Wednesday, October 26, 2011

Haiku 4


സെന്‍ മൌന മന്ദഹാസം മാത്രമാണ്. ഒരന്വേഷി ശ്രീബുദ്ധന് അര്‍പിച്ച പൂ കൈയിലെടുത്ത് അദ്ദേഹം അതിനുനേരെ നോക്കി നിശബ്ദം മന്ദഹസിച്ചു.
ബുദ്ധവദനത്തില്‍ പൊഴിഞ്ഞ പുഞ്ചിരി കണ്ട് ധര്‍മകശ്യപന്‍ എന്ന ശിഷ്യന്‍ തന്‍റെ ഹൃദയത്തിലെക്കത് ഏറ്റുവാങ്ങി. സെന്നിന്‍റെ ആത്മാവ് വാക്കുകള്‍ക്കുമപ്പുറം വിടര്‍ന്നു നിന്നു. ഒരു ജ്ഞാനസൂത്രത്തിലും സെന്‍ പ്രതിഫലിച്ചില്ല. ഉച്ചരിക്കപ്പെട്ട വാക്കുകള്‍ക്കപ്പുറം സെന്‍ പുഞ്ചിരി തൂകി. അന്വേഷിയുടെ ആന്തരികതയെ, സംവേദന ശൂന്യതയെ, സര്‍ഗ നിമിഷങ്ങളുടെ ചെറുകണങ്ങളെ സെന്‍ നമുക്കായി തുറന്നിട്ടു. സൌന്ദര്യത്തോടൊപ്പം ഉള്ളിലുള്ള വൈരൂപ്യത്തെയും അത് പുറത്തെടുത്തു. ഒരുവന് താന്‍ ആരെന്നും ആരല്ലെന്നും
വെളിപ്പെടുത്തുകയായിരുന്നു സെന്‍. സെന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നില്ല. ആരാധനയില്ല. ജനനവും മരണവുമില്ല .മരണാനന്തര ജീവിതവുമില്ല. സ്വര്‍ഗ്ഗവും നരകവുമില്ല. എന്തെന്നാല്‍ സെന്‍ ജീവിതത്തിന്‍റെ കവിത മാത്രമാണ്. ധ്യാനത്തിന്‍റെ മാത്രയാണത്. ധ്യാനമാവട്ടെ ജീവന്‍റെ സംഗീതവും. പുരാതനമായ ഒരു നീരൊഴുക്കിന്‍റെ അടിയില്‍ തണുപ്പത്ത്
അറിയപ്പെടാതെ കിടന്ന വെള്ളാരങ്കല്ല് പോലെ സെന്‍ ഇക്കാലമത്രയും നമ്മുടെ കാലത്തെയും ജീവിതത്തെയും കാത്തുകിടന്നു.
  • I begin each day
    with breakfast greens and tea
    and morning glories

    in flat sunset light
    a butterfly wandering down
    the city street

    a man that eats his meal
    amidst morning glories
    that's what I am

    over the long road
    the flower-bringer follows
    plentiful moonlight



    ഓരോ ദിനവും തുടങ്ങന്നു
    ഞാനെന്‍ ഹരിതാഭമാം
    പ്രാതല്‍ച്ചായ തന്‍
    മഹിമകള്‍ക്കൊപ്പം.


    പരന്നൊഴുകും സായാഹ്നശോഭയിലീ
    നഗരവീഥിയില്‍
    വിതുമ്പിപ്പ റക്കുന്നൊരു
    ചിത്രശലഭം


    വിഭാത നന്മകള്‍ക്കൊപ്പം
    നുകരുന്നു ഞാനെന്‍
    പ്രാതലിങ്ങനെ


    ഒഴുകിപ്പരക്കുമീ നിലാവിന്‍
    ദീര്‍ഘവീഥിയെ
    പിന്തുടരുന്നീ പൂക്കാരന്‍

No comments:

Post a Comment