Thursday, October 3, 2019

Heming way 3-10- 19

1956 ല്‍ ഹെമിംഗ് വെ എഴുതിയ " പൂന്തോട്ടക്കാഴ്ചയുള്ള മുറി " എന്ന കഥ അദ്ദേഹത്തിന്‍റെ മരണാനന്തരം അറുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്ട്രാന്‍ഡ് മാഗസിനില്‍ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിനു ഏറെ ഇഷ്ടപ്പെട്ട പാരീസ് നഗരത്തിലെ റിറ്റ്സ് ഹോട്ടലിലെ ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളുടെ ആകര്‍ഷകമായ വിവരണമാണീ കഥ. ബോദ് ലെയറുടെ പ്രശസ്തമായ "തിന്മയുടെ പൂക്കളില്‍" നിന്നുള്ള വരികള്‍ ഹെമിംഗ് വെ ഈ കഥയില്‍ ഉപയോഗിച്ചിട്ടുണ്ട്.  " പാവം മരിച്ചവര്‍ ,ഹാ അവര്‍ എത്ര കഠിന വേദന അനുഭവിക്കുന്നു./ പഴയ വൃക്ഷങ്ങള്‍ ചെത്തിമുറിക്കുന്ന ഒക്ടോബര്‍ വീശുമ്പോള്‍ ,അവന്‍റെ വിഷാദ നിശ്വാസം മാര്‍ബിള്‍ കല്ലറകളിലുണ്ടാകും"
രണ്ടാംലോക മഹായുദ്ധം കഴിഞ്ഞ് നാസികളുടെ പിടിയില്‍ നിന്ന് പാരീസ് മോചിതമാകുന്ന സമയം. അമേരിക്കക്കാരനായ കേണല്‍ റോബര്‍ട്ടാണ് കഥ പറയുന്നത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം അര്‍ദ്ധസൈനികര്‍  റിറ്റ്സ് ഹോട്ടലില്‍ ഒരു ദിവസം തങ്ങുന്നു. അടുത്ത ദിവസം അവര്‍ ആ നഗരം വിട്ടു മറ്റൊരിടത്തേക്ക് നീങ്ങുകയാണ്. പാരീസ് നഗരത്തോടുള്ള ഹെമിംഗ് വേയുടെ അഭിനിവേശം വ്യക്തമാക്കുന്നതാണ് "പൂന്തോട്ട ക്കാഴ്ചയുള്ള മുറി" എന്ന ഈ കഥ.


No comments:

Post a Comment