രാമകൃഷ്ണൻ കുമരനെല്ലൂരിന്റെ ഈ കവിതകൾ വീണ്ടും വായിക്കു. ഹൈക്കു എഴുതുന്നു എന്ന ഭാവമൊന്നും ഈ കവിക്കില്ല. അദ്ദേഹം എഴുതുന്നു. ചിരകാലമായി മനസാ നിർവഹിക്കുന്ന ഒരു മനനമാണതിനു പിന്നിൽ. മലയാളത്തിൽ ഉണ്ടാവുന്ന മികച്ച ഹൈക്കു കവിതകൾക്ക് അദ്ദേഹം മാതൃകയാവുന്നു. നിയമങ്ങൾക്കും ചെപ്പിടിവിദ്യകൾക്കും അപ്പുറത്തുള്ള ,സ്വതസിദ്ധമായ നീരൊഴുക്കാണ് കവിത .ഈ വരികളിൽ ഹൈക്കു ആവശ്യപ്പെടുന്ന സാന്ദ്രതയും സൗന്ദര്യവും ഒളിഞ്ഞിരിക്കുന്നു.
വേനലിനെ സാഷ്ടാംഗം
പ്രണമിക്കുന്നു
വഴിയോരപ്പുല്ലുകൾ
പ്രണമിക്കുന്നു
വഴിയോരപ്പുല്ലുകൾ
കടത്തുതോണി
എത്രപേരെ അക്കരെയെത്തിച്ചു
ഇപ്പോഴും ഇക്കരെത്തന്നെ
എത്രപേരെ അക്കരെയെത്തിച്ചു
ഇപ്പോഴും ഇക്കരെത്തന്നെ
കിളി പാടുന്നു
കുറുകി ക്കുറുകി
പൊലിയും പകല്
കുറുകി ക്കുറുകി
പൊലിയും പകല്
ചോരച്ച വാക്ക് പകുത്തുവച്ചു
വേനലിൽ
വാക തൻ വീട്ടുമുറ്റം
വേനലിൽ
വാക തൻ വീട്ടുമുറ്റം
ഇന്നലെ കക്കൂസിൽ
ഇന്ന് പൂജാമുറിയിൽ
ഈ ഒച്ചിനെന്തറിയാം
ഇന്ന് പൂജാമുറിയിൽ
ഈ ഒച്ചിനെന്തറിയാം
പോക്കുവെയിലെന്തു
ധൂർത്തനാണെന്നോ
പോണപോക്കിലെൻ
മുറ്റവും സ്വർണമായ്
ധൂർത്തനാണെന്നോ
പോണപോക്കിലെൻ
മുറ്റവും സ്വർണമായ്
മുളംതലപ്പുകൾ ചായുമ്പോൾ
അയല്ക്കാരന്റെ മുഖം
മറയുന്നു ഇപ്പൊഴും
അയല്ക്കാരന്റെ മുഖം
മറയുന്നു ഇപ്പൊഴും
ohhhhhhhhhhhhhhhhhhhhhhhh!!!!!!!!!!! amazing concepts in a few lines!
ReplyDelete