ശരിയാണ് . കിഴവനും കടലും മത്സ്യബന്ധനത്തിലേർപ്പെട്ട ഒരു മനുഷ്യന്റെയും അയാളുടെ ചൂണ്ടയിൽ കുരുങ്ങിയ ഒരു കൊച്ചു തിമിംഗലത്തിന്റെയും അവർക്കു ശയ്യ ഒരുക്കിയ മഹാസമുദ്രത്തിന്റേയും ആഖ്യാനമാണ്. ഹെമിങ് വെ ഉപയോഗിച്ച ഓരോ വാക്കും ചലനവും വലിയൊരു ചിന്തയുടെ ആവിഷ്ക്കരമായിരുന്നു.ജീവിതവും മരണവും തോൽവിയും പ്രത്യാശയും അങ്ങനെ മനുഷ്യജീവനെ ചുഴന്നു നിന്ന നിരവധി പ്രശ്നങ്ങളുടെ ദാർശനികമായ അവലോകനമാണ് ഈ നോവൽ.
നോവലിന് പശ്ചാത്തലമായ നീലക്കടലും കൊമ്പൻ സ്രാവുകളും പ്രാപ്പിടിയന്മാരിൽ നിന്ന് അഭയം തേടി തോണികൊമ്പത്ത് പറന്നുവന്നു വീഴുന്ന ഭയചകിതയായ ഒരു കിളിക്കുഞ്ഞുണ്ട് , അതിനുപോലും നമ്മോടു പറയാനുള്ള മഹത്തായൊരു സന്ദേശമുണ്ട്. ജീവിതം എത്ര സുന്ദരമാണ്. ധീരമായി മുന്നോട്ട് മുന്നോട്ട്...
ഹെമിങ് വെ എന്ന മഹാനായ എഴുത്തുകാരനെക്കുറിച്ച് എം ടി വാസുദേവൻ നായർ എഴുതിയ പുസ്തകം അവസാനിക്കുന്നിടത്ത് വില്യം ഫോക് നറുടെ ഒരു വാക്യം ഉദ്ധരിക്കുന്നുണ്ട്. ബോബൻ സമ്മാനവേദിയിൽ വെച്ച് ഫോക്‌നർ നടത്തിയ പ്രസംഗമാണത്. " മനുഷ്യന്റെ അവസാനം എന്നത് ഞാൻ നിരാകരിക്കുന്നു.മരിയ്ക്കുന്ന അവസാനത്തെ ചുവന്ന സന്ധ്യയിൽ തൂങ്ങി നിൽക്കുന്ന ക്ഷുദ്രമായ അവസാനത്തെ പാറക്കെട്ടിൽ നിന്ന് അന്ത്യത്തിന്റെ അവസാന മണിനാദം മുഴങ്ങുകയും നേർത്തു മായുകയും ചെയ്യുമ്പോൾ കൂടി ഒരു ശബ്ദം ബാക്കിയുണ്ടാവും. മനുഷ്യന്റെ അടക്കാനാവാത്ത നനുത്ത ശബ്ദം."
ആ നനുത്ത ശബ്ദം നമ്മെയും വരുംകാലത്തെയും കേൾപ്പിക്കുകയാണ് അനശ്വരനായ ഹെമിങ് വെ എന്ന എഴുത്തുകാരൻ.
-----------------------------------------------------------------------------------------------------------------
സേതുമാധവൻ മച്ചാട്
പ്രോഗ്രാം എക്സിക്യൂട്ടീവ്
ദൂരദർശൻ , തിരുവനന്തപുരം
ഇ മെയിൽ : sethumadhavanmachad@gmail.com
ഫോൺ : 9495406530
------------------------------------------------------------------------------------------------------------------
സഹായക ഗ്രന്ഥങ്ങൾ :
ഹെമിങ് വെ ഒരു മുഖവുര - എം ടി വാസുദേവൻ നായർ
നോവലിലേക്കൊരു കിളിവാതിൽ - വിലാസിനി
വിശ്വമഹാഗ്രന്ഥങ്ങൾ ( കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് }
Old Man and the Sea - Notes by Kenneth Graham
കിഴവനും കടലും കുറെ വ്യാഖ്യാനങ്ങളും ( പി ജി .സോമനാഥൻ നായർ )
---------------------------------------------------------------------------------------------------------------------
നോവലിന് പശ്ചാത്തലമായ നീലക്കടലും കൊമ്പൻ സ്രാവുകളും പ്രാപ്പിടിയന്മാരിൽ നിന്ന് അഭയം തേടി തോണികൊമ്പത്ത് പറന്നുവന്നു വീഴുന്ന ഭയചകിതയായ ഒരു കിളിക്കുഞ്ഞുണ്ട് , അതിനുപോലും നമ്മോടു പറയാനുള്ള മഹത്തായൊരു സന്ദേശമുണ്ട്. ജീവിതം എത്ര സുന്ദരമാണ്. ധീരമായി മുന്നോട്ട് മുന്നോട്ട്...
ഹെമിങ് വെ എന്ന മഹാനായ എഴുത്തുകാരനെക്കുറിച്ച് എം ടി വാസുദേവൻ നായർ എഴുതിയ പുസ്തകം അവസാനിക്കുന്നിടത്ത് വില്യം ഫോക് നറുടെ ഒരു വാക്യം ഉദ്ധരിക്കുന്നുണ്ട്. ബോബൻ സമ്മാനവേദിയിൽ വെച്ച് ഫോക്‌നർ നടത്തിയ പ്രസംഗമാണത്. " മനുഷ്യന്റെ അവസാനം എന്നത് ഞാൻ നിരാകരിക്കുന്നു.മരിയ്ക്കുന്ന അവസാനത്തെ ചുവന്ന സന്ധ്യയിൽ തൂങ്ങി നിൽക്കുന്ന ക്ഷുദ്രമായ അവസാനത്തെ പാറക്കെട്ടിൽ നിന്ന് അന്ത്യത്തിന്റെ അവസാന മണിനാദം മുഴങ്ങുകയും നേർത്തു മായുകയും ചെയ്യുമ്പോൾ കൂടി ഒരു ശബ്ദം ബാക്കിയുണ്ടാവും. മനുഷ്യന്റെ അടക്കാനാവാത്ത നനുത്ത ശബ്ദം."
ആ നനുത്ത ശബ്ദം നമ്മെയും വരുംകാലത്തെയും കേൾപ്പിക്കുകയാണ് അനശ്വരനായ ഹെമിങ് വെ എന്ന എഴുത്തുകാരൻ.
-----------------------------------------------------------------------------------------------------------------
സേതുമാധവൻ മച്ചാട്
പ്രോഗ്രാം എക്സിക്യൂട്ടീവ്
ദൂരദർശൻ , തിരുവനന്തപുരം
ഇ മെയിൽ : sethumadhavanmachad@gmail.com
ഫോൺ : 9495406530
------------------------------------------------------------------------------------------------------------------
സഹായക ഗ്രന്ഥങ്ങൾ :
ഹെമിങ് വെ ഒരു മുഖവുര - എം ടി വാസുദേവൻ നായർ
നോവലിലേക്കൊരു കിളിവാതിൽ - വിലാസിനി
വിശ്വമഹാഗ്രന്ഥങ്ങൾ ( കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് }
Old Man and the Sea - Notes by Kenneth Graham
കിഴവനും കടലും കുറെ വ്യാഖ്യാനങ്ങളും ( പി ജി .സോമനാഥൻ നായർ )
---------------------------------------------------------------------------------------------------------------------
No comments:
Post a Comment