Thursday, November 29, 2012

orma ezhuthiya desham


കാഴ്ചകളില്‍ നിന്ന് ഉള്‍ക്കാഴ്ചകളിലേക്ക്



യാത്രകള്‍ എങ്ങോട്ടൊക്കെ നീളുന്നു. കണ്ടിട്ടില്ലാത്ത ദേശങ്ങളിലേക്ക്. കഴിഞ്ഞുപോയ കാലങ്ങളിലേക്ക്. പൂര്‍വസംസ്കാരങ്ങളിലേക്ക്. ചിലപ്പോള്‍ തന്‍റെതന്നെ ഉള്ളിലേക്ക്. തന്‍റെതന്നെ ഉള്ളിലേക്കുള്ള യാത്രയാവും ചിലപ്പോള്‍ ഏറെ ദുഷ്കരവും ഒരിക്കലും തീരാത്തതും. തന്‍റെയുള്ളിലെ തന്നെ കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് നെടുംപാതയില്‍ എവിടെയെങ്കിലും തളര്‍ന്നിരിക്കുമ്പോഴാകും വെളിവാകുക. പക്ഷെ അന്വേഷണത്തിന്‍റെ വ്യര്‍ത്ഥത യാത്രയെ നിരാകരിക്കുന്നില്ല ഒരിക്കലും. ഓരോ ആളും യാത്രയിലാണ്, എപ്പോഴും.
യാത്രയുടെ ഒരനുഭവം കാഴ്ചയാണ്. യാത്ര കഴിഞ്ഞ് തന്‍റെയുള്ളില്‍ തനിച്ചാകുമ്പോള്‍ കാഴ്ച ഓര്‍മയായിത്തീരുന്നു. സേതുമാധവന്‍ മച്ചാടിന്‍റെ 'ഓര്‍മ എഴുതിയ ദേശം' കാഴ്ചകളുടെ ഓര്‍മകള്‍ കൊണ്ട് മോഹിപ്പിക്കുന്ന ഒരനുഭവമായി, എനിക്ക്. പൂര്‍വപുണ്യങ്ങളെ വഹിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് സേതു നടത്തുന്ന യാത്ര നശ്വരതയ്ക്കുമേല്‍ അനശ്വരമായ സൗന്ദര്യാനുഭവങ്ങളെ അന്വേഷിച്ചുള്ള യാത്രയായിമാറുന്നു. പ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും സര്‍ഗ ചൈതന്യം കാഴ്ചവയ്ക്കുന്ന വിലോഭനീയമായ ലാവണ്യാനുഭവങ്ങളിലേക്കു നീളുന്ന സേതുവിന്‍റെ യാത്ര, നശ്വരതക്കു മേല്‍ അനശ്വരത കൈവരിച്ച സൗന്ദര്യ സാക്ഷാത്കാരത്തിന്‍റെ തേജോമയമായ കാഴ്ച കൊണ്ട് അവിസ്മരണീയമായിത്തീരുന്നു. കഴിഞ്ഞുപോയ കാലങ്ങളും ആ കാലങ്ങളുടെ ആത്മസൗരഭവും തിരിച്ചു വരുന്നു, നമ്മുടെ കണ്ണുകളിലേക്ക്.
യാത്രകളിലൂടെ നാം ജീവിതത്തെ വായിക്കുകയാണെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് സേതു യാത്ര തുടങ്ങുന്നത്. അജന്തയിലേക്ക്, എല്ലോറയിലേക്ക്, കൊണാര ക്കിലേക്ക്, ബൃഹദീശ്വരത്തിലേക്ക്. പിന്നെ, എഴുത്തുകാരിലേക്ക്‌.അവരുടെ സൃഷ്ടികളുടെ സൗന്ദര്യഭൂമികളിലേക്ക്. ഒടുവില്‍ മച്ചാട് എന്ന സ്വന്തം ദേശത്തേക്ക്. സേതുവിന്‍റെ യാത്രകളും യാത്രകളിലെ കാഴ്ചകളും, കാഴ്ചകള്‍ ഓര്‍മയില്‍ കാത്തുവെക്കുന്ന അനുഭവങ്ങളുമൊക്കെ ചേര്‍ന്ന് ആത്മീയമായ ഒരു നിറവ് ഉണ്ടാകുന്നു.
കുന്നിന്‍ചരിവിലെ ചെമ്മണ്‍ നിറത്തിലുള്ള പാറതുരന്ന് നിര്‍മിച്ച ശില്പങ്ങളും ധ്യാനബുദ്ധന്‍മാരും സംഘധര്‍മ നിര്‍വാണകായങ്ങള്‍ മൗനമായി സംസാരിക്കുന്ന അജന്തയില്‍ നില്‍ക്കുമ്പോള്‍ സേതു വിസ്മയം കൊള്ളുന്നു, അര്‍ഹതന്‍മാരും ഭിക്ഷുക്കളും വിജനമായ ആ വനഭൂമിയില്‍ എത്രയോ കാലം അധ്യയനവും മനന നിധിധ്യാസങ്ങളുമായികഴിഞ്ഞു കൂടിയിട്ടുണ്ടാകുമെന്ന്. ആ തപസ്സില്‍നിന്നാണ് ചുമര്‍ചിത്രകല പിറവിയെടുത്തത്. മനുഷ്യാനുഭവത്തിന്‍റെ അനന്ത വൈചിത്ര്യത്തില്‍ ഗന്ധര്‍വന്മാരും അപ്സരസ്സുകളും യക്ഷകിന്നരന്മാരും കൈകോര്‍ത്തുനില്‍ക്കുന്നത്, കവിതയെ തരംഗവും വര്‍ണവുമാക്കുന്ന യോഗാത്മകമായ കലാവിദ്യയുടെ പൂര്‍ണതയാണതെന്ന്  സേതു ചൂണ്ടിക്കാട്ടുന്നു. പിന്നെ എല്ലോറയിലേക്ക്. അപരാഹ്നശോഭയാര്‍ന്ന ഒരൊഴിവുദിവസം എല്ലോറയെന്ന അദ്ഭുതത്തിന്‍റെ മുമ്പില്‍ എത്തിനില്‍ക്കുന്നു. കാലപ്പഴക്കത്തിന്‍റെ പാടുകളും കേടുകളുമൊക്കെ എല്ലോറയിലെ പ്രാകാരശീര്‍ഷങ്ങള്‍ക്കും മുഖമണ്ഡപങ്ങള്‍ക്കും മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും മൂവന്തിയുടെ സുവര്‍ണശോഭ എല്ലോറയിലെ കൈലാസത്തിനുമീതെ ചാമരം വീശിനില്‍ക്കുന്നു എന്നൊക്കെ എഴുതുമ്പോള്‍ സേതുവിന്‍റെ എഴുത്ത് കവിതയോടടുക്കുന്നു. യാത്രക്കിടയില്‍ ഗ്രന്ഥകാരന്‍ എല്ലോറയുടെ ചരിത്രം ഓര്‍മിച്ചെടുക്കുന്നു. ചരിത്രം കുളമ്പടിയൊച്ചയോടെ ഓടിത്തീര്‍ത്ത കാലം സേതു നോക്കിക്കാണുന്നത് മഹാരാജാക്കാന്മാരുടെ മൃഗയാവിനോദങ്ങളിലല്ല, പിന്നിട്ട വഴികളില്‍ കാലം ബാക്കിവെച്ച സംസ്കാര മുദ്രകളിലാണ്.
കൊണാരക്കിലെ സൂര്യരഥത്തെക്കുറിച്ചെഴുതുമ്പോള്‍ ആ കാഴ്ച ആത്മീയമായൊരു സൌന്ദര്യാനുഭവമായിത്തീരുകയാണ്. ചന്ദ്രഭാഗയുടെ സംഗമബിന്ദുവില്‍  അര്‍ക്ക കോണ്‍ എന്നര്‍ഥമുള്ള ഒരു സൂര്യക്ഷേത്രം. കൊണാര്‍ക്ക്‌. വിജനമായ കാലത്തിന്‍റെ തിരസ്കരണിയില്‍ അമര്‍ന്ന ഒരു കൃഷ്ണശില. നിലച്ചുപോയ ഘടികാരത്തില്‍ വിലയംകൊണ്ട പ്രാര്‍ഥന. കൊണാര്‍ക്കിലെ കാഴ്ച്ചയെ സേതു അങ്ങനെ ഭാവാത്മകമായി ഉള്‍ക്കൊള്ളുന്നു. എന്നിട്ട് ആ അനുഭവത്തെ ഇങ്ങനെ അഭിവ്യന്ജിപ്പിക്കുന്നു. " കൊണാര്‍ക്കിലെ ഓരോ ശിലക്കു മുമ്പിലും വിസ്മയഭരിതനാവുന്ന സഞ്ചാരി കാലത്തിലൂടെയും ചരിത്രത്തിലൂടെയും തിരിഞ്ഞു നടക്കുന്നു" എന്ന്.
ബൃഹദീശ്വരം മറ്റൊരു വിസ്മയമാണ്. കാവേരിയുടെ തീരങ്ങളില്‍ പച്ചത്തഴപ്പോടെ വളര്‍ന്ന ചോള നാഗരികതയുടെ രാജധാനിയായ തഞ്ചാവൂരിന്‍റെ ആകാശം തൊട്ടുനില്‍ക്കുന്ന ബൃഹദീശ്വരം. ക്ഷേത്രത്തിനുള്ളില്‍ യോഗനിദ്രയില്‍ ലയംകൊണ്ട നടരാജന്‍. പെരുംതൃക്കോവിലിലെ പെരുമാളിനെ തോറ്റിയുണര്‍ത്താന്‍ തഞ്ചാവൂരിലെ തെരുവുകളില്‍ തേവാരപ്പതികങ്ങള്‍. മല്ലിയും മരിക്കൊളുന്തും മണംവിടര്‍ത്തിയ തെരുവോരങ്ങളില്‍ തേവാരപ്പാട്ടിന്‍റെ കയറ്റിറക്കങ്ങള്‍... തഞ്ചാവൂരിന്‍റെ നഷ്ടസ്മൃതികളില്‍ നിന്ന് സേതു ആ കാലത്തെ വീണ്ടെടുക്കുന്നു.

കുട്ടിക്കാലത്ത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന സ്ഥലമേതെന്ന ചോദ്യത്തിന്‌ ഉത്തരം പറഞ്ഞത് ഓര്‍മയുണ്ട്. ചിറാപുഞ്ചി. കാലവര്‍ഷം പെയ്തിറങ്ങുന്ന ഞാറ്റുവേലകള്‍ക്ക് അവിടെ കൊടിയിറങ്ങുന്നില്ല. സേതു ആ കുന്നിന്‍ മുകളില്‍നിന്ന്  ചിറാപുഞ്ചിയുടെ അഴക്‌ ആസ്വദിക്കുന്നു. മഴയായിട്ട്, മഴയുടെ അഴകായിട്ട്, മഴയുടെ മണമായിട്ട്, മേഘമഞ്ഞായിട്ട്...സേതുവിന്‍റെ എഴുത്തില്‍ നിന്ന് വായനക്കാരന്‍ ചിറാപ്പുഞ്ചി കാണുകയല്ല, ആസ്വദിക്കുകയാണ് , ഒരു പഴയ മഴപ്പാട്ട് പോലെ.
ഭൂഭാഗഭംഗികള്‍ കടന്ന് പ്രതിഭാശാലികളുടെ ആത്മാവിഷ്കാരങ്ങളിലേക്ക്. നിത്യചൈതന്യയതിയും വിലാസിനിയും വി ജി തമ്പിയുമൊക്കെ സേതുവിന്‍റെ വിചിന്തനങ്ങളില്‍ കടന്നുവരുന്നു. വിലാസിനിയുടെ നോവലുകളെക്കുറിച്ചുള്ള പഠനത്തിന് സേതു പേരിട്ടിരിക്കുന്നത് 'മനുഷ്യപ്രകൃതിയുടെ നാനാര്‍ത്ഥം' എന്നാണ്.വിലാസിനിയുടെ നോവലുകളിലെ മനുഷ്യനെയും ജീവിതത്തെയും കാലത്തേയും അന്വേഷിച്ചുകൊണ്ടുള്ള മറ്റൊരു യാത്രയാണത്. വിലാസിനിയുടെ കൃതികളുടെ പൊതുസ്വഭാവം മനുഷ്യപ്രകൃതിയുടെ അജ്ഞേയമായ ആഴങ്ങളിലേക്കുള്ള യാത്രയാണെന്ന് ഗ്രന്ഥകാരന്‍ തിരിച്ചറിയുന്നു. ജീവിതത്തിനും മരണത്തിനും ഇടയ്ക്ക് വീശുന്ന കൊടുംകാറ്റുകളെ ഹൃദയംകൊണ്ടേറ്റുവാങ്ങുകയെന്ന നിയോഗം മറ്റെല്ലാ വലിയ എഴുത്തുകാരെയും പോലെ വിലാസിനിയും സ്വീകരിച്ചു. നമ്മുടെ വിമര്‍ശകന്മാര്‍ വേണ്ടത്ര പരിഗണിക്കാതെ വിട്ടുകളഞ്ഞ വിലാസിനിയെ ഗൌരവപൂര്‍ണമായ വീണ്ടുവിചാരത്തിനു തിരഞ്ഞെടുത്ത് സേതു ഒരു നിയോഗം നിറവേറ്റിയെന്നാണ് അത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്.

കവി വി ജി തമ്പിയാണ് പിന്നെ സേതുവിന്‍റെ നിനവില്‍ വരുന്നത്. സൌഹൃദങ്ങളുടെ ഒറ്റമരക്കാട്. ഒരധ്യാപകനെന്ന നിലയില്‍ വി ജി തമ്പി നിറവേറ്റിയ  സഫലമായ കര്‍മയോഗത്തെക്കുറിച്ച്  അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ നടത്തുന്ന അനുധ്യാനങ്ങള്‍ അത്യപൂര്‍വമായ ഒരനുഭവമായി വേറിട്ടുനില്‍ക്കുന്നു. ഇത് ഓര്‍മകളുടെ വേദപുസ്തകമെന്നാണ് സേതു ഓര്‍ക്കുന്നത്.

പിന്നെ ഓര്‍മകളുടെ കല്‍പ്പടവുകളിറങ്ങി സേതു സ്വന്തം കുട്ടിക്കാലത്തില്‍ മടങ്ങിയെത്തുന്നു. മഴയനുഭവങ്ങളുടെ ചാരുചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ ഞാറ്റു വേലയില്‍ നിറയെ. മഴയോര്‍മകളുടെ ഒരു പുസ്തകം തുറന്നുവെച്ചതുപോലെ. ഏതു യാത്രയും ഒടുവില്‍ തന്‍റെയുള്ളിലെക്കുള്ള മടക്കയാത്രയായി തീരുന്നു. ഒടുവില്‍ സേതുമാധവന്‍ മച്ചാട്ടെത്തുന്നു. ഒരു ഗ്രാമത്തിന്‍റെ ഭംഗിയും വിശുദ്ധിയും മുഴുവന്‍ അവിടെ നിറഞ്ഞുകിടക്കുന്നു. വായിക്കുന്ന ആര്‍ക്കും അപ്പോള്‍ സ്വന്തം ഗ്രാമം മനസ്സില്‍ വരും .

 വേറെ ഒരു പ്രബന്ധമുണ്ട് ഇക്കൂട്ടത്തില്‍ വേറിട്ട്. 'പത്മനാഭോമരപ്രഭു'. ശ്രീപദ്മനാഭക്ഷേത്രത്തെക്കുറിച്ച്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ചരിത്രവും സാംസ്കാരിക പാരമ്പര്യവും  ആ ലേഖനങ്ങളില്‍  വളരെ സൂക്ഷ്മതയോടെ വിവരിക്കുന്നുണ്ട്. തിരുവിതാംകൂറിന്‍റെ വിദൂരഭൂതങ്ങളിലേക്കുള്ള ഒരു യാത്രയാണത്. ' ചരിത്രം ഉറങ്ങിയും ഉണര്‍ന്നും നാള്‍വഴിയില്‍ നിറഞ്ഞുകത്തുന്ന വിളക്കുമരങ്ങളായി നിന്ന ഒരു കാലം' എന്നാണ് ആ കാലത്തെ സേതു വിളിക്കുന്നത്‌. ചരിത്രം ഒരു തുടര്‍ക്കഥയാണെന്നും നമ്മള്‍ കാഴ്ചക്കാരും കാഴ്ച്ചയുമാകുന്നുവെന്നും അദ്ദേഹം എഴുതുന്നു.

ഈ പുസ്തകം നിറയെ യാത്രകളാണ്. യാത്രയുടെ അനുഭവം കാഴ്ചയും ഓര്‍മയുമായി തീരുന്നു. എനിക്കൊരു തിരുത്തുണ്ട് . ഈ ലേഖനങ്ങളില്‍ അല്ലെങ്കില്‍ ഓര്‍മകളില്‍ കാഴ്ചയ്ക്കു  പുറമേ ഉള്‍ക്കാഴ്ചയുമുണ്ടെന്ന്.
                                                                                                                                         

-പെരുമ്പടവം  ശ്രീധരന്‍
 






















Monday, November 5, 2012

Haiku Poem- an introduction


  • ഹൈക്കു : പുല്‍ക്കൊടിത്തുമ്പിലെ  മഞ്ഞുതുള്ളി

    ഹൈക്കു ഒരേ സമയം ഒരു കാവ്യ സമ്പ്രദായവും ലോകത്തെ വായിക്കുന്ന, അനുഭവിക്കുന്ന ഒരു നിമിഷം കൂടിയാണ്. മൂന്നു വരിയില്‍ ഒരനുഭവത്തിന്‍റെ അന്തര്‍ദര്‍ശനം സാധ്യമാക്കുകയാണ് ഹൈക്കുവിന്‍റെ രീതി. ജപ്പാന്‍റെ സൌന്ദര
    ്യാനുശീലനവുമായും ബുദ്ധമത ദര്‍ശനവുമായും ഇഴചേര്‍ന്നു കിടക്കുകയാണ് ഹൈക്കു. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കാവ്യാനുസന്ധാനത്തിലൂടെയാണ് ഹൈക്കു രചന നിര്‍വഹിക്കപ്പെട്ടത്‌. ഇന്ദ്രിയബദ്ധമായ ലോകജീവിതത്തിന്‍റെ , സൂക്ഷ്മ പ്രകൃതിയിലേക്ക് കണ്‍തുറക്കുന്ന ആന്തരികതയിലേക്ക് കടന്നുചെല്ലുന്ന ആത്മാവിന്‍റെ ശബ്ദമാണത്.
    ജപ്പാനിലെ രാജസദസ്സുകളില്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ പ്രചാരത്തിലുണ്ടായിരുന്ന 'താന്‍ക' (Tanka )എന്ന കാവ്യരൂപത്തില്‍ നിന്നാണ് 'ഹൈക്കു'വിന്‍റെ പിറവി. മതപരമായ ക്രിയകളുമായി ബന്ധപ്പെട്ടും, രാജസദസ്സുകളിലെ കീര്‍ത്തന സമ്പ്രദായമെന്ന നിലയിലുമൊക്കെയാണ് താന്‍ക ഉപയോഗിക്കപ്പെട്ടത്. അഞ്ച്- ഏഴ്- അഞ്ച്- ഏഴ് എന്ന അക്ഷരക്രമം ദീക്ഷിച്ചുകൊണ്ടുള്ള ഒരു കവിതാരീതിയാണ്'താന്‍ക '.ഒന്നിലധികം പേര്‍ ചേര്‍ന്ന് രൂപം നല്‍കുന്ന ഒരു പദ്യമാലയായിരുന്നു അത്. നമ്മുടെ അക്ഷരശ്ലോകം പോലെ ഒന്ന്. തുടക്കത്തിലുപയോഗിക്കുന്ന പദ്യം അഥവാ 'ഹോക്കു' ആണ് തുടര്‍വരികളുടെയും പദ്യങ്ങളുടെയും ആശയവും അന്തരീക്ഷവും നിയന്ത്രിക്കുന്നത്‌. ഈ കാവ്യകേളിയുടെ മുന്‍നിരയിലെ പ്രയോക്താക്കളാണ് ഹോക്കുവിന്‍റെ യഥാര്‍ഥ പ്രചാരകര്‍. മസോക്ക ഷികിയുടെ ഹോക്കുകളിലൂടെയാണ് പില്‍കാല 'ഹൈക്കു' രൂപമെടുത്തതെന്നു പറയപ്പെടുന്നു.
    പില്‍ക്കാലം ലോകമെങ്ങും അറിയപ്പെട്ട ഹൈക്കു കവിതകളുടെ ആദ്യ പ്രയോക്താക്കള്‍ ബാഷോ, ബുസണ്‍ , ഇസ്സ എന്നീവരായിരുന്നു. ജപ്പാനിലെ വിദൂര ഗ്രാമങ്ങളില്‍ ജനിച്ചു വളര്‍ന്ന ഈ കവികള്‍ അനേകകാതം അലഞ്ഞുനടന്നുള്ള ഗ്രാമീണ ജീവിതത്തിലൂടെ മനുഷ്യനെയും പ്രകൃതിയെയും ആഴത്തില്‍ നിരീക്ഷിക്കുകയായിരുന്നു, അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരമാണ് അവരുടെ ഹൈക്കുകവിതകളുടെ ജനനം കുറിച്ചത്. നേരിട്ടുള്ള മനുഷ്യസമ്പര്‍ക്കത്തിലൂടെ സ്ഥായീഭാവങ്ങളായ മനുഷ്യസങ്കടങ്ങളും ഏകാന്തമായ നിമിഷങ്ങളുടെ സത്തയും സ്വാംശീകരിക്കാന്‍ ഹൈക്കുകവികള്‍ക്കായി.മനുഷ്യന്‍റെ ആന്തരികജീവിതത്തിന്‍റെ അകവും പുറവും എതിര്‍പാര്‍ക്കാന്‍ ബാഷോവിനും ഷികിക്കും സാധിച്ചു എന്നതിന് അവരുടെ ഹൈക്കുകവിതകള്‍ തെളിവ്. ഹൈക്കുവിന്‍റെ പിതാവ് എന്ന് ലോകം ആഘോഷിച്ച ബാഷോ, താവോ മതത്തിന്‍റെയും ക്ലാസ്സിക്കല്‍ ചൈനീസ് കവിതകളുടെയും പഠിതാവായിരുന്നു. രാജസദസ്സുകളിലെ കീര്‍ത്തനങ്ങളില്‍ തറഞ്ഞുനിന്ന ആദ്യകാല ജപ്പാന്‍കാവ്യങ്ങളുടെ ഗതാനുഗതികത്വത്തില്‍നിന്ന് വഴുതിമാറാന്‍ ബാഷോ 'ഹൈക്കുവിലൂടെ' ശ്രമിച്ചു. നവീകരിച്ച ഒരു കവിതാരീതിയുടെ പ്രയോഗത്തിലൂടെ യഥാസ്ഥിതമായ ഭാവനകളോട് കലഹിക്കുകയായിരുന്നു അദ്ദേഹം. നിത്യസഞ്ചാരിയായ ബഷോ ഹൈക്കുവില്‍ നിറഞ്ഞു കവിഞ്ഞ ജീവിതമാണ് അവസാനംവരെ നയിച്ചത്. ഇളംകാറ്റില്‍ ഒഴുകിനീങ്ങിയ ഇല പോലെ ലാഘവമാര്‍ന്ന വ്യക്തിജീവിതമായിരുന്നു അത്. ("like looking at a shallow river with a sandy bed." )

    Monday

    ഇരുപതാം നൂറ്റാണ്ടാവുമ്പോഴേക്കും ഏറ്റവും പ്രശസ്തിയാര്‍ജിച്ച കാവ്യസമ്പ്രദായമായി ഹൈക്കു വളര്‍ന്നുകഴിഞ്ഞിരുന്നു. മനുഷ്യന്‍റെ ആത്മീയമായ തകര്‍ച്ചകളെ അടയാളപ്പെടുത്തുന്നതില്‍ ഹൈക്കു കവിതകള്‍ ഏറെ മുന്നില്‍ വന്നുനിന്നു. അരാജകമായഒരു ലോകക്രമത്തിന്‍റെ നേര്‍ക്കാഴ്ച സമകാലികലോകത്തോട്‌ ആര്‍ജവത്തോടെ വിളിച്ചുപറയുവാന്‍ ഹൈക്കുവിനു കഴിഞ്ഞു. ലോകമെമ്പാടും ഇന്ന് അനേകം ഹൈക്കു സൊസൈറ്റികള്‍ നിലവിലുണ്ട്. ഹൈക്കുവിനു മാത്രമായി ആനുകാലികങ്ങളും ഗ്രന്ഥങ്ങളും വെബ്‌സൈറ്റുകളും എത്രയോ വന്നുകഴിഞ്ഞു. അന്തര്‍ദ്ദേശീയതലത്തില്‍തന്നെ ഹൈക്കു കമ്മ്യൂണിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇന്നും പരമ്പരാഗതമായ ജപ്പാനീസ് രീതിയില്‍ ഗണവും വരിയും ദീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇന്ഗ്ലിഷ് ഹൈക്കു കവികള്‍ സ്വതന്ത്രമായ രീതികള്‍ ഹൈക്കുവില്‍ പരീക്ഷിക്കുന്നവരാണ്.ആദ്യവരിയില്‍ 5 ഗണവും (syllables ) രണ്ടാം വരിയില്‍ ഏഴും അവസാനവരിയില്‍ വീണ്ടും 5 ഗണം എന്നതാണ് പരമ്പരാഗത ജപ്പാന്‍രീതി. അങ്ങനെ ആകെ 17 syllables .
    കാലത്തില്‍ സാന്ദ്രീകൃതമാവുന്ന ഒരൊറ്റ നിമിഷത്തിന്‍റെ പ്രതിഫലനമാണ് ഹൈക്കുവിന്‍റെ സൌന്ദര്യം. ഹൈക്കുവിന്‍റെ രചന അയത്നലളിതമാണെന്നു ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ വര്‍ഷങ്ങളുടെ അനുശീലനത്തിലൂടെയാണ് ഹൈക്കു രചന സാധ്യമാവുന്നത്. നിരന്തരമായ വായനയും രചനയുമാണ് ഹൈക്കു കവിതയുടെ സൌന്ദര്യശാസ്ത്രം. അതീവ ശോഭയാര്‍ന്നു ജ്വലിക്കുന്നൊരു രത്നക്കല്ലിന്‍റെ ആഴത്തിലേക്ക് നോക്കുമ്പോള്‍ ദൃശ്യമാവുന്ന അദ്ഭുതകരമായ പ്രകാശവിന്യാസം പോലെ , സൂക്ഷ്മനിരീക്ഷണത്തില്‍ ഹൈക്കു കവിത തിളങ്ങണം എന്ന് ഹൈക്കു ഗുരുക്കന്മാര്‍ എക്കാലവും നിഷ്കര്‍ഷിക്കുന്നു. ലളിതമായിരിക്കണം അതിന്‍റെ ഘടന. ഹൈക്കുവില്‍ അമൂര്‍ത്തമായ പദങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. രൂപകങ്ങള്‍ കൊണ്ട് അലങ്കരിക്കുന്ന പതിവ് ഹൈക്കുവിലില്ല എന്നു തന്നെ പറയാം. സെന്‍ബുദ്ധിസ്റ്റുകള്‍ പറയുന്ന സാക്ഷാത്കാരത്തിന്‍റെ (സടോരി) മുഹൂര്‍ത്തം പോലെ ഒരു 'ആഹാ നിമിഷം' - അതാണ്‌ ഹൈക്കുവിലും സംഭവിക്കുക. ആദ്യവരിയിലോ മൂന്നാം വരിയിലോ ദൃശ്യമാവുന്ന പ്രകൃതിബിംബം ( കിഗോ) പലപ്പോഴും കാലത്തെ അടയാളപ്പെടുത്തും. അത് ശരത് -ഗ്രീഷ്മ- ഹേമന്ത- വര്‍ഷങ്ങള്‍ ഏതുമാവാം. എന്നാല്‍ ഇതിനെക്കാളുമൊക്കെ പ്രധാനം കവിതയില്‍ വിരിയുന്ന ധ്വനിസാന്ദ്രമായ മുഴക്കമാണ്‌. അവിടെയാണ് കവിയുടെ പ്രതിഭ.



    The Essential Haiku എന്ന തന്‍റെ കൃതിയില്‍ ശ്രീ റോബര്‍ട്ട്‌ ഹാസ്, ഹൈക്കു കവിത കേവലം ഒരനുഭവത്തിന്‍റെയോ പ്രകൃതിചിത്രത്തിന്‍റെയോ പരാവര്‍ത്തനം മാത്രമല്ല മറിച്ച്, അനുഭവത്തെ അതിന്‍റെ സാകല്യത്തില്‍ പുനര്‍ദര്‍ശനം ചെയ്യുന്നതാണ്, ജീവിച്ച നിമിഷത്തെ പുന:സൃഷ്ടിക്കലാണ് ഹൈക്കു എന്ന് വ്യക്തമാക്കുന്നു. വായനക്കാരന് , താന്‍ അനുഭവിക്കുന്ന കാവ്യലോകം സ്വയം ആവാഹിക്കാന്‍ കഴിയണം.പരിശീലനം നേടിയ പ്രതിഭകള്‍ക്ക് അനായാസം ഹൈക്കു വിന്‍റെ വര്‍ണനാപ്രപഞ്ചം വിടര്‍ത്താന്‍ കഴിയുന്നു.
    ബുദ്ധ തത്വചിന്തയുമായി ആഴത്തിലുള്ള ബന്ധമാണ് ഹൈക്കുവിനുള്ളത് , പ്രത്യേകിച്ചും സെന്‍ബുദ്ധ ദര്‍ശനവുമായി.

    transient, ephemeral

    contingent

    all things suffer

    നിസ്സാരവും ക്ഷണികവും അനിശ്ചിതവുമായ ലോകാനുഭവങ്ങളുടെ അന്തസ്സാരശൂന്യത ഹൈക്കുദര്‍ശനത്തില്‍ കടന്നുവന്നത് സെന്‍ബുദ്ധമതത്തില്‍നിന്നു തന്നെയായിരിക്കാം.

    പരമ്പരാഗത ജപ്പാന്‍ ഹൈക്കുകവിത ഒറ്റ വരിയിലാണ് എഴുതുന്നത്‌. വായനാനുഭവം ചിത്രലിപി പൂര്‍ണമായും നോക്കിക്കാണുംവിധം അച്ചടിക്കുകയാണ് പതിവ്. വരിയുടെ രണ്ടറ്റവും കണ്ണോടുംവിധം, അനുഭവത്തെ സരളവും അഗാധവുമായി അനുഭവിപ്പിക്കുംവിധം നിവേദിക്കുക. ആദ്യവായനയില്‍ത്തന്നെ
    മനസ്സില്‍ ഉരുവം കൊള്ളുന്ന ചിത്രം, കണ്ണുപറിച്ചു അടുത്തവരിയിലേക്ക് പോകുമ്പോള്‍ കൈമോശപ്പെടരുത് എന്നൊരു നിഷ്കര്‍ഷയുള്ളതുപോലെ നമുക്ക് തോന്നും.
    'ഹൈ' എന്ന ജപ്പാന്‍ പദം അനേകം അര്‍ഥത്തില്‍ ഉപയോഗിച്ചു കാണുന്നു. ചാരം, കോപ്പ, ഭ്രൂണം, സഹയാത്രികന്‍ തുടങ്ങി നിരവധി അര്‍ഥങ്ങളില്‍. 'ക്കു' എന്നാല്‍ പദ്യം അഥവാ ശ്ലോകം തന്നെ.( verse ) Haikku എന്നേ അവര്‍ പറയൂ. Haikkus എന്ന് ബഹുവചനം ഉപയോഗിക്കാറില്ല. അനുഭവത്തിന്‍റെ ഏകകം
    ശുദ്ധവും വേറിട്ടതും ആയിരിക്കണമെന്ന നിര്‍ബന്ധം വാക്കിന്‍റെ പരിചര്യയില്‍പ്പോലും ഹൈക്കു കവിത അനുസരിച്ചുപോന്നു.

    കലയിലും കവിതയിലുംഎന്നപോലെ ഹൈക്കുവിലും നമ്മുടെ അഞ്ചിന്ദ്രിയങ്ങള്‍ തന്നെയാണ് രചനയുടെ സ്രോതസ്സ്. വേണമെങ്കില്‍ ഒരാറാ മിന്ദ്രിയത്തിന്‍റെ വെളിപാടെന്നും പറയാം. നമ്മുടെ ചിന്തയില്‍നിന്നല്ല, അനുഭവത്തിന്‍റെ അതീതത്തില്‍നിന്നാണ് ഹൈക്കു പിറവിയെടുക്കുക. വായനയുടെ ഉള്‍ക്കണ്ണില്‍ കവിയുടെ വാക്കും മനസ്സും തെളിഞ്ഞുവരണം. ഹൈക്കു നിവേദിക്കുന്ന അനുഭവം, വായനക്കാരന്‍റെ അന്ത:ശ്രോത്രങ്ങള്‍ പിടിച്ചെടുക്കണം. സ്നേഹവും ഇച്ഛയും ഭയവും ക്ഷോഭവും ആഗ്രഹവും അറിവും ബുദ്ധിയും സൌന്ദര്യവും എല്ലാം അമൂര്‍ത്തമായ ബിംബങ്ങളിലൂടെയാണ് ഹൈക്കുവില്‍ വിടരുന്നത്. പലപ്പോഴും ഹൈക്കു കവി വര്‍ത്തമാനത്തില്‍ സംസാരിക്കുന്നു. പോയ കാലവും വരുംകാലവും 'ഇന്നിന്‍റെ' കണ്ണിലൂടെയാണ് ആവിഷ്കരിക്കപ്പെടുക. ക്രിയാപദങ്ങള്‍ കഴിവതും ഒഴിവാക്കി നാമരൂപങ്ങളില്‍ ആശയം പകരുക എന്ന രീതിയാണ് ഹൈക്കു പിന്തുടര്‍ന്നത്‌. ഒരു വസ്തുവിന്‍റെ (thing ) കേവലനാമമല്ല, 'വസ്തുതത്വം'( thing -ness ) അഭിവ്യന്ജിപ്പിക്കുന്ന രസതന്ത്രമാണ് ഹൈക്കു. ഒരു വസ്തുവിനെക്കുറിച്ചുള്ള ആശയമോ സങ്കല്പമോ പങ്കിടുകയല്ല, ആ വസ്തുവിനെ അതായിത്തന്നെ നിറവേറ്റുക എന്ന കവികര്‍മമാണ് ജാപ്പനീസ് ഹൈക്കു ചെയ്തത്. ഒരു മണ്‍തരിയില്‍ പ്രപഞ്ചത്തെ നോക്കിക്കാണുന്ന ദാര്‍ശനിക രീതിയല്ല, മണ്ണിനെ മണ്ണായിത്തന്നെ കാണുന്ന മണ്ണിന്‍റെ രസവും ഗന്ധവും സ്പര്‍ശവും ദൃശ്യവും സംയോജിപ്പിക്കുന്ന കലയുടെ ആത്മാവിനെയാണ് ഹൈക്കു കവി വന്ദിച്ചത്. കാടുകേറിയ ഭാവനയും ഫാന്‍റസിയും ഹൈക്കുവിനു അന്യമായിരുന്നു. അനാവശ്യമെന്ന് തോന്നിയ നാമ-ക്രിയാവിശേഷണങ്ങള്‍ ഒഴിവാക്കിയാണ് അവര്‍ രചന നിര്‍വഹിച്ചത്. താന്‍ സഞ്ചരിച്ച വഴികളിലൂടെ അനുവാചകനെ നടത്തുക മാത്രമേ കവി ചെയ്യുന്നുള്ളൂ.കടലിനെ 'തീരത്തിന്‍റെ അമ്മ'യായും കാറ്റിനെ 'ദൈവത്തിന്‍റെ നിശ്വാസമായും' ഭാവന ചെയ്യുന്ന കവി, അയാളുടെ പരിമിതസീമയിലേക്ക് ആസ്വാദകനെ അരികുചേര്‍ക്കുകയാണ് ചെയ്യുന്നത്. ഹൈക്കുവില്‍ കടല്‍ കടലും, കാറ്റ് കാറ്റുമാണ്. ഭാവഗീതങ്ങളുടെ രീതിയല്ല, ലളിതവും ധ്വനിസാന്ദ്രവുമാണ് ഹൈക്കുവിന്‍റെ മാര്‍ഗം. എന്നാല്‍ കാലത്തെ പ്രതിഫലിപ്പിക്കുമ്പോള്‍, ദൂരത്തെ ആവാഹിക്കുമ്പോള്‍, ദേശത്തെ മുകരുമ്പോള്‍ അമൂര്‍ത്തമായ ബിംബങ്ങള്‍ സമര്‍ഥമായി ഹൈക്കു കവി പ്രയോഗിക്കുന്നു. ദൂരെ, അരികെ, സ്ഥൂലം, സൂക്ഷ്മം, വിഭാതം, ത്രിസന്ധ്യ, ഓര്‍മ, ദു:ഖം എന്നിങ്ങനെ അമൂര്‍ത്തതയില്‍ അഭിരമിക്കുമ്പോള്‍ ആറാമിന്ദ്രിയത്തിന്‍റെ കല്പനകള്‍ കവിതയില്‍ സന്നിവേശിപ്പിക്കാന്‍ ഹൈക്കു ശ്രമിച്ചു.
    എന്നാല്‍ കവിതയുടെ മൂന്നിലൊന്നില്‍ 'ഈ അമൂര്‍ത്ത ബിംബം' അടയിരിക്കും. മറ്റു രണ്ടുവരി നമ്മോടൊപ്പം കാഴ്ചയിലും കേള്‍വിയിലും ഗന്ധത്തിലും സ്പര്‍ശത്തിലും അനുഭവവേദ്യമായി കൂടെനില്‍ക്കും. ഇങ്ങനെ ആറ്റിക്കുറുക്കിയ അദ്ഭുതം പോലെ ഹൈക്കു നമുക്ക് മുന്നില്‍, നമ്മോടൊപ്പം. ബാഷോ, ഷികി, ബുസണ്‍ ,കികാകു, ഇസ്സ എന്നീ വിശ്രുതകവികള്‍ ഈ കാവ്യപാരമ്പര്യത്തെ അമൂല്യമായി കാത്തുസൂക്ഷിച്ചു.
  • ഒരു കപ്പുചായ നുകരുന്നതു പോലും നിശബ്ദതയുടെ ആഴം അനുഭവിച്ചുകൊണ്ടാകണമെന്ന് നിര്‍ബന്ധമുള്ള ജപ്പാനിലെ സഹൃദയര്‍ ജീവിതത്തിന്‍റെ കാവ്യാത്മകതക്ക് എത്രമേല്‍ പ്രാധാന്യം നല്‍കുന്നു എന്ന് പറയേണ്ടതില്ലല്ലോ. നിലത്തു വിരിച്ച പുല്പായയില്‍ പടിഞ്ഞിരുന്ന് ജാലകച
    ്ചില്ലില്‍ പ്രതിഫലിച്ച ബാഹ്യലോകവും കുന്നിന്‍ ചെരിവില്‍ മേഞ്ഞുനടന്ന മൌനവും ആവിപറക്കുന്ന ചായക്കപ്പില്‍ അലിഞ്ഞുതീരുന്നു. നീലാകാശത്തിലൂടെ വെള്ളിവലാകകളെപ്പോലെ മേഘമാലകള്‍ ഒഴുകിപ്പോവുന്നതും സൂചിമരങ്ങള്‍ ഓര്‍മ്മകള്‍ പൊഴിക്കുന്നതും, പ്ലം മരച്ചില്ലയില്‍ ചിറകു കുടയുന്ന പക്ഷികള്‍ പക്വഫലങ്ങളുടെ മേല്‍ കൊക്കുരുമ്മുന്നതും കുന്നിറങ്ങിവന്ന മേഘനിഴലുകള്‍ കുട്ടികള്‍ കളിക്കുന്ന മൈതാനം കടന്നുപോകുന്നതും എല്ലാമെല്ലാം ഒരുകപ്പു ചായയുടെ ആസ്വാദ്യതയില്‍ തുളുമ്പുന്നു. പൊടുന്നനെ കവിയുടെ തേനറയില്‍ മധുകണമായി ഹൈക്കു ഇറ്റുവീഴുന്നു.

  • ' When I think of it
    As my snow, how light it is
    On my mamboo hat."

    ഇതെന്‍ മഞ്ഞെന്നോര്‍ക്കവേ
    എത്ര സൌമ്യമായിരിപ്പൂ
    അതെന്‍ മുളംതൊപ്പിമേല്‍... ( കികാകു)
    ---------------------------------------

    'Hear the sweet cuckoo
    Through the big bamboo thicket
    The full moon filters..'

    മധുരമീ കുയില്‍നാദം കേള്‍ക്ക
    മുറ്റും മുളങ്കാടിലൂടരിച്ചിറങ്ങും
    പൌര്‍ണമി .... ( ബാഷോ)

    ----------------------------------------

    Every single star
    Is quivering now with light..
  • O how bitter cold.." ( തൈഗി)
  • വെളിച്ചത്താല്‍ വിറ 
    കൊള്ളുമേകാന്ത താരകള്‍ 
    കഠിനമീ ശീതം !
  • ഹൈക്കുവില്‍ വ്യാമുഗ്ധനായ ടാഗോര്‍ പറഞ്ഞത് അത് മലമുകളില്‍ നിന്നു പതിക്കുന്ന ജലപാതമല്ല , മലകള്‍ക്കിടയില്‍ അലസം ശയിക്കുന്ന തടാകം പോലെയെന്നാണ്. അതില്‍ ആകാശം കണ്ണാടി നോക്കുന്നു. ചാന്ദ്രിമ മൃദുവായി തലോടുന്നു.
    ഹിന്ദിയിലെ ദോഹകളിലും മറാത്തിയിലെ ഓവികള
    ിലും പഞ്ചാബിയിലെ ബോലിയിലും മഹിയകളിലും തമിഴിലെ കുറളിലും നമ്മുടെ മുക്തകങ്ങളിലും ഹൈക്കുവിനു സദൃശമായ കുറുംകവിതകള്‍ ഉണ്ടായിട്ടുണ്ട്. കബീറിന്‍റെ ദോഹകളും മറാത്തിയിലുള്ള ജ്ഞാനേശ്വരിയും തമിഴില്‍ സുബ്രഹ്മണ്യ ഭാരതിയുടെ കവിതകളും ഹൈക്കു മാതൃകയിലുള്ള ശ്ലോകങ്ങളാല്‍ സമ്പന്നമായിരുന്നു. കുമാരനാശാനും ചങ്ങമ്പുഴയും ഹൈക്കു കവിതയുടെ മധു ആവോളം നുകര്‍ന്നതിന്‍റെ മാധുര്യം മഹാകവികളുടെ അപൂര്‍വ്വം രചനകളിലെങ്കിലും ഒളിമിന്നുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞുണ്ണി മാഷുടെ മിക്ക വാറും കുറുംകവിതകള്‍ ഹൈക്കുവിന്‍റെ ഓജസ്സു ള്ളവയായിരുന്നുവല്ലോ. എന്നാലും നിശ്ചിതാര്‍ഥത്തില്‍ അവയൊന്നും ഹൈക്കു കവിതകളായിരുന്നില്ലതാനും.
  • നോണ്‍സെന്‍സ് പോയട്രിയാണെന്ന വിമര്‍ശനം കാലത്തെ അതിജീവിച്ചുകൊണ്ടാണ് 'ഹൈക്കു' നേരിട്ടത്. അസംബന്ധം നിറഞ്ഞ ഒരു ലോകക്രമത്തെ അനുസരിക്കുക മാത്രമേ ഹൈക്കു ചെയ്യുന്നുള്ളൂ എന്ന് കവികള്‍ തെളിയിച്ചു. നീര്‍ക്കുമിള പോലത്തെ മനുഷ്യജീവിതം അതിന്‍റെ സാന്ദ്രതയില
    ്‍ വിസ്തരിക്കുക മാത്രമാണ് ഹൈക്കു.
    പ്രകൃതിയുടെ ഋതുവിന്യാസങ്ങള്‍ ജീവജാലങ്ങളുടെ ഉണ്മയുമായി (Being ) സഹസംബന്ധ പ്രയുക്തിയോടെ അവതരിപ്പികുകയാണ് ഹൈക്കു. വളരെ ലളിതമായി കാണപ്പെടുന്ന ലോകത്തെ 'ഇവിടെ ഇങ്ങനെയൊക്കെയാണ് ' എന്ന് ഒരു സാക്ഷിയെപ്പോലെ പല ഹൈക്കു കവിതകളും അവതരിപ്പിക്കുന്നു. ഉത്തമപുരുഷന്‍ ഏകവചനത്തില്‍ ( First Person Singular ) ഒരു സ്വകാര്യം പറയുന്നത്ര സൂക്ഷ്മതയോടെ പല ഹൈക്കുകവിതയും വായനക്കാരോട് സംവദിക്കുന്നതായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകമെങ്ങുമുള്ള ഹൈക്കുകവിത സരളമായ ഒരാഖ്യാനശൈലി ആത്മാവില്‍ സ്വീകരിച്ചു. വായനക്കാരുടെ അനുഭവത്തിന്‍റെ പൊതുമണ്ഡലത്തില്‍ ഏറ്റവുമെളുപ്പം സംവദിക്കുന്ന വാക്കുകളും വരികളും മാത്രം ഉപയോഗിക്കുക എന്നത് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു. വാക്ക് കവിതയുടെ ജീവനാണല്ലോ? വാക്കുകളുടെ കളമെഴുത്താണ് കവിത. വാക്ക് സൃഷ്ടിക്കുന്ന സ്വനമണ്ഡലം (semantic halo ) അനുഭവത്തിന്‍റെ തീവ്രത നമുക്ക് പകര്‍ന്നു തരുന്നു. അതിനാല്‍ ഹൈക്കു വാക്കിന്‍റെ കലയാണ്‌.
  • ഹൈക്കു കവിതയില്‍ ഒരു ചിത്രവും ഒരദ്ഭുതവും ഒളിച്ചിരിക്കും. എനിക്കങ്ങനെയാണ് തോന്നിയിട്ടുള്ളത്. Pivot (cutting word ) എന്ന് ഹൈക്കു കവികള്‍ പറയുന്ന ആ ട്വിസ്റ്റ്‌ കവിതയെ അടിമുടി മാറ്റിമറിക്കും.  (Zen poems and haiku are like word paintings. They paint a picture, a very living picture.)

  • Talking too much is very unZenly
    സെന്‍ വാക്കുകള്‍ക്കപ്പുറത്തുള്ള പ്രതീതിതലമായതിനാല്‍ അധികം സംസാരിക്കാതിരിക്കുന്നതാണ് സൌന്ദര്യം.
    സെന്‍ എപ
    ്പോഴും പുതിയതായതുകൊണ്ട് അതിനു ഭൂതകാലത്തിന്‍റെ സ്പര്‍ശമില്ല. തുടര്‍ച്ചയില്ല എന്നര്‍ഥം. ഇന്നലെയുടെ വേരുകളില്‍ നിന്ന് നാളെയിലെക്കുള്ള ഒഴുക്കായി സമയത്തെ ഭാവന ചെയ്യാമെങ്കില്‍ സെന്‍ എന്നത് 'പൂ വിടരും പോലെ' ഒരനുഭവംമാത്രം. അതിനു സമയത്തില്‍ വേരുകളില്ല. തുടര്‍ച്ച എന്ന പദം തെറ്റാകും, എന്തെന്നാല്‍ 'ഇന്നലെ' ആയിരുന്നത് 'ഇന്ന്' സംഭവിക്കുന്നേയില്ല.

    Sitting silently,
    Doing nothing
    And the grass grows by itself.

    For his morning tea
    A monk sits down in utter silence --
    Confronted by chrysanthemums. - ബഷോ
  • നിങ്ങള്‍ ഒരു ഹൈക്കു എഴുതാന്‍ തയ്യാറാവുന്നു എന്നതിനര്‍ഥം നിയതമായ നിയമാവലിയുള്ള ഒരു കാവ്യക്രമം അനുശീലിക്കാന്‍ തീരുമാനിച്ചു എന്നാണ്.അതായത് നമ്മുടെ ജീവിതരീതിയെത്തന്നെ ക്രമീകരിക്കാനും ലയബദ്ധമായ ഒരാന്തരികജീവിതം ഹൃദയത്തില്‍ സ്വീകരിക്കാനും അബോധപൂര്
    ‍വമായെങ്കിലും ഒരുങ്ങുന്നു എന്നുതന്നെ. ജീവിതത്തിലായാലും കവിതയിലായാലും അടുക്കും മുറയും ഉണ്ടാവുന്നത് തെറ്റല്ലല്ലോ?
    ബാഷോ പറഞ്ഞു, നിയമങ്ങള്‍ പഠിക്കുക, പിന്നെ സൌകര്യപൂര്‍വ്വം മറന്നേക്കുക. നിയമങ്ങളുടെ കോര്‍ട്ടിലെ കളിയല്ലല്ലോ കല?

    വാക്കുകളും സ്വനമണ്ഡലവും സൃഷ്ടിക്കുന്ന പ്രതീതിതലം ഒരേസമയം ഇന്ദ്രിയബദ്ധവും അതോടൊപ്പം, അനുഭവങ്ങളുടെ അതീതാവസ്ഥയെ ധ്വനിപ്പിക്കുന്നതുമാവണം. മതാതീതമായൊരു ആത്മീയത ഹൈക്കുവിന്‍റെ അന്തര്‍ധാരയായി എന്നും നിലനിന്നു. സെന്‍ ഒരു മതത്തെയും അനുസരിച്ചില്ല. മനുഷ്യന്‍റെ സ്ഥായീഭാവങ്ങളുടെ വിസ്താരമായിരുന്നു അത്. സഞ്ചാരീഭാവങ്ങളെ ആവിഷ്കരിക്കുമ്പോഴും ജീവിതത്തെ മുകര്‍ന്ന സ്ഥായിയായ അന്തരംഗഭാവങ്ങളെ ഹൈക്കുവില്‍ പരാവര്‍ത്തനം ചെയ്യപ്പെട്ടു. ഉപരിതലത്തില്‍ കാണപ്പെട്ട ലളിതമായ ബിംബങ്ങള്‍, സൂക്ഷ്മ നിരീക്ഷണത്തില്‍ തത്വചിന്താപരമായി വര്‍ത്തിച്ചു. ഗ്രാമ്യവും അനാഗരികവുമായ ഒരേകാന്തതയും ദൈന്യതയും (sabi ) ഹൈക്കുവില്‍ പ്രതിഫലിച്ചിരുന്നതായി പറയപ്പെടുന്നു.അതേസമയം രമണീയമായ വ്യതിരേകം അതിനെ വേറിട്ട കവിതയാക്കിമാറ്റുകയും ചെയ്തു(shubumi )
    ഗൃഹാതുരമായ ആര്‍ദ്രഭാവനകളും കാല്‍പനികബിംബങ്ങളും ഹൈക്കുവിനെ ആലിംഗനം ചെയ്തു. (wabi )അതെ സമയം നിഗൂഡമായൊരു
    എകാകിത ഹൈക്കുനദിയുടെ അടിത്തട്ടില്‍ മുത്തുച്ചിപ്പി പോലെ കാത്തുകിടന്നു. (Yugen )
    കവികള്‍ പറയുന്നത്, നിങ്ങള്‍ ഹൈക്കു എഴുതുകയല്ല, ഹൈക്കു നിങ്ങളെ എഴുതുകയാണ് എന്നത്രേ. നിങ്ങളിലൂടെ ഒരു നിമിഷം ആവിഷ്കൃത മാവുകയാണ്. നിങ്ങള്‍ ഒരു നിമിത്തം മാത്രം.


    listening ears
    petals fall into
    the silence


    from a tree top
    emptiness drops down
    cicada shell


    full moon
    walking around the pond
    all night

  • ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍ മൂലം പുരാതന ജപ്പാന്‍റെ സമ്പന്നമായ സാംസ്കാരികധാര പുറംലോകത്തിന് അപ്രാപ്യമാക്കി. ഒരു കപ്പു ചായ നുകരുന്നതുപോലും മതാത്മകമായൊരു വിശുദ്ധപ്രകാശനമായിരുന്നു . ധ്യാനാത്മകമെന്നു പറയാവുന്നത്രയും എകാഗ്രതയോടെയാണ് Tea Cer
    emony നടന്നിരുന്നത്. ഹൈക്കു കവിതയുടെ സൌന്ദര്യശാസ്ത്രം വിരിഞ്ഞത് ജപ്പാന്‍ ജീവിതത്തിന്‍റെ അന്തര്‍ധാരയില്‍ നിന്ന് നമുക്ക് വായിച്ചറിയാം. പ്രകൃതിയില്‍ സഹജമായ ഋതുവിന്യാസങ്ങള്‍ 'ഇക്കെബാന' പോലുള്ള പുഷ്പാലങ്കാരങ്ങളിലൂടെ അവര്‍ പ്രകാശിപ്പിച്ചു. ആകാശം, ഭൂമി, മനുഷ്യര്‍ ഇതായിരുന്നു പുഷ്പാലങ്കാരത്തിന്‍റെ ഘടകങ്ങള്‍. കാമുകീ കാമുകന്മാര്‍ പ്രേമം പ്രകടിപ്പിക്കുന്നതുപോലും പുഷ്പദളങ്ങളുടെ വിന്യാസത്തിലൂടെയായിരുന്നു. ജപ്പാന്‍ കാലിഗ്രഫിയും പെയിന്റിംഗ് കലയും സെന്‍ പ്രത്യയത്തിന്‍റെ സ്വത്വം സ്വീകരിച്ചു. അങ്ങനെ ഹൈക്കു, ഒരു തത്വ ചിന്തയുടെ സരളമായ വാഗ്രൂപമായി.









Saturday, November 3, 2012

Haiku Article

നിങ്ങള്‍ ഒരു ഹൈക്കു എഴുതാന്‍ തയ്യാറാവുന്നു എന്നതിനര്‍ഥം നിയതമായ നിയമാവലിയുള്ള ഒരു കാവ്യക്രമം അനുശീലിക്കാന്‍ തീരുമാനിച്ചു എന്നാണ്.അതായത് നമ്മുടെ ജീവിതരീതിയെത്തന്നെ ക്രമീകരിക്കാനും ലയബദ്ധമായ ഒരാന്തരികജീവിതം ഹൃദയത്തില്‍ സ്വീകരിക്കാനും അബോധപൂര്
‍വമായെങ്കിലും ഒരുങ്ങുന്നു എന്നുതന്നെ. ജീവിതത്തിലായാലും കവിതയിലായാലും അടുക്കും മുറയും ഉണ്ടാവുന്നത് തെറ്റല്ലല്ലോ?
ബാഷോ പറഞ്ഞു, നിയമങ്ങള്‍ പഠിക്കുക, പിന്നെ സൌകര്യപൂര്‍വ്വം മറന്നേക്കുക. നിയമങ്ങളുടെ കോര്‍ട്ടിലെ കളിയല്ലല്ലോ കല?

വാക്കുകളും സ്വനമണ്ഡലവും സൃഷ്ടിക്കുന്ന പ്രതീതിതലം ഒരേസമയം ഇന്ദ്രിയബദ്ധവും അതോടൊപ്പം, അനുഭവങ്ങളുടെ അതീതാവസ്ഥയെ ധ്വനിപ്പിക്കുന്നതുമാവണം. മതാതീതമായൊരു ആത്മീയത ഹൈക്കുവിന്‍റെ അന്തര്‍ധാരയായി എന്നും നിലനിന്നു. സെന്‍ ഒരു മതത്തെയും അനുസരിച്ചില്ല. മനുഷ്യന്‍റെ സ്ഥായീഭാവങ്ങളുടെ വിസ്താരമായിരുന്നു അത്. സഞ്ചാരീഭാവങ്ങളെ ആവിഷ്കരിക്കുമ്പോഴും ജീവിതത്തെ മുകര്‍ന്ന സ്ഥായിയായ അന്തരംഗഭാവങ്ങളെ ഹൈക്കുവില്‍ പരാവര്‍ത്തനം ചെയ്യപ്പെട്ടു. ഉപരിതലത്തില്‍ കാണപ്പെട്ട ലളിതമായ ബിംബങ്ങള്‍, സൂക്ഷ്മ നിരീക്ഷണത്തില്‍ തത്വചിന്താപരമായി വര്‍ത്തിച്ചു. ഗ്രാമ്യവും അനാഗരികവുമായ ഒരേകാന്തതയും ദൈന്യതയും (sabi ) ഹൈക്കുവില്‍ പ്രതിഫലിച്ചിരുന്നതായി പറയപ്പെടുന്നു.അതേസമയം രമണീയമായ വ്യതിരേകം അതിനെ വേറിട്ട കവിതയാക്കിമാറ്റുകയും ചെയ്തു(shubumi )
ഗൃഹാതുരമായ ആര്‍ദ്രഭാവനകളും കാല്‍പനികബിംബങ്ങളും ഹൈക്കുവിനെ ആലിംഗനം ചെയ്തു. (wabi )അതെ സമയം നിഗൂഡമായൊരു
എകാകിത ഹൈക്കുനദിയുടെ അടിത്തട്ടില്‍ മുത്തുച്ചിപ്പി പോലെ കാത്തുകിടന്നു. (Yugen )
കവികള്‍ പറയുന്നത്, നിങ്ങള്‍ ഹൈക്കു എഴുതുകയല്ല, ഹൈക്കു നിങ്ങളെ എഴുതുകയാണ് എന്നത്രേ. നിങ്ങളിലൂടെ ഒരു നിമിഷം ആവിഷ്കൃത മാവുകയാണ്. നിങ്ങള്‍ ഒരു നിമിത്തം മാത്രം.

ഒരു കപ്പുചായ നുകരുന്നതു പോലും നിശബ്ദതയുടെ ആഴം അനുഭവിച്ചുകൊണ്ടാകണമെന്ന് നിര്‍ബന്ധമുള്ള ജപ്പാനിലെ സഹൃദയര്‍ ജീവിതത്തിന്‍റെ കാവ്യാത്മകതക്ക് എത്രമേല്‍ പ്രാധാന്യം നല്‍കുന്നു എന്ന് പറയേണ്ടതില്ലല്ലോ. നിലത്തു വിരിച്ച പുല്പായയില്‍ പടിഞ്ഞിരുന്ന് ജാലകച
്ചില്ലില്‍ പ്രതിഫലിച്ച ബാഹ്യലോകവും കുന്നിന്‍ ചെരിവില്‍ മേഞ്ഞുനടന്ന മൌനവും ആവിപറക്കുന്ന ചായക്കപ്പില്‍ അലിഞ്ഞുതീരുന്നു. നീലാകാശത്തിലൂടെ വെള്ളിവലാകകളെപ്പോലെ മേഘമാലകള്‍ ഒഴുകിപ്പോവുന്നതും സൂചിമരങ്ങള്‍ ഓര്‍മ്മകള്‍ പൊഴിക്കുന്നതും, പ്ലം മരച്ചില്ലയില്‍ ചിറകു കുടയുന്ന പക്ഷികള്‍ പക്വഫലങ്ങളുടെ മേല്‍ കൊക്കുരുമ്മുന്നതും കുന്നിറങ്ങിവന്ന മേഘനിഴലുകള്‍ കുട്ടികള്‍ കളിക്കുന്ന മൈതാനം കടന്നുപോകുന്നതും എല്ലാമെല്ലാം ഒരുകപ്പു ചായയുടെ ആസ്വാദ്യതയില്‍ തുളുമ്പുന്നു. പൊടുന്നനെ കവിയുടെ തേനറയില്‍ മധുകണമായി ഹൈക്കു ഇറ്റുവീഴുന്നു.
' When I think of it
As my snow, how light it is
On my mamboo hat."

ഇതെന്‍ മഞ്ഞെന്നോര്‍ക്കവേ
എത്ര സൌമ്യമായിരിപ്പൂ
അതെന്‍ മുളംതൊപ്പിമേല്‍... ( കികാകു)
---------------------------------------

'Hear the sweet cuckoo
Through the big bamboo thicket
The full moon filters..'

മധുരമീ കുയില്‍നാദം കേള്‍ക്ക
മുറ്റും മുളങ്കാടിലൂടരിച്ചിറങ്ങും
പൌര്‍ണമി .... ( ബാഷോ)

----------------------------------------

Every single star
Is quivering now with light..
O how bitter cold.." ( തൈഗി)

വെളിച്ചത്താല്‍ വിറ 
കൊള്ളുമേകാന്ത താരകള്‍ 
ഹോ കൊടുംശൈത്യമേ



നോണ്‍സെന്‍സ് പോയട്രിയാണെന്ന വിമര്‍ശനം കാലത്തെ അതിജീവിച്ചുകൊണ്ടാണ് 'ഹൈക്കു' നേരിട്ടത്. അസംബന്ധം നിറഞ്ഞ ഒരു ലോകക്രമത്തെ അനുസരിക്കുക മാത്രമേ ഹൈക്കു ചെയ്യുന്നുള്ളൂ എന്ന് കവികള്‍ തെളിയിച്ചു. നീര്‍ക്കുമിള പോലത്തെ മനുഷ്യജീവിതം അതിന്‍റെ സാന്ദ്രതയില
്‍ വിസ്തരിക്കുക മാത്രമാണ് ഹൈക്കു.
പ്രകൃതിയുടെ ഋതുവിന്യാസങ്ങള്‍ ജീവജാലങ്ങളുടെ ഉണ്മയുമായി (Being ) സഹസംബന്ധ പ്രയുക്തിയോടെ അവതരിപ്പികുകയാണ് ഹൈക്കു. വളരെ ലളിതമായി കാണപ്പെടുന്ന ലോകത്തെ 'ഇവിടെ ഇങ്ങനെയൊക്കെയാണ് ' എന്ന് ഒരു സാക്ഷിയെപ്പോലെ പല ഹൈക്കു കവിതകളും അവതരിപ്പിക്കുന്നു. ഉത്തമപുരുഷന്‍ ഏകവചനത്തില്‍ ( First Person Singular ) ഒരു സ്വകാര്യം പറയുന്നത്ര സൂക്ഷ്മതയോടെ പല ഹൈക്കുകവിതയും വായനക്കാരോട് സംവദിക്കുന്നതായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകമെങ്ങുമുള്ള ഹൈക്കുകവിത സരളമായ ഒരാഖ്യാനശൈലി ആത്മാവില്‍ സ്വീകരിച്ചു. വായനക്കാരുടെ അനുഭവത്തിന്‍റെ പൊതുമണ്ഡലത്തില്‍ ഏറ്റവുമെളുപ്പം സംവദിക്കുന്ന വാക്കുകളും വരികളും മാത്രം ഉപയോഗിക്കുക എന്നത് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു. വാക്ക് കവിതയുടെ ജീവനാണല്ലോ? വാക്കുകളുടെ കളമെഴുത്താണ് കവിത. വാക്ക് സൃഷ്ടിക്കുന്ന സ്വനമണ്ഡലം (semantic halo ) അനുഭവത്തിന്‍റെ തീവ്രത നമുക്ക് പകര്‍ന്നു തരുന്നു. അതിനാല്‍ ഹൈക്കു വാക്കിന്‍റെ കലയാണ്‌.

fanning out its tail
in the spring breeze,
see—a peacock!

മൃദുനിശ്വാസത്താല്‍ വസന്തം
ചിറകുലഞ്ഞുണരവെ , കാണ്ക
മദശിഖിയാമൊരു മയില്‍...


 സാധാരണത്തില്‍ അസാധാരണവും അസാധാരണത്തില്‍ സാധാരണവുമായ തലം സ്പര്‍ശിക്കാന്‍ ഹൈക്കുവിനു കഴിഞ്ഞത് ജപ്പാനിലെ ഹൈക്കു കവികളുടെ
സുതാര്യമായ ജീവിതദര്‍ശനം കൊണ്ടുതന്നെയാണ്. ജീവജാലങ്ങളുടെ അസ്തിത്വ സംബന്ധിയായ അവബോധം ബാഷോവിലും ഷികിയ
ിലുമൊക്കെ പ്രകടമാണ്.
ശൂന്യത, നൈമിഷികത, നിഷ്ഫലത തുടങ്ങിയ അനുഭവങ്ങള്‍ കവിതയില്‍ തികച്ചും മാന്ത്രികമായൊരു സ്പര്‍ശത്താലെന്ന പോലെ ഒളിപ്പിച്ചുനിര്‍ത്തി, ജീവിതത്തിന്‍റെ പ്രത്യാശാഭരിതമായ ബിന്ദുവിലേക്ക് വായനയുടെ ആഹ്ലാദത്തെ കവി കേന്ദ്രീകരിക്കുന്നു.
ടി എസ്.എലിയറ്റിനെപ്പോലുള്ള കവികള്‍ ഹൈക്കുവില്‍ വളരെയേറെ ആകൃഷ്ടനായിരുന്നുവത്രേ.മഹാകവി രവീന്ദ്രനാഥ് ടാഗോര്‍ ഒന്നിലേറെതവണ ജപ്പാന്‍ സന്ദര്‍ശിക്കുകയും ജപ്പാന്‍റെ മഹത്തായ സാംസ്കാരികപാരമ്പര്യത്തെ വിലയിരുത്തുകയും ഹൈക്കു കവിതയെക്കുറിച്ച് ആഴത്തിലുള്ള പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. ജപ്പാന്‍ജനതയുടെ ചുറുചുറുക്കാര്‍ന്ന ജീവിതശൈലിയ
ും ആത്മാര്‍പ്പണവും ധ്യാനനിരതമായ കാവ്യജീവിതവും അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. സെന്‍ബുദ്ധിസ്റ്റ് ദര്‍ശനം ഹൈക്കുവില്‍ നിറഞ്ഞുതുളുമ്പുന്നത്‌ ടാഗോറിനെ ആകര്‍ഷിച്ചു.അദ്ദേഹം ബംഗാളില്‍ മടങ്ങിയെത്തിയതിനുശേഷം ഹൈക്കു കവിതകള്‍ ബംഗാളിയില്‍ പരിഭാഷപ്പെടുത്തുകയും സ്വന്തമായി 'ഹൈക്കു' എഴുതുകയും ചെയ്തു. Fireflies എന്ന സമാഹാരത്തില്‍ അത് പില്‍ക്കാലം എഡിറ്റ്‌ചെയ്തു പ്രസിദ്ധീകരിച്ചു.

പരിഭാഷയില്‍ ചോരുന്നതെന്തോ അതാണ് കവിത എന്നു പറയാറില്ലേ? സത്യത്തില്‍, ഒറ്റവരിയില്‍ എഴുതുന്ന ജാപ്പനീസ് ഹൈക്കുകവിതകള്‍ പില്‍ക്കാലത്ത്‌ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് കവികളല്ല, ഭാഷാപണ്ഡിതന്‍മാരായിരുന്നുവത്രേ. അതുകൊണ്ട് തന്നെ യഥാര്‍ഥ ഹൈക്കു കവിതയുടെ സഹജമായ ലാളിത്യവും സൌന്ദര്യവും അപ്പാടെ ചോര്‍ന്നുപോയി എന്നാണ് ഉഭയഭാഷാപരിചയം നേടിയ ജപ്പാനിലെ കവികള്‍ പറയുന്നത്.



ജപ്പാനിലെ അതിപുരാതനമായ കാവ്യസമാഹാരമാണ് 'കോകിന്‍ഷു'. ഋതുകാല കവിതകളാണ് ഏറെയും. പ്രേമകവിതകളും ശോകഗീതങ്ങളും സൂത്രാക്ഷര ശ്ലോകങ്ങളും എല്ലാം അതിലുള്‍പ്പെടും. ഋതുക്കളില്‍ വസന്ത ശരത് കാലങ്ങളെ അധികരിച്ച് രണ്ടും ഗ്രീഷ്മ- ശിശിര ങ്ങളെസംബന്ധിച്ച് ഓരോ പു
സ്തകവും യാത്ര, വിരഹം പ്രണയം എന്നീവയെക്കുറിച്ച് അനേകം കാവ്യഗ്രന്ഥങ്ങളും 'കോകിന്‍ഷു' വിലുണ്ട്. ജപ്പാന്‍റെ സര്‍ഗാത്മകമായ കാവ്യസംസ്കാരത്തിന്‍റെ നിദര്‍ശനമാണ് ഈ കൃതി. ഹൈക്കുകവിതകളുടെ പിറവിക്കു മാതൃകയായി ഈ പശ്ചാത്തലം മനസ്സിലാക്കുന്നത് നല്ലതാണ്.
ജപ്പാനിലെ ഗദ്യസാഹിത്യത്തിന്‍റെ ഉറവിടം പഴംകഥകളും കവിതകളുമാണ്. മുക്തകങ്ങള്‍ പോലെ മൂന്നോ നാലോവരി മാത്രമുള്ള കൊച്ചു കവിതകള്‍. കവിത കാച്ചിക്കുറുക്കി സൂത്രപ്രായമാക്കുന്ന സ്വഭാവം ജപ്പാനിലെ പരമ്പരാഗത കവികള്‍ക്കുണ്ടായിരുന്നു. ഈ മാതുക പിന്തുടര്‍ന്നാണ് ചമ്പൂപ്രായത്തിലുള്ള 'ഇസെമോണോ ഗത്തിരി'- ഒന്‍പതാം നൂറ്റാണ്ടിലെ അരിവരാനോനരിഹിര എന്ന കവി എഴുതിയ കൃതി. അതുവരെ ജപ്പാനില്‍ നിലനിന്നിരുന്ന യക്ഷിക്കഥാമാലികകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കൃതി. ജപ്പാനിലെ ആദ്യത്തെ ആഖ്യായിക ഇതത്രേ. കടവാതിലിന്‍റെ മട്ടിലുള്ള ഈ പദ്യ ഗദ്യ കൃതികളാല്‍ സമ്പന്നമായിരുന്ന കാലഘട്ടത്തില്‍ ആവിര്‍ഭവിച്ച ഒരദ്ഭുത പുസ്തകമാണ് ' ഗെന്ജിയുടെ കഥ'( ഗെന്ജി മോണോഗത്തരി ) ഡെക്കാമൊറോണ്‍, ഡോണ്‍ ക്വിക്സോട്ട് എന്നീ മഹത്തായ കൃതികളുടെ നിരയിലേക്കാണ് പാശ്ചാത്യ സാഹിത്യലോകം ജപ്പാനില്‍ നിന്നെത്തിയ 'ഗെന്ജിയുടെ കഥയെ' വിലയിരുത്തിയത്. മുറസാകി ഷിക്കിബു( 975 -1025 ) എന്നാണു ഗ്രന്ഥകാരിയുടെ പേര്‍. അക്കാലത്ത് ചൈനീസ് ഭാഷയില്‍ സാഹിത്യം രചിക്കുന്നത്‌ മാത്രമേ അന്തസ്സായി കണക്കാക്കിയിരുന്നുള്ളൂ. അപ്പോഴാണ്‌ മാതൃഭാഷയുടെ സ്വാതന്ത്ര്യം ആഘോഷിച്ചുകൊണ്ട് ഒരു വനിത ജപ്പാന്‍റെ മണ്ണില്‍ ഇതിഹാസം എഴുതിയത്. പതിനൊന്നാം നൂറ്റണ്ടിന്‍റെ ആദ്യദശകത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടത്‌. ചക്രവര്‍ത്തിയുടെ അനേകം ഭാര്യമാരിലൊരുവളില്‍ ജനിച്ച ഗെന്ജിരാജകുമാരന്‍റെ പ്രേമകഥയാണ് ഇതിവൃത്തം. സ്വാഭാവികമായും അക്കാലത്തെ കോവിലകത്തെയും പ്രഭുഗൃഹങ്ങളിലെയുംആര്‍ഭാടപൂര്‍ണ്ണവും വര്‍ണശബളവുമായ ജീവിതത്തിന്‍റെ സാംസ്കാരിക ഭൂമികയാണ് നോവലില്‍ വിഷയമാവുന്നത്.



ജപ്പാന്‍റെ ആദ്യകാല ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. പുറംലോകവുമായി വലിയ ബന്ധമൊന്നും സ്ഥാപിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. പതിനാറാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെയാണ് പാശ്ചാത്യര്‍ ജപ്പാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത്.എന്നാല്‍ പതിനേഴാം ശതകത്തില്‍ അധികാരം പിടിച്ചെടുത്ത ഷോഗുണുകള്‍ യൂറോപ്പില്‍ നിന്നെത്തിയ ക്രിസ്തീയപാതിരിമാരെ ആശങ്കയോടെയാണ് വീക്ഷിച്ചത്‌. എല്ലാ പാശ്ചാത്യരേയും പടിയടച്ചു പുറത്താക്കുകയും ലോകത്തിന്‍റെ മുമ്പില്‍ ജപ്പാന്‍ തങ്ങളുടെ വാതില്‍ കൊട്ടിയടക്കുകയും ചെയ്തു.
പിന്നീടു പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധത്തില്‍ (1854 ) അമേരിക്കയുടെ പീരങ്കിക്കപ്പലുകള്‍ ജപ്പാന്‍തീരമണഞ്ഞപ്പോഴാണ് ചരിത്രം മാറുന്നത്. തങ്ങള്‍ അടഞ്ഞ വാതിലിനുള്ളില്‍ അലസരായിരുന്നപ്പോള്‍ ലോകം അമ്പരപ്പിക്കുന്ന വേഗത്തില്‍ കുതിക്കുകയായിരുന്നു എന്ന സത്യം ജപ്പാന്‍ തിരിച്ചറിഞ്ഞു. ആ പ്രകമ്പനത്തില്‍ ഷോഗുണ്‍ ഭരണം തറപറ്റി. ജപ്പാന്‍റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവമാണിത്. പിന്നീടുണ്ടായ ഭൌതികപുരോഗതിയില്‍ പാശ്ചാത്യ നാടുകളുടെ ഒപ്പമെത്താനുള്ള കുതിപ്പായിരുന്നു. രാഷ്ട്രതന്ത്രം, വിദ്യാഭ്യാസം , ശാസ്ത്രം ,വ്യവസായം, വാണിജ്യം, മിലിട്ടറി എല്ലാം അടിമുടി നവീകരിക്കപ്പെട്ടു. ജപ്പാന്‍ ഒരാധുനികരാഷ്ട്രമായി മാറാന്‍ കുറഞ്ഞസമയമേ വേണ്ടിവന്നുള്ളൂ. ഷേക്ക്‌സ്പിയറും മില്‍ട്ടനും പുഷ്കിനുമൊക്കെ നീപ്പണ്‍ -ഗോ(ജാപ്പനീസ്) ഭാഷയില്‍ പ്രത്യക്ഷപ്പെട്ടു. ജപ്പാന്‍ജീവിതത്തിലെ അശാന്തിയുടെ നാളുകളില്‍ ആത്മീയമായ ശൂന്യതകളെ പൂരിപ്പിച്ച അനേകം സാഹിത്യപ്രസ്ഥാനങ്ങള്‍ അവിടെയും ഉയര്‍ന്നുവന്നിരുന്നു. ഒരേ മഷിക്കല്ലില്‍ രൂപപ്പെട്ട ഇതിവൃത്തങ്ങളോടുകൂടിയ നോവലുകളും കവിതകളും അനേകം രചിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും താനിസാക്കി, അകുതാഗാവ, കവാബത്ത യസുനാരി തുടങ്ങിയ ലോകോത്തര സാഹിത്യകാരന്മാര്‍ ജപ്പാന്‍റെ മണ്ണില്‍ വിസ്മയം തീര്‍ത്തു. സെല്ലുലോയ്ഡില്‍ കുറസോവയെപ്പോലുള്ളവര്‍ മനോഹരകവിത എഴുതി. ലോകമഹായുദ്ധമോ, റഷ്യന്‍ വിപ്ലവമോ ജാപ്പനീസ് എഴുത്തുകാരില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല എന്നതാണ് സത്യം. എന്നാല്‍ കാന്തോ ഭൂമികുലുക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ജപ്പാന്‍റെ മന:സാക്ഷിയെ അഗാധമായി ഇളക്കിമറിച്ചു. 1923 സപ്തംബര്‍ ഒന്ന്- ജപ്പാന്‍റെ സുദീര്‍ഘചരിത്രത്തിലെ ഇരുള്‍വീണ ദിവസം. അന്ന് മധ്യാഹ്നത്തില്‍ ഉണ്ടായ ഭൂചലനത്തില്‍ ടോക്യോവും യോക്കഹാമയുമടക്കം ജപ്പാന്‍റെ മര്‍മപ്രധാനമായ നഗരങ്ങളും ഗ്രാമങ്ങളും തകര്‍ന്നുതരിപ്പണമായി. അഞ്ചുലക്ഷം വീടുകള്‍ നിലംപൊത്തി. ഒന്നരലക്ഷതോലോം മനുഷ്യര്‍ മണ്ണിന്നടിയിലായി. ഭൌതികമായും സാംസ്കാരികമായും ജപ്പാന്‍ തകര്‍ന്നുപോയ സംഭവം. പൌരസ്ത്യമായ അതിന്‍റെ ആത്മാവ് കൈമോശം വന്നു. അനുഭവങ്ങളുടെ തീവ്രത സാഹിത്യത്തിലും വെളിപാടുകളായിവന്നു. ഇത്രയും പറഞ്ഞത് രചനയുടെ വഴികളില്‍ തങ്ങളനുഭവിച്ച ദുരിതവും വേദനയും എത്രമേല്‍ സ്വാധീനം ചെലുത്തി എന്ന് ഓര്‍മിപ്പിക്കാനായിരുന്നു. അന്നും ജപ്പാന്‍സാഹിത്യത്തെ ഉര്‍വരമാക്കിയത് ഹൈക്കുകവിതകളുടെ നിലനില്പായിരുന്നു. ജപ്പാന്‍ സാഹിത്യം ഹൈക്കുവിനോട് ആഴത്തിലാഴത്തില്‍ കടപ്പെട്ടിരിക്കുന്നു.