Monday, October 24, 2011

News New's

വാര്‍ത്തക്ക് സൌന്ദര്യമുണ്ടോ? സത്യത്തില്‍ വാര്‍ത്തകള്‍ക്കും സൌന്ദര്യമുണ്ട് എന്നതാണ് വസ്തുത. നല്ല സംവേദനത്തിന് താളവും ശ്രുതിയും സംഗീതവുമൊക്കെയുണ്ട് .അവസാന നിമിഷംവരെ ശ്രോതാക്കളെ /പ്രേക്ഷകരെ പിടിച്ചിരുത്താന്‍ താളാത്മകമായ ഓരോഴുക്ക് വാര്‍ത്തകളുടെ അവതരണത്തില്‍ ആവശ്യം ആവശ്യമാണ്‌. വാര്‍ത്തകളുടെ വിന്യാസത്തിനും ഒരു വ്യാകരണ നിയമമുണ്ട്. ആശയങ്ങള്‍ക്കനുസൃതമായി വാക്യങ്ങള്‍ ശ്രുതിചേര്‍ന്ന് പോവണം. ഓരോ വാര്‍ത്തയും കഴിഞ്ഞ് അടുത്തത്‌ തുടങ്ങുമ്പോള്‍ ചെറിയൊരു (നിമിഷാര്‍ധമായാലും മതി) ഇടവേള നല്ലതാണ്.


കഴിയുന്നിടത്തോളം വര്‍ത്തമാനകാലം (Present Tense ) ഉപയോഗിക്കണം. വാര്‍ത്ത കേള്‍ക്കുന്നവര്‍ക്ക് അവര്‍ സംഭവസ്ഥലത്താണ് എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയണം. അപ്പോള്‍ സംഭവിക്കുന്നു എന്ന തോന്നലുണ്ടാക്കാന്‍ വാര്‍ത്തക്ക് കഴിയണം. present tense ഉപയോഗത്തിലൂടെ സംഭവം നടന്നുകൊണ്ടിരിക്കുന്നു എന്ന തോന്നലുണ്ടാക്കാന്‍ കഴിയും. എന്നാല്‍ ഇതൊരു കര്‍ശന നിയമമല്ല. പല സന്ദര്‍ഭങ്ങളിലും ഭൂതകാലവും ഭാവികാലവും ഉപയോഗിക്കേണ്ടി വരും.
"ദക്ഷിണേന്ത്യന്‍ നൃത്തകേന്ദ്രത്തിന്‍റെ തറക്കല്ലിടല്‍ കര്‍മം ഇന്നലെ നടന്നു " എന്നതിലെ 'ഇന്നലെ' ഒഴിവാക്കാവുന്നതേയുള്ളൂ. "ദക്ഷിണേന്ത്യന്‍ നൃത്തകേന്ദ്രത്തിനു തറക്കല്ലിട്ടു "എന്ന് മതി. സാങ്കേതികപദങ്ങളും നിത്യോപയോഗത്തിളില്ലാത്ത വാക്കുകളും മറ്റും ഉപയോഗിക്കുമ്പോള്‍ അവ വ്യക്തമാക്കാന്‍ മറക്കരുത്. ഒരേ വാക്കുകള്‍ ആവര്‍ത്തിച്ച് ക്ലിഷ്ടത വരുത്തുന്നതും നന്നല്ല. സാഹിത്യഭാഷയ്ക്ക്‌ വാര്‍ത്തയില്‍ വലിയ സ്ഥാനമില്ല. ആഘോഷാവസരങ്ങളില്‍ ,' സമൃദ്ധിയുടെ നിറവും പൊലിവുമായി പൊന്നോണം വന്നെത്തി' എന്നോ, ' സ്നേഹത്തിന്‍റെ നാഥന്‍ പിറന്ന ദിവസം , സമാധാനത്തിന്‍റെ സന്ദേശവുമായി ക്രിസ്മസ് വീണ്ടും..' എന്നോ , പരിശുദ്ധ റംസാന്‍ പുണ്യമാസത്തിന്‍റ വരവറിയിച്ചുകൊണ്ട് ആകാശത്ത്‌ പിറ ദൃശ്യമായി 'എന്നോ ലളിതമായി എഴുതാമെന്നല്ലാതെ സാഹിത്യം മേമ്പൊടി ചേര്‍ത്ത് വാര്‍ത്തയെ മോടി പിടിപ്പിക്കാമെന്നു കരുതരുത്.
ചുരുക്കെഴുത്തുകള്‍ ചിലപ്പോള്‍ അബദ്ധം സൃഷ്ടിച്ചേക്കാം. "ലെഫ് ഗവ : എന്നെഴുതിയാല്‍ ലെഫ്റ്റ് ഗവണ്‍മെന്‍റ് എന്നും ലെഫ്ടനന്റ്റ് ഗവര്‍ണര്‍ എന്നും വായിക്കാം. വാര്‍ത്താവതാരകനെ ഇത് ബുദ്ധിമുട്ടിക്കും. UNICEF , NATO ,തുടങ്ങി ചിരപരിചിതമായ വാക്കുകള്‍ അങ്ങനെത്തന്നെ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
പത്രങ്ങളിലെപ്പോലെ
ടിവി യില്‍ വാര്‍ത്തക്ക് dateline ഇല്ല. " തിരു :ജനുവരി 26 എന്ന് പറഞ്ഞു വാര്‍ത്ത തുടങ്ങാറില്ല. പകരം, ഈ വിവരങ്ങള്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയാണ് പതിവ്. വാര്‍ത്ത എവിടെ എപ്പോള്‍ സംഭവിച്ചു എന്ന് വ്യക്തമായി പറയണം. ഉദാ: "ഇന്ന് രാവിലെ തിരുവനന്തപുരത്ത് നടന്നു", " മുംബൈയില്‍ അല്പം മുന്‍പുണ്ടായ "
ശരിയായ punctuation ഇല്ലെങ്കില്‍ പലപ്പോഴും വായനയില്‍ അര്‍ഥം മാറാനിടയുണ്ട് . എന്ത് സംഭവിച്ചു എന്നതിന് മുന്‍പ് എങ്ങനെ സംഭവിച്ചു എന്ന് പറയുന്നത് ,കേള്‍ക്കുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും.
ഉദാ: " കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കല്ലായിപ്പാലം ഒലിച്ചു പോയതിനാല്‍ വടക്കോട്ടുള്ള റയില്‍ ഗതാഗതം പുന: സ്ഥാപിക്കുന്നതിന് ഇനിയും ഒരാഴ്ചകൂടി വേണ്ടിവരുമെന്ന് റെയില്‍വേ അറിയിച്ചു."
അക്കങ്ങളും മറ്റും പറയുമ്പോള്‍ അതീവ ശ്രദ്ധ വേണം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 155 റണ്‍ എടുത്തുവെന്നത്‌ 160 ആക്കിയേക്കാം എന്ന് കരുതിയാല്‍ വാര്‍ത്തയുടെ വിശ്വാസ്യത നഷ്ടപ്പെടും. വാര്‍ഷിക നാണയപ്പെരുപ്പനിരക്ക് 3 .45 വര്‍ധിച്ചു തുടങ്ങിയ വാര്‍ത്തകളിലും അക്കങ്ങള്‍ കൃത്യമായി എഴുതിയേ തീരൂ. വാര്‍ത്തയെഴുതുമ്പോള്‍ ഒരുപാട് കണക്കുകള്‍ നിരത്തി ശ്രോതാവിനെ കഷ്ടത്തിലാക്കരുത്‌.
അതുപോലെ, മേല്‍പ്പറഞ്ഞ -താഴെപ്പറയുന്ന -യഥാക്രമം തുടങ്ങിയവയുടെ ഉപയോഗവും. തിയതികള്‍ക്ക് പകരം ഇന്നലെ ,മിനിയാന്ന് , നാളെ, മറ്റെന്നാള്‍ ,കഴിഞ്ഞ വെള്ളിയാഴ്ച , അടുത്ത ബുധനാഴ്ച , അടുത്തമാസം പത്താം തിയതി എന്നിങ്ങനെ പറയുന്നതാണ് കേള്‍ക്കാന്‍ സുഖം.
പ്രസംഗങ്ങളും മറ്റും എഴുതുമ്പോള്‍ നാമവും നാമവിശേഷണവും മാറ്റി മാറ്റി എഴുതണം. നാളെ മുതല്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് മുഖ്യമന്ത്രി ശ്രീ.വി എസ്.അച്യുതാനന്ദന്‍ പ്രസ്താവിച്ചു .സംസ്ഥാനം വൈദ്യുത ഉദ്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിച്ചു കഴിഞ്ഞതായി അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലായ്പോഴും 'അദ്ദേഹം' മാത്രമായാല്‍ ഒന്ന് രണ്ടു വാചകങ്ങള്‍ കഴിയുമ്പോള്‍ അദ്ദേഹം ആരെന്ന് ശ്രോതാവിനു സംശയമാകും. പേരും സ്ഥാനപ്പേരുമൊക്കെ ആവര്‍ത്തിക്കുന്നതിലൂടെ ഇത് പരിഹരിക്കാം.
വാര്‍ത്ത എവിടെനിന്ന് ലഭിച്ചുവെന്ന് വ്യക്തമായി പറയണം. ആധികാരികതയും ,വിശ്വാസ്യതയും നിലനിറുത്താന്‍ ഇതുപകരിക്കും.
ഉദാ: " വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രസ്താവനയില്‍ അറിയിച്ചു . പി ടി.ഐ .റിപ്പോര്‍ട്ട് ചെയ്യുന്നു. "

ശരിയായ തുടക്കം ഒരു വാര്‍ത്തയുടെ ആത്മാവാണ്. ആദ്യത്തെ ഒന്നോ രണ്ടോ വരികളാണ് ലീഡ്/ ഇന്‍ട്രോ എന്നറിയപ്പെടുന്നത്. ഇതിലൂടെ കേള്‍വിക്കാരനെ കയ്യിലെടുക്കാന്‍ കഴിയണം. ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരിക്കണം വാര്‍ത്തയുടെ ആദ്യത്തെ വരിയില്‍ കൊടുക്കുന്നത്. ഏറ്റവും കൂടുതല്‍ ശ്രോതാക്കളെ ആകര്ഷിക്കുന്നതായിരിക്കണം തുടക്കത്തിലുള്ളത്. ഉദാ: " സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് മെയ്‌ 10 ന് നടത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു." ശബരിമല പുല്‍മേട്ടിലുണ്ടായ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ അയ്യപ്പഭക്തന്മാര്‍ കൊല്ലപ്പെട്ടു. "
എങ്ങനെ, എന്തുകൊണ്ട് ആരൊക്കെ, എന്നീ കാര്യങ്ങള്‍ പിനീടുള്ള വാചകങ്ങളിലുണ്ടാകണം .പ്രധാന വാര്‍ത്തകള്‍ക്ക് തനിയെ ഒരു വാര്‍ത്തയാകാന്‍ കഴിയണം. വാര്‍ത്തകളുടെ തുടക്കത്തിലും ഒടുക്കത്തിലും പ്രധാനവാര്‍ത്തകള്‍ ആവര്‍ത്തിക്കാറുണ്ട്‌ . ഇടയ്ക്കു വെച്ച് വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയവര്‍ക്കും വാര്‍ത്തകള്‍ മുഴുവന്‍ അറിയാന്‍ ഇത് സഹായകമാകുന്നു.
വാര്‍ത്തകള്‍ക്ക് കൂടുതല്‍ നിറവും, മികവും , വിശ്വാസ്യതയും ആകര്‍ഷകത്വവുമുണ്ടാക്കാന്‍ മികച്ച തല്‍സമയ റിപ്പോര്‍ട്ടുകള്‍ക്ക് കഴിയും. വാര്‍ത്തകള്‍ക്ക് 'പേര്‍സണല്‍ ടച്ച് ' ഉണ്ടാക്കാന്‍ തല്‍സമയ റിപ്പോര്‍ട്ടുകള്‍ ഉപകരിക്കും. വാര്‍ത്തകള്‍ക്ക് ആധികാരികതയും ഉണ്ടാവും. ഉദാ: " ഈ ദുരന്തഭൂമിയിലെ കാഴ്ചകള്‍ വാക്കുകളില്‍ ഒ
കഴിഞ്ഞ ലക്കത്തില്‍ വാര്‍ത്തകളുടെ സ്രോതസ്സിനെപ്പറ്റിയും അവ ശേഖരിച്ച് പ്രേക്ഷകര്‍ക്ക്‌ അയത്നലളിതമായി എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ച് പറഞ്ഞുവല്ലോ. വാര്‍ത്തക്ക് സൌന്ദര്യമുണ്ടോ? സത്യത്തില്‍ വാര്‍ത്തകള്‍ക്കും സൌന്ദര്യമുണ്ട് എന്നതാണ് വസ്തുത. നല്ല സംവേദനത്തിന് താളവും ശ്രുതിയും സംഗീതവുമൊക്കെയുണ്ട് .അവസാന നിമിഷംവരെ ശ്രോതാക്കളെ /പ്രേക്ഷകരെ പിടിച്ചിരുത്താന്‍ താളാത്മകമായ ഓരോഴുക്ക് വാര്‍ത്തകളുടെ അവതരണത്തില്‍ ആവശ്യം ആവശ്യമാണ്‌. വാര്‍ത്തകളുടെ വിന്യാസത്തിനും ഒരു വ്യാകരണ നിയമമുണ്ട്. ആശയങ്ങള്‍ക്കനുസൃതമായി വാക്യങ്ങള്‍ ശ്രുതിചേര്‍ന്ന് പോവണം. ഓരോ വാര്‍ത്തയും കഴിഞ്ഞ് അടുത്തത്‌ തുടങ്ങുമ്പോള്‍ ചെറിയൊരു (നിമിഷാര്‍ധമായാലും മതി) ഇടവേള നല്ലതാണ്.

കഴിയുന്നിടത്തോളം വര്‍ത്തമാനകാലം (Present Tense ) ഉപയോഗിക്കണം. വാര്‍ത്ത കേള്‍ക്കുന്നവര്‍ക്ക് അവര്‍ സംഭവസ്ഥലത്താണ് എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയണം. അപ്പോള്‍ സംഭവിക്കുന്നു എന്ന തോന്നലുണ്ടാക്കാന്‍ വാര്‍ത്തക്ക് കഴിയണം. present tense ഉപയോഗത്തിലൂടെ സംഭവം നടന്നുകൊണ്ടിരിക്കുന്നു എന്ന തോന്നലുണ്ടാക്കാന്‍ കഴിയും. എന്നാല്‍ ഇതൊരു കര്‍ശന നിയമമല്ല. പല സന്ദര്‍ഭങ്ങളിലും ഭൂതകാലവും ഭാവികാലവും ഉപയോഗിക്കേണ്ടി വരും.
"ദക്ഷിണേന്ത്യന്‍ നൃത്തകേന്ദ്രത്തിന്‍റെ തറക്കല്ലിടല്‍ കര്‍മം ഇന്നലെ നടന്നു " എന്നതിലെ 'ഇന്നലെ' ഒഴിവാക്കാവുന്നതേയുള്ളൂ. "ദക്ഷിണേന്ത്യന്‍ നൃത്തകേന്ദ്രത്തിനു തറക്കല്ലിട്ടു "എന്ന് മതി. സാങ്കേതികപദങ്ങളും നിത്യോപയോഗത്തിളില്ലാത്ത വാക്കുകളും മറ്റും ഉപയോഗിക്കുമ്പോള്‍ അവ വ്യക്തമാക്കാന്‍ മറക്കരുത്. ഒരേ വാക്കുകള്‍ ആവര്‍ത്തിച്ച് ക്ലിഷ്ടത വരുത്തുന്നതും നന്നല്ല. സാഹിത്യഭാഷയ്ക്ക്‌ വാര്‍ത്തയില്‍ വലിയ സ്ഥാനമില്ല. ആഘോഷാവസരങ്ങളില്‍ ,' സമൃദ്ധിയുടെ നിറവും പൊലിവുമായി പൊന്നോണം വന്നെത്തി' എന്നോ, ' സ്നേഹത്തിന്‍റെ നാഥന്‍ പിറന്ന ദിവസം , സമാധാനത്തിന്‍റെ സന്ദേശവുമായി ക്രിസ്മസ് വീണ്ടും..' എന്നോ , പരിശുദ്ധ റംസാന്‍ പുണ്യമാസത്തിന്‍റ വരവറിയിച്ചുകൊണ്ട് ആകാശത്ത്‌ പിറ ദൃശ്യമായി 'എന്നോ ലളിതമായി എഴുതാമെന്നല്ലാതെ സാഹിത്യം മേമ്പൊടി ചേര്‍ത്ത് വാര്‍ത്തയെ മോടി പിടിപ്പിക്കാമെന്നു കരുതരുത്.
ചുരുക്കെഴുത്തുകള്‍ ചിലപ്പോള്‍ അബദ്ധം സൃഷ്ടിച്ചേക്കാം. "ലെഫ് ഗവ : എന്നെഴുതിയാല്‍ ലെഫ്റ്റ് ഗവണ്‍മെന്‍റ് എന്നും ലെഫ്ടനന്റ്റ് ഗവര്‍ണര്‍ എന്നും വായിക്കാം. വാര്‍ത്താവതാരകനെ ഇത് ബുദ്ധിമുട്ടിക്കും. UNICEF , NATO ,തുടങ്ങി ചിരപരിചിതമായ വാക്കുകള്‍ അങ്ങനെത്തന്നെ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
പത്രങ്ങളിലെപ്പോലെ
ടിവി യില്‍ വാര്‍ത്തക്ക് dateline ഇല്ല. " തിരു :ജനുവരി 26 എന്ന് പറഞ്ഞു വാര്‍ത്ത തുടങ്ങാറില്ല. പകരം, ഈ വിവരങ്ങള്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയാണ് പതിവ്. വാര്‍ത്ത എവിടെ എപ്പോള്‍ സംഭവിച്ചു എന്ന് വ്യക്തമായി പറയണം. ഉദാ: "ഇന്ന് രാവിലെ തിരുവനന്തപുരത്ത് നടന്നു", " മുംബൈയില്‍ അല്പം മുന്‍പുണ്ടായ "
ശരിയായ punctuation ഇല്ലെങ്കില്‍ പലപ്പോഴും വായനയില്‍ അര്‍ഥം മാറാനിടയുണ്ട് . എന്ത് സംഭവിച്ചു എന്നതിന് മുന്‍പ് എങ്ങനെ സംഭവിച്ചു എന്ന് പറയുന്നത് ,കേള്‍ക്കുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും.
ഉദാ: " കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കല്ലായിപ്പാലം ഒലിച്ചു പോയതിനാല്‍ വടക്കോട്ടുള്ള റയില്‍ ഗതാഗതം പുന: സ്ഥാപിക്കുന്നതിന് ഇനിയും ഒരാഴ്ചകൂടി വേണ്ടിവരുമെന്ന് റെയില്‍വേ അറിയിച്ചു."
അക്കങ്ങളും മറ്റും പറയുമ്പോള്‍ അതീവ ശ്രദ്ധ വേണം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 155 റണ്‍ എടുത്തുവെന്നത്‌ 160 ആക്കിയേക്കാം എന്ന് കരുതിയാല്‍ വാര്‍ത്തയുടെ വിശ്വാസ്യത നഷ്ടപ്പെടും. വാര്‍ഷിക നാണയപ്പെരുപ്പനിരക്ക് 3 .45 വര്‍ധിച്ചു തുടങ്ങിയ വാര്‍ത്തകളിലും അക്കങ്ങള്‍ കൃത്യമായി എഴുതിയേ തീരൂ. വാര്‍ത്തയെഴുതുമ്പോള്‍ ഒരുപാട് കണക്കുകള്‍ നിരത്തി ശ്രോതാവിനെ കഷ്ടത്തിലാക്കരുത്‌.
അതുപോലെ, മേല്‍പ്പറഞ്ഞ -താഴെപ്പറയുന്ന -യഥാക്രമം തുടങ്ങിയവയുടെ ഉപയോഗവും. തിയതികള്‍ക്ക് പകരം ഇന്നലെ ,മിനിയാന്ന് , നാളെ, മറ്റെന്നാള്‍ ,കഴിഞ്ഞ വെള്ളിയാഴ്ച , അടുത്ത ബുധനാഴ്ച , അടുത്തമാസം പത്താം തിയതി എന്നിങ്ങനെ പറയുന്നതാണ് കേള്‍ക്കാന്‍ സുഖം.
പ്രസംഗങ്ങളും മറ്റും എഴുതുമ്പോള്‍ നാമവും നാമവിശേഷണവും മാറ്റി മാറ്റി എഴുതണം. നാളെ മുതല്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് മുഖ്യമന്ത്രി ശ്രീ.വി എസ്.അച്യുതാനന്ദന്‍ പ്രസ്താവിച്ചു .സംസ്ഥാനം വൈദ്യുത ഉദ്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിച്ചു കഴിഞ്ഞതായി അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലായ്പോഴും 'അദ്ദേഹം' മാത്രമായാല്‍ ഒന്ന് രണ്ടു വാചകങ്ങള്‍ കഴിയുമ്പോള്‍ അദ്ദേഹം ആരെന്ന് ശ്രോതാവിനു സംശയമാകും. പേരും സ്ഥാനപ്പേരുമൊക്കെ ആവര്‍ത്തിക്കുന്നതിലൂടെ ഇത് പരിഹരിക്കാം.
വാര്‍ത്ത എവിടെനിന്ന് ലഭിച്ചുവെന്ന് വ്യക്തമായി പറയണം. ആധികാരികതയും ,വിശ്വാസ്യതയും നിലനിറുത്താന്‍ ഇതുപകരിക്കും.
ഉദാ: " വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രസ്താവനയില്‍ അറിയിച്ചു . പി ടി.ഐ .റിപ്പോര്‍ട്ട് ചെയ്യുന്നു. "

ശരിയായ തുടക്കം ഒരു വാര്‍ത്തയുടെ ആത്മാവാണ്. ആദ്യത്തെ ഒന്നോ രണ്ടോ വരികളാണ് ലീഡ്/ ഇന്‍ട്രോ എന്നറിയപ്പെടുന്നത്. ഇതിലൂടെ കേള്‍വിക്കാരനെ കയ്യിലെടുക്കാന്‍ കഴിയണം. ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരിക്കണം വാര്‍ത്തയുടെ ആദ്യത്തെ വരിയില്‍ കൊടുക്കുന്നത്. ഏറ്റവും കൂടുതല്‍ ശ്രോതാക്കളെ ആകര്ഷിക്കുന്നതായിരിക്കണം തുടക്കത്തിലുള്ളത്. ഉദാ: " സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് മെയ്‌ 10 ന് നടത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു." ശബരിമല പുല്‍മേട്ടിലുണ്ടായ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ അയ്യപ്പഭക്തന്മാര്‍ കൊല്ലപ്പെട്ടു. "
എങ്ങനെ, എന്തുകൊണ്ട് ആരൊക്കെ, എന്നീ കാര്യങ്ങള്‍ പിനീടുള്ള വാചകങ്ങളിലുണ്ടാകണം .പ്രധാന വാര്‍ത്തകള്‍ക്ക് തനിയെ ഒരു വാര്‍ത്തയാകാന്‍ കഴിയണം. വാര്‍ത്തകളുടെ തുടക്കത്തിലും ഒടുക്കത്തിലും പ്രധാനവാര്‍ത്തകള്‍ ആവര്‍ത്തിക്കാറുണ്ട്‌ . ഇടയ്ക്കു വെച്ച് വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയവര്‍ക്കും വാര്‍ത്തകള്‍ മുഴുവന്‍ അറിയാന്‍ ഇത് സഹായകമാകുന്നു.
വാര്‍ത്തകള്‍ക്ക് കൂടുതല്‍ നിറവും, മികവും , വിശ്വാസ്യതയും ആകര്‍ഷകത്വവുമുണ്ടാക്കാന്‍ മികച്ച തല്‍സമയ റിപ്പോര്‍ട്ടുകള്‍ക്ക് കഴിയും. വാര്‍ത്തകള്‍ക്ക് 'പേര്‍സണല്‍ ടച്ച് ' ഉണ്ടാക്കാന്‍ തല്‍സമയ റിപ്പോര്‍ട്ടുകള്‍ ഉപകരിക്കും. വാര്‍ത്തകള്‍ക്ക് ആധികാരികതയും ഉണ്ടാവും. ഉദാ: " ഈ ദുരന്തഭൂമിയിലെ കാഴ്ചകള്‍ വാക്കുകളില്‍ ഒതുക്കാനെനിക്ക് കഴിയുന്നില്ല. മനുഷ്യരും മൃഗങ്ങളും മൃതശരീരങ്ങളും ഇടകലര്‍ന്ന് നിലവിളിക്കുന്ന ദൃശ്യം ആരെയും നടുക്കുന്നതാണ്. തകര്‍ന്നടിഞ്ഞ കേട്ടിടാവശിഷ്ട ങ്ങളില്‍ നിന്ന് മനുഷ്യരെയാണോ ചിതറിപ്പോയ അവയവങ്ങളെയാണോ രക്ഷാപ്രവര്‍ത്തകര്‍ വലിച്ചെടുക്കുന്നതെന്ന് പറയാന്‍ കഴിയുന്നില്ല. "
ഭൂകമ്പബാധിത മേഖലയില്‍ നിന്നുള്ള ഇത്തരമൊരു റിപ്പോര്‍ട്ടിന് സംഭവത്തിന്‍റെ യഥാര്‍ഥ സ്ഥിതി ശ്രോതാക്കളെ മനസ്സിലാക്കാനാവുന്നു.

സമ്മേളനങ്ങളും സെമിനാറുകളും മറ്റും നടക്കുമ്പോള്‍ വിശദാംശങ്ങള്‍ നല്‍കാനും ദൃക്സാക്ഷികളുടെയും അധികാരികളുടെയും മറ്റും അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത്തരം അഭിമുഖങ്ങളും , ക്യാപ്സ്യൂളുകളും വാര്‍ത്തകള്‍ക്ക് സജീവത നല്‍കാറുണ്ട്.

വിശ്വാസ്യതയും വേഗതയും കൃത്യതയുമാണ് ന്യൂസ്‌ റിപ്പോര്‍ട്ടര്‍ക്ക് വേണ്ട അത്യാവശ്യ ഗുണങ്ങള്‍. വാര്‍ത്തകള്‍ സമയത്തിനു കണ്ടെത്താനും ,വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും കഴിയുന്നതോടൊപ്പം ഓരോ വാര്‍ത്തയും , ഓരോ വരിയും ഓരോ വാക്കും സത്യമാണോ എന്ന് വീണ്ടും വീണ്ടും പരിശോധിക്കാനും ശ്രദ്ധിക്കണം. വിശ്വാസ്യത വാര്‍ത്തയുടെ കൂടെപ്പിറപ്പാണ്. ഉറവിടങ്ങളില്‍ നിന്ന് വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിക്കുകയും , പറ്റുമെങ്കില്‍ ഉറവിടം വെളിപ്പെടുത്തുകയും ചെയ്യുന്നത് നല്ലതാണ്.
ഈ ലക്കം ഇവിടെ അവസാനിക്കുന്നു. മറ്റു വാര്‍ത്തകളും വിശേഷങ്ങളുമായി അടുത്ത ലക്കത്തില്‍ കണ്ടുമുട്ടുന്നത് വരെ നന്ദി , നമസ്കാരം.
( വാര്‍ത്താവതരണത്തെ സംബന്ധിച്ച ഈ ലേഖനം തയ്യാറാക്കുന്നതില്‍ എന്നെ സഹായിച്ച ന്യൂസ്‌ എഡിറ്റര്‍ ശ്രീമതി കെ എ.ബീനയോട് സ്നേഹവും കടപ്പാടും .)
തുക്കാനെനിക്ക് കഴിയുന്നില്ല. മനുഷ്യരും മൃഗങ്ങളും മൃതശരീരങ്ങളും ഇടകലര്‍ന്ന് നിലവിളിക്കുന്ന ദൃശ്യം ആരെയും നടുക്കുന്നതാണ്. തകര്‍ന്നടിഞ്ഞ കേട്ടിടാവശിഷ്ട ങ്ങളില്‍ നിന്ന് മനുഷ്യരെയാണോ ചിതറിപ്പോയ അവയവങ്ങളെയാണോ രക്ഷാപ്രവര്‍ത്തകര്‍ വലിച്ചെടുക്കുന്നതെന്ന് പറയാന്‍ കഴിയുന്നില്ല. "
ഭൂകമ്പബാധിത മേഖലയില്‍ നിന്നുള്ള ഇത്തരമൊരു റിപ്പോര്‍ട്ടിന് സംഭവത്തിന്‍റെ യഥാര്‍ഥ സ്ഥിതി ശ്രോതാക്കളെ മനസ്സിലാക്കാനാവുന്നു.

സമ്മേളനങ്ങളും സെമിനാറുകളും മറ്റും നടക്കുമ്പോള്‍ വിശദാംശങ്ങള്‍ നല്‍കാനും ദൃക്സാക്ഷികളുടെയും അധികാരികളുടെയും മറ്റും അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത്തരം അഭിമുഖങ്ങളും , ക്യാപ്സ്യൂളുകളും വാര്‍ത്തകള്‍ക്ക് സജീവത നല്‍കാറുണ്ട്.

വിശ്വാസ്യതയും വേഗതയും കൃത്യതയുമാണ് ന്യൂസ്‌ റിപ്പോര്‍ട്ടര്‍ക്ക് വേണ്ട അത്യാവശ്യ ഗുണങ്ങള്‍. വാര്‍ത്തകള്‍ സമയത്തിനു കണ്ടെത്താനും ,വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും കഴിയുന്നതോടൊപ്പം ഓരോ വാര്‍ത്തയും , ഓരോ വരിയും ഓരോ വാക്കും സത്യമാണോ എന്ന് വീണ്ടും വീണ്ടും പരിശോധിക്കാനും ശ്രദ്ധിക്കണം. വിശ്വാസ്യത വാര്‍ത്തയുടെ കൂടെപ്പിറപ്പാണ്. ഉറവിടങ്ങളില്‍ നിന്ന് വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിക്കുകയും , പറ്റുമെങ്കില്‍ ഉറവിടം വെളിപ്പെടുത്തുകയും ചെയ്യുന്നത് നല്ലതാണ്.
ഈ ലക്കം ഇവിടെ അവസാനിക്കുന്നു. മറ്റു വാര്‍ത്തകളും വിശേഷങ്ങളുമായി അടുത്ത ലക്കത്തില്‍ കണ്ടുമുട്ടുന്നത് വരെ നന്ദി , നമസ്കാരം.
( വാര്‍ത്താവതരണത്തെ സംബന്ധിച്ച ഈ ലേഖനം തയ്യാറാക്കുന്നതില്‍ എന്നെ സഹായിച്ച ന്യൂസ്‌ എഡിറ്റര്‍ ശ്രീമതി കെ എ.ബീനയോട് സ്നേഹവും കടപ്പാടും .)

- sethumadhavan machad

No comments:

Post a Comment