞ്ജലിയാണ്. സ്ഥലവും കാലവും തമ്മിലുള്ള വേഴ്ച കയ്യടക്കമുള്ള ക്രാഫ്റ്റിലൂടെ നർഗീസ് അനായാസം ആവിഷ്കരിക്കുന്നത് കൃതിയുടെ പുനർവായനയിൽ നാം തിരിച്ചറിയും.
പാശ്ചാത്യ സംഗീതത്തിന്റെ ക്ലാസിക്കൽ ഗരിമയിലേക്കുള്ള തീർഥാടനമല്ല ഈ നോവൽ. ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ലഹരി നിറഞ്ഞ സർഗജീവിതത്തിന്റെ തിരനോട്ടവുമല്ല. എന്തിന് വിയന്നയും ഓസ്ട്രിയയിലെ പ്രഭു കുടുംബങ്ങളും സംഗീതമുറങ്ങിയ പള്ളിമേടകളും സിംഫണികളും സൊനാറ്റകളും സ്പന്ദിച്ച സംഗീതവിരുന്നുകളും ആസ്വാദക വൃന്ദമൊരുക്കിയ ഹസ്താരവങ്ങൾ പോലും പശ്ചാത്തലസൗന്ദര്യമൊരുക്കി നിൽക്കുക മാത്രമാണ് നർഗീസിന്റെ കൃതിയിൽ. മിനോന എന്ന കൊച്ചു പെൺകുട്ടിയുടെ ഏകാന്തതയിലെ തേങ്ങൽ വായനയിലുടനീളം നമ്മെ പിന്തുടരും. അവളുടെ വ്യഥകളും നൈരാശ്യവും നമ്മുടേതായി മാറുകയാണല്ലോ, പതിയെ. പിറന്ന വീട്ടിൽ നിന്ന്, അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാമുപേക്ഷിച്ചിറങ്ങിപ്പോവുന്ന മിനോന കൂടെ കൊണ്ടുപോയത് ഓർമ്മകൾ നിറച്ച ഏതാനും ഡയറികളും സംഗീതപുസ്തകങ്ങളുമാണ്. അവ തന്നെ യാത്രക്കിടയിൽ ഏതോ വനമരത്തിന്റെ പൊത്തിൽ ഒളിച്ചുവെക്കേണ്ടിയും വന്നു. പിന്നെ കോൺവെന്റ് ജീവിതം മ്ലാനത നിറഞ്ഞ കൗമാരം. ഒടുവിൽ അവൾ ആഗ്രഹിച്ചതുപോലെ ജന്മം നൽകിയ സ്വന്തം പിതാവിന്റെ കൂടെ, അദ്ദേഹത്തിന്റെ പരിചരികയായി ജീവിച്ചു. ഉന്മാദിയായൊരു കലാകാരന്റെ, ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അനവസരത്തിലുള്ള രോഷപ്രകടനവും തികഞ്ഞ സന്തോഷത്തോടെയാണ് മിനോന സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹം തന്നെ മകളായി അംഗീകരിച്ചില്ലല്ലോ എന്ന വേദന അവളെ ജീവിതകാലം മുഴുവൻ പിന്തുടർന്നു.
നർഗീസ് ആദ്യമെഴുതിയ നോവൽ യൂറോപ്യൻ ചിത്രകലയുടെ പശ്ചാത്തലത്തിലായിരുന്നു. ആൻഡ്രിയോ എൽ സാർട്ടോ എന്ന നവോത്ഥാന കാല ചിത്രകാരന്റെ ഭ്രമാത്മകലോകം അനാവൃതമാകുന്ന ആ കൃതിയുടെ രചനാവേളയിൽ നേരിടേണ്ടിവന്ന വെല്ലുവിളിയും പരിശീലനവും 'ഒമ്പതാം സിംഫണി ' ക്ക് മാർഗദർശകമായി ഭവിച്ചു എന്നു വേണം കരുതാൻ.
പതിവായി ബിനാലെ അരങ്ങേറുന്ന ഫോർട്ട് കൊച്ചി എന്ന ആർട്ട് ഗാലറിയുടെ തീരത്താണ് നർഗീസ് ജനിച്ചു വളർന്നത്. കലയും സംസ്കാരവും കൈകോർത്ത തുറമുഖ നഗരിയുടെ പശ്ചാത്തല ഭൂമിക ഈ എഴുത്തുകാരിയുടെ മനോഗതങ്ങളിൽ അപൂർവചാരുതയാർന്ന ക്യാൻവാസ് നിർമിച്ചിരിക്കാം. ജൂതന്മാരും പറങ്കികളും ലന്തക്കാരും ഇംഗ്ലീഷ് ഫ്രഞ്ച് യാത്രികരും കരോൾ ഗാനങ്ങളും ഗസൽ രാവുകളും ഉണർത്തിയ ഭാവനയുടെ യാനപാത്രത്തിലാണ് കഥാകാരി സഞ്ചരിച്ചിരിക്കുക. അറബികളും റോമാക്കാരും വന്നിറങ്ങിയ പായ്വഞ്ചികളുടെ കലാ വാണിജ്യ പാതയിൽ തദ്ദേശീയയായ ഒരെഴുത്തുകാരി അബോധമായെങ്കിലും വായിച്ചെടുക്കുന്ന ലിപികളുണ്ട്.
അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിറന്ന നാടും വീടും വിട്ട് അധികം യാത്ര ചെയ്ത ഒരാളല്ല ഈ എഴുത്തുകാരി എന്നതാണ്. വിവാഹിതയായി ഏറെ വിദൂരത്തിലല്ലാതെ മറ്റൊരു പട്ടണ പ്രവിശ്യയിലെ ഒരുൾനാടൻ ഗ്രാമത്തിലെത്തുകയും അവിടെ സ്കൂൾ അധ്യാപികയായി ജീവിക്കുകയും ചെയ്യുന്ന നർഗീസ്, ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ബിരുദാനന്തര ബിരുദകാലത്ത് സാഹിത്യപഠനത്തിനിടെ പരിചയപ്പെടാനിടയായ കഥകളും കവിതാലോകവും ഭാവനയുടെ മറുകര തേടിപ്പോകാൻ തനിക്കു സഹായകമായി എന്ന് അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അപൂർവമായ കല്പനാ വൈഭവം ഇരു നോവലുകളുടെ രചനയിലും തെളിഞ്ഞു നിൽപ്പുണ്ട്. ക്ലാസ്സിക് നോവലുകളുടെയും കവിതകളുടെയും പാരായണവും വിശിഷ്ട സംഗീതത്തിന്റെ കേവലാസ്വാദനവും നവോത്ഥാന ചിത്രകലയുടെ കാഴ്ചകളും ശില്പ സൗഷ്ഠവം തികഞ്ഞ കൃതികൾ നിർമിക്കാൻ നർഗീസിലെ കഥാകാരിയെ ഒരുക്കിനിർത്തിയതാവാം.
അതെന്തുമാകട്ടെ, ഒമ്പതാം സിംഫണി എന്ന നോവൽ വരകളുടെയും വർണങ്ങളുടെയും കൊളാഷാണ് മനസ്സിൽ അവശേഷിപ്പിക്കുക. കവിത നിറഞ്ഞ വാക്കുകളും വരികളും വർണനയുടെ മലർവാടിയിൽ സുഗന്ധികളായി വിടർന്നു നിൽക്കുന്നു. സഫ്ദർ കാണുന്ന കാഴ്ചയും മിനോന തേടിനടന്ന ലോകവും നിറങ്ങളുടെയും സംഗീതത്തിന്റെയും നീർത്തടങ്ങളാണ്. എന്നാൽ വിരഹവും തിരസ്കാരവും നിഴൽ വീഴ്ത്തിയ വേദനയുടെ ഏകാന്തലോകത്ത് കഴിയാനായിരുന്നു മിനോന എന്ന കഥാപാത്രത്തിന് വിധി ഒരുക്കിവെച്ച ജീവിതം.
സഫ്ദറിന്, പകരം നൽകാനൊരു ജീവിതം കണ്ടെത്താനുമായില്ല. ഒടുവിൽ മിനോന നടന്നകന്ന ഒറ്റയടിപ്പാതയിൽ, നിസ്സഹായനായി നോക്കി നിൽക്കാനേ സഫ്ദർ എന്ന ചരിത്രകാരന് കഴിയുന്നുള്ളൂ.
ഓരോ ഇടവേളയിലും എഴുത്തുകാരന്റെ ഉള്ളിൽ അടുത്ത വരിക്കുള്ള നെയ്ത്ത് നടക്കണം.." അഞ്ജലി സഫ്ദറിനെ ഓർമിപ്പിച്ചു. സഫ്ദർ, നീ എഴുതിയ ഓരോ വരിയും എനിക്കറിയാം. ഞാനത് വായിച്ചറിഞ്ഞതല്ല, അനുഭവിച്ചതാണ്.
ബീഥോവൻ മരണകിടക്കയിൽ ആസന്നമൃത്യുവായി ശയിക്കുന്ന വാർത്ത അറിയുമ്പോഴും മിനോന നിർന്നിമേഷയായിരുന്നു. അച്ഛൻ തന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ്, എന്നും. ആ മുറിവിനെ വലം വെച്ചുകൊണ്ടാണ് ജീവിതത്തിലെ ഓരോ പ്രഭാതവും അവളിലൂടെ കടന്നുപോയത്. ഏകാന്തതയിൽ മിനോനയുടെ കണ്ണീരൊപ്പാൻ വന്ന ലിയോ എന്ന കൂട്ടുകാരന് പോലും അവളുടെ കൈത്തലം ഗ്രഹിക്കാനോ ഒപ്പം നടത്താനോ കഴിയാതെ പോയി. സ്വന്തമാക്കാൻ യാതൊന്നും മുന്നിലില്ലാതെ അറ്റം കാണാത്ത വഴിയുടെ തുമ്പിൽ അവൾ നിന്നു. അച്ഛൻ, ലിയോ, പിയാനോ, അമ്മ നൽകിയ ഓർമകളുടെ ആൽബം... എല്ലാം മിനോനയെ വിട്ടുപോയി. ഇടയഗ്രാമത്തിലേക്കു നീണ്ടുപോകുന്ന മൺപാതയിലൂടെ അവൾ നടന്നു നീങ്ങി.
അവസാനവരികളിൽ എത്തിനിന്ന സഫ്ദർ തുടർന്നെഴുതാനാവാതെ തളർന്നിരുന്നു. നിറമിഴികളോടെ അയാൾ പറഞ്ഞു. പ്രിയപ്പെട്ട മിനോനാ, ദുഃഖപര്യവസായിയായ ഒരന്ത്യം ആഗ്രഹിച്ചുകൊണ്ടെഴുതിയതല്ല ഇതൊന്നും.ഇനി സ്വാതന്ത്രയാണ് നീ. മിനോനാ ഞാൻ ഇവിടെ എഴുത്ത് നിർത്തുകയാണ്.
എത്രയോ രാവുകളിൽ സംഗീതത്തിന്റെ കടലിരമ്പം കേട്ടുകിടന്നാണ് ഓരോ വരിയും എഴുതി പൂർത്തിയാക്കിയത്. ബീഥോവന്റെ ജീവിതത്തിലെ ഉന്മാദം കലർന്ന അധ്യായങ്ങൾ തേടി നർഗീസ് വർഷങ്ങളോളം നിരന്തരം വായിച്ചിരുന്നതായി മനസിലാക്കുന്നു. ലഭ്യമായ കൃതികളും ചരിത്രവും പുറംനാടുകളിൽ നിന്നു വരുത്തി. പാശ്ചാത്യസംഗീതത്തെ അടുത്തറിയാൻ ശ്രമിച്ചു. വിയന്നയിലെയും ആസ്ത്രിയയിലെയും നഗര വീഥികളും ഗ്രാമപാതകളും പുല്ല് മേഞ്ഞ വീടുകളും മേഘാവൃതമായ പകലുകളും പ്രഭു മന്ദിരങ്ങളും സിംഫണിയും സൊനാറ്റയും അരങ്ങുണർത്തിയ സംഗീതരാവുകളും സ്വപ്നം കണ്ടു. എന്നാൽ നോവലിൽ ഒരിടത്തും താൻ തേടിനടന്ന അറിവിന്റെ ഭാരം എഴുത്തുകാരി ഇറക്കിവെക്കുന്നില്ല. സ്വയം ചിറകും തൂവലും പൊഴിച്ചു കളഞ്ഞാണ് ഈ കഥ നെയ്തെടുത്തിരിക്കുന്നത്. ചരിത്രവും മിത്തും വർത്തമാനവും സമർഥമായിട്ടാണ് നർഗീസ് ബ്ലെൻഡ് ചെയ്യുന്നത്. കഥ പറയുക എന്ന കലാതന്ത്രത്തിന്റെ കരവിരുത് ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്.
സഫ്ദർ എഴുതി നിർത്തിയ അവസാനവാചകം എന്തെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അതയാളെ അതുഭുതപ്പെടുത്തുക മാത്രമല്ല വികാരാധീനനാക്കുകയും ചെയ്തു. മറ്റെല്ലാ കാഴ്ചകളും കണ്ണിൽ നിന്ന് മാഞ്ഞുപോയി. കഥാപാത്രങ്ങൾ ഓരോരുത്തരായി മറവിലേക്ക് നടന്നുപോയി.
ജോസഫൈൻ, തെരേസ, ഷാർലറ്റ്, മാഡം അന്ന, ഷിൻഡ്ലർ, മാരിയൂസ്, ലിയോ, നീന... അവർക്കിടയിൽ ബാറ്റൺ ചലിപ്പിക്കുന്ന മഹാസംഗീതജ്ഞന്റെ കൈകൾ... കാഴ്ചയുടെ കാൻവാസിൽ നിന്ന് ഹംഗറിയിലെ കാടുകളും കുതിരക്കുളമ്പടികളും സംഗീതവിരുന്നുണ്ടു മടങ്ങുന്ന പുരുഷാരവും അയാളെ കടന്നുപോയി.
യൂറോപ്പിലെ വർഗസമരവും വർണവെറിയും അധസ്ഥിതരോടുള്ള തികഞ്ഞ അവഗണനയും സഫ്ദർ ഓർത്തെടുത്തു. എന്തിന് കൊച്ചുകേരളത്തിൽ പോലും ജാതിയും വർണവും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നല്ലോ എന്ന് വേദനയോടെ അഞ്ജലിയോട് അയാൾ പറയുന്നുണ്ട്.
നോവലിലെ അവസാന അധ്യായം തീർക്കുന്ന മായികത വായനക്കാർക്കായി ബാക്കി വെക്കുകയാണ്. കഥാകാരി ഇവിടെ വരച്ചുചേർക്കുന്ന ട്വിസ്റ്റ് നോവലിന്റെ ജൈവാംശവുമായി ഇഴ ചേർന്നു കിടക്കുന്നതാണ്. അതങ്ങനെത്തന്നെ നിൽക്കട്ടെ.
ഒമ്പതാം സിംഫണി ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ഹംസഗാനമായിരുന്നു. പശ്ചാത്യ സംഗീതലോകം പിൽക്കാലത്തും അവ്വിധം ഒരു വിശ്വാസം വെച്ചുപുലർത്തിയിരുന്നത്രെ. ഒൻപതാം സിംഫണിക്കു ശേഷം മറ്റൊരു രചന അസാധ്യമായിരിക്കും എന്ന്.
മിനോനയെ ക്കുറിച്ചുള്ള വായനയിൽ MINONA എന്ന പേര് തിരിച്ചിട്ടുകൊണ്ട് ANONIM എന്ന് ബീഥോവന്റെ ആസ്വാദകർ വായിക്കുന്നുണ്ട്. അജ്ഞാതം എന്നുതന്നെയാണ് മിനോനയുടെ പിറവിയുമായി ബീഥോവനുള്ള ബന്ധം വിലയിരുത്തപ്പെട്ടത്. 'ഒമ്പതാം സിംഫണി'യുടെ കഥാകാരിയെ വേദനിപ്പിച്ചതും അതാവണം. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും മിനോനയെ ചരിത്രം തിരിച്ചറിയുന്നില്ലല്ലോ.
ഈ നോവൽ മനുഷ്യന്റെ വേദനയുടെയും നിസ്സഹായതയുടെയും നിലവിളിയാണ്. കവിത തുളുമ്പുന്ന ഭാഷയിൽ അങ്ങേയറ്റം ആവിഷ്ടയായിട്ടാണ് ( possessed) കഥാകാരി അപരിചിതമായ ഒരു ലോകത്തെ പരാവർത്തനം ചെയ്യുന്നത്. വായനക്കാർ ഇരു കൈകളും നീട്ടി ഈ കൃതിയെ വരവേൽക്കുമെന്ന് ഉറപ്പാണ്. നർഗീസ് എന്ന കഥാകാരിയുടെ ഒമ്പതാം സിംഫണി അനേകം വായനക്കാരിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
കൈരളി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില : ₹ 240/-
- സേതുമാധവൻ മച്ചാട്.
sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-58984344254641633542021-11-05T09:26:00.001-07:002021-11-05T09:26:36.801-07:00ഒമ്പതാം സിംഫണി <p> ഒമ്പതാം സിംഫണി</p><p>===================</p><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">ബീഥോവനെ തേടിയുള്ള യാത്രയുടെ തുടക്കത്തിൽ തന്നെ സഫ്ദർ തിരിച്ചറിഞ്ഞു , താനൊരു രാവണൻകോട്ടയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന്. തനിക്കജ്ഞാതമായ ഏതോ പുരാതന അറിവുകൾക്ക് മുന്നിൽ കാലത്തെ ബലികൊടുക്കാൻ പോവുകയാണെന്നും. </p><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">നഗരം തെരുവ് വിളക്കുകൾ കൊളുത്തിയ സന്ധ്യകളിൽ തേക്കിൻകാട് മൈതാനത്തിലെ പുൽത്തകിടിയിൽ മലർന്നുകിടന്നു കൊണ്ട് മേഘസഞ്ചാരം നടത്തുമ്പോഴാണ് സഫ്ദർ മഹാഗണിമരത്തോടും ഇലക്കൂടാരങ്ങളോടും സംസാരിക്കുന്നത്. മഹാഗണി വൃക്ഷമേ നിൻ്റെ പരുക്കൻ തോലിനുള്ളിലെ ഏതു മോതിരവളയത്തിനുള്ളിലാണ് സംഗീതത്തിൻ്റെ വിപഞ്ചിക നീ ഒളിപ്പിച്ചു വെച്ചത്? പ്രകൃതിയുടെ വൃന്ദവാദ്യം സഫ്ദറിനു ഉത്തരം നൽകുകയായി. പേരറിയാത്ത അനേകം പുഷ്പങ്ങൾ വിടർന്നുനിന്ന പാതയിലൂടെ ഏകനായി നടന്നുപോയ ബീഥോവനെ സഫ്ദർ ഭാവനയിൽ കണ്ടുമുട്ടി. കാറ്റുവീശിയ മരച്ചില്ലകൾ ഉലയുന്ന പോലെയും ആകാശച്ചെരുവിലെ പക്ഷിച്ചിറകുകൾ തരംഗം കൊള്ളുന്ന പോലെയും അദ്ദേഹത്തിൻ്റെ കാരങ്ങൾ താളാത്മകമായി ചലിച്ചുകൊണ്ടിരുന്നത് സഫ്ദർ ശ്രദ്ധിച്ചു.</p><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">അഞ്ജലി പൊടുന്നനെ അയാളോട് പറഞ്ഞത് , ഞാൻ തിരയുന്നത് മിനോനെയാണ്.ചരിത്രത്തിൽ ഇടം തേടാതെ പോയ രേഖകൾ ഇല്ലാത്ത ജാരസന്തതി മിനോനയെ . ബീഥോവൻ്റെ മകൾ. മേൽവിലാസമില്ലാതെ ജീവിക്കേണ്ടിവന്ന പാവം പെൺകുട്ടി. ഞാൻ മിനോനയാണ് സഫ്ദർ . അവളെ അറിഞ്ഞ ശേഷം എനിക്കവളല്ലാതെ മറ്റാരുമാകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ അവളെക്കുറിച്ചെഴുതുക സഫ്ദർ. മിനോന കണ്ട ബീഥോവനെക്കുറിച്ച് എഴുതൂ .</p><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">മിനോന തനിക്കു ജന്മം നൽകിയ പിതാവിനെ ആദ്യമായി ഒരു നോക്ക് കാണുന്നത് 'അമ്മ വിട്ടുപിരിഞ്ഞ നിർദ്ദയമായൊരു ശൈത്യകാല സായാ ഹ്നത്തിലായിരുന്നു. അമ്മ ജോസഫൈൻ അന്ത്യനിദ്രകൊണ്ട മുറിയുടെ വാതിൽ തുറക്കുമ്പോൾ ഒരാളുടെ അഭാവം സൃഷ്ടിക്കുന്ന ഭാവം ഓർമിപ്പിച്ചുകൊണ്ടുള്ള അലൗകിക പ്രകാശം അവിടെ നിറഞ്ഞുനിന്നു.വസ്ത്രങ്ങളും ശിരോലങ്കാരങ്ങളും നിറച്ച അറകൾക്കപ്പുറം തെരേസ , മിനോനയുടെ ചെറിയമ്മ അവൾ കാണാൻ അതിയായി ആഗ്രഹിച്ച സംഗീതഗ്രന്ഥങ്ങൾ കണ്ടെത്തി. അച്ഛൻ മക്കൾക്കുവേണ്ടി അമൂല്യമായി കാത്തുസൂക്ഷിച്ച പിയാനോ നോട്ടുകളും വയലിൻ പാഠങ്ങളും ഓപ്പറ അവതരണത്തിലെ വ്യത്യസ്ത രീതികൾ അങ്കനം ചെയ്തകൊച്ചു കൈപ്പുസ്തകങ്ങളും ആയിരുന്നു നിറയെ.ഡാവിഞ്ചിയുടെ സ്കെച്ചുകളുടെ പകർപ്പുകൾ മാർലോയുടെയും സ്പെൻസറിൻ്റെയും കവിതകളുടെ ജർമ്മൻ പരിഭാഷകളും കൊണ്ട് സമ്പന്നമായൊരു വസന്ത ഭൂതകാലത്തിൻ്റെ കൈയ്യൊപ്പുകൾ. ഒപ്പം , പെപ്പി എന്ന് തങ്ങൾ അരുമയായി വിളിച്ചുപോന്ന അനിയത്തിയുടെ ബീച്ചുമരത്തിൻ്റെ പുറംചട്ടയുള്ള ഡയറികളും.മിനോനയുടെ മാതാവിൻ്റെ ജീവിതത്തിലെ കാത്ര്യവും കണ്ണീരും വീണുനനഞ്ഞ താളുകളായിരുന്നു അവ. അങ്ങനെ ബ്രൂൺസ്വിക് കുടുംബത്തിലെ സവിശേഷമായ നീക്കിയിരുപ്പായി അവ മിനോനയെ കാത്തുകിടന്നു.</p><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">'അമ്മ വിട്ടുപിരിഞ്ഞപ്പോൾ നിനോന ഏഴു വയസ്സുമാത്രമുള്ള കുട്ടിയായിരുന്നു.എങ്കിലും ആഘോഷിക്കപ്പെടാത്ത അവളുടെ ബാല്യം ഓർമ്മകൾ കൊണ്ട് ദീപ്തമായിരുന്നു. പിറന്നാൾ സത്കാരങ്ങളുടേയോ കളിപ്പാവകളുടെയോ ഉല്ലാസയാത്രകളുടെയോ ഭംഗികളില്ലാത്ത അവളുടെ ദിവസങ്ങൾ തികച്ചും വിരസമായിരുന്നു.വിളക്കുകളെല്ലാം ഊതിക്കെടുത്തി തന്നെ ഇരുട്ടിലേക്ക് തള്ളിവിട്ട ലോകത്തിനു മുൻപിൽ പകച്ചുനിൽക്കാനേ മിനോനക്കു കഴിഞ്ഞുള്ളു. അങ്ങനെയാണ് അവൾ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തേക്ക് നടന്നടുക്കുന്നത്.'അമ്മ ഉറങ്ങിക്കിടന്ന മുറിയിലെ അഭയം അവൾക്കു തുണയായി. 'അമ്മ ശ്രുതി മീട്ടിയിരുന്ന പിയാനോയുടെ ഇരുനിറ ക്കട്ടകളിൽ തലചായ്ച്ചു കിടന്നപ്പോൾ വിശ്രാന്തി എന്തെന്ന് അവളറിഞ്ഞു.അഞ്ചുവരിക്കട്ടയ്ക്കും നാല് ഇടകൾക്കുമുള്ളിൽ അനുഭവങ്ങളുടെ സ്വരസംഗീതം ആരുടെയോ വിരൽസ്പർശം കാത്തുകിടന്നു.അമ്മയുടെ ഓർമ്മക്ക് ഒരു മെഴുകുതിരി കൊളുത്തിവെച്ചുകൊണ്ട് അമ്മയുടെ പിയാനോ സ്കെച്ചുകളിൽ നിന്ന് അവളൊരു സൊണാറ്റ നോട്ട് അഴിച്ചെടുത്തു.സ്വരച്ചീട്ടിലെ ശ്രുതിസ്ഥാനങ്ങളെല്ലാം മനസ്സിൽ ഗണിച്ചു ഇടതുകൈവിരലുകൾ കൊണ്ട് പിയാനോയിലെ എട്ടു സ്വരങ്ങളെയും സ്വതന്ത്രമാക്കി.വലതു കൈവിരലുകൾ കൊണ്ട് മൂന്നു സ്വരപാദങ്ങളേയും ഹൃദയത്തിൽ ആവിഷ്കരിക്കാൻ വെമ്പി. </p><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">അന്നേരം ഡാന്യൂബിലെ ശാന്തവും പ്രസന്നവുമായ ഒഴുക്കിലൂടെ ഒരു കളിയോടം തുഴയുന്ന സാരള്യതയിൽ വിഷാദമധുരമായ സംഗീതത്തിൻ്റെ ഒന്നാം പാദം പൂർത്തിയായി. സമതലങ്ങൾ വിട്ടു ദുർഘടമായ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുംപോലെയായിരുന്നു രണ്ടാം പാദം. സ്വരങ്ങളുടെ കാനനപാതയിലൂടെ കാടിൻ്റെ നിഗൂഢവും തരളവുമായ ലാവണ്യത്തിലേക്ക് സ്വരലഹരി കിനിഞ്ഞിറങ്ങുന്നതു മിനോന തിരിച്ചറിഞ്ഞു. </p><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;"><span style="font-size: 14.85px;">മിനോനയുടെ കുഞ്ഞുനീലക്കണ്ണുകളിലൂടെ അവളുടെ അമ്മ ജോസഫൈനിലേയ്ക്കും അച്ഛൻ ബിഥോവനിലേക്കുമുള്ള താക്കോൽ തിരഞ്ഞു പോകുകയാണ് സഫ്ദർ . </span></p><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">സോളോകൾ ,ക്വാർട്ടറ്റുകൾ,ഓപ്പറകൾ, സൊണാറ്റകൾ ,സിംഫണികൾ എന്നിങ്ങനെ ലോകം കാതോർക്കുന്ന മായികസംഗീതമാണ് ബീഥോവൻ ആവിഷ്കരിച്ചത്. സദാസമയം വായുവിൽ വിരലുകൾ ചുഴറ്റി സ്വാസ്ഥ്യരഹിതനായ ഒരുവനായി അദ്ദേഹം തൻ്റെ ഉൾമുറികളിൽ അലഞ്ഞു.തൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കർമമായിരുന്നു ഒമ്പതാം സിംഫണിയുടെ രചന.ആത്മാവിലെ ഏറ്റവും ദീപ്തമായ തീനാളത്തിൻ്റെ ആവാഹനമായിരുന്നു അതെന്നു പറയണം. അതിനായി സ്റ്റാഫ് നോട്ടിൽ ഒൻപതു ഒടിവുകളിലായി സംഗീതം അളന്നു വേർതിരിച്ചിനൽകി രുന്നു.വയലിനിൽ നിന്ന് ഒരേ താളക്രമം പകർന്നുകൊണ്ട് സുഷിരവാദ്യത്തിലേക്ക് അതിനെ കൈമാറണം. കാൽവിരൽ മുതൽ ശിരസ്സുവരെ പ്രകമ്പനം കൊള്ളുകയായിരുന്നു ബീഥോവൻ. എവിടെയാണ് തൻ്റെ ഓർമ കൈവിട്ടുപോയത് ?ഒമ്പതാമത്തെ ചിഹ്നം തിരിച്ചറിയാനാവാതെ അദ്ദേഹം വിവശനായി. അതവളായിരുന്നു. മിനോന. സ്വന്തം ചോരയിൽ കുരുത്തവൾ .ഒൻമ്പതാം ഒടിവിലെ അടയാളം. സ്വരസ്ഥാനങ്ങൾ നിറഞ്ഞ കുപ്പായം ഇവൾക്കാരാണ് തുന്നിക്കൊടുത്തത് ?ആത്മാഭിമാനത്തിനേറ്റ അടി വകവെക്കാതെ പരിഭ്രാന്തിയോടെ തൻ്റെ അലമാരിയിലും സംഗീതശേഖരത്തിലും അയാൾ പരതി. ഡി മൈനറിൽ ഒന്നും രണ്ടും ഗമനങ്ങൾ, ബി ഫ്ളാറ്റ് മേജറിൽ മൂന്നാം ഗമനം. ചുമരിൽ അലസമായി കോറിയിട്ട വടിവില്ലാത്ത രേഖകളിൽ ബീഥോവൻ തൻ്റെ അടുത്ത സ്വരസ്ഥാനങ്ങളുടെ താക്കോൽ തിരഞ്ഞു.എന്നാൽ അതിനിടെ മിനോന തൻ്റെ വടിവാർന്ന കൈപ്പടയിൽ ചിട്ടയായ അഞ്ചുവരി സ്റ്റാഫ് നോട്ടിലെ സംഗീതം പകർന്ന് അച്ഛന് മുന്നിൽ കാണിക്കയായി നൽകി. തികച്ചും അവിശ്വസനീയമായ കാഴ്ചയിൽ ബീഥോവൻ നിർന്നിമേഷനായി നിന്നു. അയാൾ മിനോനയോട് പിയാനോയിൽ വിരലുകൾ ചേർക്കാൻ ആജ്ഞാപിച്ചു. ആ കുഞ്ഞുവിരലുകൾ വിത്തുകൾ കൊത്തിപ്പെറുക്കുന്ന കുരുവിക്കൂട്ടങ്ങളെ പ്പോലെ പിയാനോയുടെ സ്വരക്കട്ടകളിൽ മൃദുവായി അരിച്ചുനടന്നു. ബീഥോവൻ പിയാനോക്കരികിലേക്കു നടന്നു ,ഒരു കസേര വലിച്ചിട്ടു തൻ്റെ വലതുചെവി കീ ബോര്ഡിൽ ചരിച്ചു ചേർത്തുവെച്ചു. ഒരുപക്ഷെ ബീഥോവൻ ജീവിതത്തിൽ ആദ്യമായി തൻ്റെ സംഗീതം ശ്രവിക്കുകയായിരുന്നു.കുരുവികളുടെ സംഘവാദ്യം അയാളെ കോൾമയിർ കൊള്ളിച്ചു. ആ കണ്ണുകളിൽ തുളുമ്പിയ ആർദ്രത മിനോന തിരിച്ചറിഞ്ഞു. ലോലമായ തൂവലുകളിലാണ് ഈ സ്വരക്കട്ടകൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന സത്യം അയാൾക്കറിയാമായിരുന്നില്ല. അമരുന്ന വിരലുകൾ ചെറു ചുറ്റികകൾ കൊണ്ട് സ്വരക്കമ്പികളെ സ്പർശിക്കുന്നു. മുയൽക്കുഞ്ഞുങ്ങൾ തുള്ളിച്ചാടി മറിയും പോലെ വിരലുകൾ പിയാനോയുടെ കട്ടകളിലൂടെ മദി ച്ചുപാഞ്ഞുകൊണ്ടിരുന്നു.മിനോന ഒരുക്കിയ സ്വരഗതികളുടെ ഗന്ധർവസംഗീതം ബീഥോവനെ വിസ്മയിപ്പിച്ചു.അയാൾ മറന്നുപോയ ഒമ്പതാം വളവിലെ സ്വരചിഹ്നം ബീഥോവനെ നോക്കി പുഞ്ചിരി തൂകി. സ്നേഹമയിയായ കാലത്തിൻ്റെ പകർപ്പായി താനൊരുക്കിയ സംഗീതം അതിൻ്റെ ലാവണ്യത്തികവോടെ ബീഥോവൻ്റെ മൂർദ്ധാവിൽ പെയ്തിറങ്ങി.ഹൃദയം കൊണ്ട് പിയാനോ മീട്ടുന്ന ആ രാജകുമാരിയുടെ കണ്ണുകളിൽ പൂത്തിറങ്ങിയ അപൂർവ പ്രകാശത്തെ അദ്ദേഹം വാത്സല്യത്തോടെ നോക്കിനിന്നു. അവളുടെ കുഞ്ഞുനഖങ്ങളിൽ പടർന്ന ശോണിമ അയാൾ ശ്രദ്ധിച്ചു.ഇളം ചോരയിൽ വെളുത്ത പിയാനോക്കട്ടകൾ ചുവന്നത് അദ്ദേഹം വിവർണനായി നോക്കിനിന്നു. </p><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">തൻ്റെ പ്രാണൻ പറിച്ചു് ആ പെൺകുട്ടിയുടെ കാൽക്കൽ സമർപ്പിക്കാൻ അദ്ദേഹം വെമ്പി. ' മകളേ '..ഗദ്ഗദം നിറഞ്ഞ ആ തൊണ്ടയിൽ നിന്ന് വാത്സല്യം ചുരന്നൊരു വിളി നിശബ്ദം വന്നുവീണു. ഈ നോവലിലെ ഏറ്റവും മനോഹരമായ അധ്യായമാണ് നാം വായിച്ചത് .</p><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;"><span style="color: #222222; font-family: Arial, Helvetica, sans-serif; font-size: small;">വിശ്രുത സംഗീതജ്ഞൻ ബീഥോവൻ ലോകത്തോട് വിടപറഞ്ഞിട്ട് 250 വർഷം തികയുന്നു. അദ്ദേഹം മായികസംഗീതം പകർന്ന ഒൻപതാം സിംഫണി ഇന്നും ലോകമെമ്പാടും സംഗീതപ്രേമികൾ ആഘോഷിക്കുന്നുണ്ട്. ബീഥോവന്റെ ഉന്മാദം നിറഞ്ഞ സംഗീതരാവുകളുടെ കഥ എക്കാലവും ആസ്വാദകലക്ഷങ്ങളുടെ പ്രിയപ്പെട്ട അന്വേഷണവിഷയവുമായിരുന്നു. ഇരുന്നൂറ്റിയൻമ്പതാം വാർഷികം കൊണ്ടാടിയ 2020 ലോകമാകെ മഹാമാരിയുടെ പിടിയിൽ അമർന്നുപോയ വർഷം കൂടിയായിരുന്നു. എന്നിട്ടും ബീഥോവനെ അനുസ്മരിച്ചുകൊണ്ടുള്ളസൊനാറ്</span><wbr style="color: #222222; font-family: Arial, Helvetica, sans-serif; font-size: small;"></wbr><span style="color: #222222; font-family: Arial, Helvetica, sans-serif; font-size: small;">റകളും പിയാനോ സദസ്സുകളും ലോകമെമ്പാടും അരങ്ങേറി.</span></p><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">വിശ്രുത ഗായകനെ വാഴ്ത്തുന്ന രചനകളും സിംഫണികളും സംഗീത പ്രണയികൾ ആവിഷ്കരിക്കുകയുമുണ്ടായി.</div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ഇദംപ്രഥമമായി മലയാളത്തിലും ആ മഹാപ്രതിഭയെ സമാദരിക്കുന്ന ഒരു നോവൽ ജനിച്ചു എന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്.</div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">എന്നാൽ നർഗീസ് എഴുതിയത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ബീഥോവന്റെ ജീവചരിത്രമല്ല ഈ കൃതി. പാശ്ചാത്യസംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം വിടർത്തുന്ന ആവിഷ്കാരവുമല്ല. ബീഥോവൻ എന്ന പ്രതിഭാശാലിയായ മനുഷ്യന്റെ സ്വകാര്യലോകവും ജീവിതവും അന്വേഷിച്ചുള്ള യാത്രയിൽ ഇടക്കെപ്പോഴോ ഉള്ളിൽ താനറിയാതെ കയറിവന്ന് ഇടം പിടിച്ച മിനോന എന്ന കൊച്ചുപെൺകുട്ടിയാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ബീഥോവൻ വൈവഹികജീവിതം നയിച്ചതായി എവിടെയും നാം വായിച്ചിട്ടില്ല. പാശ്ചാത്യ ലോകം കലാകാരന്മാരുടെ കുടുംബജീവിതം ചിക്കിചികയാറുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രണയവും വൈഷയിക</div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ജീവിതവും രഹസ്യാത്മകതയുടെ തിരനീക്കി പുറത്തുവരുമ്പോൾ, അനേകകാലത്തിനിപ്പുറം മറ്റൊരു ദേശത്തിരുന്ന് ഒരെഴുത്തുകാരി ആ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഭാവന ചെയ്യുമ്പോൾ പുതിയൊരു മാനം കൈവരുന്നു.</div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ബീഥോവന് താൻ കണ്ടുമുട്ടിയവരിൽ ആരെക്കാളുമേറെ പ്രണയിച്ച ഹൃദയത്തോട് ചേർത്തുനിർത്തിയ ജോസഫൈനിൽ ജനിച്ച കുട്ടിയാണ് മിനോന. ഹതഭാഗ്യയായ മിനോനയെ ലോകം കൈവിട്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ വിടർന്ന സംഗീതം നർഗീസ് ചെവിയോർക്കുകയാണ് ഈ നോവലിൽ.</div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;">മിനോനയെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങൾ മാത്രമേ ഗൂഗിൾ പങ്കുവെക്കുന്നുള്ളൂ. അവൾ വിശ്വപ്രതിഭയായ ബീഥോവന്റെ മകളാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. എന്നാൽ അക്കാലം ആ സത്യം ഹിരണ്മയ പാത്രം കൊണ്ട് മൂടിവെച്ചു. തമസ്കരിക്കപ്പെട്ട ചരിത്രത്തിലെ ഒരേടാണ് നർഗീസ് കണ്ടെടുക്കുന്നത്.</div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><p style="color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;"><span style="color: #222222; font-family: Arial, Helvetica, sans-serif; font-size: small;">പരിചിതമായൊരു സ്ഥലരാശിയിൽ നിന്നുതന്നെയാണ് നോവൽ ആരംഭിക്കുന്നത്. തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും സാഹിത്യ അക്കാദമിയും ക്രൈസ്തവ ദേവാലയങ്ങളും ക്ലാസിക്കൽ സംഗീതമുറങ്ങുന്ന ലൈബ്രറിയും പള്ളിമേടകളും സായാഹ്നനഗരത്തിന്റെ കാഴ്ചകളും കോഫീ ഹൗസും ശക്തൻ മാർക്കറ്റും നേർത്ത ആരവം നിറഞ്ഞ വീഥികളും പുൽമൈതനത്തിൽ മലർന്നു കിടന്നു നോക്കുമ്പോൾ വെള്ളിവലാകകൾ ഒഴുകിനീന്തുന്ന നീലാകാശവും കഥാനായകനായ സഫ്ദർ തന്റെ അന്വേഷണം തുടങ്ങുന്നത് ഇവിടെനിന്നാണ്. സംഗീതാധ്യാപികയായ അഞ്ജലീ സുധയെ കണ്ടുമുട്ടിയതും ഈ നഗരചത്വരത്തിൽ വെച്ചു തന്നെയാണ്. സഫ്ദർ തന്റെ സ്വപ്നം അഞ്ജലിയുമായി പങ്കിടുന്നതും പിയനോയുടെ മൃദുശയ്യയിൽ ആദ്യമായി സ്പർശിച്ചപ്പോൾ സ്വർഗീയമായൊരു നാദമു ണർന്നതും അതിന്റെ സ്പന്ദനം തനിക്കു ചുറ്റും പ്രസരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.</span></p><div dir="auto">തികച്ചും പരിചിതമായ ഒരു സ്ഥലരാശിയിൽ നിന്ന് സഫ്ദർ അനന്തകാലത്തിന്റെ വിദൂര രഥ്യയിലേക്ക് നടത്തിയ പശ്ചാദ്ഗമനമാണ് ഈ നോവലിന്റെ ഇതിവൃത്തം. തന്റെ സ്വത്വത്തിന്റെ അപര മുഖമാണ് അധ്യാപികയും സുഹൃത്തുമായ അഞ്ജലി. ബീഥോവനെ തേടിപ്പോയ സഫ്ദറിനെ മിനോനയിലേക്ക് വഴിനടത്തിയത് അഞ്ജലിയാണ്. സ്ഥലവും കാലവും തമ്മിലുള്ള വേഴ്ച കയ്യടക്കമുള്ള ക്രാഫ്റ്റിലൂടെ നർഗീസ് അനായാസം ആവിഷ്കരിക്കുന്നത് കൃതിയുടെ പുനർവായനയിൽ നാം തിരിച്ചറിയും.</div><div dir="auto">പാശ്ചാത്യ സംഗീതത്തിന്റെ ക്ലാസിക്കൽ ഗരിമയിലേക്കുള്ള തീർഥാടനമല്ല ഈ നോവൽ. ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ലഹരി നിറഞ്ഞ സർഗജീവിതത്തിന്റെ തിരനോട്ടവുമല്ല. എന്തിന് വിയന്നയും ഓസ്ട്രിയയിലെ പ്രഭു കുടുംബങ്ങളും സംഗീതമുറങ്ങിയ പള്ളിമേടകളും സിംഫണികളും സൊനാറ്റകളും സ്പന്ദിച്ച സംഗീതവിരുന്നുകളും ആസ്വാദക വൃന്ദമൊരുക്കിയ ഹസ്താരവങ്ങൾ പോലും പശ്ചാത്തലസൗന്ദര്യമൊരുക്കി നിൽക്കുക മാത്രമാണ് നർഗീസിന്റെ കൃതിയിൽ. മിനോന എന്ന കൊച്ചു പെൺകുട്ടിയുടെ ഏകാന്തതയിലെ തേങ്ങൽ വായനയിലുടനീളം നമ്മെ പിന്തുടരും. അവളുടെ വ്യഥകളും നൈരാശ്യവും നമ്മുടേതായി മാറുകയാണല്ലോ, പതിയെ. പിറന്ന വീട്ടിൽ നിന്ന്, അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാമുപേക്ഷിച്ചിറങ്ങിപ്പോവുന്<wbr></wbr>ന മിനോന കൂടെ കൊണ്ടുപോയത് ഓർമ്മകൾ നിറച്ച ഏതാനും ഡയറികളും സംഗീതപുസ്തകങ്ങളുമാണ്. അവ തന്നെ യാത്രക്കിടയിൽ ഏതോ വനമരത്തിന്റെ പൊത്തിൽ ഒളിച്ചുവെക്കേണ്ടിയും വന്നു. പിന്നെ കോൺവെന്റ് ജീവിതം മ്ലാനത നിറഞ്ഞ കൗമാരം. ഒടുവിൽ അവൾ ആഗ്രഹിച്ചതുപോലെ ജന്മം നൽകിയ സ്വന്തം പിതാവിന്റെ കൂടെ, അദ്ദേഹത്തിന്റെ പരിചരികയായി ജീവിച്ചു. ഉന്മാദിയായൊരു കലാകാരന്റെ, ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അനവസരത്തിലുള്ള രോഷപ്രകടനവും തികഞ്ഞ സന്തോഷത്തോടെയാണ് മിനോന സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹം തന്നെ മകളായി അംഗീകരിച്ചില്ലല്ലോ എന്ന വേദന അവളെ ജീവിതകാലം മുഴുവൻ പിന്തുടർന്നു.</div><div dir="auto"><br /></div><div dir="auto"><p> നർഗീസ് ആദ്യമെഴുതിയ നോവൽ യൂറോപ്യൻ ചിത്രകലയുടെ പശ്ചാത്തലത്തിലായിരുന്നു. ആൻഡ്രിയോ എൽ സാർട്ടോ എന്ന നവോത്ഥാന കാല ചിത്രകാരന്റെ ഭ്രമാത്മകലോകം അനാവൃതമാകുന്ന ആ കൃതിയുടെ രചനാവേളയിൽ നേരിടേണ്ടിവന്ന വെല്ലുവിളിയും പരിശീലനവും 'ഒമ്പതാം സിംഫണി ' ക്ക് മാർഗദർശകമായി ഭവിച്ചു എന്നു വേണം കരുതാൻ.</p><div dir="auto">പതിവായി ബിനാലെ അരങ്ങേറുന്ന ഫോർട്ട് കൊച്ചി എന്ന ആർട്ട് ഗാലറിയുടെ തീരത്താണ് നർഗീസ് ജനിച്ചു വളർന്നത്. കലയും സംസ്കാരവും കൈകോർത്ത തുറമുഖ നഗരിയുടെ പശ്ചാത്തല ഭൂമിക ഈ എഴുത്തുകാരിയുടെ മനോഗതങ്ങളിൽ അപൂർവചാരുതയാർന്ന ക്യാൻവാസ് നിർമിച്ചിരിക്കാം. ജൂതന്മാരും പറങ്കികളും ലന്തക്കാരും ഇംഗ്ലീഷ് ഫ്രഞ്ച് യാത്രികരും കരോൾ ഗാനങ്ങളും ഗസൽ രാവുകളും ഉണർത്തിയ ഭാവനയുടെ യാനപാത്രത്തിലാണ് കഥാകാരി സഞ്ചരിച്ചിരിക്കുക. അറബികളും റോമാക്കാരും വന്നിറങ്ങിയ പായ്വഞ്ചികളുടെ കലാ വാണിജ്യ പാതയിൽ തദ്ദേശീയയായ ഒരെഴുത്തുകാരി അബോധമായെങ്കിലും വായിച്ചെടുക്കുന്ന ലിപികളുണ്ട്.</div><div dir="auto">അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിറന്ന നാടും വീടും വിട്ട് അധികം യാത്ര ചെയ്ത ഒരാളല്ല ഈ എഴുത്തുകാരി എന്നതാണ്. വിവാഹിതയായി ഏറെ വിദൂരത്തിലല്ലാതെ മറ്റൊരു പട്ടണ പ്രവിശ്യയിലെ ഒരുൾനാടൻ ഗ്രാമത്തിലെത്തുകയും അവിടെ സ്കൂൾ അധ്യാപികയായി ജീവിക്കുകയും ചെയ്യുന്ന നർഗീസ്, ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ബിരുദാനന്തര ബിരുദകാലത്ത് സാഹിത്യപഠനത്തിനിടെ പരിചയപ്പെടാനിടയായ കഥകളും കവിതാലോകവും ഭാവനയുടെ മറുകര തേടിപ്പോകാൻ തനിക്കു സഹായകമായി എന്ന് അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്.</div><div dir="auto">അപൂർവമായ കല്പനാ വൈഭവം ഇരു നോവലുകളുടെ രചനയിലും തെളിഞ്ഞു നിൽപ്പുണ്ട്. ക്ലാസ്സിക് നോവലുകളുടെയും കവിതകളുടെയും പാരായണവും വിശിഷ്ട സംഗീതത്തിന്റെ കേവലാസ്വാദനവും നവോത്ഥാന ചിത്രകലയുടെ കാഴ്ചകളും ശില്പ സൗഷ്ഠവം തികഞ്ഞ കൃതികൾ നിർമിക്കാൻ നർഗീസിലെ കഥാകാരിയെ ഒരുക്കിനിർത്തിയതാവാം.</div><div dir="auto">അതെന്തുമാകട്ടെ, ഒമ്പതാം സിംഫണി എന്ന നോവൽ വരകളുടെയും വർണങ്ങളുടെയും കൊളാഷാണ് മനസ്സിൽ അവശേഷിപ്പിക്കുക. കവിത നിറഞ്ഞ വാക്കുകളും വരികളും വർണനയുടെ മലർവാടിയിൽ സുഗന്ധികളായി വിടർന്നു നിൽക്കുന്നു. സഫ്ദർ കാണുന്ന കാഴ്ചയും മിനോന തേടിനടന്ന ലോകവും നിറങ്ങളുടെയും സംഗീതത്തിന്റെയും നീർത്തടങ്ങളാണ്. എന്നാൽ വിരഹവും തിരസ്കാരവും നിഴൽ വീഴ്ത്തിയ വേദനയുടെ ഏകാന്തലോകത്ത് കഴിയാനായിരുന്നു മിനോന എന്ന കഥാപാത്രത്തിന് വിധി ഒരുക്കിവെച്ച ജീവിതം.</div><div dir="auto">സഫ്ദറിന്, പകരം നൽകാനൊരു ജീവിതം കണ്ടെത്താനുമായില്ല. ഒടുവിൽ മിനോന നടന്നകന്ന ഒറ്റയടിപ്പാതയിൽ, നിസ്സഹായനായി നോക്കി നിൽക്കാനേ സഫ്ദർ എന്ന ചരിത്രകാരന് കഴിയുന്നുള്ളൂ.</div><div class="yj6qo"></div><div class="adL" dir="auto"><br /></div><div class="adL" dir="auto"><p style="color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;"><span style="color: #222222; font-family: Arial, Helvetica, sans-serif; font-size: small;">ഓരോ ഇടവേളയിലും എഴുത്തുകാരന്റെ ഉള്ളിൽ അടുത്ത വരിക്കുള്ള നെയ്ത്ത് നടക്കണം.." അഞ്ജലി സഫ്ദറിനെ ഓർമിപ്പിച്ചു. സഫ്ദർ, നീ എഴുതിയ ഓരോ വരിയും എനിക്കറിയാം. ഞാനത് വായിച്ചറിഞ്ഞതല്ല, അനുഭവിച്ചതാണ്.</span></p><div dir="auto">ബീഥോവൻ മരണകിടക്കയിൽ ആസന്നമൃത്യുവായി ശയിക്കുന്ന വാർത്ത അറിയുമ്പോഴും മിനോന നിർന്നിമേഷയായിരുന്നു. അച്ഛൻ തന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ്, എന്നും. ആ മുറിവിനെ വലം വെച്ചുകൊണ്ടാണ് ജീവിതത്തിലെ ഓരോ പ്രഭാതവും അവളിലൂടെ കടന്നുപോയത്. ഏകാന്തതയിൽ മിനോനയുടെ കണ്ണീരൊപ്പാൻ വന്ന ലിയോ എന്ന കൂട്ടുകാരന് പോലും അവളുടെ കൈത്തലം ഗ്രഹിക്കാനോ ഒപ്പം നടത്താനോ കഴിയാതെ പോയി. സ്വന്തമാക്കാൻ യാതൊന്നും മുന്നിലില്ലാതെ അറ്റം കാണാത്ത വഴിയുടെ തുമ്പിൽ അവൾ നിന്നു. അച്ഛൻ, ലിയോ, പിയാനോ, അമ്മ നൽകിയ ഓർമകളുടെ ആൽബം... എല്ലാം മിനോനയെ വിട്ടുപോയി. ഇടയഗ്രാമത്തിലേക്കു നീണ്ടുപോകുന്ന മൺപാതയിലൂടെ അവൾ നടന്നു നീങ്ങി.</div><div dir="auto">അവസാനവരികളിൽ എത്തിനിന്ന സഫ്ദർ തുടർന്നെഴുതാനാവാതെ തളർന്നിരുന്നു. നിറമിഴികളോടെ അയാൾ പറഞ്ഞു. പ്രിയപ്പെട്ട മിനോനാ, ദുഃഖപര്യവസായിയായ ഒരന്ത്യം ആഗ്രഹിച്ചുകൊണ്ടെഴുതിയതല്ല ഇതൊന്നും.ഇനി സ്വാതന്ത്രയാണ് നീ. മിനോനാ ഞാൻ ഇവിടെ എഴുത്ത് നിർത്തുകയാണ്.</div><div dir="auto">എത്രയോ രാവുകളിൽ സംഗീതത്തിന്റെ കടലിരമ്പം കേട്ടുകിടന്നാണ് ഓരോ വരിയും എഴുതി പൂർത്തിയാക്കിയത്. ബീഥോവന്റെ ജീവിതത്തിലെ ഉന്മാദം കലർന്ന അധ്യായങ്ങൾ തേടി നർഗീസ് വർഷങ്ങളോളം നിരന്തരം വായിച്ചിരുന്നതായി മനസിലാക്കുന്നു. ലഭ്യമായ കൃതികളും ചരിത്രവും പുറംനാടുകളിൽ നിന്നു വരുത്തി. പാശ്ചാത്യസംഗീതത്തെ അടുത്തറിയാൻ ശ്രമിച്ചു. വിയന്നയിലെയും ആസ്ത്രിയയിലെയും നഗര വീഥികളും ഗ്രാമപാതകളും പുല്ല് മേഞ്ഞ വീടുകളും മേഘാവൃതമായ പകലുകളും പ്രഭു മന്ദിരങ്ങളും സിംഫണിയും സൊനാറ്റയും അരങ്ങുണർത്തിയ സംഗീതരാവുകളും സ്വപ്നം കണ്ടു. എന്നാൽ നോവലിൽ ഒരിടത്തും താൻ തേടിനടന്ന അറിവിന്റെ ഭാരം എഴുത്തുകാരി ഇറക്കിവെക്കുന്നില്ല. സ്വയം ചിറകും തൂവലും പൊഴിച്ചു കളഞ്ഞാണ് ഈ കഥ നെയ്തെടുത്തിരിക്കുന്നത്. ചരിത്രവും മിത്തും വർത്തമാനവും സമർഥമായിട്ടാണ് നർഗീസ് ബ്ലെൻഡ് ചെയ്യുന്നത്. കഥ പറയുക എന്ന കലാതന്ത്രത്തിന്റെ കരവിരുത് ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്.</div><div dir="auto"><p style="color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">സഫ്ദർ എഴുതി നിർത്തിയ അവസാനവാചകം എന്തെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അതയാളെ അതുഭുതപ്പെടുത്തുക മാത്രമല്ല വികാരാധീനനാക്കുകയും ചെയ്തു. മറ്റെല്ലാ കാഴ്ചകളും കണ്ണിൽ നിന്ന് മാഞ്ഞുപോയി. കഥാപാത്രങ്ങൾ ഓരോരുത്തരായി മറവിലേക്ക് നടന്നുപോയി.</p><div dir="auto" style="color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">ജോസഫൈൻ, തെരേസ, ഷാർലറ്റ്, മാഡം അന്ന, ഷിൻഡ്ലർ, മാരിയൂസ്, ലിയോ, നീന... അവർക്കിടയിൽ ബാറ്റൺ ചലിപ്പിക്കുന്ന മഹാസംഗീതജ്ഞന്റെ കൈകൾ... കാഴ്ചയുടെ കാൻവാസിൽ നിന്ന് ഹംഗറിയിലെ കാടുകളും കുതിരക്കുളമ്പടികളും സംഗീതവിരുന്നുണ്ടു മടങ്ങുന്ന പുരുഷാരവും അയാളെ കടന്നുപോയി.</div><div dir="auto" style="color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">യൂറോപ്പിലെ വർഗസമരവും വർണവെറിയും അധസ്ഥിതരോടുള്ള തികഞ്ഞ അവഗണനയും സഫ്ദർ ഓർത്തെടുത്തു. എന്തിന് കൊച്ചുകേരളത്തിൽ പോലും ജാതിയും വർണവും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നല്ലോ എന്ന് വേദനയോടെ അഞ്ജലിയോട് അയാൾ പറയുന്നുണ്ട്.</div><div dir="auto" style="color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">നോവലിലെ അവസാന അധ്യായം തീർക്കുന്ന മായികത വായനക്കാർക്കായി ബാക്കി വെക്കുകയാണ്. കഥാകാരി ഇവിടെ വരച്ചുചേർക്കുന്ന ട്വിസ്റ്റ് നോവലിന്റെ ജൈവാംശവുമായി ഇഴ ചേർന്നു കിടക്കുന്നതാണ്. അതങ്ങനെത്തന്നെ നിൽക്കട്ടെ.</div><div dir="auto" style="color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">ഒമ്പതാം സിംഫണി ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ഹംസഗാനമായിരുന്നു. പശ്ചാത്യ സംഗീതലോകം പിൽക്കാലത്തും അവ്വിധം ഒരു വിശ്വാസം വെച്ചുപുലർത്തിയിരുന്നത്രെ. ഒൻപതാം സിംഫണിക്കു ശേഷം മറ്റൊരു രചന അസാധ്യമായിരിക്കും എന്ന്.</div><div dir="auto" style="color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">മിനോനയെ ക്കുറിച്ചുള്ള വായനയിൽ MINONA എന്ന പേര് തിരിച്ചിട്ടുകൊണ്ട് ANONIM എന്ന് ബീഥോവന്റെ ആസ്വാദകർ വായിക്കുന്നുണ്ട്. അജ്ഞാതം എന്നുതന്നെയാണ് മിനോനയുടെ പിറവിയുമായി ബീഥോവനുള്ള ബന്ധം വിലയിരുത്തപ്പെട്ടത്. 'ഒമ്പതാം സിംഫണി'യുടെ കഥാകാരിയെ വേദനിപ്പിച്ചതും അതാവണം. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും മിനോനയെ ചരിത്രം തിരിച്ചറിയുന്നില്ലല്ലോ.</div><div dir="auto" style="color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">ഈ നോവൽ മനുഷ്യന്റെ വേദനയുടെയും നിസ്സഹായതയുടെയും നിലവിളിയാണ്. കവിത തുളുമ്പുന്ന ഭാഷയിൽ അങ്ങേയറ്റം ആവിഷ്ടയായിട്ടാണ് ( possessed) കഥാകാരി അപരിചിതമായ ഒരു ലോകത്തെ പരാവർത്തനം ചെയ്യുന്നത്. വായനക്കാർ ഇരു കൈകളും നീട്ടി ഈ കൃതിയെ വരവേൽക്കുമെന്ന് ഉറപ്പാണ്. നർഗീസ് എന്ന കഥാകാരിയുടെ ഒമ്പതാം സിംഫണി അനേകം വായനക്കാരിലെത്തട്ടെ എന്ന് ആശംസിക്കുന്നു.</div><div dir="auto" style="color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">കൈരളി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില : ₹ 240/-</div><div dir="auto" style="color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;"><br /></div><div dir="auto" style="color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;">- സേതുമാധവൻ മച്ചാട്.</div></div><div dir="auto"><br /></div></div></div></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;"><br /></div><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;"><br /></p><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;"><span style="font-size: 14.85px;"><br /></span></p><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;"><br /></p><p style="background-color: white; color: #333333; font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.85px;"><br /></p>sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0tag:blogger.com,1999:blog-2171822055453283835.post-3746126837960148272021-11-05T09:12:00.001-07:002021-11-05T09:12:16.997-07:00സിംഫണി 9 <p> സഫ്ദർ എഴുതി നിർത്തിയ അവസാനവാചകം എന്തെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അതയാളെ അതുഭുതപ്പെടുത്തുക മാത്രമല്ല വികാരാധീനനാക്കുകയും ചെയ്തു. മറ്റെല്ലാ കാഴ്ചകളും കണ്ണിൽ നിന്ന് മാഞ്ഞുപോയി. കഥാപാത്രങ്ങൾ ഓരോരുത്തരായി മറവിലേക്ക് നടന്നുപോയി.</p><div dir="auto">ജോസഫൈൻ, തെരേസ, ഷാർലറ്റ്, മാഡം അന്ന, ഷിൻഡ്ലർ, മാരിയൂസ്, ലിയോ, നീന... അവർക്കിടയിൽ ബാറ്റൺ ചലിപ്പിക്കുന്ന മഹാസംഗീതജ്ഞന്റെ കൈകൾ... കാഴ്ചയുടെ കാൻവാസിൽ നിന്ന് ഹംഗറിയിലെ കാടുകളും കുതിരക്കുളമ്പടികളും സംഗീതവിരുന്നുണ്ടു മടങ്ങുന്ന പുരുഷാരവും അയാളെ കടന്നുപോയി.</div><div dir="auto">യൂറോപ്പിലെ വർഗസമരവും വർണവെറിയും അധസ്ഥിതരോടുള്ള തികഞ്ഞ അവഗണനയും സഫ്ദർ ഓർത്തെടുത്തു. എന്തിന് കൊച്ചുകേരളത്തിൽ പോലും ജാതിയും വർണവും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നല്ലോ എന്ന് വേദനയോടെ അഞ്ജലിയോട് അയാൾ പറയുന്നുണ്ട്.</div><div dir="auto">നോവലിലെ അവസാന അധ്യായം തീർക്കുന്ന മായികത വായനക്കാർക്കായി ബാക്കി വെക്കുകയാണ്. കഥാകാരി ഇവിടെ വരച്ചുചേർക്കുന്ന ട്വിസ്റ്റ് നോവലിന്റെ ജൈവാംശവുമായി ഇഴ ചേർന്നു കിടക്കുന്നതാണ്. അതങ്ങനെത്തന്നെ നിൽക്കട്ടെ.</div><div dir="auto">ഒമ്പതാം സിംഫണി ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ഹംസഗാനമായിരുന്നു. പശ്ചാത്യ സംഗീതലോകം പിൽക്കാലത്തും അവ്വിധം ഒരു വിശ്വാസം വെച്ചുപുലർത്തിയിരുന്നത്രെ. ഒൻപതാം സിംഫണിക്കു ശേഷം മറ്റൊരു രചന അസാധ്യമായിരിക്കും എന്ന്.</div><div dir="auto">മിനോനയെ ക്കുറിച്ചുള്ള വായനയിൽ MINONA എന്ന പേര് തിരിച്ചിട്ടുകൊണ്ട് ANONIM എന്ന് ബീഥോവന്റെ ആസ്വാദകർ വായിക്കുന്നുണ്ട്. അജ്ഞാതം എന്നുതന്നെയാണ് മിനോനയുടെ പിറവിയുമായി ബീഥോവനുള്ള ബന്ധം വിലയിരുത്തപ്പെട്ടത്. 'ഒമ്പതാം സിംഫണി'യുടെ കഥാകാരിയെ വേദനിപ്പിച്ചതും അതാവണം. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും മിനോനയെ ചരിത്രം തിരിച്ചറിയുന്നില്ലല്ലോ.</div><div dir="auto">ഈ നോവൽ മനുഷ്യന്റെ വേദനയുടെയും നിസ്സഹായതയുടെയും നിലവിളിയാണ്. കവിത തുളുമ്പുന്ന ഭാഷയിൽ അങ്ങേയറ്റം ആവിഷ്ടയായിട്ടാണ് ( possessed) കഥാകാരി അപരിചിതമായ ഒരു ലോകത്തെ പരാവർത്തനം ചെയ്യുന്നത്. വായനക്കാർ ഇരു കൈകളും നീട്ടി ഈ കൃതിയെ വരവേൽക്കുമെന്ന് ഉറപ്പാണ്. നർഗീസ് എന്ന കഥാകാരിയുടെ ഒമ്പതാം സിംഫണി അനേകം വായനക്കാരിലെത്തട്ടെ എന്ന് ആശംസിക്കുന്നു.</div><div dir="auto">കൈരളി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില : ₹ 240/-</div><div dir="auto"><br /></div><div dir="auto">- സേതുമാധവൻ മച്ചാട്.</div><div class="yj6qo"></div><div class="adL" dir="auto"><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /></div>sethumenonhttp://www.blogger.com/profile/17685027761769287215noreply@blogger.com0