Sunday, May 4, 2014

haiku memoirs


ഈ ദിവസങ്ങളിൽ ഹൈക്കുവിൽ കവിതകളുടെ അണമുറിയാത്ത ഒഴുക്കായിരുന്നു. ഹൈക്കുവിനെ ആഴത്തിൽ പരിചയപ്പെടുത്തുന്ന കുറിപ്പുകൾ എഴുത്തുകാർക്ക് ഉപകാരപ്രദമാവുന്നു എന്ന് കാണുന്നതിൽ സന്തോഷമുണ്ട്. എല്ലാം ഹൈക്കു കവിതകളല്ല. പലതും അതിമനോഹരമായ ബിംബങ്ങൾ കൊണ്ട് ശില്പഭംഗിയാർന്നവയുമാണ്. പലതും ഞാൻ കാണാതെ പോയിരിക്കാം. കണ്ടവ സുന്ദരം . കാണാതെ പോയവ അതീവസുന്ദരമെന്നു കരുതാം. റഫീക്ക് ബദ്രിയയുടെ രണ്ടു ഹൈക്കു കവിതകൾ അസാധാരണ സൌന്ദര്യമുള്ളവയായിരുന്നു.
കരയുടെ, അരയിൽ,
ഞൊറിഞ്ഞു,
നിൽപ്പാണൊരുതിര.
ഒരുമ കൊണ്ടാണത്രെ
പിരിഞ്ഞതെന്ന്,
കയർ. ( റഫീക്ക് ബദ്രിയ )
അതുപോലെ ഹണി ഭാസ്കരൻ എഴുതിയ ഒരു കവിത
എനിക്കു മുന്നേ
പുഴ മുറിച്ചു കടന്ന്
എന്‍റെ നിഴലിതാ അക്കരെ ( ഹണി )

ജ്യോതിയുടെ ഒരു പരിഭാഷ
ഏതു വയലിലാണാവോ
മിന്നാമിനുങ്ങുകൾ തേടിക്കളിക്കുന്ന-
തോടിമറഞ്ഞവ, നെൻ കൊച്ചുപുത്രൻ
( ചി യോ നീ - പരി: ജ്യോതി രാജീവ്)

ഇനിയുമിനിയും എത്രയോ ഉദാഹരണങ്ങൾ. ഈ കവിതകൾ വായിക്കൂ. വീണ്ടും വീണ്ടും .....
ഒരുമ കൊണ്ടാണത്രെ
പിരിഞ്ഞതെന്ന്,
കയർ. ( റഫീക്ക് ബദ്രിയ )

--------------------------------------
ഗസലിൻ ഈരടിപോൽ
മനസ്സിൽ തങ്ങിയങ്ങനെ
രാത്രി മഴ ( ജനൈദ് ജുനി )

-----------------------------------------------
ഓണവെയില്‍ തൊട്ടുണര്‍ത്തുമ്പോള്‍
മിഴി തുറക്കും
ചാരുതയാം മുക്കുറ്റിപൂക്കള്‍ ( സാനു അനൂപ്‌ അനൂപ്‌ )

-------------------------------------------
When I woke up,
The sun was blood red.
Don't know if it's rising or setting. ( ഗൌതമൻ )

-----------------------------------------------
മുറിഞ്ഞു വീണ ഗൗളിവാല്‍-
അനിമല്‍ പ്ലാനെറ്റില്‍
ദിനോസാറിന്‍റെ അലര്‍ച്ച. ( ഫസൽ റഹിമാൻ)
-----------------------------------------------------------------
അന്തിക്കടൽ
ജല ഗോവണിയിറങ്ങുന്ന
അർക്ക ബിംബം ..... ( സനത് എം പി എം)
-------------------------------------------
രാത്രി നേര്‍ത്തുനേര്‍ത്ത്
നിന്‍റെ മുടിത്തുമ്പില്‍
നിന്നൊരു തുള്ളിയെന്‍റെ മടിയില്‍!നിലാവേ.. ( നിഷ നാരായണൻ)

---------------------------------
ഋതു ശൈത്യം
മല,മേഖല
വഴി മൂടിയ മഞ്ഞുവാനം ....( സനത് എം പി എം )

-------------------------------------------
നീലച്ചു രം
വവ്വാലുകൾ പൂവിട്ട
ഒറ്റ മരം ... ( സനത് എം പി എം)

---------------------------------------
നക്ഷത്രപ്പൂത്തരിച്ചോറുണ്ണുവാൻ
നിലാത്താലമേന്തി
വാനം ( ഉമ സോണി )

----------------------------------
നിദ്ര ....
കോലക്കുഴൽപ്പാട്ടും മയിൽപ്പീലിത്തുണ്ടുമായ്
തഴുകിയുറക്കാനെത്താറുണ്ടെൻ പ്രണയം.... ( രുക് സാന മാനു )

----------------------------------------------------
മിഴിനീരൊപ്പുന്നുണ്ടാവും
രണ്ടായിരം പ്രകാശവര്‍ഷമകലെ
ചില താരകളെങ്കിലും-
ഭൂമിയിലൊരു കുരിശുമരണം ( മാധവാൻ ലീല ലെനിൻ )

----------------------------------------
ചോര്‍ന്നൊലിക്കും പൂമരം-
മുറ്റാച്ചിറകില്‍
മഴനീരാട്ട് ( ഫസൽ റഹിമാൻ )

--------------------------------------
When I hate your absence
I love to learn
to live in your presence. ( ലക്ഷ്മി സന്തോഷ്‌ )

----------------------------------------------
എഴുതണമെന്നുണ്ടായിരുന്നു.
അര്‍ത്ഥങ്ങളെ മൗനം കൊണ്ടുപോയി
ഇനി വാക്കുകളുടെ ഹരാകിരി. ( ഫസൽ റഹിമാൻ )

------------------------------------------
അറിയാ നിഴലുകൾ,
ശ്മശാന പ്രതീതിയിൽ
മുറ്റം ( ജ്യോതി രാജീവ്)

----------------------------------------
രണ്ടു വസന്തങ്ങള്‍ കഴിഞ്ഞിട്ടും മാഞ്ഞിട്ടില്ല,
എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു തോറ്റയാളുടെ
കൈനഖപ്പാടുകള്‍; ഈ കട്ടിലില്‍ ( അരുണ്‍ ഗാന്ധിഗ്രാം)

---------------------------------------------------------
പോക്കുവെയില്‍ നീങ്ങിയ വീഥിയില്‍
കനല്‍ വീണതോ
കാറ്റില്‍ പൊഴിയുന്നു വാകപ്പൂക്കള്‍ ( സാജിദ അബ്ദുൽ റഹിമാൻ )

---------------------------------------------
നനുത്തൊരോര്‍മയില്‍ ,
തളിര്‍ത്തതാകാം,
കടമ്പിന്റെ ചില്ല വീണ്ടും..! ( ഹുസൈൻ ആനന്ദ്‌)

------------------------------------------
ഏതു വയലിലാണാവോ
മിന്നാമിനുങ്ങുകൾ തേടിക്കളിക്കുന്ന-
തോടിമറഞ്ഞവ, നെൻ കൊച്ചുപുത്രൻ
( ചി യോ നീ - പരി: ജ്യോതി രാജീവ്)

------------------------------------------
it played with shadows in day
painted the night black
wall never സ്ലീപ്സ് ( savita karnik )

-------------------------------
മഴ കൊണ്ട് പാതി മാത്രം
മുഴുനീളമുടൽ നനയാൻ
നീ തന്നെ പെയ്യണം ( സെബി മാത്യൂ )

------------------------------
ഒഴുകിയകലുന്നു
പുഴയിലേക്കുറ്റുനോക്കും
വാകതന്‍ പൂക്കള്‍ ( രമ്യ ലിനോജ് )

-------------------------------
കാറ്റില്‍ ചിരിച്ച പൂമരം
പുഴയിലൂടൊരു പൂമഞ്ചല്‍
ഇതിലേ ( ഹണി ഭാസ്കരൻ)

-------------------------------
മനം
അന്തമില്ലാത്ത
ആധികള്‍ തന്‍ കടല്‍ ( ദയാ ഹരി )

-----------------------------------
കരയുടെ, അരയിൽ,
ഞൊറിഞ്ഞു,
നിൽപ്പാണൊരുതിര. ( റഫീക്ക് ബദ്രിയ )

---------------------------------------------

നിശീഥിനി;വീണ്ടും
നിന്നെയോര്‍ത്തിരിക്കെ
മഴയായ്‌ തണു മാരുതന്‍ ! ( ഷികി - പരി: സോണിജോസ് വേളൂക്കാരൻ )

------------------------------------------------
എനിക്കു മുന്നേ
പുഴ മുറിച്ചു കടന്ന്
എന്‍റെ നിഴലിതാ അക്കരെ ( ഹണി ഭാസ്കരൻ )

--------------------------------------
നിലാവു ചോര്‍ന്നതു
വിളറിയ നദിയില്‍.
ഞാന്‍ കൈ നീട്ടിയതു വെറുതെ! ( നിഷ നാരായണൻ )

---------------------------------------------
Gold filigree,
On Tamarind tree,
Fire Ants. ( ബാലറാം ചെറു പറമ്പിൽ )

-----------------------------------
ശൈത്യ തടാകം
മജ്ജയിലേയ്ക്കു
പരകായം ചെയുന്നു കാറ്റ് ! ( കിരണ്‍ വി ആർ)

-------------------------------------
ഒട്ടിയവയർ, വറ്റിയഗർഭം;
ഇരുട്ടിന്റെ കാമപ്പുര,
നിലാവിന്റെ വറ്റുകൾ. ( അയ്യപ്പൻ ആചാര്യ )

-----------------------------------------
സ്നേഹം
മതില്‍ ചാടി വരുന്നു
പ്രണയ തടവുകാര്‍ ( അനില കുമാർ)

-------------------------------------
ഭൂമിയിലെ വെയിലെല്ലാം കൊത്തി
മേഘം കടഞ്ഞെടുക്കുന്നു
കരയുന്നൊരു ശില്‍പ്പം-മഴ ( ഒരില വെറുതെ )


--------------------------------------------------------------------------------------------------------------------------
'വേറിട്ടു കേട്ടുവോ എന്റെ ശബ്ദം..' എന്നാരാഞ്ഞുകൊണ്ട് ചിലപ്പോഴൊക്കെ മികച്ച ഹൈക്കു വന്നു നമുടെ ജാലകത്തിൽ മുട്ടിവിളിക്കും. പ്രഭ ചെമ്പത്തും, ജി ആർ കവിയൂരും അനിൽ കുമാറും, പലപ്പോഴും ശോഭയാർന്ന രചനകളുമായി കടന്നുവരുന്നു. ഹൈക്കുവിലെ അംഗങ്ങൾ ഉടനെ അയ്യായിരമാവും. എണ്ണം പെരുകുന്നത് അത്ര നല്ലതും മോശവുമല്ല. എന്നാൽ പ്രതിഭകളുടെ ഒറ്റപ്പെട്ട ഒച്ച ചിലപ്പോഴൊക്കെ പക്ഷികളുടെ കൂജനങ്ങൾക്കിടയിൽ മുങ്ങിപ്പോവാറുണ്ട്.എങ്കിലും നല്ല വായനയെ ദീപ്തമാക്കിക്കൊണ്ട് അവർ സൌമ്യവും മധുരവുമായി അങ്ങനെ വേറിട്ടുനില്ക്കും. കൂട്ടത്തിൽ പറയട്ടെ, ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ പകരുന്ന ഹൈക്കു കയ്യടക്കം കൊണ്ടും പ്രതിഭാസ്പർശം കൊണ്ടും അതീവ മനോഹരമായിരിക്കുന്നു. ഹൈക്കു രചനക്കൊരു മാതൃക.. അതങ്ങനെയാണ് ..ഹൈക്കു വിരളമായി മാത്രം സംഭവിക്കുന്ന ' ആഹാ നിമിഷം ' മാത്രമാണ്.

Baiju Joseph
ഇലകൊഴിഞ്ഞ വേനൽമരം;
മഞ്ഞവിരിച്ച
സൂര്യകാന്തിപ്പാടം.

പഴനി
ഭസ്മഗന്ധവും
കുതിരച്ചിനപ്പും ( രാമകൃഷ്ണൻ കുമരനെല്ലൂർ)

Gr Kaviyoor
വീഴും ഇലകള്‍ ....
ഛായാപടം തേടി
ജീവിതത്തിന്‍ ഓരത്ത്..



Uma Soni
നിലാവു നട്ടിട്ടാണോ
ഹേമന്തരാവിൽ
മുല്ല പൂക്കുന്നത്



Prabha Chembath
മഞ്ഞനിലാവിൽ
ആകാശവിതാനം
ഒറ്റത്താരകം

കാതുകൂർപ്പിക്കൂ
വെയിലു പരക്കുന്ന
നനുത്ത ശബ്ദം ( രാമകൃഷ്ണൻ കുമരനെല്ലൂർ)

കണ്ണിൽ ഉറഞ്ഞ മഞ്ഞു-
തുള്ളിയുമായി ഇല
പൊഴിഞ്ഞ ശിശിരം ( സജിത കോട്ടംകുന്നത്ത്)

----------------------------------------------------------------------------------------------------------------
'ഗഗനമെന്തൊരദ്ഭുതം..' എന്ന് കവി പാടിയില്ലേ?
കാടും കടലും മലയും ആകാശവും എല്ലാമെല്ലാം അദ്ഭുതങ്ങളാണ് . കടലിന്റെ അതീന്ദ്രിയസൗഭഗം ആൻഡമാൻ യാത്രയിൽ ഞാൻ തൊട്ടറിഞ്ഞു. അത് സമുദ്രത്തിന്റെ ഗഹനതയും നിശബ്ദതയുമാണ്.കണ്ടൽവനങ്ങൾ തീർത്ത ഹരിതകത്തിൽ മരതകദ്വീപുകൾ നിശബ്ദം ശയിക്കുകയാണ്. ഉദയവും അസ്തമയവും നിഴലും നിലാവും മഴവില്ലും ഇന്ദ്രനീലംവിരിച്ച സമുദ്രശയ്യയിൽ പ്രതിഫലിച്ചു കിടന്നു. ഹൈക്കുവും അങ്ങനെയാണ്. തടാകത്തിൽ വീണ ചാന്ദ്രിമ പോലെ.....അത് അങ്ങനെ മരുവുന്നു. ധ്യാനം പോലെ. ഹൈക്കുവിൽ വിടർന്ന കവിതകൾ നോക്കൂ....
നിഴലൂര്‍ന്നൂര്‍ന്നുവീണ്
കനമേറിയൊരിടവഴിയതാ
തളര്‍ന്നു കിതച്ച്... ( നിഷ നാരായണൻ )

the sky opens the morn
with a rosy smile
let us imitate ( അനന്യൻ അനന്യൻ )
നിന്‍ ഓര്‍മ്മ പൂക്കുന്ന
തീരത്തുഞാന്റെ
മറവിയെ വച്ചു മറന്നു ( ജി ആർ കവിയൂർ)

വെയിലു കായും നേരമെല്ലാം
മിഴി തുളുമ്പി മൗ നിയായി
ഒരു മഞ്ഞു തുള്ളി ... ( സജീവ്‌ വിദ്യാനന്ദൻ)

ചേമ്പില
മരം കൈവിട്ട മഴത്തുള്ളികളെ
താലോലിച്ച് താലോലിച്ച്....

ഇടവഴി
വളഞ്ഞു പുളഞ്ഞു മറയുന്നുണ്ട്‌
ഇലക്കാടുകള്‍ക്കിടയിലെവിടെയോ ( രഞ്ജു ജയറാം നായർ)

കാട്ടുചേമ്പുകള്‍
വെറുതെ നോക്കി നില്‍ക്കുന്നു
പാതയിലേക്ക് ( വി ബീ കൃഷ്ണകുമാർ)

നിറയും നിശ്ശബ്ദത
രാവിലേക്കൊരു
ഇല കൊഴിയുന്നു ( ഹണി ഭാസ്കരൻ)
Winter moon:
wind howling afar-
my grandson leafs through Grimm.

Winter moon:
between that hare and this lake
a misty mirror.

Winter moon:
shadows in woodlands
in wet hugs. ( ഫസൽ റഹിമാൻ)
ചിന്തകളുടെ ഒഴുക്കിൽ
ദിശ തെറ്റിയൊരു
കനവ്‌ ( ജ്യോതി രാജീവ്)

ചെമ്മരി ആടുകൽ മേഞ്ഞു നടക്കേണ്ട
കന്നി മാനത്ത്
കരിന്തിരി കത്തിയ സൂര്യൻ. ( പി എൽ ലതിക)

നിന്‍റെ വിരല്‍ത്തുമ്പിനാല്‍
തൊടുമ്പോഴേക്കും
പൂത്തുലയും പൂമരമായി ഞാന്‍..... ( വിനീത് മേലലത്ത് )

ഒറ്റവാക്കിൻ മുന കൊണ്ടു
ഹൃദയത്തിൽ നീ കോറിയിട്ടൊരീ
മുറിവിൽ നീറിനീറിയീ -
സങ്കടകടലിൽ ഞാനൊറ്റക്ക്... ( സുജ ബിന്ദു ദാസ്‌)
സങ്കട മൊട്ടൊരു
പൊൻ മലരാകാൻ
എന്നിത ൾ -വിരിയേണം
(അബു പാറത്തോട് )
തട്ടി മറിഞ്ഞ വര്‍ണ്ണക്കൂട്ടുകള്‍
വരച്ചു തീരാത്ത കാന്‍വാസ്
ശരത്ക്കാല ശ്യാമാംബരം .( സജിദ അബ്ദുൽ റഹിമാൻ)

മഴ
മേഘങ്ങളെ ഓടിച്ച
നിലാ പുഞ്ചിരി (അനിൽ കുമാർ )
ഒരു കാലവർഷം
കവിളിലൂടെ
പെയ്തിറങ്ങി ........ ( ബിജു അർജുൻ )

-----------------------------------------------------------------------------------------------------------



(collected by sethu menon )



1 comment: